Friday, July 13, 2007

കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

മുത്തപ്പന്റെ ‘കേരളത്തിന്റെ വേശ്യാ സംസ്കാരം‘ രണ്ടാം ഭാഗത്തിനു കൂടുതല്‍ തെളിവുകളും ആധാരങ്ങളും വേണം എന്നുള്ള കമന്റുകള്‍ കാണാനിടയായി.
സൌത്താഫ്രിയ്ക്കയിലെ ഒരു യൂണിവേഴ്സിറ്റിയുടെ സോഷ്യോളജി‍ പാഠപുസ്തകത്തില്‍ നിന്ന് ഞാന്‍ വായിച്ചറിഞ്ഞ തെളിവുകള്‍ താഴെ കൊടുക്കുന്നു.

(പുസ്തകത്തിലെ ഈ വിവരം എനിയ്ക്കു വ്യക്തിപരമായ ഒരു situation ഉണ്ടാക്കി എന്നുള്ളതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇടുന്നു).

നായരുടെ സംബന്ധത്തെക്കുറിച്ചും തദ്വാര അവരുടേത് സാധാരണ അര്‍ത്ഥത്തിലുള്ള കുടുംബ യൂണിറ്റുകള്‍ ആയിരുന്നോ എന്നുള്ളതും ഇവിടുത്തെ ചിന്താവിഷയമായി കാണാം.
ഈ സംബന്ധവ്യവസ്ഥ‍ 1792 വരെ കേരളത്തില്‍ നിലനിന്നിരുന്നു എന്നാണ് കതെലിന്‍ ഗൌ അവകാശപ്പെടുന്നത്.
ഈ വിവരണം എന്നെ ആദ്യമായി കാണിച്ചു തന്നത് എന്റെ മകളാണ്. അതാണ് വ്യക്തിപരമായ ഒരു situation എന്നു ഞാന്‍ മുകളില്‍ പറഞ്ഞത്. അവളുടെ കൂടെ പഠിച്ച കുട്ടികള്‍ (non-Indians) അവള്‍ കേരളത്തില്‍ നിന്നാണ് എന്നറിയാമായിരുന്നതു കൊണ്ട് അതിനേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അനേഷിച്ചതായിരുന്നു.

It was really embarassing and shameful to her.


കേരളത്തില്‍ നിന്നും പുറത്തു കടന്ന് മറ്റൊരു സംസ്കാരത്തില്‍ കുട്ടികള്‍ വളരുവാനിടയാകുമ്പോള്‍, രക്ഷകര്‍ത്താക്കള്‍ക്കു അവര്‍ നാട്ടില്‍ വളരുന്നതിനേക്കാള്‍ സംസ്കാരിക ചുമതല കൂടുതലാണ്. പ്രത്യേകിച്ച് അവിടുത്തെ വിദ്യാഭ്യാസ-സാമൂഹ്യരീതികള്‍ ക്രിയാത്മകവും, അനേഷണാത്മകവുമായ ഒരു പഠനക്രിയയിലേക്ക് അവരെ പ്രോത്സാഹിപ്പിയ്ക്കുമ്പോള്‍.
കേരളത്തിനു ബഹുമാന്യമായ ഒരു ധാര്‍മ്മിക പാരമ്പര്യമുണ്ട് എന്ന് ഇന്നു പൊതുവെ അവകാശപ്പെടുവാന്‍ കഴിയും. അങ്ങനെ ഒരു പാരമ്പര്യത്തില്‍ തങ്ങളുടെ മക്കള്‍ അഭിമാനം കൊള്ളണമെന്നു എല്ലാ മാതാപിതാക്കളും ചിന്തിയ്ക്കയും ആഗ്രഹിയ്ക്കയും ചെയ്യുമെങ്കിലും അതിനു ധാരാളം വിലങ്ങുതടികള്‍ പ്രവാസി ജീവിതത്തിലുണ്ട് എന്നുള്ളതു അത്മാര്‍ത്ഥതയുള്ള എല്ലാവര്‍ക്കും മന‍സ്സിലാകും. ഈ വിലങ്ങുതടികളില്‍ അതിപ്രധാനമായ ഒന്നാണ്, അവരു നാട്ടില്‍ വരുമ്പോള്‍ അവിടെ ‍ നേരിട്ടനുഭവിയ്ക്കുന്ന വിചിത്രമായ ധാര്‍മ്മികത.


ഏട്ടിലെ പശു പുല്ലുതിന്നുകയില്ല എന്നു പറയുന്നതു പോലെയാണ്, ciritcal ആയി ചിന്തിയ്ക്കുന്ന ഒരു വ്യക്തിയ്ക്കു കേരളത്തിന്റെ ധാര്‍മ്മികതയേകുറിച്ചുള്ള അനുഭവം.


അങ്ങേ അറ്റത്തെ പറച്ചിലും ഇങ്ങേ അറ്റത്തെ അനുഭവവും. സൌത്താഫ്രിയ്ക്ക പൊതുവെ മാനുഷീക മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും പ്രായോഗികമായി പരിപാലിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു രാജ്യമാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്കു പൊതു സ്ഥലങ്ങളില്‍ കേരളത്തിലേതിനേക്കാല്‍ നൂറിരട്ടി സുരക്ഷയുണ്ട് (ഇന്നു വരെ).


നാട്ടിലോട്ടു വന്നാലോ? ഒറ്റയ്ക്കൊരു പെണ്‍കുട്ടിയ്ക്ക് തൊട്ടടുത്ത കവല വരെ പട്ടാപ്പകല്‍ ഞരമ്പു രോഗികളുടെയും വായില്‍ നോക്കികളുടേയും അധിക്ഷേപം കൂടാതെ പോയിട്ടു വരാന്‍ കഴിയുമോ? പട്ടണമായാലും ഗ്രാമമായാലും. യാത്രയില്‍ സമയം ഇത്തിരി വൈകുന്നു എന്നു കണ്ടാല്‍ വണ്ടിയുടെ ഡ്രൈവര്‍ പറയും, അയ്യോ അതുവഴിപോകണ്ടാ, വണ്ടിയില്‍ പെണ്‍കുട്ടികളുണ്ട്.


ജനിച്ചനാടിന്റെ പുസ്തകത്തിലെ ധാര്‍മ്മികതയോടുള്ള അവജ്ഞ എനിയ്ക്കു തന്നെ അടക്കാന്‍ കഴിയാറില്ല.


ഈ സാഹചര്യത്തില്‍ പുറം രാജ്യത്തെ മാന്യമായ സമൂഹത്തില്‍ വളരാനിടയാകുന്ന critical and investigative mind ഉള്ള കുട്ടികള്‍ മുകളിലത്തെ പേജുകള്‍ വായിച്ചിട്ട് സ്വന്തം നാട്ടില്‍ പെരുത്ത ധാര്‍മ്മികത ഉണ്ട് എന്നവകാശപ്പെടുന്ന രക്ഷകര്‍ത്താക്കളെ സമീപിയ്ക്കുമ്പോഴുണ്ടാകുന്ന ആ നാണക്കേട്, അതു മനസിലാക്കാന്‍ ചിര്‍ക്കെങ്കിലും കഴിയുമെന്നു വിശ്വസിയ്ക്കുന്നു.


സൌത്താഫ്രിയ്ക്കയിലുള്ള കേരളത്തിലെ നായന്മാര്‍ ധാരാളം ഈ പുസ്തകത്തിലെ വിവരം അറിയന്‍ സാദ്ധ്യത് ഉണ്ട്. ഇതുവരെ ഒരു നായരും ഇതിനെ എതിര്‍ത്തതായി എനിയ്ക്കറിവില്ല.


അതു തന്നെയുമല്ല ഇതൊരു തെറ്റായ ധാരണയായി തോന്നുന്നുമില്ല. കൊളോണിയല്‍ എഴുത്തുകര്‍, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ചു വെറും പൊള്ളത്തരമെഴുതിയതാണോ എന്നുള്ള സംശയത്തിനും ഇവിടെ വഴിയില്ല, കാരണം, ഇവിടെ കേരളത്തിലെ നായരേകുറിച്ചു മാത്രം അവരെന്തിനു വെണ്ടാത്തതെഴുതണം.


എന്നു തന്നെയുമല്ല, വായ്ത്താരികളിലൂടെ ഒഴുകി വരുന്ന സവര്‍ണ്ണരുടെ കുടുംബ-കഥകളുടെ ഏടുകളില്‍ ഇതൊക്കെ തന്നെയാണ് കേള്‍ക്കുന്നതും.

പിന്നെ എന്തുകൊണ്ടു കേരളചരിത്രത്തില്‍ ഇതൊന്നും രേഖപ്പെടുത്തിയില്ല? (അതിനു തന്നെ ഒരു ഗവേഷണം ആവശ്യമാണ്.)

ഒരു കാരണം, പൊതുവെ കേരളചരിത്രമെഴുതിയിരുന്നവര്‍ സവര്‍ണരോ അവരുടെ എഴുത്തുകള്‍ കണ്ണടച്ചു reference ആയി ഉപയോഗിച്ചവരോ ആണ്‍്. അതു കൊണ്ടു കേരളചരിത്രത്തില്‍ reading between the lines എന്ന യുക്തി ബോധം പ്രയോഗിയ്ക്കാത്തവര്‍ക്കു ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ പിടി കിട്ടുകയില്ല.

എതിരന്‍ കതിരവന്റ് അശ്ലീല‍മെന്ത് ശ്ലീലമെന്ത് എന്ന പോസ്റ്റില്‍ തോപ്പില്‍ ഭാസി പറയുന്നതു തന്നെ ധാരാളം മതി ഈ യുക്തി ബോധമുള്ളവര്‍ക്ക് കേരളത്തിലെ ‘സവര്‍ണരുടെ’ ഇടയില്‍ നടന്നിരുന്നത് കാതലിന്‍ ഗൌ പറയുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല എന്നു മനസിലാക്കാന്‍
“ലൈംഗികവേഴ്ച്ചകള്‍ക്ക് അന്ന് ഇന്നുള്ള ഭദ്രത ഇല്ലായിരുന്നു. ഏകപത്നീവ്രതവും ഏകഭര്‍തൃവ്രതത്തിന്റെ പാതിവ്രത്യവും അന്നില്ലായിരുന്നു.
എന്റെ ചെറുപ്പത്തില്‍ചില തറവാടുകളിലെ വലിയമ്മമാര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.- “എന്നെ സംബന്ധം ചെയ്തത് ഇലഞ്ഞിക്കലെ നീലകണ്ഠപ്പിള്ളയാണ്. അങ്ങേര്‍ക്ക് പിറന്നതാണ് കൊച്ചുരാമന്‍.പ്ലാവിലയില കാരണവരാ‍ണ് എന്റെ മോന്‍ നാണുവിന്റെ അച്ഛന്‍. മോള്‍ പാറുവിന്റെതന്ത ചെങ്ങരത്തേ നടുവന്‍’ എന്നിങ്ങനെ. ഒരു പുളിപ്പുമില്ല അവര്‍ക്കിതു പറയുന്നതിനു. അതറിയുന്ന്നതില്‍ അവരുടെ ഭര്‍ത്താവിനും കേസില്ല. അദ്ദേഹത്തിനു വേറെ പലേടത്തും മക്കള്‍ കാണുമല്ലൊ“.

(മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ ഈ ജീവിതവും വേശ്യാജീവിതവും തമ്മില്‍ എന്താണു വ്യത്യാസം എന്നുള്ളത് മനസിലാക്കാന്‍ കഴിയാത്തതാണ്)

നായന്മ്മാരുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന ഒരു ജീവിതരീതിയായിരുന്നു ഇത്. അതു കേരളത്തിന്റെ പൊതു ധാര്‍മ്മിക-സാമ്പത്തിക യൂണിറ്റുകളായി അറിയപ്പെടൂന്ന കുടുംബ ബന്ധങ്ങള്‍ അല്ലായിരുന്നു.

എന്നാല്‍ അതു കേരള സമൂഹത്തിന്റെ പൊതുവായ അനുഭവമായിരുന്നില്ല. മറ്റുള്ള ജാതിക്കാര്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല.


അതു പോലെ അതു ployandry യോ മച്ചുനക്കല്യാണമോ അല്ല എന്നും കാണാവുന്നതാണ്. അവ രണ്ടും മറ്റു ജാതിക്കാര്‍ക്കിടയിലും (മതക്കാര്‍ക്കിടയിലും) ഉണ്ടായിരുന്നു. പക്ഷെ അവരുടേതു വേറേ കുടുംബ സംവിധാനങ്ങളായിരുന്നു.


ഒരു കുടുംബമെന്നത് കേരളീയന്റെ പൊതു ധാര്‍മ്മിക അന്തര്‍ധാരയില്‍, അച്ചനുമമ്മയും, പരസ്പരം ഒത്തുചേര്‍ന്ന്, ഒരു വീട്ടില്‍ താമസിച്ച്‌, പരസ്പരം സ്വാധീനിച്ച്, സ്നേഹിച്ച്, അനുരഞിച്ച്, പ്രതികരിച്ച്, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, ധാര്‍മ്മികവുമായ കടമകളും ചുമതലകളും വഹിച്ച് മുന്നോട്ടു പോകുന്ന ഒരു സാമൂഹ്യ യൂണിറ്റ് ആണ്.


സംബന്ധത്തില്‍ ഇങ്ങനെ ഒരു കുടുംബ യൂണിറ്റുണ്ടയിരുന്നില്ല. അതു ലൈഗികതയ്ക്കു വേണ്ടി മാത്രമായി നിലനിര്‍ത്തിയിരുന്ന ഒരു സമ്പ്രാ‍ദായമായിരുന്നു. കൂടുതല്‍ പണമുള്ളവരെ രാത്രി സംബന്ധത്തിനു വിളിച്ചു കയറ്റി അതു നാട്ടിലെ സ്വത്തുക്കള്‍ അപഹരിയുന്നതിനുള്ള മര്‍ഗവുമായി. പരസ്പരം കടമകളോ, കടപ്പാടുകളോ ഇല്ലാത്ത, അച്ചനാരാണെന്നറിയുകയോ, അറിയിയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്ത കുടുമ്പം‍.


അതിനെയാണ് matrilineal എന്നു വിളിച്ചിരുന്നത് എന്നാണ് ഗൌ പറയുന്നത്. അവരു പറയാതെ തന്നെ കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യവുമാണ് അത്.


ഇതില്‍ നിന്നും, ഇന്നു കേരളത്തിന്റ് ധാര്‍മ്മികത എന്നവാ‍ശപ്പെടുന്നത് സവ‍ര്‍ണ്ണരെന്നു പറയപ്പെട്ടിരുന്നവര്‍ പണ്ടു പുലര്‍ത്തിപോയിരുന്ന ധാര്‍മ്മികത അല്ല എന്നു പറഞ്ഞാല്‍ അതിലിത്ര അത്ഭുതപ്പെടാന്‍ എന്തിരിയ്ക്കുന്നു?

അതായത്‍, കേരളത്തിന്റെ ഇന്നറിയ്പ്പെടുന്ന ധാര്‍മ്മികത അവിടുത്തെ ‘അവര്‍ണ്ണരായവര്‍’ നിലനിത്തിക്കൊണ്ടു വന്നതാണ്.


പക്ഷെ സംബന്ധകുടുംബ തായ്‌വഴികളില്‍ ജനിയ്ക്കാനും വളരാനും ഇടയായവര്‍‍ അതില്‍ തെറ്റൊന്നും കാണുന്നില്ല എന്നുള്ളതും സ്വാഭാവികം. പിന്നെ സംബന്ധം വഴി കുറെ സ്വത്തു വകകളും ഒത്തു വന്നീട്ടുണ്ടെങ്കില്‍ അതില്‍ ഒട്ടും മോശം കാണാനുമില്ല എന്നവര്‍ കാണും. സൈദ്ധാന്തികമായും, മന:ശാസ്ത്രപരമായും അതില്‍ നിന്നും വേറിട്ടു ചിന്തിയ്ക്കുവാനും അവര്‍ക്കു കഴിയാതെ വരും.


എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത് അവരുടെ സംസ്കാരത്തിനു സംബന്ധ സംസ്കാരവുമായി യാതൊരു ബന്ധവുമില്ല എന്നു സ്ഥാപിയ്ക്കുകയാണ്. എന്നാല്‍ വേശ്യാ/സംബന്ധജീവിതം എന്നൊന്നില്ലായിരുന്നു എന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരും അങ്ങനെ തന്നെ വിശ്വസിയ്ക്കണം എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതന്യായമാണ്.


അതു കൊണ്ട് കേരളത്തിന്റെ പൊതു ധാര്‍മ്മികതയേക്കുറിച്ച് അന്വേഷിയ്ക്കുന്ന ഒരു വിദ്യാര്‍ദ്ധിയോടോ മക്കളോടൊ സത്യം പറയാതിരിയ്ക്കന്‍ കഴിയില്ല. അതു പറയുന്നവര്‍ക്ക് ആ ‍ സംബന്ധസംസ്കാരത്തെ മനസില്‍ വാഴ്ത്തത്തക്കവണ്ണം അതിന്റെ ഉച്ചിഷ്ഠവും ഔദാര്യവും അനുഭവിച്ചവരേ പോലെ‍ അതിനോടു കൂറു കാണിയ്ക്കേണ്ട ആവശ്യമില്ലല്ലോ? പോരെങ്കില്‍ അവര്‍ക്കു പ്രതിബദ്ധതയുള്ളത് ഈ വഴിപിഴച്ച സംബന്ധ സംസ്കാരത്തിന്റെ വരവോടെ‍ അവരുടെ പൂര്‍വ്വീകര്‍ക്കു തൊട്ടു നഷ്ടമായ മാനത്തിന്റയും അവര്‍ അനുഭവിയ്ക്കേണ്ടി വന്ന വിവേചനത്തിന്റയും ദൈന്യമായ അവസ്ഥകളോടാണല്ലോ?

കൂടാതെ ‍ അവരുടെ വരുംകാല തലമുറയുടെ അറിവിലേക്ക് സത്യം തുറന്നു പറയേണ്ടത് അവരുടെ രക്ഷകത്തൃചുമതലയുമാണ്. അതവര്‍ക്കു ചെയ്തേ പറ്റു.


ഇന്നു മലയാളഭാഷയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി, ഞങ്ങട പൂര്‍വ്വികരുടെ രക്തത്തില്‍ നപുംസകരില്ല എങ്കില്‍ ഞങ്ങള്‍ മാടമ്പിമാരും മറ്റോന്മാരും ഒക്കെ ആകും എന്നു പറഞ്ഞു ഡയലോഗുണ്ടാക്കി കളിച്ചു നടക്കാം. പക്ഷെ ഇംഗ്ലീഷു ഭാഷാ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അതൊക്കെ വെറും തേക്കു പാട്ടുകള്‍ ആകാനാണു സാദ്ധ്യത.


പിന്നെ സംബന്ധപാരമ്പര്യത്തില്‍ നിന്നു കാലം ഇന്നു വളരെ മുന്നോട്ടു പോയി എന്നുള്ളതു ശരിയാണ്. പക്ഷെ പാരമ്പര്യശാസ്ത്രത്തേയും ഇന്‍ഡ്യയുടെ മഹത്തായ മനശാസ്ത്രത്തേയും ബഹുമാനിയ്ക്കുന്നവര്‍ക്കറിയാം വ്യക്തികളുടെ ഇന്നലത്തെ അനുഭവങ്ങള്‍ എങ്ങനെ അവരുടെ ഇന്നും നാളെയും രൂപപ്പെടുത്തുന്നു എന്ന്.

അതുകൊണ്ടു ഇന്നലെയുടെ കരടുകളെ നീക്കി ഇന്നും നാളെയും എങ്ങനെ രൂപപ്പെടുത്തണം എന്നുള്ളത് ആ കളങ്കം പറ്റിയവരുടെ ഒരാവശ്യമാണ്. അല്ലാതെ അതു പുറത്തുകൊണ്ടുവന്ന് ആ കളങ്കത്തില്‍ നിന്നു വേറിട്ടു തങ്ങളുടെ ഇന്നും നാളെയും സംരക്ഷിയ്ക്കുവാന്‍ ‍ ശമിയ്ക്കുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിയ്ക്കുന്നതില്‍ യാതൊര്‍ത്ഥവുമില്ല.

49 comments:

മാവേലികേരളം(Maveli Keralam) said...

കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി....

Unknown said...

ഈ വിഷയത്തില്‍ ഇത് വരെ എഴുതപ്പെട്ടത്തില്‍ എറ്റവും മെച്ചമായി തോന്നിയ പോസ്റ്റ് ഇത്. വായിച്ചു.

chithrakaran ചിത്രകാരന്‍ said...

ഗംഭീരമായിരിക്കുന്നു... മവേലി കേരളം!!
ഈ ആര്‍ജ്ജവത്തിനുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.
ചിത്രകാരന്‍ ഇന്നലെ മണിപ്രവാളസാഹിത്യപഠനങ്ങള്‍ അന്വേഷിച്ച്‌ പുസ്തകക്കടകള്‍ കയറിയിറങ്ങി.
എസ്‌.എസ്‌ എല്‍.സി.ക്ക്‌ ഏറ്റവും കുറഞ്ഞ മാര്‍ക്കുവാങ്ങുന്നവര്‍ പഠിക്കുന്ന ഗ്രൂപ്പായ ഭാഷാപഠനങ്ങളില്‍ ചെന്നുപെട്ടവര്‍ക്ക്‌ ഒരു ജോലി എന്നതില്‍ക്കവിഞ്ഞ ഗവേഷണ ബുദ്ധിയൊന്നും ആവശ്യമില്ലാത്തതിനാലാകാം ആരും മലയാളത്തിന്റെ ഒരു വലിയ കാലഘട്ടത്തിന്റെ മഹത്തായ കാവ്യഭഗിയുടെ നിദര്‍ശനങ്ങളായ മണിപ്രവാളത്തെ പഠിക്കാതെ അലസമായി ഉത്തരമെഴുതിവന്നത്‌.
അല്ലെങ്കില്‍ അതില്‍ അശ്ലീലം മാത്രമേ ഉള്ളു എന്ന് നമ്മുടെ അദ്ധ്യാപകര്‍ വിലക്കുന്നതുകൊണ്ടുമാകാം.

അന്തസ്സോടെ കഴിഞ്ഞുവന്ന ഒരു ജനവിഭാഗത്തെ ഇത്തിക്കണ്ണിയെപ്പോലെ/പ്രേതാവേശംപോലെ പിടികൂടാനായി സമൂഹത്തെ ധാര്‍മികമായി വഴിതെറ്റിക്കുകയാണു ബ്രഹ്മണ്യം ചെയ്തിരിക്കുന്നത്‌.

ഇതിനായി പത്ത്‌,പതിനൊന്ന്‌ നൂറ്റാണ്ടുകളില്‍,വേശ്യാവൃത്തിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന്‌ സ്ത്രീകളെ മാനസ്സികമായി തയ്യാറാക്കുന്ന കൃതിയാണത്രെ "വൈശിക തന്ത്രം" !!!

ആവര്‍ത്തന വിരസമായ ഒരു ശാസ്ത്രകൃതിയുടെ അഭംഗികളൊന്നുമില്ലാതെ, കാവ്യഗുണങ്ങളുടെ ഏറ്റവും മഹനീയമായ ഉദാഹരണമായാണത്രെ ഇതു രചിക്കപ്പെട്ടിരിക്കുന്നത്‌.

ഈ വൈശികതന്ത്രത്തെക്കുറിച്ച്‌ ഒരു പുസ്തകത്തില്‍ (malayaala sahithyacharithram noottaandukaliloote- current books)എഴുതിയിരിക്കുന്നത്‌ വായിക്കുക:
"എങ്ങനെ ഒരു വിടനായിത്തീരാം എന്നതിനെക്കുറിച്ച്‌ സ്റ്റഡിക്ലാസ്സെടുത്തിരുന്ന ചില മുതു വിടന്മാര്‍ പണ്ടുണ്ടായിരുന്നു. വിടന്മാരായിത്തീരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു മുതുവിടന്‍ സ്റ്റഡിക്ലസ്സെടുക്കുന്നതിനെസ്സംബന്ധിച്ച്‌ ഒരു ഗദ്യം തന്നെ ഉണ്ണിച്ചിരുതേവീചരിതത്തിലുണ്ട്‌. ഈ മുതുവിടന്മാരുടെ സേവനമനുഷ്ടിച്ചിരുന്ന വൃദ്ധവേശ്യകളും അന്നു സമൂഹത്തിലുണ്ടായിരുന്നിരിക്കണം. അതിനാല്‍ സംസ്കൃതത്തിലെ വേശ്യാവൃത്തി വര്‍ണനപ്രധാനമായ കാവ്യപദ്ധതിയുടെ അനുകരണമെന്ന നിലയിലോ വൃദ്ധവേശ്യകളുടെ സ്വകാര്യ ട്യൂഷന്‍ ക്ലാസ്സുകളുടെ മാത്രുകയിലോ ഉണ്ടായതാകാം വൈശികതന്ത്രം."

സത്യം പറഞ്ഞാല്‍ ഇത്ര സംഘടിതമായും,ആസൂത്രിതമായും ബ്രഹ്മണ്യം നായര്‍ സമുദായത്തെ മാനംകെടുത്തിയെന്നത്‌ ഭീകരം,ക്രൂരം എന്നീ വാകുകള്‍കോണ്ടൊന്നും പ്രകടിപ്പിക്കാനാകാത്ത വിധം നിന്ദ്യമായിരിക്കുന്നു.

Kaithamullu said...

മാതൃഭൂമി വാരികയില്‍ ഈ വിഷയത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു. (പഴയ ലക്കങ്ങള്‍ സ്റ്റോക്കുണ്ടോ എന്ന് തപ്പണം, ഇനി)

നല്ല ലേഖനം, ടീച്ചര്‍!
Keep it up!

മാവേലി കേരളം said...

ദില്‍ബാസുരന്‍

എന്റെ പോസ്റ്റു വായിച്ചതിനും അഭിപ്രായത്തിലും വളരെ വളരെ സന്തോഷം

സസ്നേഹം മാവേലി

മാവേലി കേരളം said...

പ്രിയ ചിത്രകാരന്‍

ആസ്വാദനത്തിനു വളരെ വളരെ കടപ്പെട്ടിരിയ്ക്കുന്നു.

മണിപ്രവാള കൃതികളെ ചമ്പുക്കള്‍ എന്നും പറയുമെന്നു തോ‍ാന്നുന്നു.എതായലും ചിത്രകാരന്റെ ഗവേഷണ-അന്വേഷണം നിര്‍ത്തരുത്.

അന്വേഷിച്ചാല്‍ ധാരാളം ഇവിടെ കണ്ടെത്താന്‍ കഴിയും.

പിന്നെ നായരു എന്ന കൂട്ടരെ ബ്രാഹ്മണര്‍ ഇങ്ങനെ ആക്കിയതാണോ, നായരു ബ്രാഹമണനെ ഇങ്ങനെ ആക്കിയതാണോ എന്നൊന്നും തീര്‍ത്തു പറയാറായിട്ടില്ല എന്നാണ് എനിയ്ക്കു തോന്നുന്നത്.

ഒക്കെ വഴി പോലെ പുറത്തു വരും

സസ്നേഹം മാവേലി

മാവേലി കേരളം said...

പ്രിയ കൈതമുള്ളേ

എന്റെ ബ്ലോഗില്‍ വന്നതിലുള്ള സന്തോഷം ആദ്യമായി അറിയിയ്ക്കട്ടെ.

ആ ലേഖനം ക്ണ്ടു പിടിച്ചാല്‍ പോസ്റ്റാക്കി ഇടണം.

സസ്നേഹം മാവേലി

vimathan said...

മാവേലി കേരളം, ആദ്യമായി, “ധാര്‍മ്മിക മൂല്യങള്‍ അല്ലെങ്കില്‍ മൂല്യങള്‍”, “സദാചാരം”, തുടങിയവ, അതാതു കാലങളിലെ വസ്തുനിഷ്ട സാഹചര്യങള്‍ രൂപപ്പെടുത്തുന്ന ഒന്നാണ്. ആധുനിക/മുതലാളിത്ത വ്യവസ്ഥിതിയില്‍ ജീവിക്കുന ഇന്നത്തെ മലയാളിയുടെ “മൂല്യബോധത്തിന്റെ” അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നില്‍ നിലവിരുന്ന ഫ്യൂഡല്‍ അല്ലെങ്കില്‍ പ്രി-ഫ്യൂഡല്‍ സമൂഹത്തിന്റെ സദാചാര ബോധത്തെ പറ്റി അഭിപ്രായരൂപീകരണം നടത്തുന്നത് ശരിയാവുമെന്ന് തോന്നുന്നില്ലാ. അതു പോലെ തന്നെ കേരളത്തിന്റെ “മഹത്തായ പാരമ്പര്യം ” എന്ന പേരില്‍ കെട്ടുകഥകളും, ചരിത്രവിരുദ്ധമായ കാര്യങളും കുത്തിനിറച്ച് ഒരു “സുവര്‍ണ്ണ (സവര്‍ണ്ണ)ഭൂതകാലം ” നിര്‍മ്മിക്കാനുള്ള ശ്രമവും അപലനയീയമാണ്. ഇന്ന് മലയാളിയുടെ പാരമ്പര്യ മൂല്യങള്‍ , അല്ലെങ്കില്‍ സദാചാര മൂല്യങള്‍ എന്ന് പറഞ്ഞ് കൊണ്ടാടപ്പെട്ടുവരുന്നത് യഥാര്‍ത്ഥത്തില്‍ മലയാളികളിലെ ഭൂരിപക്ഷമായ ഹിന്ദു എന്ന് വര്‍ഗ്ഗീകരണം ചെയ്യപ്പെട്ടിട്ടുള്ള സമുദാ‍യങളുടെ ( മുന്നോക്ക്ക-പിന്നോക്ക്ക സമുദായ വ്യത്യാസമില്ലാതെ) പരമ്പരാഗത സദാചാര മൂല്യങളുമായി ഒരു ബന്ധവുമില്ലാ‍ത്തതാണ് എന്നുള്ളതാണ് സത്യം. ഇപ്പോള്‍ നിലവിലുള്ള “സദാ‍ചാര മൂല്യങള്‍” കോളോണിയല്‍ ആധുനികതയ്ക്കൊപ്പം ഇവിടെ ശക്തി പ്രാപിച്ച, വിക്റ്റോറിയന്‍ / ക്രിസ്ത്യന്‍ സദാചാരമൂല്യങളുടെ വകഭേദങള്‍ മാത്രമാണ്. അങിനെ ഇന്നത്തെ സദാചാര മൂല്യങള്‍ക്കനുസരിച്ച് ഒരു പുരുഷന് ഒരു സ്ത്രീ എന്ന “ഭാര്യാ-ഭര്‍ത്തൃ ” ബന്ധത്തില്‍ അടിസ്ഥാനപ്പെടുത്തിയ കുടുംബം, ആ ബന്ധത്തിന് പുറത്തുള്ള ലൈംഗിക ബന്ധങള്‍ അവിഹിതബന്ധം/ വ്യേശാവൃത്തി എന്നീ ഗണത്തില്‍ പെടുന്നൂ എന്ന മൂല്യബോധം ഇവയെല്ലാം തന്നെ മലയാള ജാതി സമുദായങള്‍ക്ക് അന്യമായിരുന്നവയും, കാലക്രമത്തില്‍, ചരിത്രത്തിന്റെ മുന്നോട്ടൂള്ള പ്രയാണത്തില്‍, ഭൂരിപക്ഷ മലയാളി ജാതി സമുദായങളും ആര്‍ജ്ജിച്ചെടുത്തതുമായ ഒന്നാണ്.

ഇനി ഹിന്ദു ജാതി സമുദായങളില്‍ പ്രബലമായ നായര്‍ / ഈഴവ(തിയ്യ)സമുദായങളുടെ അവസ്ഥയെപറ്റി ചരിത്രം എന്ത് പറയുന്നു എന്ന് നോക്കാം. 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323
ജസ്റ്റിസ് സര്‍ ടി മുത്ത്സ്വാമി ഐയ്യര്‍ ചെയര്‍മാനും, സര്‍ സി ശങ്കരന്‍ നായര്‍ , ഒ ചന്തുമേനോന്‍ തുടങിയവര്‍ അംഗങളായും നിയമിക്കപ്പെട്ട മലബാര്‍ മാര്യേജ് കമ്മീഷന്‍ നായര്‍-നമ്പൂതിരി ബാന്ധവത്തെ പറ്റി 1891 ല്‍ ഇങനെ പറഞ്ഞു. “ഒരു വര്‍ഗ്ഗത്തിലെ (നായര്‍) സ്ത്രീകള്‍ക്ക് മുഴുവനും വ്യഭിചാരവൃത്തി വിധിക്കുന്നതോടോപ്പം മറു വിഭാഗത്തിലെ (നമ്പൂതിരി) സ്ത്രീജനങള്‍ക്ക് ആജീവനാന്ത കന്യകാത്വം വിധിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യസ്ഥാപനത്തെ അപലപിക്കാന്‍ നീതിബോധം തെല്ലും സങ്കോചിക്കേണ്ടതില്ല ” History of Kerala , Vol. III,P.88

J.C Fuller എന്ന അമേരിക്കന്‍ ആന്ത്രപ്പോളജിസ്റ്റ് തന്റെ പുസ്തകത്തില്‍ (1976)“മലബാര്‍ മാര്യേജ് കമ്മെഷന്‍” റിപ്പൊര്‍ട്ടില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത് ഇങിനെയാണ് “ഒരു കാരണവര്‍ സത്യസന്ധനും, നീതിമാനുമാവുക എന്നത് തീര്‍ച്ചയായും അത്ഭുതമായിരിക്കും. ആരോഗ്യകരമായ കുടുംബബന്ധത്തിന്റെയും, സാമ്പത്തിക ശസ്ത്രത്തിന്റെയും സകല തത്വങള്‍ക്കും വിരുദ്ധ്മായ കാരണവ സ്ഥാനം എന്ന സ്ഥാപനം നിലനില്‍ക്കുന്നത് തന്നെ സ്ത്രീകളുടെ ചാരിത്ര ശുദ്ധിക്ക് വിലയില്ലെന്നും, വ്യഭിചാരം പാപകരമല്ലെന്നുമുള്ള സിദ്ധാന്തത്തിന്മേലാണ് : JC-Fuller - Nairs TOday -P. 133
ചരിത്രത്തില്‍ തങ്കളുടെ ജാതി മഹത്തരമായിരുന്നു എന്ന മൂഡ വിശ്വാസം അബോധമനസ്സിലെങ്കിലും കൊണ്ട് നടക്കുന്നവരാണ് മലയാളികളില്‍ പലരും. അതോടൊപ്പം തന്നെ മറ്റ് സമുദായങളുടെ “മഹിമാ ചരിത്രം” തെറ്റാണ് എന്ന് കരുതുന്നവരും. പക്ഷെ കേരളത്തിന് ഒരു പുണ്യ പുരാതന മഹത് ചരിത്രവും പാരമ്പര്യവും ഉണ്ട് എന്ന കെട്ടുകഥ ഇവരൊക്കെയും ചരിത്രമായി തെറ്റിദ്ധരിച്ചിരിക്കുകയും ചെയ്യുന്നു.
ഉദ്ധരണികള്‍ക്ക് അവലംബം: “ജാതിവ്യവസ്ഥിതിയും, കേരള ചരിത്രവും” പി. കെ ബാലകൃഷ്ണന്‍.

കണ്ണൂസ്‌ said...

മാവേലികേരളം,

ഇതില്‍ നിങ്ങള്‍ക്ക്‌ അപമാനകരമായി തോന്നാന്‍ എന്താണുള്ളത്‌ എന്ന് മനസ്സിലാവുന്നില്ല. 18-ആം നൂറ്റാണ്ടിലോ മറ്റോ നിലനിന്നിരുന്ന ഒരു ദുരാചാരം. അത്‌ ഉടലെടുക്കാന്‍ കാരണമായ സാമൂഹ്യാവസ്ഥയെക്കുറിച്ചും, കാതലീന്‍ ഗൌ തന്നെ പറയുന്നുണ്ട്‌. കാലക്രമേണ ആ ദുരാചാരം സമൂഹം തന്നെ ഒഴിവാക്കി. അങ്ങിനെ ഒഴിവാക്കിയില്ലെങ്കില്‍, അത്‌ നമുക്ക്‌ അപമാനകരമായിരുന്നു. പണ്ടെങ്ങോ കാനിബലിസം നിലവിലുണ്ടായിരുന്നു. അതേ ചൊല്ലിയും നമ്മള്‍ ഇപ്പോ തലകുനിച്ച്‌ നടക്കണോ?

ഇനി ഇതൊക്കെ ചരിത്രത്തില്‍ തമസ്കരിക്കപ്പെട്ടതാണ്‌ എന്ന് ആരാണ്‌ പറഞ്ഞത്‌? മാര്‍ത്താണ്ഡവര്‍മ്മ, ഇന്ദുലേഖ തുടങ്ങിയ പല നോവലുകളിലും ഇത്തരം ജീവിതരീതിയെപ്പറ്റി പരാമര്‍ശങ്ങളുണ്ടല്ലോ.

കണ്ണൂസ്‌ said...

വിമതന്റെ കമന്റ്‌ ഇപ്പോഴാണ്‌ കണ്ടത്‌. വിനയന്‍, കിരണ്‍ എന്നിവരും ദയവായി ഇതൊന്ന് വായിച്ച്‌ നോക്കാന്‍ അപേക്ഷ. ഞാന്‍ നേരത്തെ മുത്തപ്പന്റെ പോസ്റ്റില്‍ ഊഹത്തിന്റെ ബലത്തില്‍ ഇട്ട കമന്റിന്‌ ആധികാരിത നല്‍കുന്ന വിവരങ്ങള്‍ ഇതിലുണ്ട്‌.

എതിരന്‍ കതിരവന്‍ said...

മാവേലി കേരളം:
മദാമ്മയുടേയൊ സായിപ്പിന്റേയോ പുസ്തകം വായിച്ച് ചരിത്രമൂല്യങ്ങള്‍‍ കല്പിക്കുന്നതില്‍ “embarassed" ആകരുതെന്നു മകളോട് പറയണം. കാതലൈന്‍ ഗൌ വിന്‍് ഒരു 80 കൊല്ലം മുന്‍പുള്ള മലയാളി സ്ത്രീകളുടെ മറയ്ക്കാത്ത മാറുള്ള ഫോടൊ കിട്ടിയിരുന്നെങ്കില്‍ മകളുടെ "embarassment/shame "എവിടെ എത്തിയേനേ? (80 കൊല്ലം വരെ പുറകോട്ടു പോകണ്ട. ബഷീരിന്റെ “ഭഗവദ്ഗീതയും കുറേ മുലകളും” 50 കളില്‍ വന്നതാണ്)


മകള്‍ക്ക് "embarassment/shame" വരേണ്ടത് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നതായ സ്ത്രീധന-കൊലപാതകം, ബാലവേല എന്നിവയൊക്കെക്കൊണ്ടാവട്ടെ. ഇത് ഏതു നൂറ്റാണ്ടീലെ സംസ്കൃതിയാണ്?

ശ്രീ മുത്തപ്പന്‍ Sree Muthapan said...

വന്ദനം ശ്രീ കണ്ണൂസ്‌,

ഞായറാഴ്ച്ച ഒരു ദിവസം വിട്ടു നില്‍ക്കേണ്ടി വന്നു. അപ്പോഴേക്കും ബ്ലൊഗെര്‍സ്‌ ധാരാളം അഭിപ്രായം ഈ വിഷയത്തില്‍ പറഞ്ഞിരിക്കുന്നു.

കണ്ണൂസ്‌ പറഞ്ഞ ധനികരായ ഈഴവരുടെ ജാതിചിന്ത ശരിയാണ്‌. വളരെ ധനികരായ തിയ്യര്‍/ഈഴവര്‍ കേരളത്തിലുണ്ട്‌. കേരളത്തിന്റെ തെക്കുനിന്നും വടക്കോട്ടു പോകുംബോള്‍ ധനികരുടെ എണ്ണം കൂടുകയും ചെയ്യും. ആലപ്പുഴയുള്ള ഗൌരിയമ്മ മന്ത്രിയായിരിക്കെ തന്റെ നാപ്പതോളം ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി വിട്ടുകൊടുത്തെന്ന് കേട്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ഇങ്ങനെ സ്വത്തുള്ളവരായി അനേകം ഈഴവരുണ്ട്‌.

അവരോടൊന്നും "കോട്ടി ചൊവ്വന്‍" എന്നു വിളിച്ച്‌ സ്വന്തം അപകര്‍ഷത തുപ്പുന്‍ ആരും ദൈര്യപ്പെടില്ല.
സംസ്കൃതത്തിലും,ആയുര്‍വേദത്തിലും നിപുണരായ ഈ ഈഴവര്‍ നാടുഭരിച്ചിട്ടില്ലെങ്കിലും , നാടു ഭരിപ്പിച്ചവരുടെ പിന്മുറയാണ്‌.
ബുദ്ധമത പ്രചാരകായിരുന്ന ഇവരെ സേവിക്കല്‍ ഒരു അവകാശമായി കൊണ്ടുനടന്ന അനുചരന്മാര്‍ ഇവര്‍ക്ക്‌ പൂജനീയമായ സ്ഥാനം കൊടുത്തിരുന്നു. ഈ ആത്മീയ ആചാര്യന്മാര്‍ക്ക്‌ വീടുവച്ചുകൊടുക്കുന്നതും, എഴുത്താണിയും പനയോലയും, സംഘടിപ്പിച്ചു നല്‍കുന്നതും അനുബന്ധ ഈഴവജാതിക്കാരുടെയും,വിശ്വകര്‍മ്മജരുടെയും പ്രതിഫലേച്ഛയില്ലാത്ത ജോലിയായിരുന്നു.
ജോലിയായാലും, സേവനമായാലും പണത്തിനായാലും ജോലിചെയ്യുന്നവന്‍ പരംബരയായി സേവനം ചെയ്താല്‍ സേവകനാകും, ജോലിചെയ്യുന്നവന്‍ ജോലിക്കാരനും.
ധനിക ഈഴവനുചുറ്റും ധനികരല്ലാത്ത ധാരാളം ഉപജാതിപ്പേരുകളുള്ള ഈഴവരുണ്ടായത്‌ അങ്ങിനെയാണ്‌.

ഈ സേവകരായ ഈഴവരോട്‌ കുറച്ചു താണവരാണെന്ന ധ്വനിയില്‍ ചേകവരും,വൈദ്യന്മാരും,സംസ്കൃതപണ്ഡിതരായ ആശാന്മാരും ആയ ഈഴവരുടെ മക്കള്‍ പെരുമാറാന്‍ തീര്‍ച്ചയായും സാദ്ധ്യതയുണ്ട്‌.
പ്രത്യേകിച്ചും ബ്രഹ്മണ ജാതീയത വേരുറച്ച സാഹചര്യത്തില്‍.

ബുദ്ധമതത്തിലെ കാവ്‌,അംബലം, പൂജ ,പിത്‌ര്‍ബലി
എന്നീ കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നവരില്‍ ഒരു ന്യൂനപക്ഷമെങ്കിലും നംബൂതിരിമാരായും, മുസ്ലീങ്ങളിലെ തങ്ങള്‍പ്പാപ്പമാരായും മാറിയിട്ടുണ്ടായിരിക്കണം.

ഒരു മാസം മുന്‍പത്തെ മാത്രുഭൂമി വീക്കിലിയില്‍ കവര്‍ സ്റ്റോറിയായിവന്ന രാമേട്ടന്‍ എന്ന ബാര്‍ബറുടെ അഭിമുഖത്തില്‍ പറയുന്നൊരു വസ്തുതയുണ്ട്‌.

തിയ്യര്‍ക്ക്‌ "കാവുതിയ്യ" എന്നപേരിലും,ഈഴവര്‍ക്ക്‌ "ഈഴവാത്തി(?)" എന്നപേരിലും, നംബൂതിരിമാര്‍ക്ക്‌ വിളക്കിത്തലനായര്‍ എന്നപേരിലും അവകാശക്കാരായ ഷൌരക്കാരുണ്ട്‌. ഷൌരത്തിനു വിളിക്കപ്പെടുന്ന ഷൌരക്കാരനുമുന്നില്‍ നൂല്‍ ബന്ധമില്ലാതെയാണ്‌ ഈഴവരും,നംബൂതിരിമാരും ഇരിക്കുക. രോമമുള്ളിടത്തെല്ലാം ഷൌരം ചെയ്തുകഴിഞ്ഞാല്‍ പ്രതിഫലമൊന്നും ചോദിക്കാന്‍ പാടില്ല. മറ്റൊരുജാതിക്കാരനും മുഴുവന്‍ ഷേവിന്‌ അവകാശമില്ല.
(ഇതൊക്കെ വലിയ ചരിത്ര തെളിവുകളായല്ല പറയുന്നത്‌ നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തെക്കുറിച്ചുള്ള സൂചനയായി മാത്രമെടുക്കുക)

ഇത്രയും പറഞ്ഞതുകൊണ്ട്‌ ജാതിചിന്ത ഈഴവര്‍ക്കിടയിലെ ഉപജാതികള്‍ക്കിടയിലും ഉണ്ടെന്നു തന്നെയാണ്‌ ഞാനും വ്യക്തമാക്കുന്നത്‌.


ഇനി ശ്രീ വിമതന്‍ മവേലികേരളത്തിന്റെ ബ്ലൊഗില്‍ ഇട്ട കമന്റിനെക്കുറിച്ചു പറയാം.

ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത്‌ ഒറ്റപ്പെട്ട ഒരു വേശ്യയുടെ ജാതി തിരിച്ചുള്ള ആക്ഷേപമല്ല. ദാരിദ്ര്യം മൂത്ത്‌ ശരീരം വില്‍ക്കാനിറങ്ങിയ ഒരു വീട്ടുകാരുടെ കഥയുമല്ല.
ജാതിയുടെ അസഹ്യമായ പാരംബര്യം പരസ്യമാകുംബോള്‍ അന്യരും അങ്ങനെത്തന്നെയാണെന്ന് പറഞ്ഞ്‌ ആശ്വാസിക്കാന്‍ കടുകുമണിയോളമെങ്കിലും തെളിവു കിട്ടുന്നവരുടെ സന്തോഷപ്രകടനം.

നായര്‍ സമുദായത്തില്‍ ആയിരത്തിലധികം വര്‍ഷക്കാലം ആചാരവല്‍ക്കരിക്കപ്പെട്ട സംബ്രദായമായി നിലനിന്നിരുന്ന വേശ്യവൃത്തിയെ വെള്ളപൂശാന്‍ ചെറിയ രണ്ടു വേശ്യ കഥകളോന്നും മതിയാകില്ല വിമതന്‍. ( ഇന്നും സജീവമായി നില്‍ക്കുന്ന ബ്രഹ്മണ്യത്തിന്റെ ഉപചാപങ്ങളോ, സായ്പ്പിനെ തെറ്റിദ്ധരിപ്പിക്കലോ,നായര്‍ കുടുംബങ്ങള്‍ക്ക്‌ ഈഴവ കുടുംബങ്ങളോടുള്ള സാമ്യമോ, ജ്യോത്സ്യന്‍പോലുള്ള ജാതികള്‍ തിരുവനന്തപുരത്ത്‌ ഈഴവരായും, വടക്ക്‌ നായാരായും കണക്കാക്കപ്പെടുന്നതിലൂടെ സംബവിച്ച തെറ്റിദ്ധാരണയോ ആകാവുന്നതാണ്‌ വിമതന്റെ ക്വട്ടേഷന്റെ സത്യാവസ്ഥ.

ഇതുകൂടാത കേരളത്തിന്റെ ജനസംഖ്യയുടെ മൂന്നിലൊന്നും, ഹിന്ദുക്കളുടെ മുക്കാല്‍ ഭാഗവുമുള്ള ഭൂരിപക്ഷ സമുദായമെന്നപേരില്‍ ഹിന്ദുക്കളില്‍ നായരെപ്പോലെ ഏതു ചെറിയ ജാതിക്കാരന്‍ ചെയ്യുന്ന അവമതിയുടെ വിഴുപ്പു ചുമക്കാനുള്ള നിര്‍ഭാഗ്യവും ഈഴവരില്‍ വന്നുചേരാനുള്ള ഹിന്ദു എന്നതിന്റെ കേരളത്തിലെ പര്യായമായി ഈഴവരെ കാണാന്‍ ഇവിടത്തെ ജാതീയതയെക്കുറിച്ചറിയാത്തവര്‍ കരുതാനിടയുമുണ്ട്‌.


സാഹിത്യകാരനായ യു. എ. ഖാദര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അതുപറഞ്ഞിട്ടുണ്ട്‌. വടകര ഭാഗത്തുള്ള അദ്ദേഹം ഹിന്ദുവെന്നാല്‍ തിയ്യന്‍ എന്നാണ്‌ ധരിച്ചുവച്ചിരുന്നത്‌.


ഇത്രയും കാലം അതീവ രഹസ്യമായി സൂക്ഷിച്ച സത്യം പുറത്തുവരുംബോള്‍ കേരളത്തിലെ മറ്റു ഹിന്ദു,ക്രിസ്ത്യന്‍,മുസ്ലീം സമൂഹങ്ങളെല്ലാം-ഇവിടെ ആരോ അങ്ങിനെ പറഞ്ഞു കഴിഞ്ഞു(ശില്‍പി)- വേശ്യാ സംസ്കൃതിയുള്ളവരാണെന്ന് പറയുക സാധാരണം.

ആയിരം കൊല്ലക്കാലം ഒരു വിശുദ്ധവും,ദിവ്യവുമായ ദൈവീക ആരാധനയുടെ ഭാഗമായി സാധാരണ ഇലനക്കിനായര്‍മുതല്‍ വര്‍മ്മ വരെയുള്ളവരുടെ വേശ്യാസംസ്കാരം മറ്റുള്ളവരുടെ തലയിലോഴിച്ചാലൊന്നും സ്വന്തം കുടുംബ ചരിത്രത്തില്‍നിന്നും മാഞ്ഞുപോകില്ല.

കാരണം വേശ്യാലയങ്ങളായിരുന്ന നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും വേശ്യാ സംസ്കാരത്തിന്റെ അപ്പോസ്തലമാരായ ബ്രഹ്മണരില്‍ നിന്നും അയിത്തപറഞ്ഞ്‌ അരക്കിലോമീറ്റര്‍ അകറ്റിനിര്‍ത്തിയിരുന്ന ഈഴവരേയും, വിശ്വകര്‍മജരേയും,പുലയരേയും നായരുടെയും ബ്രഹ്മണരുടേയും മാത്രമായിരുന്ന വേശ്യാസംസ്കൃതിയില്‍ പങ്കാളിത്തം നല്‍കി കുളിപ്പിച്ചുകിടത്താനാകില്ലല്ലോ.

ഈ ബ്ലൊഗ്‌ എന്നൊരു സംഗതി ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ കുറച്ച്‌ ഈഴവ സംബന്ധവുംകൂടി മണിപ്രവാളത്തില്‍ എഴുതിച്ചേര്‍ക്കാമായിരുന്നു.

നിശബ്ദരായിരിക്കുന്ന ബ്രഹ്മണരെ നോക്കു. അവര്‍ക്ക്‌ എല്ലാം അറിയാം. തങ്ങളുടെ കാരണവന്മാരുടെ വിഷയാസക്തിയെ വളരെ ഗോപ്യമായി ഒര്‍ത്തു രസിക്കുന്ന ബ്രഹ്മണരെ ഞാന്‍ കണ്ടിട്ടുണ്ട്‌.

Anonymous said...

ബ്ലോഗില്‍ ജാതീയമായ വേര്‍ത്തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് ആശംസകള്‍. ഇത് തുടരുക. ജാതി-ഉപജാതി വെച്ച് ഇനി നമുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. സ്വജാതിയെ അല്ലാതെ മറ്റു ജാതിക്കാരെ പഴിപറയുകയും വേണം.

Inji Pennu said...

പ്രിയ മാവേലി കേരളമേ, ഇതില്‍ അഷേംഡ് ആവാന്‍ എന്താണുള്ളത്? ഇങ്ങിനെ ഒരു സമ്പ്രദായം മുന്നേ നിലവിരുന്നത് ആരും അടിച്ചേല്‍പ്പിക്കപ്പെട്ടതോ ഒന്നുമല്ലല്ലൊ. ഒരു സംസ്കാരത്തില്‍ അതുണ്ടായിരുന്നു എന്നു മാത്രം. ഇപ്പോഴും ബഹുഭാര്യാ സമ്പ്രദായം അമേരിക്കയില്‍ മോറോമോണ്‍ ക്രിസ്ത്യാനികളുടെ ഇടയിലുണ്ട്, ഈവണ്‍ ദോ പോളിഗമി ഈസ് ഇല്ലീഗല്‍ ബൈ ദ ലോ ഇവിടെ. സതി ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. അതിലും വലിയ അപമാനം എനിക്ക് മറ്റൊന്നിലും തോന്നിയിട്ടില്ല്യ. അതാലോചിക്കുമ്പോള്‍ തോന്നുന്ന രോഷവും.

പക്ഷെ ഇതെല്ലാം അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ തന്നെ. വെറുതെ നാഴിക്ക് നാല്‍പ്പതു വട്ടം ആര്‍ഷ ഭാരതം സംസ്കാരം എന്ന് ഊറ്റം കൊള്ളുമ്പോഴും മറ്റു വല്ലവരുടെ സംസ്കാരത്തേയും പുച്ഛിച്ചു തള്ളുമ്പോഴും ഇങ്ങിനെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ എപ്പോഴും നല്ലതു തന്നെ.

എതിരവന്‍ പറഞ്ഞതുപോലെ ഇന്നത്തെ സംസ്ക്കാരം എന്ന പേരില്‍ കാട്ടിക്കൂട്ടുന്നതുകണ്ടിട്ട് അപമാനം തോന്നണം.
പക്ഷെ അപമാനം തോന്നേണ്ടത് നല്ല പയറു പോലെ ഇരുന്നിട്ടും നമ്മളൊന്നും ഇതിനെതിരെ ഇന്ന് നടക്കുന്ന പലതിനുമെതിരെ പ്രതികാരിക്കാനൊ മറ്റൊ മെനക്കെടാതെ സ്വന്തം കാര്യം നോക്കി ഇരിക്കുന്നതില്‍. അതിലാണ് എനിക്ക് എപ്പോഴും അപമാനം തോന്നുന്നത്.

Unknown said...

ഭൂതകാലത്തിന്റെ കുത്തൊഴുക്കില്‍ മണ്മറഞ്ഞു പോയ കബന്ധങ്ങള്‍ കുഴിതോണ്ടിയെടുത്ത് ജാതിതിരിച്ച് വിശകലനം ചെയ്ത് ചിലര്‍ക്ക് ഉത്തമത്വവും ചിലര്‍ക്ക് അധമത്വവും കല്പിച്ച് ഞാന്‍ ഉത്തമന്റെ പിന്മുറക്കാരനാണെന്ന് പറഞ്ഞു ഞെളിയുമ്പോള്‍ ലഭിക്കുന്ന ആനന്ദമെന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.

വേശ്യയുടെ മകനായിപ്പിറന്നാലും ഇവിടെ ജീവിക്കുന്ന ഒരു മനുഷ്യന്‍ നിലവിലിരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയെ അംഗീകരിച്ച് വ്യവസ്ഥാപിത നിയമങ്ങള്‍ ലംഘിക്കാതെ ജീവിക്കുന്നുണ്ടെങ്കില്‍ ,അവന്റെ പാരമ്പര്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തി സമൂഹമവനെ നികൃഷ്ടനായിക്കാണുന്നുണ്ടെങ്കില്‍ അതവനോടു കാണിക്കുന്ന നഗ്നമായ മനുഷ്യാവകാശലംഘനമാണെന്നെനിക്ക് തോന്നുന്നു.
കാരണം വേശ്യയുടെ മകനായി ജനിച്ചുപോയത് അവന്റെ തെറ്റല്ല അതു കൊണ്ട് ആ അവഹേളനം അവന്‍ അര്‍ഹിക്കുന്നില്ല.

ഇതു മനസ്സിലാക്കാതെ സാംസ്ക്കാരികമുന്നേറ്റം നടത്തിയ പുതിയ തലമുറ ,പണ്ട് കാട്ടിലലഞ്ഞ പൂര്‍വികര്‍ തുണിയുടുക്കാതിരുന്നതിലും അമ്മ പെങ്ങന്മാരെ തിരിച്ചറിയാതെ ഭോഗിച്ചിരുന്നു എന്നു കണ്ടെത്തിയും അതിന്റെ നാണക്കേടോര്‍ത്ത് മൂക്ക് പിഴിയാതെ,ഇന്നു നിലനില്‍ക്കുന്ന നമുക്ക് ശരി എന്നു തോന്നുന്ന സാംസ്ക്കാരിക അന്തരീക്ഷത്തില്‍ അപചയത്തിന്റെ വഴുക്കലുണ്ടായി വരും തലമുറ കാലിടറി ചെളിക്കുണ്ടില്‍ പതിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതായിരിക്കും ഈ കാലഘട്ടത്തിന്റെ ആവശ്യം എന്നു ഞാന്‍ കരുതുന്നു.

അതല്ല ഇതു കൊണ്ടെന്തെങ്കിലും പ്രത്യേകോദ്ദേശ്യമോ,മറിച്ച് മാനസികോല്ലാസമോ ലഭിക്കുന്നുണ്ടെങ്കില്‍ ഇതു തുടരുക

സസ്‌നേഹം
പൊതുവാള്‍

മാവേലി കേരളം said...

വിമതന്

വിമതന്‍ ആദ്യം പറഞ്ഞു, സദാചാര മൂല്യങ്ങള്‍ അതാതു കാലഘട്ടത്തിനനുസരിച്ചു രൂപം കൊള്ളുന്നതാണ് എന്ന്‌. അങ്ങനെ അല്ല എന്നരെങ്കിലും പറഞ്ഞോ?

പീന്നെ ‍ ‘ആധിനിക/ മുതലാളിത്ത വ്യവസ്ഥയില്‍ ജീവിക്കുന ഇന്നത്തെ മലയാളിയുടെ “മൂല്യബോധത്തിന്റെ” അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നില്‍ നിലവിരുന്ന ഫ്യൂഡല്‍ അല്ലെങ്കില്‍ പ്രി-ഫ്യൂഡല്‍ സമൂഹത്തിന്റെ സദാചാര ബോധത്തെ പറ്റി അഭിപ്രായരൂപീകരണം നടത്തുന്നത് ശരിയാവുമെന്ന് തോന്നുന്നില്ലാ‘. വിമതന്‍ എന്റെ പോസ്റ്റു ശരിയ്ക്കു വായിച്ചില്ല എന്നു തോന്നുന്നു.

ആധുനിക മൂല്യബോധത്തിന്റെ അടിസ്ഥാനത്തിലല്ല, നൂടാണ്ടുകള്‍ക്കു മുന്‍പില്‍ നിലവിലിരുന്ന അവസ്ഥയെ അന്നത്തെ സാഹചര്യത്തില്‍ തന്നെയാണ് വിലയിരുത്തിയത്.

പിന്നെ വിമതന്‍ പറയുന്നു,
കേരളത്തിന്റെ “മഹത്തായ പാരമ്പര്യം ” എന്നത് ‍ കെട്ടുകഥകളും, ചരിത്രവിരുദ്ധമായ കാര്യങളും ആണ് എന്ന്. ഇപ്പോള്‍ നിലവിലുള്ള “സദാ‍ചാര മൂല്യങള്‍” കോളോണിയല്‍ ആധുനികതയ്ക്കൊപ്പം ഇവിടെ ശക്തി പ്രാപിച്ച, വിക്റ്റോറിയന്‍ / ക്രിസ്ത്യന്‍ സദാചാരമൂല്യങളുടെ വകഭേദങള്‍ മാത്രമാണ്‘ എന്ന്.

യോജിയ്ക്കാന്‍ കഴിയില്ല എന്നു തന്നെയല്ല, പോസ്റ്റിന്റെ വിഷയത്തില്‍ നിന്നും താങ്കള്‍ അകന്നു പോകുന്നു.

അകന്നു പോയിട്ടു വീണ്ടും കേരളത്തിലെ നായരീഴവ സ്ത്രീകളുടെ സദാചാര‍മില്ലായ്മയുടെ ക്വോട്ടുമായി വരുന്നു.
അതും ഒരു കേരള ചരിത്രത്തില്‍‍ നിന്ന്.
“ജാതിവ്യവസ്ഥിതിയും, കേരള ചരിത്രവും” പി. കെ ബാലകൃഷ്ണന്‍.

അപ്പോള്‍ ഇവിടെന്താ കുഴപ്പം. ഇതൊക്കെ ബ്ലോഗിലെഴുതിയതാണോ കുഴപ്പം. പുസ്തകങ്ങളിലൊക്കെയുണ്ട്, കേരള ചരിത്രത്തിലുണ്ട്.അതോ ഇതൊന്നും ആരും വായിച്ചിരുന്നില്ല എന്നുള്ളതാണോ? എങ്കില്‍ ഇതു പോലെയുള്ള പോസ്റ്റുകള്‍ ഇത്തരം വിഷയങ്ങള്‍ മാനസിലാക്കാന്‍ ഇടയാക്കി എന്നു വയ്ക്കുക.

പിന്നെ ഞാന്‍ തന്ന അധാരത്തില്‍ നായരുടെ ഇടയിലെ സംബന്ധത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. അതും വെറുതെ അങ്ങ് അയച്ചതല്ല, അതില്‍ സത്യമുണ്ട് എന്നെനിയ്ക്കു തോ‍ന്നിയതു കോണ്ടാണ് ആധാരമാക്കിയത്.

ഈഴവരുടെ ഇടയിലോ,മറ്റ് ജാതിക്കാര്‍ക്കിടയിലോ നായരുടെ സംബന്ധവ്യവസ്ഥ ഉള്ളതായി എനിയ്ക്കറിയില്ല, ഞാന്‍ കേട്ടിട്ടുമില്ല. അറിയാത്ത ഒന്നിനേക്കുറിച്ച് എഴുതാന്‍ കഴിയില്ല. ഇതാണു എന്റെ നില.

മാവേലി കേരളം said...

കണ്ണൂസ്

‘ഇതില്‍ നിങ്ങള്‍ക്ക്‌ അപമാനകരമായി തോന്നാന്‍ എന്താണുള്‍ലത് മനസില്ലാവുന്നില്ല‘.

യദ്ധാര്‍ദ്ധത്തില്‍ മനസിലായില്ല എന്നൂള്ളതാണ് ചോദ്യത്തിന്റെ അര്‍ത്ഥമെങ്കില്‍ അതു വിശദമാക്കാം.

അതിലേക്കു കടക്കുന്നതിനു മുന്‍പ്,

നിങ്ങളു പറഞ്ഞു,’ആ ദുരാചാരം സമൂഹം തന്നെ ഒഴിവാക്കി. അങ്ങിനെ ഒഴിവാക്കിയില്ലെങ്കില്‍, അത്‌ നമുക്ക്‌ അപമാനകരമായിരുന്നു‘.

ഇതിനോടു ഞാനും ഒരു തരത്തില്‍ യോജിയ്ക്കുന്നു.

ചരിത്രത്തില്‍ ധാരാളം തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. കോളോണീയലിസം, മഹായുദ്ധങ്ങള്‍, വര്‍ണവിവേചനം,അധിനിവേശം തുടങ്ങി.എന്നാല്‍ ഇതൊക്കെ കാണിച്ചവര്‍ തന്നെ അതില്‍ തെറ്റു സമ്മതം നടത്തിയിട്ടുമുണ്ട്. ജാപ്പന്റെ ചക്രവര്‍ത്തി അടുത്തയിട ചൈനക്കാരോടു മാപ്പു പറഞ്ഞു, അതുകൊണ്ട് അവരു കാണിച്ച നരഹത്യ ഇല്ലതാകില്ല, എങ്കിലും ചെയ്ത തെറ്റ് അംഗീകരിയ്ക്കയും അതിനു മാപ്പു പറയുകയും ഒരു gentle manly terms ആണ്. അതു മാന്യതയുമാണ്. സ്വയം തെറ്റു സമ്മതിയ്ക്കുന്നവര്‍, അതിനെ കുറിച്ചു മറക്കുവാന്‍ മറ്റുള്ളവരോടു മാന്യമായി അപേക്ഷിയ്ക്കുന്നു. അതു മറക്കപ്പെടുന്നു.

എന്നാല്‍ മറ്റൊരവസ്ഥയുണ്ട്. കാലപ്പഴക്കത്തില്‍ എല്ലം മറന്നു പോകും എന്നുള്ള മനുഷ്യന്റെ ജന്മസിദ്ധമായ മറവിയെ മുതലുടുത്ത് തെറ്റു ചെയ്തവര്‍ ഞങ്ങള്‍ക്കു യാതൊരു പോരായ്മയും ഉണ്ടായിട്ടില്ല എന്നു പറയുന്നു. അല്ലെങ്കില്‍ അതിപ്പോഴത്തെ കാര്യമല്ലല്ലോ എന്നു പറയുന്നു.

ഇതില്‍ രണ്ടാമത്തെ അവസ്ഥയ്ക്കു തെറ്റു ചെയ്തവര്‍ ഒരു closure ഉണ്ടാക്കുന്നില്ല, അതിനാല്‍ അതവരുടെ മാന്യതയൂടെ നേര്‍ക്കുള്ള ഒരു വെല്ലുവിളീയായി നിര്‍ഭാഗ്യവശാല്‍ അവശേഷിയ്ക്കും.പോരെങ്കില്‍ അങ്ങനെ ഉള്ളവര്‍ വീണ്ടും പ്രതാപവും പരഞ്ഞു വരുമ്പോള്‍.

ഇതൊരു ലോക നിയമമാണ്, എന്നു പറഞ്ഞാല്‍ ഒരാളു പറഞ്ഞില്ലെങ്കില്‍ അതു മറ്റൊരാളു പറയും.

സൌത്താഫ്രിയ്ക്കയില്‍ വെള്ളക്കാരുടെ ഒരു കൂട്ടമുണ്ട്, ഞങ്ങള്‍ വര്‍ണവിവേചനത്തിന് ഉത്തരവാദികളേ അല്ല എന്നു പറയും, അവരെ എറിഞ്ഞു കോണ്ടേ ഇരിയ്ക്കും ആളുകള്‍, എന്നാല്‍, ഞങ്ങള്‍ ചെയ്തതു തെറ്റാണ് എന്നു പരയുന്നവരുണ്ട്, അവരെ ആരും എറിയില്ല.

ആരെങ്കിലും ഒരു കൂട്ടര്‍ വ്യഭിചരിച്ചാല്‍ മറ്റുള്ള‍വര്‍ക്കെന്താ? പക്ഷെ കേരളത്തിലെ സംബന്ധവ്യവസ്ഥ കേവലം, ഒരു വ്യഭിചാരം മാത്രമല്ലായിരുന്നു, അതിനു തീഷ്ണമായ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രത്യാഖാതങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിച്ചവര്‍ അവിടെ ധാരാളമുണ്ട. ആ സാഹചരുത്തിലാന് അവര്‍ അതിനേക്കുറിച്ചു പരയുന്നത് എന്നു മനസ്സിലാക്കാനുള്ള കഴിവ് ആര്‍ക്കും ഉണ്ടാകാത്തതെന്താണ്?

അവരില്‍ നല്ല ഒരംശം ഇന്നും അതിന്റെ പെരില്‍ അനുഭവിയ്ക്കുന്നുണ്ട്. എന്തേ ഇതൊന്നും ശരിയല്ലേ?

ഇനി ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം.

ഒന്നു കൂടി പറയാം.

ഇത്തരം സംബന്ധകഥകളും അതു പോലെയുള്ള ധാരാളം കഥകളും മുന്‍പു പരഞ്ഞ മന്നുഷ്യന്റെ മറവിയുടെ അനുഗ്രഹം കൊണ്ട് ഇന്നു ആരും ഓര്‍ക്കുന്നില്ല. അതു കോണ്ടു കുട്ടികള്‍ക്കും അറിഞ്ഞുകൂടാ.

സ്വന്തം നാടിനേകുറിച്ച് മക്കള്‍ അഭിമാനം ഉള്ളവരാകണം എന്നുള്ളതു ഞങ്ങട വെറുമൊരു മോഹവുമല്ല. ഇന്ത്യയെന്ന രാജ്യത്തു അഭിമാനിയ്ക്കാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ട് എന്നൂള്ളതു സത്യമാണ്.സൌത്താഫ്രിയ്ക്കയിലെ നല്ല ഭാഗം പൊതുവെ ഇന്ത്യന്‍ സംസ്കാരത്തോടു ബഹുമാനവുമുള്ളവരാണ്.

അങ്ങനെ സ്വന്തം നടിനേക്കുറിച്ചു അഭിമാനം കോള്ളൂന്ന ഒരവസ്ഥയില്‍ സ്വന്തം സ്റ്റേറ്റിലെ ആളുകള്‍ ഇത്തരത്തിലായിരുന്നു ജീവിച്ചിരുന്നു എന്നള്ള അറിവ്‍ പിന്നെ അപമാനമല്ലാതെ എന്താണ് ഉണ്ടാകുന്നത്.

ആര്‍ക്കെങ്കിലും അതില്‍ കൈകൊട്ടി ചിരിയ്ക്കന്‍ തോ‍ാന്നുന്നെങ്കില്‍ അതു ചെയ്യാം.

എനിയ്ക്കു തോ‍ാന്നിയ അപമാനമേ എന്റെ മകള്‍ക്കും തോ‍ാന്നിയുള്ളൂ.

ഒരു കൂട്ടം ആളുകള്‍ ജീവിത നിവൃത്തിയില്ലാതെ വ്യഭിചാരത്തിനു പോകേണ്ടി വന്നു എന്നു വായിച്ചാല്‍ അതില്‍ അതില്‍ നാണക്കെടുണ്ടാകില്ല. വിഷമിയ്ക്കയേ ഉള്ളു.എന്നാല്‍ പിതാവാരാണെന്നറിയുകയോ, അറിയിയ്ക്കയോ ചെയ്യെണ്ട ആവശ്യമില്ലാത്ത ഒരു കുടുംബ വ്യ്‌വസ്ഥ താന്‍ ധാര്‍മ്മികമെന്നു ധരിയ്ക്കുന്ന തന്റെ സമൂഹത്തില്‍ ഉണ്ടായിരുന്നു എന്ന ബോധം ഉണ്ടായാല്‍ അതില്‍ അഭിമാനം കൊള്ളാന്‍ എല്ലാവര്‍ക്കു കഴിയില്ല.നാണക്കേടേ ഉണ്ടാകൂ

അത് സ്വന്തം രാജ്യത്തെ കുറിച്ച് ആത്മാഭിമാനം പുലര്‍ത്തി, I am a proud Indian എന്ന identity ഉള്ള സാഹചര്യത്തില്‍ ജീവിച്ചാലേ ഒരു പക്ഷെ മനസിലാകൂ എന്നുണ്ടോ?

നാട്ടിലെ പോലെ ഇവിടെ വളരുന്ന കുട്ടികള്‍ക്ക്(അചനമ്മമാര്‍ അതിനു private ആയി ശ്രമിച്ചെല്ലെങ്കില്‍)ജാതി ബോധം വളരെ കുറവാണ്. ജാതി വെളിപ്പെടുത്തേണ്ട ഒരപേക്ഷാ ഫോറമോ, ഒരു വിവര പട്ടികയോ ഇവിടെ ഇല്ല.

കേരളത്തിനെ ആകെ ഒരു സംസ്കാരം എന്നേ ഞങ്ങട മകള്‍ക്കറിയാമായിരുന്നു, ആ സംഭവം വരെ. പക്ഷെ അതിനു ശേഷം അറിവിലേക്കായി എനിയ്ക്കതു പറയേണ്ടി വന്നു.

അതില്‍ എന്തെങ്കിലും പോരയ്മ ഉള്ളതായി എനിക്കു തോ‍ാന്നിന്നില്ല.

കണ്ണൂസ്‌ said...

വളരെ രസകരമായിരിക്കുന്നു താങ്കളുടെ വാദഗതികള്‍, മാവേലി കേരളം!

ഒരാള്‍ക്ക്‌ നൂറ്റാണ്ടുകള്‍ മുന്‍പ്‌ ഉണ്ടായിരുന്ന ആചാരങ്ങളില്‍ അപമാനം തോന്നുന്നുവെങ്കില്‍ വേണ്ട എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. അപമാനിതയായിരുന്നോളൂ. പക്ഷേ എല്ലാവരും അങ്ങിനെ ഇരിക്കണം എന്ന് പറയുന്നത്‌ കഷ്ടമാണ്‌. ഇഞ്ചി പറഞ്ഞതു പോലെ എന്നാല്‍ പിന്നെ സതി, ശൈശവ വിവാഹം, വിധവകളെ ഒറ്റപ്പെടുത്തല്‍ തുടങ്ങി മനുവിന്റെ കാലം വരെയുള്ള എല്ലാ കാര്യങ്ങളിലും നമുക്ക്‌ മാപ്പ്‌ ചോദിച്ചു കൊണ്ടേയിരിക്കാം.

വിമതനോടുള്ള മറുപടി അതിലും വിചിത്രം!!

chithrakaran ചിത്രകാരന്‍ said...

പ്രിയപ്പെട്ട മാവേലി,

താങ്കള്‍ നല്‍കിയ മറുപടി സത്യവും, ആത്മാഭിമാനം എന്നത്‌ സ്വന്തമായുള്ളവര്‍ക്ക്‌ ബോധ്യപ്പെടാന്‍ പ്രയാസമില്ലാത്തതുമാണ്‌.

ഇവിടെയും, മുത്തപ്പന്റെ ബ്ലൊഗിലും കമന്റിട്ടിരിക്കുന്ന പലരും ഈ പൊസ്റ്റുകളെ ഒന്നു നിര്‍ത്തിക്കിട്ടാനുള്ള അസഹിഷ്ണുതയാണ്‌ പ്രകടിപ്പിക്കുന്നത്‌.

സമാന്യമായ ഒരു മാന്യത പലരും വികാര വിക്ഷോപത്താല്‍ മറന്നതായിക്കാണുന്നു:

രാഷ്ട്രീയക്കാരുടെ ഒരു ചേരി മറുചേരിക്കുമുകളില്‍ അഴിമതി ആരോപിക്കുംബോള്‍ അതിനെതിരെ മറ്റോരു അഴിമതി ആരോപണം ഉന്നയിച്ച്‌ ബാലന്‍സ്‌ ചെയ്ത്‌ അഴിമതിയേ ഇല്ല എന്ന് രണ്ടുകൂട്ടരും തോളില്‍ കയ്യിട്ട്‌ പ്രഖ്യാപിക്കുന്ന ഒരു അവസ്ഥയുണ്ടാക്കാനാണ്‌ ഈ പോസ്റ്റുകളില്‍ ശ്രമം നടക്കുന്നത്‌. അതില്‍ ഭീഷണിയുടെ സ്വരം വരെ നമ്മുടെ പ്രിയ ബ്ലൊഗര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായിക്കാണുന്നു.

ചിത്രകാരന്റെ ആഗ്രഹം നായരുടെയും , ഈഴവരുടെയും നല്ലതും ചീത്തയുമായ സാംസ്കാരിക ചരിത്രം മുഴുവന്‍ ജനത്തിന്‌ വ്യക്തമായി കാണാനാകുംവിധം പുറത്തുകൊണ്ടുവരണം എന്നുതന്നെയാണ്‌.

നായരുടെ ചരിത്രം മുത്തപ്പനോ, മറ്റുവല്ലവരുമോ പരയുംബോള്‍ ആ പറയുന്ന കാര്യം സത്യമല്ലെന്നു സ്ഥാപിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ ... അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഈഴവരുടെ ചരിത്രവും ഇപ്പോ വെളിപ്പെടുത്തുമെടാ..... എന്നു ഭീഷണിപ്പെടുത്തുന്ന ശൈലി മാന്യ ബ്ലൊഗര്‍മാര്‍ക്കു ചേര്‍ന്നതല്ല.(അത്‌ നമ്മളില്‍ ഒളിച്ചിരിക്കുന്ന ജാതിയുടെ പ്രകോപനമാണെന്നു മനസ്സിലാക്കുക.)

പകരം ഈ ചര്‍ച്ച ഒന്ന് ഒടുങ്ങിയതിനു ശേഷം (രണ്ടോ, മൂന്നോ ദിവസം കൊടുക്കുക... ജാതി പ്രതികാരമാണെന്നു തോന്നാതിരിക്കാന്‍)... ഈഴവനെയോ, കത്തോലിക്കനെയോ,അരയനേയോ,ആശാരിയേയോ, മുസ്ലീമിനെയോ ചരിത്രപരമായി വിശകലനം ചെയ്യുന്നവര്‍ക്ക്‌ പോസ്റ്റിടാവുന്നതാണ്‌. അല്ലാതെ , നമ്മളെല്ലാം സമന്മാര്‍ എന്നാക്കി ചരിത്രത്തെ രണ്ടുകൂട്ടരുംകൂടി സന്ധിചെയ്ത്‌ മൂടിവെക്കാമെന്ന് ആശിക്കരുത്‌.

സത്യം ആരാലും മൂടിവക്കപ്പെടരുത്‌. ആരായാലും!!

ചിത്രകാരന്റെ കുടുംബത്തിലും ബന്ധുക്കളുമായി രണ്ടു മതക്കാരും, ഇവിടെ വിഷയമായ രണ്ടു ജാതിക്കാരടക്കം മിനിമം അഞ്ചു ജാതിക്കാരെങ്കിലുമുണ്ട്‌.

അതുകൊണ്ടുതന്നെ, എല്ലറ്റിനേയും ശുദ്ധമാക്കാന്‍ കഴിവുള്ള സത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ ചിത്രകാരന്‍ എല്ലാവരുടെ കൂടെയും കാണും.

മാവേലി... അഭിവാദ്യങ്ങള്‍ !!!

മാവേലി കേരളം said...

എതിരന്‍ കതിരവന്‍


1.`മദാമ്മയുടേയൊ സായിപ്പിന്റേയോ പുസ്തകം വായിച്ച് ചരിത്രമൂല്യങ്ങള്‍‍ കല്പിക്കുന്നതില്‍ “embarassed" ആകരുതെന്നു മകളോട് പറയണം'

അപ്പോള്‍ ‘മദാമ്മയുടെയോ സായിപ്പിന്റയോ‘ പുസ്തകം വായിച്ചതാണ് കുഴപ്പമെന്നാണല്ലോ ധ്വനി.

മനുഷ്യന്‍ മനുഷ്യനെ ജാ‍തി/മതം തിരിച്ച് വിവേചിയ്ക്കുന്നതിന്റെ ചരിത്രം തേടുന്ന ഒരു പോസ്റ്റില്‍, താങ്കളുടെ കമന്റിന്റെ ഔചിത്യം.

എടോ സായിപ്പും മദാമ്മയും എഴുതുന്നതു വായിയ്ക്കുന്നതില്‍ തനിയ്ക്കു വിവേചനം ഉണ്ടെങ്കില്‍ അതു താന്‍ കാണിയ്ക്കുക. മറ്റുള്ളവരും അതു കാട്ടണമെന്നാവശ്യപ്പെടാന്‍ തനിയ്ക്കില്ലാത്ത ആ അധികാരത്തേ കുറിച്ചു താന്‍ ബോധവനാകുമെന്നു പ്രതീക്ഷിയ്ക്കുന്നു.

2 എന്റെ പോസ്റ്റിലെ വിഷയം കേരളത്തിലെ സംബന്ധസംസ്കാരമാണ്.ആവിഷയത്തിന്റെ boundary പാലിയ്ക്കുക.

3 ഇനി എന്റെ മകളോട് എന്തു പറയണം എന്നു ഞാന്‍ താങ്കളോടു ചോദിച്ചാല്‍ അതിനുത്തരം പറഞ്ഞാല്‍ മതി എന്നു മനസിലായല്ലോ? boundary ക്രിത്യമായി പാലിയ്ക്കുക.

‘മകള്‍ക്ക് "embarassment/shame" വരേണ്ടത് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നതായ സ്ത്രീധന-കൊലപാതകം, ബാലവേല എന്നിവയൊക്കെക്കൊണ്ടാവട്ടെ. ഇത് ഏതു നൂറ്റാണ്ടീലെ സംസ്കൃതിയാണ്?‘.

അപ്പോള്‍ എനിയ്ക്കും എന്റ് വീട്ടിലുള്ളവര്‍ക്കും embarassed ആകേണ്ടത് താങ്കള്‍ ആവര്‍ത്തിച്ചു പറയുന്ന കാ‍ര്യങ്ങളിലായിരിയ്ക്കണമെന്നോ?

Are you out of your mind?‍

മാവേലി കേരളം said...

പ്രിയ ഇഞ്ചീ

ഒരാള്‍ക്ക് ഒരുകാര്യത്തേക്കുറിച്ച് അപമാനം തോന്നെണ്ടത് എങ്ങനെ/എന്തുകൊണ്ട് എന്നു മറ്റൊരാള്‍ക്കു നിര്‍ദ്ദേശിയ്ക്കാന്‍ കഴിയില്ല. അതവരട ജീവിത സാഹചര്യങ്ങളും കാഴ്ച്ചാപാടുകളും ഒക്കെ അനുസരിച്ചിരിയ്ക്കുന്നു.

അതു കൊണ്ട് ‘ഇതില്‍ അഷേംഡ് ആവാന്‍ എന്താണുള്ളത്?‘എന്നുള്ളത് പ്രസക്തമല്ലാത്ത് ഒരു ചോദ്യമാണ് എന്നെ സംബന്ധിച്ചിടത്തോളം.

‘ഇങ്ങിനെ ഒരു സമ്പ്രദായം മുന്നേ നിലവിരുന്നത് ആരും അടിച്ചേല്‍പ്പിക്കപ്പെട്ടതോ ഒന്നുമല്ലല്ലൊ‘

സ്വന്തം നാടിനെ കുറിച്ച് കുട്ടികള്‍ക്ക് എങ്ങനെയുള്ള അറിവാണ് ഉള്ളത് അതിനെ ആശയിച്ചിരിയും ഇഞ്ചീ ഇത്.

‘വെറുതെ നാഴിക്ക് നാല്‍പ്പതു വട്ടം ആര്‍ഷ ഭാരതം സംസ്കാരം എന്ന് ഊറ്റം കൊള്ളുമ്പോഴും...’ എന്ന് ഇഞ്ചി പറഞ്ഞല്ലോ. ഇന്ത്യയുടെ സംസ്കാരത്തില്‍ ഊറ്റം കൊള്ളാനുള്ളവയെ കുറിച്ച് ഊറ്റം കോള്ളണം എന്നുള്ളതിലാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. (ധാരാളം ചീഞ്ഞളിഞ്ഞ കാര്യങ്ങള്‍ അവിടെ ഉണ്ട് എനുള്ളതറിയാം)

പഴയതു മറക്കണമെന്നുള്ളതു കൊണ്ടു തന്നെയാണ് ഇത്തരം കാര്യങ്ങള്‍ എല്ലവരും തന്നെ മറക്കുന്നത്.പക്ഷെ പെട്ടെന്നൊരു ദിവസം ഇങ്ങനെ ഒരു ഭൂതം ഉണ്ടെന്നു ഒരു പാഠപുസ്തകത്തില്‍ നിന്നു കേള്‍ക്കുമ്പോള്‍ അപമാനം ഉണ്ടായതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

സതിയും പണ്ടുണ്ടായതായിരുന്നല്ലോ, അതിനെകുറിച്ച് ഇഞ്ചിയ്ക്കപമാനം ഉണ്ട് എന്നു പറഞ്ഞു. അതെന്താണ് അതിനോടു അപമാനം എന്നുള്ളതിന് ഇഞ്ചിയ്ക്കൊരു കാരണം കാ‍ണും.

മാവേലി കേരളം said...

പ്രിയ പൊതുവാളേ

'ഭൂതകാലത്തിന്റെ കുത്തൊഴുക്കില്‍ മണ്മറഞ്ഞു പോയ കബന്ധങ്ങള്‍ കുഴിതോണ്ടിയെടുത്ത് ജാതിതിരിച്ച് വിശകലനം ചെയ്ത് ചിലര്‍ക്ക് ഉത്തമത്വവും ചിലര്‍ക്ക് അധമത്വവും കല്പിച്ച് ഞാന്‍ ഉത്തമന്റെ പിന്മുറക്കാരനാണെന്ന് പറഞ്ഞു ഞെളിയുമ്പോള്‍ ലഭിക്കുന്ന ആനന്ദമെന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല'.

പൊതുവാളേ ഇതു തെറ്റായ ഒരാരോപണമാണ്.
എന്റെ പോസ്റ്റില്‍ ഇത്തരം ഒരാനന്ദമല്ല,മറിച്ച് ഇതാനെന്റ് പോസ്റ്റിന്റ് conclusion

"അല്ലാതെ അതു പുറത്തുകൊണ്ടുവന്ന് ആ കളങ്കത്തില്‍ നിന്നു വേറിട്ടു തങ്ങളുടെ ഇന്നും നാളെയും സംരക്ഷിയ്ക്കുവാന്‍ ‍ ശമിയ്ക്കുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിയ്ക്കുന്നതില്‍ യാതൊര്‍ത്ഥവുമില്ല"
'കാരണം വേശ്യയുടെ മകനായി ജനിച്ചുപോയത് അവന്റെ തെറ്റല്ല അതു കൊണ്ട് ആ അവഹേളനം അവന്‍ അര്‍ഹിക്കുന്നില്ല' നൂറുശതമാനം സമ്മതിയ്ക്കുന്നു.
പക്ഷെ അവന്‍ തന്നെ താന്‍ ഉന്നതനാണ്, ഉയര്‍ന്നവനാണ് എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരുടെ നേര്‍ക്ക് ഇല്ലാത്ത അധികാരവും പദവിയും കാ‍ാണിച്ചു ചെന്നാലത്തെ അവസ്ഥ എന്തായിരിയ്ക്കും.അപ്പോള്‍ അവന്‍ അവനെ തന്നെ മറക്കുകയാണ്.

ജാതീയമായി ഇന്നും കേരളത്തില്‍ ഇങ്ങനെ ഒരു വേഷം കെട്ടും പദവി കാണിയ്ക്കലും ഇല്ലെന്നാണു പറയ്ന്നതെങ്കില്‍, പിന്നെ ഒന്നു പരയാനില്ല.

ജാതീയമായ തുല്യത-പരസ്പരം ഏതു ജാ‍ാതിക്കാരനായാലും അവിടെയും പരസ്പര്‍ം മുന്‍ വിധി കൂടാതെ ബഹുമാനിയ്ക്കുന്ന ഒരു കേരളമാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്.

രണ്ടു കൊല്ലം മുന്‍പ് അമ്പലത്തില്‍ ബ്രാഹ്മണനല്ലാത്തവനെ പൂജാരിയായി വച്ചപ്പോള്‍ ജാതി മസിലു കാട്ടിയത് ആരായിരുന്നു. അപ്പോള്‍ പൊതുവാളിനൊന്നും തോന്നിയില്ലേ?

തനിയ്ക്കു നോവുമ്പോഴേ നോവൂ എന്നു കരുതരുത്.

കേരളത്തിന്റെ ചരിത്രത്തില്‍ ധാരാളം അന്യായങ്ങള്‍ നടന്നിട്ടുണ്ട്. അതിനു ന്യായമായ് ഒരു levelling field ഉണ്ടാവണം, ഒരു ജാതിയ്ക്ക്കും മറ്റള്ള‍വരോട് അധികാരം കാണിയ്ക്കനുള്ള അവസ്ഥയുണ്ടാകരുത്. അതിനു വേണ്ടി എല്ലാവരും ശമിയ്ക്കണം. ഇതാണ് എനിയ്ക്കു പറയാനുള്ളത്.

മാവേലി കേരളം said...

കണ്ണൂസ്
'അപമാനിതയായിരുന്നോളൂ.
താങ്കളുടെ ധാരണ തിരുത്തട്ടെ. യാതൊരപമാനവും ഞങ്ങള്‍ക്കില്ല. The moment I explained everything to my daughter and to her friends, it was over.

അതാദ്യമായി അറിഞ്ഞപ്പോള്‍ അപമാനം ഉണ്ടായി എന്നാണു പറഞ്ഞത്. അതങ്ങനെ ഒരു സംസ്ക്കാരത്തില്‍ ഉണ്ടായി, പക്ഷെ ആ പരമ്പര്യ്‌വുമായി നമ്മള്‍‍ക്കു യാതൊരു ബന്ധവുമില്ല എന്നു സത്യം പറഞ്ഞു. പിന്നെന്തോ‍ന്നാ?

ഇപ്പോള്‍ മുത്തപ്പന്റെ ബ്ലോഗില്‍ അതിന്റെ അധാരം തേടിയപ്പോള്‍ അതെടുത്തിട്ടു, അത്ര തന്നെ.

“പിന്നെ സതി,സതി, ശൈശവ വിവാഹം, വിധവകളെ ഒറ്റപ്പെടുത്തല്‍ തുടങ്ങി മനുവിന്റെ കാലം വരെയുള്ള എല്ലാ കാര്യങ്ങളിലും നമുക്ക്‌ മാപ്പ്‌ ചോദിച്ചു കൊണ്ടേയിരിക്കാം“.

വേണ്ടാ, സ്വന്തം സമൂഹത്തില്‍ നടന്ന അനീതികള്‍ക്ക് അതിന്റെ ഇരയായരുടെ പിങാമികളോട് കുറ്റബോധം തോ‍ാന്നുന്നത് പുശ്ചത്തില്‍ കാണുന്നവരോട് എന്തു പറയാനാ,?

മാവേലി കേരളം said...

ചിത്രകാരാ

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കു കടപ്പെട്ടിരിയ്ക്കുന്നു.

ചിത്രകാരന്‍ പറഞ്ഞതിനോടു നൂറുശതമാനവും യോജിയ്ക്കുന്നു.

അതെ തെറ്റും കുറവും എല്ലാവര്‍ക്കുമുണ്ടാകും. അതു മനുഷ്യസഹജമാണ്, വ്യത്യാസങ്ങളും ഏറെക്കുറവുമൂണ്ടാകും. ഇന്നു കേരളത്തിലെ എത്രയാളുകള്‍ ജാതീയമായൈ അനുഭവിച്ച വിവേചനത്തിന്റെ പേരില്‍ വിമ്മിഷ്ട്പ്പെടുന്നു. ഞാന്‍ അവരോടു കടപ്പെട്ടിരിയ്ക്കുന്നു

Dinkan-ഡിങ്കന്‍ said...

ഇന്നു കേരളത്തിലെ എത്രയാളുകള്‍ ജാതീയമായൈ അനുഭവിച്ച വിവേചനത്തിന്റെ പേരില്‍ വിമ്മിഷ്ട്പ്പെടുന്നു. ഞാന്‍ അവരോടു കടപ്പെട്ടിരിയ്ക്കുന്നു
ഒരു സംശയം ഉണ്ടേ മാവേലികേരളമേ ഇത്
അനുഭവിച്ചതിന്റേ പേരിലാണൊ, അതോ അനിഭവിക്കുന്നതിന്റേ പേരിലാണോ ആ വിമ്മിഷ്ടം???
ആ കടപ്പാടെന്തിനാ??

മാവേലി കേരളം said...

ഡിങ്കാ

വ്യക്തിപരമായ ചോദ്യത്തിനിവിടെ പ്രസക്തിയില്ല. പിന്നെ ഇന്ന്. ഇല്ല. ഇന്നു ഞങ്ങള്‍ ജോലി ചെയ്യുന്നിടത്ത് യാതൊരു വിവേചനവും അനുഭവിയ്ക്കുന്നില്ല.

അഥവാ വിവേചനമായി ആരെങ്കിലും പെരുമാറിയാല്‍, അതു തുറന്നു കാട്ടാന്‍ ധാരാളം avenue കളുണ്ട്. Media, human rights commisiona, complaints commissions and a lot others.

കണ്ണൂസ്‌ said...

വേണ്ടാ, സ്വന്തം സമൂഹത്തില്‍ നടന്ന അനീതികള്‍ക്ക് അതിന്റെ ഇരയായരുടെ പിങാമികളോട് കുറ്റബോധം തോ‍ാന്നുന്നത് പുശ്ചത്തില്‍ കാണുന്നവരോട് എന്തു പറയാനാ,?

ചേച്ചി,

എനിക്ക് തോന്നുന്നത് നമ്മള്‍ തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇവിടെയാണെന്നാണ്‌.

ഈ അനീതി ഒക്കെ അനുഭവിച്ച തലമുറയുടെ പിന്‍‌ഗാമി ആയി ഞാന്‍ കാണുന്നത് എന്റെ അടുത്ത വീട്ടില്‍ താമസിക്കുന്ന ഈഴവനെ മാത്രമല്ല, എന്നെകൂടിത്തന്നെയാണ്‌.

എനിക്കാരോടും പുച്ഛവുമില്ല. ഇന്നലെ രാവിലെ ഇഡ്ഡലി കഴിച്ചു എന്നു പറയുന്നതു പോലെയേ, എനിക്ക് ഞാന്‍ വളര്‍ന്നു വന്ന സമൂഹത്തില്‍ ഏതോ കാലത്ത് അസമത്വം കലശലായുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ തോന്നുള്ളൂ. ഞാന്‍ അതിന്‌ ആരോടെങ്കിലും ഉത്തരം പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ, പഴയ കാലത്തെ മഹിമ പറഞ് കുതിര കയറാന്‍ ആള്‍ക്കാര്‍ ഉണ്ടാവും എന്നത് സത്യം. ആ പ്രവണത ഒരു ചാക്രിക പ്രക്രിയയാണ്‌ എന്ന് ചൂണ്ടിക്കാണിക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്. ഈഴവരുള്‍പ്പടെ ഒരു പത്തിരുപത് ശതമാനം പേരില്‍ ജാതിചിന്ത നിലനില്‍ക്കുന്നു, ഈ കാലത്ത്.


The moment I explained everything to my daughter and to her friends, it was over.

ചുരുക്കത്തില്‍ താങ്കള്‍ ഈ പറഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്തോ കാരണം കൊണ്ട്, അത് താങ്കളെ ഇപ്പോഴും ഹോണ്ട് ചെയ്യുന്നു. അതിന്റെ ആവശ്യമില്ല എന്ന് പറയാനാണ്‌ ഞാനും ശ്രമിക്കുന്നത്.

ഈ ഉത്തരം ചിത്രകാരനോട് കൂടിയാണ്‌. ഈ ഴവരുടെ സാമൂഹ്യചരിത്രം വെളിപ്പെടുത്തും എന്ന ഭീഷണിയായി ഇതിനെ കാണേണ്ടതില്ല. മറിച്ച്, ഒരു സാമൂഹ്യ തിന്മയെ, ഒരു ജാതിയുടെ മാത്രം തെറ്റായി പറയാന്‍ ശ്രമിക്കുന്നത് ചൂണ്ടിക്കാണിക്കുകയാണ്‌ ചെയ്യുന്നത്. മുത്തപ്പന്‍ ഉത്തരം നല്‍കാത്ത എന്റെ ചില സംശയങള്‍ ഞാന്‍ ഇവിടെ ചോദിക്കാം. ഈ സംശയങള്‍, ദുരീകരിക്കപ്പെടുമെങ്കില്‍ നിങള്‍ പറയുന്നത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്‌.

൧. ദേവദാസി/ കൂത്തച്ചി / തേവിടിച്ചി സമ്പ്രദായത്തില്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം ലഭിച്ചവര്‍ ഒക്കെ സവര്‍ണ്ണര്‍ ആയിരുന്നു എന്ന ഊഹമാണ്‌ മുത്തപ്പന്റെ പോസ്റ്റിനും തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കും വഴിവെച്ചത്. ഇതിന്‌ എന്തെങ്കിലും ആധാരം ഉണ്ടോ?

൨. മുത്തപ്പന്റെ തന്നെ ഒരു മറുപടിയില്‍ ഒരു "വെള്ളാള സ്ത്രീ പ്രമുഖയായ ഒരു ദേവദാസി ആയിരുന്നു എന്ന് പറയുന്നുണ്ട്. വെള്ളാളര്‍ ഒരു പിന്നോക്ക വിഭാഗമാണെന്നിരിക്കേ, ഈ സൂചന, വേശ്യാവൃത്തി ഒരു സാമൂഹ്യ വ്യവസ്ഥിതി ആയിരുന്നു എന്നതിന്‌ ഒരു തെളിവല്ലേ?

൩. ഇനി, ഒരു വിഭാഗം ആള്‍ക്കാര്‍, രാജാക്കന്‍‌മാരുടെ ആധിപത്യം നിലനിന്നിരുന്ന പതിനാറ്-പതിനേഴ് നൂറ്റാണ്ടുകളില്‍ വേശ്യാവൃത്തിയിലൂടെ രാജതുല്യമായ അധികാരം നേടിയെടുത്തുവെങ്കില്‍, ബ്രാഹ്‌മണാധിപത്യം നിലവില്‍ വന്ന പതിനെട്ട്-പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ വീണ്ടും അവര്‍ കാര്യസ്ഥരും, ക്ഷുരകര്ും , കൂലിപ്പട്ടാളവും, വേശ്യകളുമായി വീണ്ടും തരം താഴ്ത്തപ്പെട്ടു? (വാക്കുകളും നിരീക്ഷണങളും മുത്തപ്പന്റെ പോസ്റ്റില്‍ നിന്ന്).

൪. ദ്രാവിഡമല്ലാത്ത ശാരീരിക പ്രത്യേകതകള്‍, കേരളത്തിലെ എല്ലാ ജാതികളിലും ഒരുപോലെ കാണാം എന്നത്, പഴയ കാലത്ത് ജീനുകളുടെ സങ്കലനം വളരെ വ്യാപകമായി നടന്നിട്ടുണ്ട് എന്നതിന്‌ ഒരു തെളിവല്ലേ?

൫. വടക്കന്‍ പാട്ടുകളിലും മറ്റും സ്ത്രീകളുടെ വേശ്യാവൃത്തി ഗ്ലോറിഫൈ ചെയ്യപ്പെടുന്നില്ലെങ്കിലും, പുരുഷന്‍‌മാരുടെ അഗമ്യഗമനം ഒരു സാധാരണ സാമൂഹ്യ രീതി എന്ന ഐലയില്‍ പ്രതിപാദിക്കപ്പെടുന്നതിനെക്കുറിച്ച് എന്താണ്‌ പറയാനുള്ളത്?

ഇത്രയും ചോദ്യങള്‍ക്ക് ആരെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നത് വരെ ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. നന്ദി, നമസ്കാരം.

മാവേലി കേരളം said...

കണ്ണൂസേ

ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിയ്ക്കാന്‍ എന്നാല്‍ കഴിവതു ശമിയ്ക്കാം.

Unknown said...

മാഷേ,
ഗംഭീരമായിരിക്കുന്നു..
ചരിത്രത്തില്‍ ധാരാളം തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്.
അതുപോലെ തന്നെ വ്യക്തമല്ലാത്ത ശരികളും.
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഞാനും തേടുന്നു.

Unknown said...

ഇപ്പോള്‍ മാത്രമാണ് ഈ ലിങ്ക് കിട്ടിയത്. ജോര്‍ജ് ജോസഫിന്റെ വകതിരിവില്ലാത്ത വേശ്യാഗവേഷണം ഇങ്ങനെ പല ഉപകാരവും ചെയ്തിട്ടുണ്ട്. ശ്രദ്ധിച്ചു വായിക്കട്ടെ .

ഒരു കമന്റ്

പിതാവാരാണെന്നറിയുകയോ, അറിയിയ്ക്കയോ ചെയ്യെണ്ട ആവശ്യമില്ലാത്ത ഒരു കുടുംബ വ്യ്‌വസ്ഥ താന്‍ ധാര്‍മ്മികമെന്നു ധരിയ്ക്കുന്ന തന്റെ സമൂഹത്തില്‍ ഉണ്ടായിരുന്നു എന്ന ബോധം ഉണ്ടായാല്‍ അതില്‍ അഭിമാനം കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയില്ല. നാണക്കേടേ ഉണ്ടാകൂ

ചരിത്രവും ശാസ്ത്രബോധവും മാറി വരുന്നതിനനുസരിച്ച് ഇങ്ങനെ പല ശരികളും തെറ്റായി മാറും.

ഉദാ:-
കാലം ഇരുപത്തിരണ്ടാം നൂറ്റാണ്ട്.

വാര്‍ത :‌-

ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും അമ്മയുടെ വാക്കിലും അമ്മയുടെ ചാരിത്ര്യത്തില്‍ ഉള്ള വിശ്വാസത്തിലും കുട്ടിയുടെ മുഖലക്ഷണത്തിലും മാത്രം വിശ്വസിച്ച് ഡി.ഏന്‍ എ പരീക്ഷണം പോലുള്ള യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ കുട്ടിയുടെ പിതൃത്വം നിശ്ചയിച്ചിരുന്നു എന്ന അപഹാസ്യമായ വസ്തുത പ്രസസ്ത ബ്ലോഗര്‍ ഈയിടെ തെളിയിച്ചിരിക്കു8ന്നു.

കാട്ടിപ്പരുത്തി said...

കേരള ചരിത്രത്തെ കുറിച്ചുള്ള ആദ്യ അറിവുകൾ നമുക്കു കിട്ടുന്നത് അറബികളിൽനിന്നാണ്. കേരളത്തിലെ നായന്മാരെ കുറിച്ചുള്ള ചിത്രങ്ങളെല്ലാം നമുക്ക് കുറേ അവയിൽ നിന്നും ലഭിക്കുന്നുണ്ട്. കേരളത്തിൽ ആദ്യത്തെ ഒരു ചരിത്രമെഴുതുന്നത് അറബിയിൽ പൊന്നാനിയിലെ മഖ്ദൂം ആയിരുന്നു. അദ്ദേഹത്തിന്റെ നാലു വാള്യങ്ങളുള്ള ഈ പുസ്തകത്തിൽ ആദ്യപുസ്തകത്തിൽ കേരളത്തിലെ ജാതികളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ നായന്മാർ കേരളീയ സമൂഹത്തിലെ മധ്യവർഗ്ഗമായിരൂന്നു. അതിനാൽ തന്നെ എല്ലാ കാലത്തും അവർക്കു ഒരുദ്യോഗസ്ഥസ്വഭാവമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിത വിഭഗമായിരുന്നു ആ നാട്ടിലെ മധ്യവർഗ്ഗങ്ങളെന്നു കാണാം. അതിനാൽ ഇന്നും സംവരണാനുകൂല്യമില്ലെങ്കിൽ പോലും ഏറ്റവും കൂടുതൽ എല്ലാ അധികാര കേന്ദ്രങ്ങളിലും സ്ഥാനമുറപ്പിച്ചത്, ഇതെല്ലാം പഠന വിധേയം തന്നെ. ബ്ലോഗുകളുടെ നിലവാരമാണീ പോസ്റ്റുകൾ- അഭിനന്ദനങ്ങൾ-

Anonymous said...

ഹഹഹ... ഇവിടെ കടിപിടി കൂടുന്നവര്‍ എതിരന്‍ കതിരവന്റെ ഈ പോസ്റ്റ് ഒന്നു വായിക്കുന്നത് നല്ലതാണ്
http://ethiran.blogspot.com/2008/06/blog-post.html

Ajith said...

Dear Prasanna Kumari,
Really informative, so a hearty congratulations . one suggestion is that you could improve the look and feel of the blog as the font appears too small and vague against back ground colour

Jijo said...

ചരിത്രം എന്തിന്‌ പഠിക്കണം? നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്ത് നിന്നും കുറ്റവാളികളെ കണ്ടെത്തി ന്യായവിചാരണയ്ക്ക് നിര്‍ത്തി ശിക്ഷ വിധിക്കാനോ? അതോ ഒരു വംശം എന്ന നിലയ്ക്ക് മനുഷ്യന്‌ സംഭവിച്ചിട്ടുള്ള തെറ്റുകളും ശരികളും തിരിച്ചറിഞ്ഞ് അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ? പഠനങ്ങള്‍ നടക്കുക തന്നെ വേണം. പക്ഷെ അത് ഏതെങ്കിലും വിഭാഗങ്ങളെ കരി തേയ്ക്കാനോ വേറെ ഏതെങ്കിലും വിഭാഗങ്ങളെ മഹത്വീകരിക്കാനോ ആകരുത്. ഉപ്പാപ്പയ്ക്കാനേണ്ടാര്‍ന്ന്‍ എന്ന്‍ കരുതി ചന്തിയിലെ ഇല്ലാത്ത തഴമ്പ് കാണിച്ച് നടക്കുന്നവര്‍ക്ക് ഒരു മരുന്നാകാം. അത് കുയിയാനേര്‍ന്ന്‍ എന്നറിയുമ്പോള്‍ ലജ്ജിക്കേണ്ടത് അത്തരക്കാര്‍ മാത്രമാണ്‌. അല്ലാത്തവര്‍ക്ക് ഇതെല്ലാം അറിവുകള്‍ മാത്രം.

കേരളത്തിലെ നായന്മാരുടെ പാരമ്പര്യം ഇന്നത്തെ നായന്മാര്‍ക്ക് ലജ്ജിക്കാന്‍ തക്ക വണ്ണം എന്തെങ്കിലുമാണെന്ന്‍ എനിക്ക് തോന്നുന്നില്ല. ഇനി അഥവാ അതില്‍ ലജ്ജിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍ ആ ലജ്ജയില്‍ നിന്നും ഒഴിവാകാന്‍ മറ്റു സമുദായങ്ങള്‍ക്ക് കഴിയുകയുമില്ല. മലയാളികളുടെ രക്തം അത്ര കണ്ട് ഇടകലര്‍ന്നിട്ടുണ്ടെന്ന്‍ ഇതിനോടകം തെളിഞ്ഞതല്ലേ. ഒന്നിലധികം ഭര്‍ത്താക്കന്മാരേയോ സംബന്ധക്കാരേയോ ഒരേ സമയം വച്ച് കൊണ്ടിരിക്കുന്നത് മണിക്കൂര്‍ കണക്കിന്‌ റേറ്റ് പറഞ്ഞ് നടത്തുന്ന വേശ്യാവൃത്തിയുമായി കൂട്ടികെട്ടുന്നതിനോടും യോജിപ്പില്ല. ഒരു സമൂഹത്തിന്റെ മൊത്തം ജീവിതരീതി അങ്ങിനെ ആയി തീരുമമ്പോള്‍ അതും സംസ്കാരത്തിന്റെ ഒരു ഭാഗം മാത്രമായി തീരുന്നു.

സാഹിത്യത്തിലൂടെയും മറ്റു സാംസ്കാരിക മാധ്യമങ്ങളിലൂടെയും ഒരു പൊള്ളയായ ചരിത്രം രൂപപ്പെടുത്തി ജാതി വ്യവസ്ഥിതിയുടെ ഉന്നതങ്ങളില്‍ സ്വയം പ്രതിഷ്ഠിച്ച മേല്‍ സമുദായങ്ങള്‍ക്കെതിരേ ചരിത്രം കൊണ്ട് തന്നെ പ്രതിരോധിക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഒരിക്കലും അനാവശ്യമല്ല. പക്ഷേ പോസ്റ്റിന്റെ ലക്ഷ്യം കമന്റുകളില്‍ ഹൈജാക്ക് ചെയ്യപ്പെടരുത്. ഒരു തുറന്ന ജാതിപ്പോരല്ല നമുക്കാവശ്യം. ഞാനാണ്‌ കേമന്‍ എന്ന മട്ടിലുള്ള വാദങ്ങള്‍ ചരിത്രത്തിന്റെ വെറും ആവര്‍ത്തനങ്ങള്‍ മാത്രമാകും.

സത്യങ്ങള്‍ പുറത്ത് വരട്ടെ. എല്ലാവരും കാണത്തക്ക വിധം പ്രസിദ്ധീകരിക്കപെടട്ടെ. നായന്മാരുടെ മാത്രമല്ല, ബ്രാഹ്മണന്റേയും, ഈഴവന്റേയും, ക്രിസ്ത്യാനിയുടേയും, മാപ്പിളമാരുടേയും, ഒക്കെ സത്യ ചരിത്രങ്ങള്‍ വെളിപ്പെടട്ടെ. സത്യം നിങ്ങളെ കൂടുതല്‍ ബന്ധനത്തിലേയ്ക്കല്ല മറിച്ച് സ്വാതന്ത്ര്യത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തട്ടെ.

ജാതിയുടേയോ, പണത്തിനേയോ, പാരമ്പര്യത്തിന്റേയോ, തൊലിവെളുപ്പിന്റേയോ, ബുദ്ധിയുടേയോ, അറിവിന്റേയോ, മറ്റേതെങ്കിലും ഗുണത്തിന്റേയോ ഉടമസ്ഥതയുടെ പേരില്‍ മറ്റൊരുത്തനേക്കാള്‍ ഉന്നതനാണ്‌ താന്‍ എന്ന്‍ വിശ്വസിക്കുന്നവരെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഭ്രാന്തന്മാരാണ്‌.

ബഷീർ said...

വായിച്ചു. പലതും പരസ്യമായ രഹസ്യങ്ങൾ

നിസ്സഹായന്‍ said...

വര്‍ത്തമാനകാലത്ത് കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്ക്കാരിക ഭൂമികയില്‍ ജാതികള്‍ വീണ്ടും പുനഃസ്ഥാപിക്കപ്പെടുകയാണ്. ജാതി സ്വത്ത്വം അത്യധികം മഹിമയോടെ കൊണ്ടാടപ്പെടുകയും ജാതിയുടെ പേരില്‍ കൂട്ടാ‍യ്മകളും സാംസ്ക്കാരിക ദ്വീപുകളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ബ്ലോഗ്ഗിലും നെറ്റിലും ജാതികള്‍ക്കു വേണ്ടിയുള്ള ഫോറങ്ങള്‍ വിവിധ നാമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇത്തരം നവസാംസാക്കാരിക നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജാതിയാണ് നായര്‍. ഈ നിര്‍മ്മിതില്‍, ഇവരുടെ അവകാശവാദങ്ങളൊക്കെ ഹീനമായ ഹൈന്ദവ-സനാതന ധര്‍മ്മത്തെക്കൂടി ന്യായീകരിച്ചുകൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്. ദുര്‍ബലരും അവകാശരഹിതരുമായ കീഴ്ജാതിസംഘടനകളെയും അവരുടെ അവകാശങ്ങളെയും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന നായര്‍, തങ്ങളുടെ ഏതു ജാതിക്കൂട്ടായ്മയും സാംസ്ക്കാരികയുടെ മഹത് വിളമ്പരമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഭാരതസംസ്ക്കാരവും നായരുടെ വ്യതിരിക്ത സംസക്കാരവും ഏറ്റവും വൃത്തികെട്ടതായിരുന്നു എന്നും നായരുടേത് വ്യക്തമായും വേശ്യാത്തിയായിരുന്നെന്നും ഓര്‍ക്കാതെ വ്യാജമഹിമക്കു വേണ്ടി ശ്രമിക്കുമ്പോള്‍ അവരെ അതോര്‍മ്മിപ്പിക്കുന്ന നിലവാരമുള്ള ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍ !

Anoopkumar said...

Well Said Jijo. നന്നായി

SUNIL NAIR said...

NO USE IN DIGGING SKELETONS OUT FROM THE GRAVE. SKELETONS WILL BE IN EACH GRAVE. LET US LIVE IN THE PRESENT. LIVE AS MODERN MAN. NO NEED TO BE ASHAMED ABOUT ALL THAT "HISTORY" DISCUSSED HERE. WHAT WE DO TODAY IS MORE IMPORTANT. LET US DO IT AS PER PRESENT CODES. HISTORY CHANGES EVERY HUNDRED YEARS AND WE HAVE CHANGED FROM THAT PERIOD TO THIS PERIOD. LIVE TO THIS PERIOD.
THANK YOU ALL FOR ENLIGHTENMENT.

sunil nair said...

further to my first comment,

the sole aim of some comments appearing is to tarnish the opposite. i agree with the views expressed by jijo. Let all of us learn from the history not to repeat or bring back those days to the present. But stop slinging mud at each other. Caste will remain in our country irrespective the claim of eradicating it because whatever efforts we have taken is spoiled by our caste based politics. It will only help to strengthen the hatred due to caste differences.
And all the bloggers will sling mud at each other and continue fighting.
Is there an end?

Anonymous said...

സംസ്കൃതത്തിലും,ആയുര്‍വേദത്തിലും നിപുണരായ ഈ ഈഴവര്‍ നാടുഭരിച്ചിട്ടില്ലെങ്കിലും , നാടു ഭരിപ്പിച്ചവരുടെ പിന്മുറയാണ്‌.... എവിടുന്നു കിട്ടി ഈ വിഡ്ഢിത്തം???

Anonymous said...

Saturday, April 17, 2010
വിചിത്ര കേരളം.Vichithra കേരളം ഒരു അവലോകനം
പ്രിയ സുഹൃത്തേ തങ്ങളുടെ ബ്ലോഗ്‌ വയിചൂ എന്റെ ഭാഷയില്‍ പറഞ്ഞാല്‍ അടിപൊളി, നയന്‍ മാരുടെ പിന്തലമുറ വയിചിരിക്കണ്ട ബ്ലോഗ്‌ തന്നെ .സമൂഹത്തിലെ ഉച്ഹ നീച്ചത്ങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നയന്‍ മാരുടെ ചരിത്രം ഭാവിയില്‍ തങ്ങളുടെ ബ്ലോഗില്‍ കൂടി കൊച്ചു കുഞ്ഞുങ്ങള്‍ വരെ വായിച്ചറിഞ്ഞു കാണും.അഭിനന്ദനങ്ങള്‍ ...............................................................

തങ്ങള്‍ പറയാന്‍ വിട്ടുപോയ കുറച്ചു കാര്യങ്ങള്‍ എനിക്ക് പറയണം എനൂ തോന്നി
അതിനു വേണ്ടി മാത്രമാണ് ഞാന്‍ ഇതെഴുതുന്നത് .ഇതു എന്റെ ആദ്യത്തെ ബ്ലോഗ്‌ ആണ് തെറ്റ് പറ്റിയാല്‍ ക്ഷമിക്കണം .

വിചിത്ര കേരളം ബ്ലോഗിനെ കുറിച്ചും അത് എഴുതിയ്ട്ഴ തന്ത ഇല്ലാത്ത തന്തയുടെ വില അറിയാത്ത മൈരന്‍ അറിയുന്നതിന് .നീ ഒക്കെ ഉണ്ടായതു ഒരു നയന്‍ കളിചിട്ടനെന്നു നിനക്കരിയില്ലയിരിക്കാം.നയന്‍ മാരെ തെറി പറഞ്ഞും അവഹേളിച്ചും ആനന്ദം കണ്ടെത്തുന്ന നിനക്ക് ഞാന്‍ എന്ത് മറുപടി ആണ് തരേണ്ടത്‌ നീ ഒന്ന് മനസ്സിലാക്കിയാല്‍ നല്ലതുന്‍ അന്വേഷിപ്പുവിന്‍ നിന്റെ യഥാര്‍ത്ഥ പൂര്‍വികന്‍ മാര്‍എത്ര ന്നായന്മാര്‍ ഉണ്ടെന്നു. എന്നിട്ടും നീ നന്നയില്ലേല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
Posted by satan at 12:05 AM
Labels: വിചിത്ര കേരളം.ബ്ലോഗിനുള്ള മറുപടി
0 comments:

Post a Comment

Home
Subscribe to: Post Comments (Atom)
Followers
Blog Archive

* ▼ 2010 (1)
o ▼ April (1)
+ വിചിത്ര കേരളം.Vichithra കേരളം ഒരു അവലോകനം

About Me

satan

Anonymous said...

നിങളുടെ ഫ്രണ്ട് കുടുങ്ങിയല്ലോ ഗവണ്മെന്റ് ഗസ്റ്റ് ഹൌസില്‍ താമസത്തിന് പോകുമ്പോള്‍ അവന്ടെ ആസനം പോല്ലിയുനത് ക്കാണാന്‍ നല്ല രസം ആയിരിക്കും . അവന്‍ ച്രിസ്ടിഅനിയുടെ പേരില്‍ ആണ് ബ്ലോഗ്‌ നടത്തിയുരുനത് .

സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ചേര്‍ത്തല തുറവൂര്‍ വിജയാ സോമില്‍ ഉടമയുടെ മകന്‍ ഷൈന്‍ (26) ആണ് ഈ 'വിചിത്രകേരളം' സൈറ്റിന്റെ സൂത്രധാരനെന്ന് കണ്ടെത്തി. ഷൈനിനെതിരെ ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു

avende orkut profile itha.
http://www.orkut.com/Main#Community?cmm=52820778

ezhava power centre moderator annu e Poooo mon. ivende ammaye etho nair poosiyittundu ennu enikku samshayam

Unknown said...

give some more reserch about DEVADASI"s also

Unknown said...

പ്രിയ സുഹ്രുത്തുക്കളെ....

ചരിത്രം എല്ലായിടത്തും ഗുണ ദോഷ സമ്മിശ്രമാണ്. ചികഞ്ഞാൽ മുത്തും മലവും എല്ലാം കൂടിക്കുഴഞ്ഞതാണ് മനുഷ്യ ചരിത്രങ്ങളെല്ലാം തന്നെ. ഇതിനു സവർണ്ണ, അവർണ്ണ,പാശ്ചാത്യ, പൌരസ്ത്യ ഭേദങ്ങളൊന്നുംതന്നെ ഇല്ലെന്നു കാണാം. സമ്പത്തും അധികാരവും എല്ലാ കാലഘട്ടങ്ങളിലും മനുഷ്യന്റെ ധാർമ്മിക മൂല്യങ്ങളെ നശിപ്പിച്ചിട്ടുണ്ട്.
സമ്പന്നർക്കും അധികാരം കയ്യാളുന്നവർക്കും; ഭക്ഷണവും, വസ്ത്രവും മറ്റും ഉൽ‌പ്പാദിപ്പിചുപോന്ന അഹങ്കാരത്തിന്റെ കണികപോലും ഇല്ലാതിരുന്ന അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെല്ലാംതന്നെ ഉയർന്ന സാംസ്കാരിക മൂല്യം കാഴ്ച വച്ചിരുന്നു.
ഇങ്ങനെ ചരിത്രത്തിൽനിന്നും ദുഷിച്ചതിനെ മാത്രം പ0നവിഷയമാക്കാതെ; നല്ലതിനെ തിരയുന്നതും അതിന്റെ പേരിൽ അഭിമാനം കൊള്ളുന്നതുമല്ലെ നല്ലത്?

Anonymous said...

Thankalude poorvikar arayirunnu ennu theliyikkanulla vazhi illathathu bhagyam.malam chumakkunna manushyanu mathrame ithrayum moosamayi sahajeevikale vethanippikkanaku.


സിദ്ധാർഥ് said...

ഇത് വിമാനത്തിനും ടെലിഫോണിനും പുരാണത്തിൽ തെളിവുകൾ ഉണ്ട് എന്നത് പോലെ എടുത്താൽ മതി.

സിദ്ധാർഥ് said...

ഇവിടുത്തെ ഒരു പ്രശനം എന്തെന്ന് വെച്ചാൽ ബ്ലോഗർ ആദ്യമേ തന്നെ വിധി എഴുതിരിക്കുവാണ് സംബന്ധം എന്നാൽ വേശ്യാവൃത്തി ആണെന്ന്.ഇതൊരു തരം ലോജിക്കൽ ഫാല്ലസി ആണ്.സംബന്ധം എന്നാൽ വേശ്യാവൃത്തി അല്ല..അതൊരു വിവാഹ രീതി ആയിരുന്നു.അതുകൊണ്ട് അതിൽ നാണം കേടാണ് മാത്രം ഒന്നുമില്ല

സിദ്ധാർഥ് said...

സംബന്ധത്തെ കുറിച്ചു എല്ലാവർക്കും അറിയാം..അത് മുടവെച്ചിട്ട കാര്യമില്ല...പക്ഷെ ഈ ചർച്ചകളിൽ നിന്നു ഒരു സത്യം പൊങ്ങിവന്നു..1505 ലും 1800 ലും ഒക്കെ ചരിത്രകാരന്മാർ എഴുതിയിക്കുറിന്ന വെച്ചു നോക്കിയാൽ ഈഴവ സ്ത്രീകൾ ഒരു ജോലിയെന്നോണം വേശ്യാവൃത്തി ചെയ്തിരുന്നു..മണിക്കൂറിനു ഒരു നിശ്ചിത തുകക്ക് ശരീരം വിൽക്കുന്ന യഥാർത്ഥ വേശ്യാവൃത്തി...ഈഴവരിലെ ഇന്നത്തെ നിറ വെത്യാസം ചോദ്യങ്ങൾ നമുക്കു ഈ ഉത്തരം കൊണ്ട് പരിഹരിക്കാം എന്നു തോന്നുന്നു.ശരിക്കും ഈഴവരിലെ ഒരു വിഭാഗം മനോരോഗികൾ അവരുടെ കുഴി തന്നെ വെട്ടിയതാണ്.

Raj said...

-- >> നായർ വേശ്യ കുലത്തൊഴിലിന്റെയും, വെടി പാരമ്പര്യത്തിന്റെ ചരിത്ര തെളിവുകൾ
=============================================================
1 . ടിപ്പു സുൽത്താൻ വിളംബരം
1788 -ൽ ടിപ്പു മലബാറിലെ നായന്മാർക്കായി പുറപ്പെടുവിച്ച വിളംബരപ്രകാരം പുതിയ സാമുദായിക പരിഷ്കരണങ്ങൾ ഇവയാണ്:-
ഒരു സ്ത്രീയ്ക്ക് പത്തു പുരുഷന്മാർ എന്ന നിങ്ങളുടെ രീതി വഴി നിങ്ങൾ നിങ്ങളുടെ അമ്മ-പെങ്ങന്മാരെ നിയന്ത്രണമില്ലാതെ ആഭാസകരമായ ഇടപാടുകൾക്ക് വിട്ട് എല്ലാം ജാരസന്തതികളായി മൃഗങ്ങളുടെ അത്ര പോലും നാണമില്ലാത്ത ജീവിക്കുന്നവരാണ്. ഇത്തരം പാപകരമായ പരിപാടികൾ നിർത്തി മറ്റു മനുഷ്യസമൂഹത്തെപ്പോലെ ജീവിക്കാൻ ഇനിയും നിങ്ങൾ തയ്യാറാവാത്ത പക്ഷം, ഞാനിതാ വീണ്ടും പറയുകയാണ് എല്ലാത്തിനെയും ഞാൻ ഇസ്‌ലാമിലേക്ക് നിർബന്ധമായി മാറ്റുന്നതായിരിക്കും]
2 . സംബന്ധം എന്ന വേശ്യവൃത്തി
https://boolokam.com/post-about-sambandam-and-smartha-vicharam/240526
3 . കേരളം ചരിത്രം എഴുതിയ കാണിപ്പയൂർ നമ്പൂതിരി പറയുന്നത് നായരെ പത്തപ്പന്റെ മക്കൾ എന്നാണ് സംബോധന ചെയ്തത് - അതായത് ഒരു നായർ സ്ത്രീക്ക് കുറഞ്ഞത് 10 പുരുഷൻമാരുമായി വേശ്യാവൃത്തി ചെയ്തു പത്തു അച്ഛൻമാരുള്ള പത്തു വ്യത്യസ്ത കുട്ടികൾക്ക് ജന്മം നൽകും
4 . പ്രായപൂർത്തിയാകുന്ന പെണ്ണിന്റെ നമ്പൂതിരിക്ക് ലൈംഗീക അടിമയായി കാഴ്ചവെക്കുന്ന നെയ്‌ക്കിണ്ടി വിളിക്കു ആചാരവും നായർ സമുദായം ആചരിച്ചിരുന്നു
5 . കേരളത്തിലെ ആദ്യത്തെ ലക്ഷമൊത്ത നോവൽ എഴുതിയ ഓ ചന്ദുമേനോൻ , നോവലിലെ നായർ സ്ത്രീ കഥാപാത്രവും ലൈകീക അടിമത്തത്തിനു വിദേയമാക്കുകയും, ഒടുവിൽ ഇംഗ്ലീഗ് വിദ്യാഭ്യാസം നേടി ലൈംഗീക അടിമത്തത്തിൽ നിന്നും മോചിതനാകുവാൻ ഒരു നായരായി അതും നായരിൽ കൂടിയ ഓ ചന്ദുമേനോൻ അഹോവണം ചെയ്യുന്നു
6 . എതിരന്‍ കതിരവന്റ് അശ്ലീല‍മെന്ത് ശ്ലീലമെന്ത് എന്ന പോസ്റ്റില്‍ തോപ്പില്‍ ഭാസി പറയുന്നതു തന്നെ ധാരാളം മതി ഈ യുക്തി ബോധമുള്ളവര്‍ക്ക് കേരളത്തിലെ ‘സവര്‍ണരുടെ’ ഇടയില്‍ നടന്നിരുന്നത് കാതലിന്‍ ഗൌ പറയുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല എന്നു മനസിലാക്കാന്‍
“ലൈംഗികവേഴ്ച്ചകള്‍ക്ക് അന്ന് ഇന്നുള്ള ഭദ്രത ഇല്ലായിരുന്നു. ഏകപത്നീവ്രതവും ഏകഭര്‍തൃവ്രതത്തിന്റെ പാതിവ്രത്യവും അന്നില്ലായിരുന്നു.
എന്റെ ചെറുപ്പത്തില്‍ചില തറവാടുകളിലെ വലിയമ്മമാര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.- “എന്നെ സംബന്ധം ചെയ്തത് ഇലഞ്ഞിക്കലെ നീലകണ്ഠപ്പിള്ളയാണ്. അങ്ങേര്‍ക്ക് പിറന്നതാണ് കൊച്ചുരാമന്‍.പ്ലാവിലയില കാരണവരാ‍ണ് എന്റെ മോന്‍ നാണുവിന്റെ അച്ഛന്‍. മോള്‍ പാറുവിന്റെതന്ത ചെങ്ങരത്തേ നടുവന്‍’ എന്നിങ്ങനെ. ഒരു പുളിപ്പുമില്ല അവര്‍ക്കിതു പറയുന്നതിനു. അതറിയുന്ന്നതില്‍ അവരുടെ ഭര്‍ത്താവിനും കേസില്ല. അദ്ദേഹത്തിനു വേറെ പലേടത്തും മക്കള്‍ കാണുമല്ലൊ“.

7 . ഈ നവയുഗത്തിലും നായർ സമൂഹം ലൈംഗീക അരാചകത്തിനും , വേശ്യാവൃത്തിക്കും അടിമയാണെന്നുള്ളതിന്റെ ഉദാത്തമായ തെളിവാണ് താഴെ ലിസ്റ്റ് ചെയ്യപ്പെട്ട നായർ നവയുഗ വേശികൾ.. നായർ വേശ്യ കുലത്തൊഴിലിന്റെ ഉദാത്തമായ മാതൃക
🤮🤮🤮🤮🤮🤮 നായർ വേശികൾ 🤮🤮🤮🤮🤮🤮
- സരിത നായർ
- രശ്മി നായർ
- ശാലു മേനോൻ
- ലത നായർ
- ശാരി