Sunday, August 12, 2007

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

കേരളത്തിന്റെ വേശ്യാസംസ്കാരത്തിനൊരാധാരം എന്ന എന്റെ പോസ്റ്റില്‍ കണ്ണൂസു ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പോസ്റ്റില്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുന്നതിനു മുന്‍പ്‌ ചില സംഗതികള്‍ വ്യക്തമാക്കന്‍ താല്‍പര്യപ്പെടുന്നു.

1 ജാതിയേക്കുറിച്ചെഴുതുന്നവരെല്ലാം ജാതിഭ്രാന്തന്മാരാണ്‌ എന്നു ധരിയ്ക്കുന്നത് ‍ ശരിയല്ല. ജാതി മത ഉച്ചനീചത്വങ്ങള്‍ ഇന്ത്യയുടെ അഥവാ കേരളചരിത്രത്തിന്റെ അടയാളങ്ങളാണ്‌. ചരിത്രത്തെ സത്യസന്ധമായി അനേഷിയ്ക്കുന്ന ഏതൊരാള്‍ക്കും അതിനെ തള്ളിക്കളയാനാവില്ല. അതില്‍ ആര്‍ക്കെങ്കിലും ഇഷ്ടക്കേടുണ്ടാകുന്നെങ്കില്‍, അതില്‍ അന്വേഷിയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല.

2കഴിഞ്ഞതൊക്കെ കാലത്തിന്റെ ചാരം കൊണ്ടു മൂടിക്കിടക്കണം എന്നാരെങ്കിലും ശഠിയ്ക്കുന്നുണ്ടെങ്കില്‍ അതു സ്വാര്‍ഥതയുടെ സൗകര്യമാണെന്നേ എനിയ്ക്കു പറയാനുള്ളു.

3 മൂന്നോ നാലോ നൂറ്റാണ്ടുകളല്ല, മൂന്നോ നാലോ സംവല്‍സരങ്ങള്‍ക്കു മുന്‍പു തന്നെ നടന്നിട്ടുള്ള കാര്യങ്ങള്‍ ഇന്നും ഇന്ത്യയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ ആഗോളപ്രതിച്ഛായയെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. അതില്‍ വേദനയുള്ള നഷ്ടബോധമുള്ള ഏതൊരിന്ത്യാക്കാരനും (കേരളീയനും)കേരള-ഇന്ത്യാചരിത്രം അവഗണിയ്ക്കാനാകുന്ന ഒന്നല്ല. കേരളത്തിന്റെ ജാതിചരിത്രം ആ മഹാചരിത്രത്തിന്റെ ഒരു ഭാഗമാണ്‌.

4. ലോക സംസ്കാരത്തില്‍ പ്രഗല്‍ഭമെന്നു പേരുണ്ടെങ്കിലും ഇന്ത്യന്‍ സംസ്കാരം ഇന്ന് ഏറ്റവും അവഗണിയ്ക്കപ്പെടുകയാണ്. അതിനുള്ള ഒരു കാരണം, ജാതിവിവേചനം, സ്ത്രീ പീഡനം തുടങ്ങിയവ ഒക്കെ ഇന്ത്യയില്‍ ഭൂരി‍പക്ഷത്തിന്റെയും മുഖമുദ്രയാണെന്നുള്ള പുറത്തുള്ളവരുടെ ധാരണയാണ് (ഉദാ: അമേരിയ്ക്കന്‍ റ്റോക്ക് ഷൊ ക്വീന്‍ ഓപ്ര വിന്‍ഫ്രീയുടെ ഷോകള്‍). ഇത്തരം ധാരണകള്‍ തിരുത്താന്‍ ഇന്ത്യയിലാരും ഇതുവരെ ശ്രമിച്ചിട്ടുണ്ടോ എന്നു തന്നെ സംശയിക്കുന്നു. ഇതിന്റെ പേരില്‍ കുറ്റം ചെയ്യാത്ത അനേകം പേര്‍ നാണം കെടേണ്ടി വരുന്നു.

5.സ്വന്തം പൂര്‍വ്വീകര്‍ ചെയ്ത തെറ്റുകളെ മുഖാമുഖം കാണാന്‍ തയാറാകാത്ത ഒരു രാജ്യവും വ്യക്തിയും സമൂഹവും പുതിയ കാഴ്ചപ്പാടുകളെ മനസിലാക്കി പുരോഗമിയ്ക്കന്‍ പ്രാപ്തരാകുന്നില്ല. പുരോഗതിയുടെ ഈ കാഴ്ച്ചപ്പടുണ്ടായെങ്കില്‍ ഒരുമിച്ചു മുന്നേറാന്‍ കഴിയുമായിരുന്ന ഒരു ജനത ഒന്നുമല്ലാതെ പോകുന്നതിലുള്ള വ്യസനം ഈ ലേഖനമെഴുതാനുള്ള ഒരു പ്രചോദനമാണ്‌.

6.ദൈവത്തിന്റെ പേരില്‍ ആസൂത്രണം ചെയ്ത മത-ലൈംഗിക പീഡനത്തില്‍ അടിമപ്പെട്ട് എല്ലാം നശിക്കേണ്ടി വന്ന സ്ത്രീകള്‍. സ്വന്തം ശരീരം വിറ്റ് ആഢ്യതയുടെ കൂറത്തുണീ മന:പൂര്‍വം വാങ്ങി കെട്ടിയണിഞ്ഞവര്‍. ഭാരത (കേരള) സ്ത്രീത്വത്തിന്റെ ഈ രണ്ടു തീവ്രഭാവങ്ങള്‍ക്കുമിടയില്‍ അതിന്റെ യധാര്‍ഥമുഖത്തെ തേടുന്ന ആര്‍ക്കും അവ രണ്ടിനേയും മനസിലാക്കാതിക്കാന്‍‍ കഴിയില്ല. തന്നെയുമല്ല, ആ രണ്ട് വ്യവസ്ഥകളുടേയും സാമൂഹ്യ, രാഷ്ട്രീയ, മന:ശാസ്ത്ര, ധാര്‍മ്മിക, അനുഭവങ്ങളില്‍ നിന്ന് ഭാരതസ്ത്രീ ഇന്നും മോചിതയുമല്ല.

7. നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന/ഇരിയ്ക്കുന്ന ഈ സത്യങ്ങളൊക്കെ ഇന്നത്തെ തലമുറ അറിയേണ്ടിയിരിയ്ക്കുന്നു. അറിഞ്ഞിട്ട്‌? അതിന്റെ ശേഷശരീരത്തില്‍ ശേഷക്രിയകള്‍ അര്‍പ്പിച്ച്‌ മാനവികതയുടെ പുതിയ പരികര്‍മ്മികള്‍ക്ക്‌, ഇന്നു പീഡിതമായിരിയ്ക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിനൊരു പുതിയ മുഖം കൊടുക്കാന്‍ കഴിയുന്നെങ്കില്‍ അതാവട്ടെ.

ഈ പശ്ചാത്തലത്തിലാണ്‌ ഞാന്‍ കണ്ണൂസിന്റെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാന്‍ ശ്രമിയ്ക്കുന്നത്.
(മുത്തപ്പന്റെ പോസ്റ്റില്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ എനിയ്ക്കു മറുപടി പറയാന്‍ കഴിയില്ല എന്നും അറിയിയ്ക്കട്ടെ. വേറൊരാളുടെ ചിന്താഗതി കടമെടുക്കുന്നതു ശരിയാവില്ല. എനിയ്ക്കെഴുതാനുള്ളതു മാത്രമാണ് ഞാന്‍ എഴുതുന്നത്)

ചോദ്യം ഒന്ന്:"ദേവദാസി/കൂത്തിച്ചി/തേവിടിച്ചി സമ്പ്രദായത്തില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിച്ചവര്‍ ഒക്കെ സവര്‍ണ്ണര്‍ ആയിരുന്നു എന്ന ഊഹമാണ്‌ മുത്തപ്പന്റ പോസ്റ്റിലും തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കും വഴിവച്ചത്‌. ഇതീല്‍ എന്തെങ്കിലും അധാരമുണ്ടോ?"

ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ ഊഹത്തേക്കുറിച്ചു പറഞ്ഞാല്‍, ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളാണ്. പക്ഷെ ഞാന്‍ അങ്ങനെ ഊഹിച്ചിട്ടില്ല. ഊഹം എന്നു പറഞ്ഞാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളേക്കുറിച്ച് ഉഹാപോഹങ്ങള്‍ നടത്തുക എന്നതാണ്. എന്റെ അറിവനുസരിച്ച്‌ അവിടെ കമന്റിട്ടവര്‍ അവരവരുടെ ആശയ സാധൂകരണത്തിലേക്കു ആധാരങ്ങള്‍ ഏറെക്കുറെ കൊടുത്തിരുന്നു. അപ്പോള്‍ പിന്നെ അതിനെ ഊഹാപോഹമായി എടുക്കുന്നതില്‍ വിഷമമുണ്ട്‌.

ഇനി 'സവര്‍ണര്‍' എന്ന പ്രയോഗവും ഈ സന്ദര്‍ഭത്തില്‍ വിഷമമുണ്ടാക്കുന്നു. കാരണം സവര്‍ണര്‍ എന്ന പദപ്രയോഗം കൊണ്ട്‌ ഉദ്ദേശിയ്ക്കുന്നതു ബ്രാഹ്മണരേക്കൂടിയാണല്ലോ. ബ്രാഹ്മണരുടെ കുടുംബവ്യവസ്ഥ പാട്രിയാര്‍ക്കിയാണ്‌, മാട്രിയാര്‍ക്കി അല്ല. ബ്രാഹ്മണ സ്ത്രീകള്‍ സംബന്ധസംസ്കാരം അനുഷ്ടിച്ചിരുന്നു എന്ന് കേരളചരിത്രത്തിലില്ല. ബ്രാഹ്മണര്‍ കേരളത്തിന്റെ സ്വത്തു സ്വന്തമാക്കിയത്‌ വ്യാജമായ അധികാരപദവി ഉപയോഗിച്ചാണ്‌ എന്നാണ് ആക്ഷേപം.

പിന്നെ 'ദേവദാസി/കൂത്തിച്ചി/തേവിടിച്ചി സമ്പ്രദായങ്ങള്‍' എന്നെഴുതിയതില്‍ നിന്ന് മൂന്നും ഒന്നിന്റ പര്യായമാണ് എന്നാണു വിവക്ഷിയ്ക്കുന്നത്. അതിലുമുണ്ട്‌ പ്രശനങ്ങള്‍. കാരണം ദേവദാസി സമ്പ്രദായം ഇവിടെ ചര്‍ച്ചാവിഷയമായിരിയ്ക്കുന്ന 'കൂത്തിച്ചി/തേടിച്ചി' സമ്പ്രദാത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌.

ഇനിയും അവ എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നുള്ളതു വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ.

ദേവദാസി സമ്പ്രദായം എന്നു പറഞ്ഞാല്‍ എന്ത്?

ദേവദാസി എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ദാസികള്‍, ദൈവവേല ചെയ്യുന്നവര്‍, സന്യാസിനി എന്നൊക്കെയാണല്ലോ‍. അതു പരിശുദ്ധമായ ഒരു ജോലിയും സേവനവും ഒക്കെയാണ്. അത്തരം ജോലി ചെയ്യുന്നവര്‍ക്കു സമൂഹത്തില്‍ ഉന്നതമായ സ്ഥാനവും ഉണ്ടാകും. എന്നാല്‍ അത്തരം സ്ഥാനമുണ്ടായിരുന്നവര്‍, കാലക്രമത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നവകാശപ്പെട്ട ക്ഷേത്രബ്രാഹ്മണ പൂജാരികളുടെ ലൈംഗിക വസ്തുക്കളും, നാട്ടുകാരുടെ പരിശുദ്ധ വേശ്യകളും (sacred prostitutes) ആയിത്തീര്‍ന്നു എന്നുള്ളതാണ് ദേവദാസി സമ്പ്രദായത്തിന്റെ ഉള്ളടക്കം.

ഈ ഉള്ളടക്കത്തിന്റെ ഏടുകള്‍ തിരയുന്ന ഡോ. കെ. ജെംനദാസ് അഭിപ്രായപ്പെടുന്നത് ദേവദാസികള്‍‍ ഒരു കാലത്തു ബുദ്ധഭിക്ഷുകികളായിരുന്നു എന്നാണ്. അനേകം ആധാരങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം തയ്യാറാകിയ, 'Devadasis Were Degraded Budhist Nuns' എന്ന പഠനത്തില്‍, ദേവദാസി സമ്പ്രദായത്തിന്റെ അനേകം ശോചനീയമായ അവസ്ഥകളേക്കുറിച്ചുള്ള വേളിപ്പെടുത്തലുകളുണ്ട്.

ആ വെളിപ്പെടുത്തലുകളെ ഒരു പ്രധാന ആധാരമാക്ക്കൊണ്ട്, ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തേക്കുറിച്ചും കേരളത്തിലെ സംബന്ധസംസ്കാരത്തേക്കുറിച്ചും ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ താഴെപ്പറ്യുന്നവയാണ്

1 ബുദ്ധമതം പ്രചാരത്തിലിരുന്ന കാലത്ത് പെണ്‍കുട്ടികളെ ബുദ്ധഭിക്ഷുകികളാക്കുക എന്നൊരു സമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അക്കാലത്തു സ്ത്രീകള്‍ക്കു സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും ഉണ്ടായിരുന്നു. അന്ന് ഉപനയന അവകാശം സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. എല്ലാ അറിവുകളും നേടിക്കഴിഞ്ഞ രണ്ടാം ജന്മമാണല്ലോ ഉപനയനം. ഇന്ത്യന്‍ മതങ്ങളിലും വേദ-ശാസ്ത്രങ്ങളിലും പാണ്ടിത്യം കൂടാതെ സ്ത്രൈണകലകളായ, നൃത്തം, സംഗീതം, ചിത്രമെഴുത്ത് ഇവയൊക്കെ വികസിപ്പിയ്ക്കുകയും അവരുടെ ചുമതലയില്‍ നടന്നിരുന്നു.

2. ബുദ്ധ മതത്തിനു ശേഷം ഉടലെടുത്ത ബ്രാഹ്മണമതം (ഇതിന്റെ ഒരു പതിപ്പാണ് ഇന്നു ഹിന്ദു മതം എന്നറിയപ്പെടുന്നത്), മനുവിന്റെ സംഹിതാനുസരണം സ്തീകളുടെ ഉപനയനം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങി അനേക അവകാശങ്ങളെ‍ ഇല്ലാതാക്കി (500-1800AD). കൂടാതെ പെണ്‍കുട്ടികള്‍ക്കു ശൈശവവിവാഹം ഏര്‍പ്പെടുത്തി. വിധവകളുടെ പുനര്‍വിവാഹം നിരോധിക്കുകയും, സ്ത്രീകള്‍ക്കു പര്‍ദസമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തു. ചാതുര്‍വര്‍ണ്യ ഇടപെടലുകളോടെ സ്ത്രീകളെ ‘ശൂദ്രര്‍ക്കു‘ തുല്യരായി തരം താഴ്ത്തി. വിദ്യ അഭ്യസിയ്ക്കുന്നതില്‍ നിന്നും, വേദകര്‍മ്മങ്ങളില്‍ നിന്നും അവര്‍ക്കു വിലക്കുകളും കല്‍പ്പിച്ചു.

പുരാണങ്ങള്‍ എഴുതിയതും ജനകീയമാക്കിയതും ഏതാണ്ട് ഇതേ കാലഘട്ടത്തി തന്നെയാണ് എന്നനുമാനിയ്ക്കാം. പുരാണ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ നിരത്തി ഉത്തമസ്ത്രീകള്‍ എങ്ങനെയായിരിയ്ക്കണം എന്നു സ്ത്രീകളല്‍ മിഥ്യാധാരണകള്‍ വളര്‍ത്തുക വഴി അവര്‍ യുക്തിചിന്ത വെടിഞ്ഞ് ഭ്രാന്തമായ ഭക്തിയിലേക്ക് ആനയിക്കപ്പെട്ടു. ഇതോടെ ദിനം പ്രതി ക്ഷേത്രസന്ദര്‍ശകരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതില്‍ നിന്നു പതിന്മടങ്ങു വര്‍ദ്ധിയ്ക്കാന്‍ തുടങ്ങി. അമ്പല ദൈവങ്ങളെ സന്ദര്‍ശിച്ചു പ്രസാദിപ്പിച്ചു കിട്ടുന്ന ‘പുണ്യം ’ ഒരു സ്ത്രീഗുണമായി കൊട്ടിഘോഷിക്കപ്പെട്ടതോടെ അവരില്‍ അന്നുവരെ ഉണ്ടായിരുന്ന യധാര്‍ഥ ഗുണങ്ങള്‍ക്കും മേന്മകള്‍ക്കും വിലയില്ലാതായി.

"Thus the very women whom religion had once considered as outcastes, were also the most faithful custodians of its spirit and traditions (1973: 176)" [Jagan Shankar, p. 9]

സ്ത്രീകളെ ഇത്തരം ഭക്തിഭ്രമത്തിലേക്കു തരം താഴ്ത്തിയ കലത്തിലെവിടെയോ ആണ് ദേവദാസികള്‍ക്ക് ദൈവപ്രതിപുരുഷനനെന്നവകാശപ്പെട്ട ബ്രാഹ്മണന്റെ ലൈംഗികദാസിയായി മാറേണ്ടി വന്നത് എന്നനുമാനിയ്ക്കാം.

3 ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് ഇന്നു ദ്രാവിഡസംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന തെക്കെ ഇന്‍ഡ്യയിലാണ്. എന്നാല്‍ ഇതില്‍ നിന്നും ഇതൊരു ദ്രാവിഡസംസ്കാരമായി കണക്കാക്കുന്നതു ശരിയല്ല. കാരണം ദ്രാവിഡസംസ്കാരത്തിന്റെ ആദി സംസ്കാരമായ സിന്ധു നാഗരികതയുടെ കാലഘട്ടത്തില്‍ ദേവദാസിസംസ്കാരം നിലനിന്നിരുന്നില്ല.

4 ആര്യസംസ്കാരത്തിന്റെ ചരിത്രമെടുത്താല്‍, വേദകാലഘട്ടം മുതല്‍ക്കേ പൊതുവേശ്യകളെ പറ്റി ധാരാളം പരാമര്‍ശനങ്ങള്‍ കാണാം. “A marathi scholar, "Itihasacharya" V. K. Rajwade, who had taken a vow not to write in English, has described many sexual practices of Aryas, whom he always referred to as "our savage ancestors". They used to have free sex openly in front of fire.”

റിഗ്വേദം ആ കാലഘട്ടത്തിലെ വ്യഭിചാരരീതികളെ വ്യക്തമാക്കുന്നുണ്ട്.

പുരാണങ്ങളില്‍, സത്വഗുണ പ്രധാനികളായ ബ്രാഹ്മണ ശ്രേഷ്ഠന്മാരുടേയും കുലഗുരുക്കളായ മഹര്‍ഷിവര്യന്മാരുടേയും ലൈംഗികാ‍ഭാസങ്ങളെ ദൈവീകപരിവേഷം കലര്‍ത്തി വിസ്തരിയ്ക്കുന്നുണ്ട്. ‘പുത്രകാമേഷ്ടി യജ്ഞം’, ‘ലജാഹോമം’, ‘അനംഗദാന പ്രദാനം’ ഇവയൊക്കെ ഇത്തരം ആചാരങ്ങളായിരുന്നു എന്ന് ശ്രീ രാജാസിനെ ഉദ്ധരിച്ച്, ജംനദാസ് പറയുന്നുണ്ട്.
“Use of sex by brahmins to keep domination over the masses is not a new thing. Shri Rajas gives many examples like 'putra kameshti yadna', the rite of 'laja hom' during Vedic marriages where the 'devas' give up their right over the bride, an old tradition of offering of wife to the guest for the night, the tradition of rajpurohit spending time with the queen in king's absence on war or hunting - the rite called 'anang dana pratana'....., [Vasant Rajas, p. 4 ff.].“

ഹിന്ദു ശാസ്ത്രത്തില്‍ ഉള്‍പ്പേടുത്തിയിരുന്ന ‘ചക്രപൂജ’ എന്ന ആചാരത്തെക്കുറിച്ചു താഴെപ്പറയുന്ന കൊട്ടേഷനില്‍ നിന്നു മനസിലാക്കാം.

“It is described in the Hindu sastras as 'chakrapuja'. M.M. Dr. P. V. Kane has described it in his 'dharma sastra cha itihas'. He describes that, an equal number of men and women assemble secretly in the night, without any consideration of caste or relationship, and sit around a paper on which 'chakra' is drawn as a symbol of goddess. All the women remove their cholis and put it in a pot, and every man picks up a choli at random and selects his partner for the night. A Hindu Tantrika text, "Kularnava Tantra", he says, mentions that God has ordered that, what ever good or bad transpires that night must never be disclosed. Kane had heard in his childhood that this puja was practiced in some cities in Maharashtra. [Marathi translation by Y. B. Bhat, p. 430, second edition, 1980, Maharashtra Rajya Sahitya Sanskruti Mandal, Mantralaya, Mumbai] “

5 ബുദ്ധന്റെ കാലഘട്ടത്തിലും‍ നിലനിന്നിരുന്നു വേശ്യകള്‍. കൌടില്യന്റെ അര്‍‌ത്ഥശാസ്ത്രത്തിലും വേശ്യകളെക്കുറിച്ചു(ഗണികകള്‍) പറയുന്നുണ്ട്.

6. വാത്സ്യായനന്റെ കാമശാസ്ത്രത്തിലും വേശ്യകളുടെ പരാമര്‍ശമുണ്ട്. ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടിലെഴുതിയ ‘മൃഛകടികം‘ എന്ന സംസ്കൃത നാടകത്തിലും കൊട്ടാരവേശ്യകളെക്കുറിച്ചു പറയുന്നുണ്ട്. അതേ കാലഘട്ടത്തിലോ അതിനു ശേഷമോ എഴുതപ്പെട്ട ദ്രാവിഡ കൃതികളായ ‘മണിമേഖലയിലും’ ‘ചിലപതികാരത്തിലുമുണ്ട് പാട്ടിലും നൃത്തത്തിലും നിപുണകളായ സ്ത്രീകളെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ (മാ‍ധവി)

7 എന്നാല്‍ മുകളില്‍ പറഞ്ഞതൊക്കെ മാംസക്കച്ചവടത്തിന്റെയും ആളുകള്‍ പരസ്പര ധാരണയോടെ നടത്തിയിരുന്ന കാമകേളികളുടേയും സമ്പ്രദായങ്ങളായിരുന്നു. അവയൊന്നും ദേവദാസി സമ്പ്രദായങ്ങള്‍ ആയിരുന്നില്ല.

8ബ്രാഹ്മണാധിപത്യം ഇന്ത്യയില്‍ വേരൂന്നുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവരും തന്നെ ബുദ്ധമതവിഭാഗക്കാരായിരുന്നു. കാലം കഴിയവേ ഈ ജനങ്ങള്‍ ജാതി/മത വിവേചനത്താല്‍ അധ:കൃതരും പിന്നോ‍ക്കക്കാരുമായി തരം താഴ്ത്തപ്പെട്ടു. ഈ ചെറുതല്ലാത്ത മാറ്റങ്ങള്‍ ബ്രാഹ്മണര്‍ നേടിയെടുത്തത് പുറത്തു നിന്നു കുടിയേറിയ യോധാ (ഉദ.രജപുത്ര) പടയാളി സഹായത്തോടെ അവര്‍ സൃഷ്ടിച്ചെടുത്ത രാജ-ഫ്യൂഡല്‍ ഭരണവ്യവസ്ഥകളിലൂടെയായിരുന്നു എന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
ഈ കാലഘട്ടത്തില്‍ ബുദ്ധമത വിശ്വാസികള്‍ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമായി. ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ നാടുവിട്ടോടുകയും ചെയ്തു. ചിലര്‍ രണ്ടാംകിട ബ്രാഹ്മണരായി സ്വയം തരം താണു ബ്രാഹ്മണമതത്തില്‍ ചേര്‍ന്നു.

9പക്ഷെ ഒരുതരത്തിലും രക്ഷപെടാനാവാതെ അവശേഷിച്ച ബുദ്ധഭിക്ഷുകികള്‍ക്കെന്തു സംഭവിച്ചു?

അവര്‍ ബുദ്ധക്ഷേത്രങ്ങളില്‍ അവശേഷിച്ചു, പൂജാരികളായി അവതരിച്ച ബ്രാഹ്മണരുടെ അധീനതയില്‍. ആദികാലങ്ങളില്‍ അമ്പലദൈവങ്ങള്‍ക്കു ഭക്ഷണം കൊടുക്കുക, അവകള്‍‍ക്കു മുന്‍പില്‍‍ നൃത്തം ചെയ്യുക തുടങ്ങിയ പണികളില്‍‍ അവര്‍ ഏര്‍പ്പെട്ടു.

10.ക്രമേണ ബ്രാഹ്മണമതം അതിന്റെ ക്ഷേത്രവ്യവസ്ഥകളിലൂടെ വിപുലമാകാന്‍ തുടങ്ങി. അതോടെ ദേവദാസികളുടെ എണ്ണവും വിപുലമാക്കേണ്ടി വരുകയും അതിലേക്ക് പുതിയ രീതികള്‍ ആവിഷ്ക്കരിക്കേണ്ടതായും വന്നു. ബ്രാ‍ഹ്മണമതം ബുദ്ധമതാചാരങ്ങളെ സ്വന്തം ആശയങ്ങള്‍ക്കനുസരിച്ചു വളച്ചൊടിച്ചു വികൃതമാക്കിയായിരുന്നു തുടര്‍ന്നുപോന്നത് എന്നുള്ളത് ഇന്നലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ?

ദേവദാസികളെ ക്ഷേത്രത്തിലേക്കു കൊടുക്കുന്ന ബുദ്ധമതാചാരത്തേയും അവര്‍ മാറ്റിമറിച്ചു. പെണ്‍കുട്ടികളെ സന്യാസികളാക്കുന്നതിനു പകരം ദൈവത്തിന്റെ ഭാ‍ര്യമാരാക്കി. അതിനു പകരമായി അവര്‍ക്കും കുടുംബങ്ങള്‍ക്കും ദൈവപ്രീതിയും പുണ്യവും കിട്ടുമെന്നു പ്രചരിപ്പിച്ചു. പെണ്‍കുട്ടികളെ ദൈവത്തിനു വിവാഹം കഴിച്ചു കൊടുക്കുന്നത് ‘അര്‍പ്പണം‘ എന്ന ആചാരമാക്കി. ഇത്തരം അര്‍പ്പണങ്ങള്‍ക്കായി വലിയ അഘോഷങ്ങള്‍ ഒരുക്കപ്പെട്ടു. ദേവദാസികളുടെ സ്വന്തമായ ദേവതകളും (യെല്ലമ്മ) ആരാധനക്കുട്ടായ്മകളും ഉണ്ടാക്കി. എല്ലാത്തിനും ഉപോല്‍‍ബലകമായി കെട്ടുകഥകളും മിനഞ്ഞെടുത്തു.

ആര്‍ഭാടപൂര്‍വമായ അര്‍പ്പണങ്ങള്‍ക്കു ഭാരിച്ച ചിലവുകള്‍ വേണ്ടിവന്നു. ആ ചിലവുകള്‍ നടത്തുന്ന ആളിനായിരുന്നു പ്രധാനമായും ദേവദാസിയിലുള്ള ലൈംഗികാവകാശം. എന്നാല്‍ അമ്പല പ്രതിമയുമായുള്ള വിവാഹം കഴിയുന്ന ആദ്യരാത്രി‍ അവള്‍ പൂജാരിയുടെ കൂടെ ചിലവഴിച്ചു.

ദൈവവിവാഹത്തോടോപ്പം ഓരോ ദേവദാസിയും ചില പ്രതിജ്ഞകള്‍ എടുക്കേണ്ടത് ആവശ്യമായിരുന്നു: അവള്‍‍ക്കിനി ഒരു വിവാഹജീവിതത്തിനുള്ള അവകാ‍ശമില്ലെന്നു, ആഴ്ചയില്‍ വെള്ളിയാഴ്ച്ചയും ചൊവ്വാഴ്ചയും നിരാഹാരമിരിയ്ക്കാമെന്നും അന്നേദിവസം നാട്ടുതെരുവില്‍ ഭിക്ഷയെടുക്കാമെന്നും മറ്റും.

പക്ഷെ സ്വന്തമായി ഭര്‍ത്താവില്ലെങ്കിലും അവള്‍ ഗ്രാമത്തിലുള്ളവരുടെ മുഴുവന്‍ ഭാര്യയായി, അവള്‍ക്കു മക്കളുണ്ടായി, പക്ഷെ ജന്മം നല്‍കിയ പുരുഷന്റെ പേരോ സ്വത്തോ ആ മക്കള്‍ക്കു വിലക്കപ്പെട്ടിരുന്നു.

അഴകും ആരോഗ്യവും കുറയുന്നതോടെ, അവര്‍ക്കു ജീവസന്ധാരണത്തിനു വേണ്ടി ഭിക്ഷയെടുക്കേണ്ടി വരുക സാധാരണമായിരുന്നു. ചിലര്‍ പട്ടണങ്ങളിലെ വേശ്യാസദനങ്ങളിലേക്കു രക്ഷപെടുന്നതു പതിവാക്കി.പക്ഷെ എവിടെപ്പോയാലും ജീവിതത്തിന്റെ അന്ത്യ നാളുകളില്‍, ലൈംഗികരോഗങ്ങള്‍ക്കടിമപ്പെട്ട്, വെറുക്കപ്പെട്ട്, ഏകാന്തതകളുടെ തടവുകാരികളായി പൊലിഞ്ഞു തീരുക അവരുടെ ഗതിയായിരുന്നു.

11. അധ:കൃതരെന്നു മുദ്രകുത്തിയവരുടെ കുടുംബങ്ങളില്‍ നിന്നു മാത്രമായിരുന്നു ആ പെണ്‍കുട്ടികള്‍ ദേവദാസികളായി അര്‍പ്പിയ്ക്കപ്പെട്ടിരുന്നത് എന്നുള്ളതു മറ്റൊരു പ്രധാന വിഷയമാണ്. ആ കാലഘട്ടത്തിന്റെ മതപര, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ചു മനസിലാക്കുവാന്‍ ഇതു ധാരാളം ഉപകരിയ്ക്കും.

12. ദ്രാവിഡ സംസ്ഥാനങ്ങളിലാണ് ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് എന്നു മുന്‍പേ പറഞ്ഞിരുന്നുവല്ലോ. അതിനു കാരണമായി കാണുന്നത്, ആറാം നൂറ്റാണ്ടിനു ശേഷം, ആ സംസ്ഥാനങ്ങളില്‍ പ്രബലമായി തീര്‍ന്ന ബ്രാഹ്മണസാന്നിദ്ധ്യവും, രാജഭരണവും, എല്ലാത്തിനുമുപരി അവിടെ വര്‍ദ്ധിച്ചു വന്ന ബ്രാഹ്മണ ക്ഷേത്രങ്ങളുമാണ്. (അവിടെ ബ്രാഹ്മണക്ഷേത്രങ്ങളായി മാറിയ പല ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്നുള്ളതിനു ശക്തമായ തെളിവുകള്‍ ഇന്നുണ്ട്)

ഒരു തമിഴ് ലിഖിതമനുസരിച്ച് AD 1004ല്‍ തഞ്ചാവൂരില്‍ മാത്രമായി 400ഉം, ബ്രഹന്ദേശ്വര ക്ഷേത്രത്തില്‍ 450ഉം, കാശി സോമനാഥക്ഷേത്രത്തില്‍ 500ഉം ദേവദാസികള്‍ ഉണ്ടായിരുന്നു. 1139ലെ ഒരു ലിഖിതമനുസരിച്ച് അന്ധ്രയിലെ നാഗേശ്വരരാവു ക്ഷേത്രത്തില്‍ എട്ടു വയസു തൊട്ടുള്ള ദേവദാസികള്‍ ഉണ്ടായിരുന്നു. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ദേവദാസികള്‍ അറിയപ്പെട്ടിരുന്നത് ‘മഹാരികള്‍’ എന്നായിരുന്നു. (മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ‘അധ:കൃത വര്‍ഗമായിരുന്നു മഹാര്‍).

കേരളത്തിലും ദേവദാസികള്‍ ‘മഹാരികള്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്നു പറയുന്നു. ഗുജറാത്തിലെ 4000 ക്ഷേത്രങ്ങളിലായി 20.000 ദേവദാസികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി അറിയുന്നു.

കൃഷ്ണ ക്ഷേത്രത്തിലെ സുരലോക സുന്ദരികളായ ദേവദാസികളേക്കുറിച്ചും വിവരങ്ങളുണ്ട്. പ്രേമാവതാര‍മായ കൃഷ്ണനും ദേവദാസികളും തമ്മിലുള്ള ബന്ധത്തെ മിസ്റ്റിക് ഭക്തിയുടെ പ്രേമരാഗലയത്തില്‍ ചുറ്റിത്തിരിച്ച് ആത്മീയതലത്തിലേക്കുയര്‍ത്തിയാണല്ലോ ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ ‍ സംസ്കാര-സാഹിത്യ കൃതികളെല്ലാം അവയുടെ നിലനില്‍പു സാദ്ധ്യമാക്കിയതു തന്നെ. വൃന്ദാവനത്തിലെ കൌമാരസഖികള്‍ക്കെല്ലാം ഒരുപോലെ കമിതാവായിരുന്ന കൌമാരകൃഷ്ണന്‍, പതിനായിരത്തെട്ടു ഭാര്യമാര്‍ക്കും ഒരു പോലെ ഭര്‍ത്താവായ ഭഗവാന്‍ കൃഷ്ണന്‍, ഇനി അങ്ങോട്ടു കടന്നിരുന്നെങ്കില്‍ ഭാരതനാരികള്‍ക്കെല്ലാം ഒരുപോലെ ഭര്‍ത്താവാകുമായിരുന്ന ദ്വാര‍കാ കൃഷ്ണന്‍, വാഹ്, വാഹ്, ഭാരതത്തിലെ പ്രേമകാണ്ഡത്തിന്റെ അടരുകളില്‍ എത്ര പ്രമാദമായാണ് കൃഷ്ണ-ദേവദാസീ സങ്കല്പം ഒരുക്കിയിട്ടിരിയ്ക്കുന്നത്.

കൃഷ്ണക്ഷേത്രത്തിലെ ദേവദാസികളെ ‘മുരളികള്‍’ എന്നായിരുന്നു വിളിച്ചിരുന്നത്.

13 കാലം മാറിയതോടൊപ്പം

കാലവും സമൂഹങ്ങളും മാറിയതോടൊപ്പം ദേവദാസി സമ്പ്രദായങ്ങല്‍ക്കും മാറ്റങ്ങള്‍ വന്നു.

വീരശൈവ പുരോഹിതരും, ബ്രാഹ്മണ പുരോഹിതരെപ്പോലെ ദേവദാസികളെ തങ്ങളുടെ ലൈംഗികാവശ്യത്തെലേക്കായി ഉപയോഗിക്കാന്‍ തുടങ്ങി. “At least during British times, Veera Shaivas did not lag behind the Brahmins and the kings in exploitation of these girls.“

രാജഭരണ വ്യവസ്ഥയില്‍ ദേവദാസികള്‍ രജാക്കന്മാരുടെ വരുമാനമാര്‍ഗമാകാന്‍ തുടങ്ങി. “The kings, however, make them a source of attraction to their subjects so that they may meet the expendicture of their armies out of the revenues derived therefrom..' (U.N Ghosal)

ക്രമേണ, ദേവദാസികളുടെ മേലുള്ള അവകാശത്തിനു വേണ്ടി രാജാക്കന്മാരും ബ്രാഹ്മണരും തമ്മില്‍ മത്സരം അരംഭിച്ചു. “Ultimately the conflict was resolved by an understanding and devadasis were branded on their chest with emblems of 'garuda' (eagle) and 'chakra' (discus) for kings and 'shankha' (conch) for brahmins. [Rajas: p. 2]“

ആ മാറ്റങ്ങളുടെ മറ്റൊരു പരിണാമമായിരുന്നു ദേവദാസികളെ വേശ്യകളാക്കി രാജകൊട്ടാരങ്ങളിലേക്കു കൊണ്ടു പോയത്.

"At a later stage, devadasis were asked to serve the king as in the case of God, since the king was considered to be God on earth. In fact Kings sponsored this cult. Temple dancers along with their traditional ritual functions started rendering their services to royal palaces and assisting Kings in the art of politic. They were use in espionage activities against enemy Kings and Court dancer..”.

രാജാവിന്റെ അത്തരം തീരുമാനങ്ങള്‍ക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി. രാജാവിന്റെ പ്രവൃത്തികള്‍ പ്രജകളും അനുകരിക്കാന്‍ തുടങ്ങി, പ്രത്യേകിച്ചു സമ്പന്നരും ആഢ്യന്മാരുമായ ഫ്യൂഡല്‍ പ്രഭുക്കള്‍.

"Kings started building temples and appointed devadasis to serve God in the temples and royal palaces. This development had a far reaching impact on popularization of the cult. Other lesser Kings, chieftains and feudals also emulated their superiors and started patronizing the cult. In rural areas feudals who possessed substantial land, exercised commandable authority over other socially and economically weaker sections of society. They were de facto owners of men and material of the region. The cult served as an instrument through which they could gain the accessability to desirable low caste and poor women. The field experience supports that this cult is prevalent only among scheduled caste women who are subjugated and suppressed by upper caste members since time immemorial." [Jogan Shankar, p.157 ]

ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മതവിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി.

ഇന്നു ഭരണഘടനാപരമായി ഫ്യൂഡല്‍ വ്യവസ്ഥയും ദേവദാസി സമ്പ്രദായങ്ങളും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടിരിയ്ക്കുന്നു. നിയമപുസ്തകങ്ങള്‍ ദേവദാസിയെ സംരക്ഷിയ്ക്കാനുള്ള നിയമങ്ങള്‍ എഴുതിവച്ചു. പക്ഷെ മനുഷ്യന്റെ മനസില്‍ നിന്ന് ദേവദാസി പൂര്‍ണമായും ഉച്ചാടനം ചെയ്യപ്പെട്ടൊ? നിയമങ്ങള്‍ അവരെ സംരക്ഷിച്ചോ (ഉത്തരങ്ങള്‍ രണ്ടാം ഭാഗത്തേക്കു നീക്കി വയ്ക്കുന്നു)

14 ദേവദാസി സമ്പ്രദായവും സംബന്ധ സമ്പ്രദായവും

കണ്ണൂസിന്റെ ചോദ്യത്തിലേക്കു വീണ്ടും വന്നാല്‍‍‍, ദേവദാസി സമ്പ്രദായവും സംബന്ധസമ്പ്രദായവും രണ്ടു വ്യത്യസ്ഥങ്ങളായ സമ്പ്രദായങ്ങളായിരുന്നു.

ആദ്യത്തേത് വിദേശ ബ്രാഹ്മണ-യോദ്ധാ-രാജാധികാരക്കൂട്ടുകെട്ട്, എങ്ങനെ മതത്തിന്റെ ജഡിലതകളും ജാതി-വര്‍ഗ-വിവേചനങ്ങളും ദൈവത്തിന്റെ ശാസനങ്ങളാക്കി തെറ്റിദ്ധരിപ്പിച്ച് ഇന്ത്യന്‍ സ്ത്രീയുടെ സ്ത്രൈണഗുണങ്ങളേയും ചിന്താവിഷ്കാരശക്തിയേയും, അന്ധകാരത്തിലേക്കും, അന്തസില്ലായ്മയിലേക്കും കേവലം ശരീരക്കച്ചവടത്തിലേക്കും ബോധ;പൂര്‍വം കൊണ്ടു ചെന്നെത്തിച്ചു എന്നു വെളിപ്പെടുത്തുമ്പോള്‍, രണ്ടാമത്തേത്, എങ്ങനെ ആ അധര്‍മ്മങ്ങളെ ഉപയോഗിച്ച് ഒരു വിഭാഗം സ്തീകള്‍ സ്വന്തം കാര്യങ്ങള്‍ നേടി എന്നുള്ളതാണ്.

ഭാവസാന്ദ്രവും ചൈതന്യവത്തുമായ ഒരു പാരമ്പര്യത്തിനു ഒരു സംവത്സര‍ക്കാലത്തിന്റെ സമയം കൊണ്ട് എന്തൊക്കെ സംഭവിയ്ക്കാനുള്ള സാദ്ധ്യതകളുണ്ട് എന്നുള്ളതും ചിന്തിയ്കാന്‍ കഴിയുന്നവര്‍ക്ക് ദേവദാസി ചരിത്രം മനസിലാക്കി തരുന്നു. ജീവിതത്തിന്റെ വഴി സ്വന്തമായി തിരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യരുടെ കഥയാണ് ആദ്യത്തേത്. രണ്ടാമത്തെത് സ്വയം ചെയ്തതൊക്കെ സ്വന്തം ഇഛാശക്തി കൊണ്ടു തീരുമാനിച്ചവരാണ്.

ദേവദാസികളുടെ മക്കള്‍ക്ക് അവരുടെ അഛന്‍‍ ആരാണെന്നു വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു. പ്ക്ഷെ കേരളത്തിലെ മാട്രിലീനിയല്‍ സമ്പ്രദായത്തില്‍ അങ്ങനെ അല്ലായിരുന്നു.

15ഇന്ത്യന്‍ സ്ത്രീത്വം

സിന്ധു നദീതട ദ്രാവിഡ സംസ്കാരം മാട്രിയാര്‍ക്കലോ മാട്രിലീനിയലോ ആയിരുന്നില്ല, അതു പാട്രിലീനിയല്‍ ആകാനാണു കൂടൂതല്‍ സാദ്ധ്യത. എന്നു പറഞ്ഞാല്‍ ദേവദാസി സമ്പ്രദായത്തിലും സംബന്ധസമ്പ്രദായത്തിലും പെടാതെ അവയുടെ മധ്യത്തിലൂ‍ടെ വളര്‍ന്ന അതിപുരാതനമായ ഒരു ദ്രാവിഡസംസ്കാരത്തിന്റെ അടരുകള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിനു നിസംശയം അവകാശപ്പെടാനുണ്ട് എന്നര്‍ത്ഥം. അങ്ങനെയൊരു സ്ത്രീത്വം ഇന്‍ഡ്യന്‍ സ്ത്രീത്വത്തിന് അഥവാ കേരളാസ്ത്രീത്വത്തിന് അവകാശപ്പെടാനില്ല എന്നാരു വാദിച്ചാലും അതില്‍ യുക്തിയില്ല.

എന്നു പറയുമ്പോള്‍ അങ്ങേതിലെ നാരായണിയോ, ഇങ്ങേതിലെ, ത്രേസ്യാമ്മയോ, പാത്തുമ്മയോ വേശ്യാ വൃത്തിയില്‍ എര്‍പ്പെട്ടിരുന്നോ/ഇരിയ്ക്കുന്നുവോ എന്നുള്ളതല്ല ഇവിടെ പ്രശ്നം. വേശ്യാവൃത്തിയ്ക്കു മനുഷ്യന്റെ ചരിത്രത്തൊളം ഒരു പക്ഷെ പഴക്കം കാണും. പക്ഷെ അതിനു ജാതീയ/മതപരമായ ഒരു സ്വഭാവം നിലവിലിരുന്നോ എന്നുള്ളതാണ് ചോദ്യം.

14ഇനി വളരെ പ്രധാനപ്പെട്ട ഒരു വിഷയം കേരളത്തില്‍ ദേവദാസി സമ്പ്രദായം നില നിന്നിരുന്നുവോ?

എന്റെ അറിവില്‍ ഇല്ല. ജംനദാസും ഞാന്‍ വായിച്ച മറ്റനേകം ലേഖകരും കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് ഒരു വിവരങ്ങളും കാണിയ്ക്കുന്നില്ല. ഇനി അരുടെയെങ്കിലും അറിവില്‍ അതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട് എങ്കില്‍ ദയവായി മുന്നോട്ടു വരുക.
Ref:

http://www.ambedkar.org/buddhism/Devadasis_Were_Degraded_Buddhist_Nuns.htm





(തുടരും)












22 comments:

മാവേലികേരളം(Maveli Keralam) said...

കേരളത്തിന്റെ വേശ്യാസംസ്കാരത്തിനൊരാധാരം എന്ന എന്റെ പോസ്റ്റില്‍ കണ്ണൂസു ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പോസ്റ്റില്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

വിഷ്ണു പ്രസാദ് said...

ദേവദാസി സമ്പ്രദായത്തെ കുറിച്ചുള്ള ഈ ലേഖനം ഒരുപാട് പുതിയ വിവരങ്ങള്‍ തരുന്നു.നന്ദി.

SunilKumar Elamkulam Muthukurussi said...

"2. ബുദ്ധ മതത്തിനു ശേഷം ഉടലെടുത്ത ബ്രാഹ്മണമതം (ഇതിന്റെ ഒരു പതിപ്പാണ് ഇന്നു ഹിന്ദു മതം എന്നറിയപ്പെടുന്നത്), മനുവിന്റെ സംഹിതാനുസരണം സ്തീകളുടെ ഉപനയനം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങി അനേക അവകാശങ്ങളെ‍ ഇല്ലാതാക്കി (500-1800AD). "

ഇതിന്റെ പൊരുളെന്താ? മനുസ്മൃതി തുടങിയവ ബുദ്ധമതത്തിനുശേഷം ഉണ്ടായതാണോ? വേദങളോ?

അപ്പോള്‍ ബുദ്ധമതത്തിന് മുമ്പെന്തായിരുന്നു മതം എന്നൊരു ചോദ്യം കൂടെ അവശേഷിക്കുന്നു. അതോ ബുദ്ധമതം മുതലാണോ ചരിത്രം തുടങുന്നത്?

((വേറ്ഡ് വേരി കളഞാല്‍ ഉപകാരം കമന്റുന്നവര്‍ക്ക്:)):)))

രാജ് said...

സിന്ധു നദീതട ദ്രാവിഡ സംസ്കാരം മാട്രിയാര്‍ക്കലോ മാട്രിലീനിയലോ ആയിരുന്നില്ല, അതു പാട്രിലീനിയല്‍ ആകാനാണു കൂടൂതല്‍ സാദ്ധ്യത.

സാദ്ധ്യത ഏതൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണ്? ഇതുവരെ പൂര്‍ണ്ണമായും ഡെസിഫര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത ഇന്‍‌ഡസ് ലിപിയിലെ എഴുത്തുകളില്‍ നിന്നാണോ? അതോ ജീന്‍ മാപ്പിങ് പോലുള്ള ഏതെങ്കിലും നൂതന സംവിധാനം? അതുമല്ലെങ്കില്‍ ഇന്‍‌ഡസ് വാലിയിലെ ജനം തന്നെയെന്ന് പ്രമുഖ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്ന ദ്രാവിഡരില്‍ നിന്നുള്ള ലിംഗ്വസ്റ്റിക്സ് തെളിവുകള്‍? തെളിവുകളൊന്നുമില്ലെങ്കിലും സാദ്ധ്യതകളെ ഹൈപ്പോതിസിസ് എന്ന പേരില്‍ നിലനിര്‍ത്താം, അത്തരമെന്തെങ്കിലും, അതുമില്ലെങ്കില്‍ ഈ പറഞ്ഞതിനെ ഒരു ഊഹമെന്ന്‍ വിളിച്ചാല്‍ മതി.

chithrakaran ചിത്രകാരന്‍ said...

പ്രിയ മാവേലി കേരളം,

താങ്കളുടെ ആത്മാര്‍ത്ഥതയോടും, കഠിനദ്ധ്വനസന്നദ്ധതയോടും മലയാളി കടപ്പെട്ടിരിക്കുന്നു.
ദേവദാസി വ്യവസ്ഥയെക്കുറിച്ചുള്ള ഈ ലേഖനം വിജ്ഞാനപ്രദമാണ്‌.
നമ്മുടെ ചീഞ്ഞളിഞ്ഞ സാംസ്കാരികതനിമയുടെ വ്യക്തമായ ചിത്രം കാണുംബോള്‍ ദുരഭിമാനികള്‍ക്കും പൊങ്ങച്ചക്കാര്‍ക്കും ഹാലിളകാനിടയുണ്ട്‌.
ഇവരുടെ ദുരഭിമാനത്തില്‍നിന്നും ഈ ചീഞ്ഞളിഞ്ഞ ഭാഗം മൈനസ്സ്‌ ചെയ്താല്‍ ശരിയായ ആത്മാഭിമാനം ശേഷിക്കുന്നതാണ്‌. പക്ഷേ അതു മൈനസ്സ്‌ ചെയ്യാത്ത കാലത്തോളം ഇവര്‍ സ്വന്തം അച്ഛനെ തള്ളിപ്പറഞ്ഞ്‌ ബ്രഹ്മണ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി തുടര്‍ന്ന് മറ്റു ജനവിഭാഗങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടിരിക്കും.
സത്യത്തിനുവേണ്ടിയുള്ള മാവേലിയുടെ നന്മനിറഞ്ഞ പരിശ്രമങ്ങളോട്‌ നിറഞ്ഞ ആദരവോടെ....
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!

മാവേലി കേരളം said...

വിഷ്ണു പ്രസാദ് എന്റെ പോസ്റ്റു വായിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇനിയും വരുക.

സൂ/സുനില്‍

ഇതിന്റെ പൊരുളെന്താ? മനുസ്മൃതി തുടങിയവ ബുദ്ധമതത്തിനുശേഷം ഉണ്ടായതാണോ? വേദങളോ?

അപ്പോള്‍ ബുദ്ധമതത്തിന് മുമ്പെന്തായിരുന്നു മതം എന്നൊരു ചോദ്യം കൂടെ അവശേഷിക്കുന്നു. അതോ ബുദ്ധമതം മുതലാണോ ചരിത്രം തുടങുന്നത്?


ഈ ചോദ്യത്തില്‍ വളരെ പ്രസക്തിയുണ്ട്.

ഞാനും ഇതിനേക്കുറിച്ചു മനസിലാക്കുന്നതേ ഉള്ളു.മനസിലാക്കാന്‍ വിഷമകരമായ വിധത്തില്‍ രൂപവും ഭാവവും കെടുത്തി വച്ചിരിയ്ക്കുന്ന ഒന്നാണ് ഭാരതത്തിന്റെ വേദജ്ഞാനം.

വേദങ്ങള്‍ അതെന്നു രൂപം കൊണ്ടു എന്നു ചോദിച്ചാല്‍ തത്വമസിയില്‍ സുകുമാര്‍ അഴീക്കോടു പറയുന്നത്”റിഷികള്‍ ചരാചരപ്രപഞ്ചത്തിന്റെ പരമൈക്യം എന്ന സത്യം എന്നു സാക്ഷാല്‍ക്കരിച്ചുവോ ആ അനശ്വര‍മുഹൂര്‍ത്തത്തിലാണ് വേദം ഉണ്ടായത് എന്ന്’. പക്ഷെ ചരിത്രപരമായി അതേതു കാലത്തായിരുന്നു എന്നുള്ളത് ഇനിയും കണ്ടേത്തേണ്ടിയിരിയ്ക്കുന്നു.

അതിനു ശേഷം കടന്നുവന്ന പൌരോഹിത്യകാലത്ത് വേദങ്ങള്‍ക്ക് അപചയം സംഭവിച്ചു കൊണ്ടേ ഇരുന്നു.

കാലക്രമേണ ആ പുരോഹിത പരിഷകളോടു ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഇന്ത്യയില്‍ ഉണ്ടായി. ഇന്ത്യയുടെ നഷ്ടപ്പെട്ടു കോണ്ടേയിരുന്ന വേദഞാനത്തെ വീണ്ടെടൂക്കാന്‍ ബുദ്ധന്‍ നടത്തിയ ശ്രമമാണ് ബുദ്ധമതത്തിലൂടെ അറിയപ്പെടുന്നത്. അല്ലാതെ ബുദ്ധമതത്തിലൂടെ ഒരു മതമോ ചരിത്രമോ തുടങ്ങുകയായിരുന്നില്ല.

ബുദ്ധമതത്തിന്റെ കാലഘട്ടം എതാണ്ട് 500ബിസി മുതല്‍ 300 എ.ഡി വരെ എന്നു പറയാം.അതിനു ശേഷമുള്ള കാലഘട്ടത്തില്‍ ഇന്ത്യ അതിനു ക്ണ്‍ടിട്ടില്ലാത്ത തര‍ത്തിലുള്ള വിദേശയോദ്ധാപ്പടകളുടെ നുഴഞ്ഞുകയറ്റത്തിനു വിധേയമായി.

ആ വരവോടെ എല്ലാം കുട്ടിച്ചോറായി. പുരോഹിതന്മാരും യോദ്ധാക്കളും സമം സമം ചേര്‍ന്നപ്പോള്‍ മനുവിനു വിളിയുണ്ടായി, ഒരു സംഹിതയെഴുതാന്‍. എന്റെ വായനയില്‍ നിന്നു ഞാന്‍ മനസില്ലാക്കിയത് ഇങ്ങനെയാണ്.

മാവേലി കേരളം said...

പെരിങ്ങോടരേ

ഇതെന്താ ദ്വാവിഡരെന്നു പറയുന്നവര്‍ അന്യം നിന്നു പോയോ അവരേക്കുറിച്ചുള്ള കാര്യങ്ങള്‍ സമര്‍ദ്ധിയ്ക്കാന്‍‍ ലിങ്വിസ്റ്റിക് തെളുകള്‍ വേണമെന്നു പറയാന്‍.

ഇന്‍‌ഡസ് വാലിയിലെ ജനം തന്നെയെന്ന് പ്രമുഖ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്ന ദ്രാവിഡരില്‍ നിന്നുള്ള ലിംഗ്വസ്റ്റിക്സ് തെളിവുകള്‍?

ആ ദ്രാവിഡരുടെ പരമ്പര ഇപ്പോഴും ജീവിച്ചിരിയ്ക്കയല്ലേ? ദ്രാവിഡ സംസ്ഥാനങ്ങള്‍ എന്നറിയപ്പേടുന്ന തെക്കര്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജനത അവരല്ലേ? അവരുടെ ഇടയില്‍ ആര്‍ക്കാണ് പാട്രിയാര്‍ക്കി അല്ലാത്ത ഒരു കുടുംബവ്യവസ്ഥ ഉള്ളത്.

ഈ ഒരു വിശദീകരണം കൂടി പറഞ്ഞിരുന്നെങ്കില്‍ ‘അതു പാട്രിലീനിയല്‍ ആകാനാണു കൂടൂതല്‍ സാദ്ധ്യത‘ എന്നു ഞാന്‍ എഴുതില്ലായിരുന്നു. വളരെ നീണ്ട് ഒരു പോസ്റ്റ് ആയതുകൊണ്ട് അതു കൂടി മനപൂര്‍വം എഴുതാതിരുന്നതാണ്.

ആ സാഹചര്യത്തില്‍ അതൊരൂഹമാണ് എന്നുള്ള പെരിങ്ങോടരുടെ അഭിപ്രായം പ്രസക്തമാണ്. പക്ഷെ അതിനു ലിങ്വിസ്റ്റിക് തെളിവൊക്കെ വെണം എന്നു പറഞ്ഞാല്‍?

മാവേലി കേരളം said...

പ്രിയ ചിത്രകാരാ

പ്രോത്സാഹനങ്ങള്‍ക്കു വീണ്ടും വീണ്ടും കടപ്പെട്ടിരിയ്ക്കുന്നു. ശരിയാണ് ഞാന്‍ വളരെ അദ്ധ്വാനം ചെയ്ത ഒരു പോസ്റ്റാണ് അത്. ആളുകള്‍ക്ക് അതു പ്രയോജനപ്പെടുമെന്നു വിശ്വസിയ്ക്കുന്നു.

രാജ് said...

ഇന്നത്തെ കാഴ്ചകള്‍ കണ്ട് ആദി-ദ്രാവിഡര്‍ പട്രിലീനിയല്‍ ആണെന്നൊക്കെ ധരിക്കുന്നതു തെറ്റാണെന്ന് തോന്നുന്നു. കടും‌പിടുത്ത മട്രിയാര്‍ക്കിയല്‍ സമൂഹമായ നായര്‍ വരെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ഇന്ത്യയില്‍ പതിയെ പട്രിലീനിയല്‍ ആയി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പൊടിക്കുപോലും മട്രിലീനിയലുകാരെ കാണുന്നില്ല അതുകൊണ്ടു സിന്ധൂ നദീ തടത്തില്‍ തന്നെ അവര്‍ പട്രിലീനിയല്‍ തന്നെ എന്നൊക്കെ കരുതുന്നത് അബദ്ധമാകുവാനാണ് സാധ്യത. JSTOR -ല്‍ ആക്സസ് ഉണ്ടെങ്കില്‍ ഇതൊക്കെ ഒന്ന് വായിച്ചു നോക്കൂ. ഇല്ലെങ്കില്‍ എനിക്കെഴുതൂ, ഞാന്‍ അയച്ചു തരാം.

മാവേലി കേരളം said...

പെരിങ്ങോടരേ

ശശി തരൂരിന്റെ 'The Wonder That was Harappen India' എന്ന ലേഖനത്തില്‍ എഴുതിയിരിയ്ക്കുന്നതു വായിച്ചുനോക്കു
"Perhaps in other aspects they did: historians believe the society of the Indus Valley Civilisation to have been a patriarchal and hierarchical one,.." ലിങ്കു താഴെക്കൊടുക്കുന്നു
http://www.shashitharoor.com/articles/toi/Harappan.php

താരൂരും തീര്‍ത്തു പറയുന്നില്ല. പക്ഷെ സാഹചര്യത്തെളിവുകള്‍ ധാരാളമാണ്. ഇന്‍ഡസ് വാലി പാട്രിയാര്‍ക്കിയില്‍‍‍ ആധാരമാക്കിയ സെക്കുലര്‍ സമൂഹമായിരുന്നു എന്നു വിശ്വസിയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് ആ സമൂഹത്തിന്റെ വളര്‍ച്ചയും വികസനവും കാണീയ്ക്കുന്നത്.

പാട്രിയാര്‍കി എന്നു പറഞ്ഞാല്‍ ചിലര്‍ ഉദ്ദേശിയ്ക്കുന്നതു പോലെ സ്ത്രീകളെ അധമരാക്കി എന്നല്ല. അതു സ്ത്രീ-പുരുഷ ബന്ധത്തിനു തുല്യ സ്ഥാനം കൊടുത്തിരുന്നു എന്നു വേണം വിശ്വസിയ്ക്കാന്‍. അല്ലെങ്കില്‍ ആ സമുഹം അത്രയ്ക്കു ആന്തരിക വളര്‍ച്ചനേടുകയില്ലായിരുന്നു.

മറിച്ച് കേരളത്തിലെ മാട്രിയാര്‍ക്കിയ്ക്കു നിലനില്‍കാന്‍ കഴിഞ്ഞില്ല. കാരണം അത് internaly faulty ആയിരുന്നു. ബ്രിട്ടീഷുകാര് മാട്രിലീനിയ്ക്കെതിരെ നിയമം കൊണ്ടു വന്നു എന്നോ അതിനെ എതിര്‍ത്തിരുന്നു എന്നോ എനിയ്ക്കറിയില്ല. അവരെതിര്‍ത്തതു സംബന്ധവും അതിനേത്തുടര്‍ന്നു നടമാടിയിരുന്ന immorality യേയുമായിരുന്നു.

വളര്‍ച്ച പ്രാപിയ്ക്കന്‍ കഴിയാത്ത ഒരു സമ്പ്രദായമാണ് മാറ്റ്രിലീനി.ആണ്‍-പെണ്‍ വ്യക്തിവികസമോ, തുല്യതയോ, വ്യക്തിബന്ധത്തിന്റെ നല്ലഗുണങ്ങളോ വികസിപിയ്ക്കുവാന്‍ ആകാത്ത ഒരു സമ്പ്രദായമാണ് മാറ്റ്രിലീനി. ഒരേകാന്തമായ തുരുത്തില്‍ നിലനിന്നേക്കാം. പക്ഷെ ആ സമ്പ്രാദായം ഇന്തയിലെത്തിയപ്പോള്‍, അഥവാ കേരളത്തിലെത്തിയപ്പോള്‍ അതുകൊണ്ട അതു നിലനിന്നില്ല.
എന്നാല്‍ ഇന്‍ഡസ് വാലി ആന്തരികമായി വളര്‍ന്നു വികസിച്ചു. ഈ ആന്തരിക വികസന കാരണങ്ങളാണ് ഇന്‍ഡസ് വാലി സമൂഹം പാറ്റ്രിയാര്‍ക്കി ആയിരുന്നു എന്നു വിശ്വസിയ്ക്കാനുള്ള സ്കോര്‍ പോയിന്റുകള്‍.

പിന്നെ JSTORE ലെ ലേഖനം വായിയ്ക്കാന്‍ കഴിഞ്ഞില്ല. അടുത്തു യൂണിവേഴ്സിറ്റിയില്‍ പോകുമ്പോള്‍ അന്വേഷിയ്ക്കണം. എനിയ്ക്കു വ്യക്തിപര‍മായി ആക്സസ് ഇല്ല.

വിവരങ്ങള്‍ക്കു നന്ദി

രാജ് said...

മട്രിലീനിയല്‍ വിവാഹത്തെ കുറിച്ചുള്ള നിയമം:
In case of sambandham with Nair men, The Malabar Marriage Act, 1896 (Act IV of 1896) succeeded to alter by statute, the personal law of the Hindu matrilineal castes of Malabar and South Canara districts of the erstwhile Madras Presidency. It was a permissive legislation that made it possible for people following marumakkathayam and aliyasantana law (matrilineal law) to register their marriages, if they so wished. The Act enabled people to be legally married, something that was not possible under matrilineal law as interpreted in the colonial civil courts. Similar legislations in the southern parts followed much later as is evidenced by Travancore Nair Act of 1912, 1925, and the Cochin Nair Act of 1920.

തറവാടുകള്‍ കേന്ദ്രീകരിച്ചുള്ള ഭൂസ്വത്തുക്കളെ ഭാഗം വയ്ക്കണമെന്നു നിയമം വന്നത് 39 -ലോ മറ്റോ ആണ്. അതും ഇമ്മോറാലിറ്റി കാരണമല്ല. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ സായിപ്പിനു പരസ്ത്രീബന്ധത്തില്‍ ഇമ്മോറാലിറ്റി കാണാന്‍ കഴിഞ്ഞെന്ന് വായിച്ചു ചിരിയും വരുന്നു ;)

മട്രിലീനിയാലിറ്റി വളരെ പ്രാചീനമാണ്, കേരളത്തിലെ കുറിച്യര്‍ എന്ന ആദിമവംശര്‍ മട്രിലീനിയലാണ്. മട്രിലീനിയല്‍ ബന്ധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് ഇത്തരം ഇന്‍ഡിജീനിയസ്സ് കള്‍ച്ചറുകളിലൂടെയാണ്. പിന്നെ വ്യക്തിവികാസത്തിനുള്ള പോരായ്മയും മറ്റും ഏത് സോഷ്യോളജി ബുക്കില്‍ നിന്ന് പഠിച്ചതാണെന്ന് മനസ്സിലായില്ല, ഏതെങ്കിലും നരവംശശാസ്ത്രലേഖനം ക്വോട്ട് ചെയ്താല്‍ എളുപ്പം മനസ്സിലായേന്നെ. കൊളോണിയല്‍ കാലഘട്ടത്തില്‍ പാളത്താറു മാറി മുറിക്കാലുറ വന്നു. ഇന്ന് ആ കാലുറയാ‍ണ് പരിഷ്കാരം, പാളത്താറു എവിടെ? വ്യക്തിവികാസം ഇല്ലാതിരിക്കുന്നവര്‍ക്കും അപരിഷ്കൃതര്‍ക്കിടയിലും കണ്ടേയ്ക്കും, പാളത്താറു വളര്‍ച്ചയെ പിന്നോട്ടുവലിക്കുന്ന ഒന്നാണോ? കോളോണിയല്‍ ഭരണം അവരുടെ ജീവിതമാണ് ശരിയെന്ന് ധരിച്ചുപോയവരാണ്, ദക്ഷിണത്തിലെ പട്രിലീനിയാലിറ്റിക്കു കൊളോണിയല്‍ ഭരണത്തിന്റെ സ്വാധീനം തള്ളിക്കളയാനുമാവില്ല, അത്രയും കൊളോണിയല്‍ ഭരണവര്‍ഗ്ഗത്തിനെ അന്ധമായി അനുകരിച്ച ജനതയായിരുന്നു ഇവിടെ.

താങ്കളുടെ ചരിത്രപഠനങ്ങളെ അവഗണിക്കുന്നില്ല, പക്ഷെ ചരിത്രത്തിനൊപ്പം വായിക്കപ്പെടേണ്ട പല വിഷയങ്ങളുണ്ട്, ആന്ത്രോപോളജിയും, ലിംഗ്വസ്റ്റിക്സുമെല്ലാം അതില്‍ പെടുന്നു. നരവംശശാസ്ത്രത്തിലെ പല തിയറികളേയും വായിക്കാതെയോ അതിനെപ്പറ്റി അറിവില്ലാതെയോ ആണ് മട്രിലീനിയാലിറ്റിയെ പറ്റിയൊക്കെ താങ്കള്‍ ഊഹങ്ങള്‍ ചമയ്ക്കുന്നത്. മട്രിലീനിയല്‍ എന്നും മട്രിയാര്‍ക്കിയല്‍ എന്നും വാക്കുകള്‍ മാറ്റിപ്പറഞ്ഞിട്ടുണ്ടെന്നും തോന്നുന്നു. ആദ്യത്തേതു അധികാരം, സ്വത്തു, കിരീടം എന്നിവയുടെ പിന്‍‌തുടര്‍ച്ചാവകാശത്തെ സൂചിപ്പിക്കുന്ന താവഴി എന്ന പദമാണ്. മട്രിയാര്‍ക്കിയല്‍ എന്നതു പ്രീഹിസ്റ്റോറിക് ലോകത്തുമാത്രം നിലനിന്നെന്നു കരുതപ്പെടുന്ന ഒന്നാണ്. ഇതില്‍ സ്ത്രീകള്‍ക്കാണ് പരമാധികാരം, പൂര്‍ണ്ണമായും മട്രിയാര്‍ക്കിയല്‍ ആയ ഒരു സമൂഹവും ഇന്നില്ല, എന്നാല്‍ മട്രിയാര്‍ക്കിയല്‍ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന മട്രിലീനിയല്‍ ഒരുപാടു സമൂഹങ്ങളുണ്ട് (മട്രിഫോക്കല്‍).

ശ്രീ.മുത്തപ്പന്റേത് പോലെ ‘എന്തെങ്കിലും തെളിയിക്കുവാനുള്ള’ കഠിനമായ ശ്രമമാണ് ഈ ലേഖനപരമ്പരയെങ്കില്‍ ഞാന്‍ അധികം വാദത്തിനില്ല, മറിച്ചു യഥാര്‍ഥ ചരിത്രാന്വേഷിയാണെങ്കില്‍ എനിക്കും എന്തെങ്കിലും പങ്കുവയ്ക്കാനുണ്ടാവും.

മാവേലി കേരളം said...

പെരിങ്ങോടരേ

ശ്രീ.മുത്തപ്പന്റേത് പോലെ ‘എന്തെങ്കിലും തെളിയിക്കുവാനുള്ള’ കഠിനമായ ശ്രമമാണ് ഈ ലേഖനപരമ്പരയെങ്കില്‍ ഞാന്‍ അധികം വാദത്തിനില്ല

എന്റെ പോസ്റ്റിങ്ങിന്റെ ആമുഖമായി ഞാന്‍ പറഞ്ഞിരുന്നു. മുത്തപ്പന്റെ ആശയങ്ങളും എന്റെ പോസ്റ്റുമായി ബന്ധങ്ങളൊന്നുമില്ല എന്ന്. പിന്നെന്തിനാണ് താങ്കള്‍ ഇങ്ങനെയൊരു വാചകം എഴുതിച്ചേര്‍ത്തതെന്ന് എനിയ്ക്കു മനസിലാകുന്നില്ല.

എന്റെ പോസ്റ്റിന്റെ ഉദ്ദേശം ഇന്ത്യന്‍ സ്ത്രീത്വത്തേക്കുറിച്ചുള്ള അനേഷണമാണ്.അപ്പോള്‍ അതിന്റെ എല്ലാഭാവങ്ങളും അതിന്റെ ഭാഗമായി മനസിലാക്കേണ്ടിയിരിയ്ക്കുന്നു.

പക്ഷെ താങ്കളുടെ താല്പര്യം എന്റെ പോസ്റ്റിന്റെ വിഷയത്തിന്റെ ഒരു മൂലയിലാണ്. വളരെ ക്രൂരമായ ‘ദേവദാസി’ സമ്പ്രദായത്തെക്കുറിച്ച് ഇത്രയും എഴുതിയിട്ടും താങ്കള്‍ക്കതിനേക്കുറിച്ചൊന്നും പറയാനില്ല. അതിന്റെ ഒരു മൂലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നു. ഇതു ഞാന്‍ നേരത്തേ മനസിലാക്കിയിരുന്നു, എങ്കിലും എഴുതിയില്ല എന്നേ ഉള്ളു.

ഇപ്പോള്‍ താങ്കള്‍ താങ്കളുടെ ചരിത്രപഠനങ്ങളേക്കുറിച്ചു പറയുന്നു.

ചരിത്രപഠനങ്ങളെ അവഗണിക്കുന്നില്ല, പക്ഷെ ചരിത്രത്തിനൊപ്പം വായിക്കപ്പെടേണ്ട പല വിഷയങ്ങളുണ്ട്, ആന്ത്രോപോളജിയും, ലിംഗ്വസ്റ്റിക്സുമെല്ലാം നരവംശശാസ്ത്രത്തിലെ പല തിയറികളേയും വായിക്കാതെയോ അതിനെപ്പറ്റി അറിവില്ലാതെയോ ആണ് മട്രിലീനിയാലിറ്റിയെ പറ്റിയൊക്കെ താങ്കള്‍ ഊഹങ്ങള്‍ ചമയ്ക്കുന്നത് .

ഞാന്‍ കാണിച്ച കഴിഞ്ഞ കമന്റിലെ ലിങ്ക് അനുസരിച്ച് ശശി താരൂരും ഊഹമാണ് പറഞ്ഞിരിയ്ക്കുന്നത്.നൂറു ശതമാനവും ഉറപ്പല്ലാത്ത കാര്യങ്ങളേക്കുറിച്ച് അങ്ങനെയേ പറയാന്‍ പറ്റു. നിങ്ങള്‍ക്കുള്ള ആന്ത്രോപോളജിയും, ലിംഗ്വസ്റ്റിക്സും നരവംശശാസ്ത്രത്തിലേയും അറിവുകള്‍ അറിയിയ്ക്കൂ അതല്ലേ വേണ്ടത്. ആക്സസ് ഇല്ലാത്ത ഒരു ലിങ്കു തന്നതു കോണ്ടു കാര്യമില്ലല്ലോ.

കേരളത്തിലെ സമ്പ്രദായം മാട്രിലീനിയല്‍ ആണ്, അതു തെറ്റായി എഴുതിയെങ്കില്‍ അതൊരു പിശകാണ്.

പിന്നെ സോഷ്യോളജി പുസ്തകത്തിലും നരവംശത്തിലും എഴുതിവയ്ക്കുന്നതുമാത്രമേ മനുഷ്യന്‍ ആവര്‍ത്തിയ്ക്കുകയുള്ളു എന്ന വാശിയാണെങ്കില്‍ രിസേര്‍ച്ചിനു പുതിയ ആവിഷ്കാരങ്ങള്‍ എങ്ങനെ ഉണ്ടാകും.

എല്ലാ സത്യങ്ങളും എഴുതപ്പെടണമെന്നില്ലല്ലോ? ചരിത്രം, നോവലുകളീല്‍ നിന്നും സാമൂഹ്യസാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നും ഒക്കെ മനസിലാക്കാം എന്നുള്ളതാണ് എന്റെ വിശ്വാസം.

സായിപ്പെഴുതുന്നതെന്നല്ല, ആരെഴുതുന്നതും ഞാന്‍ കണ്ണടച്ചു വിശ്വസിയ്ക്കാറില്ല, അതില്‍ ലോജിക്ക് എനിയ്ക്കു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍.

മലബാര്‍ മാരിയേജ് ആക്ടിന്റെ വിശദമായ ഒരു പഠനത്തില്‍ ഞാന്‍ വായിച്ചതാണ് താഴെക്കാണുന്നത്. അതില്‍ മൊറാലിറ്റിയേക്കുറിച്ചു പറയുന്നതു വായിയ്ക്കു. മറ്റു പലയിടത്തും (പുസ്തകങ്ങളില്‍) വായിച്ചിട്ട്യുണ്ട് മൊറാലിറ്റിയുടെ പ്രശനം. പക്ഷെ ഇപ്പോള്‍ ലിങ്കു തരാന്‍ കഴിയില്ല.ആ പുസ്തകങ്ങള്‍ ഒക്കെ എവിടെയാണെന്നു തേടിപ്പിടിയ്ക്കണം

one man-one woman വിവാഹബന്ധത്തില്‍ അധിഷ്ഠിധമാക്കിയാണല്ലോ സാധാരണ നമ്മള്‍ മൊറാലിറ്റി തീരുമാനിയ്ക്കുന്നത്. പാട്രിയാര്‍ക്കല്‍ സമൂഹത്തിലും victorian സമൂഹത്തിലും അങ്ങനെ ആയിരുന്നല്ലോ വിവാഹം define ചെയ്തിരുന്നത്.

"Besides, matriliny was coming
under increasing moral
censure for the ‘non-conformative’ sexual and property practices that it sanctioned"
ttp://www.cds.edu/download_files/338.pdf

'non-confirmative' ആയ എന്തു പ്രാക്റ്റീസ് ഉണ്ടായാലും അതില്‍ മൊറാലിറ്റിയുടെ ഒരു പ്രശ്നം വരുമല്ലോ? എന്നാണ് ഞാന്‍ മന‍സിലാക്കുന്നത്. അങ്ങനെ അല്ലേ താങ്കള്‍ മനസിലാക്കുന്നത്.

മറിച്ചു യഥാര്‍ഥ ചരിത്രാന്വേഷിയാണെങ്കില്‍ എനിക്കും എന്തെങ്കിലും പങ്കുവയ്ക്കാനുണ്ടാവും.

തീര്‍ശ്ചയായും പെരിങ്ങോടരുടെ പങ്കു വയ്ക്കല്‍ എന്റെ ഈ ചരിത്രാനേഷണത്തില്‍ ഞാന്‍ ക്ഷണിയ്ക്കുന്നു.

പിന്നെ എഴുതപ്പെട്ടതെല്ലാം ചരിത്രമാകുമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നില്ല. എന്റെ സ്വന്തം റിസേര്‍ച്ചില്‍ നിന്നും ഞാന്‍ മനസിലാക്കിയതാണ് ഇത്.അതു ചരിത്രത്തിലെന്നല്ല ഏതു വിഷയത്തിലായാലും.

സൌത്താഫ്രിയ്കന്‍ യൂണിവേഴ്സിറ്റികളില്‍, ഒരു റിസേര്‍ച്ചു കോഴ്സിനു ഡിഗ്രി കിട്ടൂന്നത്, എഴുതപ്പെട്ടകാര്യങ്ങള്‍ ഒക്കെ പകര്‍ത്തിക്കൊണ്ടു ചെല്ലുമ്പോഴല്ല. എഴുതപ്പെട്ടകാര്യങ്ങളില്‍, എഴുതപ്പെടാതെ,ഒളിഞ്ഞ്, മറഞ്ഞ്, അഥവാ മന;പൂര്‍വം ഒളിപ്പിച്ച് മറപ്പിച്ച് വച്ചിരിയ്ക്കുന്ന കാര്യങ്ങള്‍ക്കു പുതിയ ആവിഷ്കാരങ്ങള്‍ കൊടുത്ത് സ്വന്തമായ മൂശയില്‍ വാര്‍ത്തെടുത്തു കൊണ്ടുവരുമ്പോഴാണ്. അതിനെയാണ് റിസേര്‍ച്ചിന്റെ originality എന്നു പറയുന്നത്.

രാജ് said...

ബ്രിട്ടീഷുകാര് മാട്രിലീനിയ്ക്കെതിരെ നിയമം കൊണ്ടു വന്നു എന്നോ അതിനെ എതിര്‍ത്തിരുന്നു എന്നോ എനിയ്ക്കറിയില്ല. അവരെതിര്‍ത്തതു സംബന്ധവും അതിനേത്തുടര്‍ന്നു നടമാടിയിരുന്ന immorality യേയുമായിരുന്നു.

അവസാന കമന്റിനു തൊട്ടുമുമ്പാണ് താങ്കള്‍ ഇതെഴുതിയത്. അവസാന കമന്റില്‍ തന്ന വര്‍ക്കിങ് പേപ്പര്‍ ആദ്യമേ വായിച്ചിരുന്നില്ലെന്ന് ഊഹിക്കുന്നു, വായിച്ചിരുന്നെങ്കില്‍ ഇത് എഴുതുമായിരുന്നില്ല. പിന്നെ ആ വര്‍ക്കിങ് പേപ്പറിലെ ഒരു വരി ഒന്നുമാകുന്നില്ല, ബ്രിട്ടീഷുകാര്‍ ഉപ്പിനു ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. എന്തിനാണെന്ന് അന്വേഷിക്കേണ്ടത് താങ്കളുടെ പഠനത്തിന്റെ പരിധിയില്‍ വരാത്തതായിരിക്കും. ഭൂസ്വത്തുക്കള്‍ മട്രിലീനിയല്‍ തറവാടുകള്‍ (നായര്‍, ഈഴവ, മാപ്പിള) കേന്ദ്രീകരിച്ചു വളര്‍ന്നപ്പോഴാണ് ബ്രിട്ടീഷ് സര്‍ക്കാറിനു മട്രിലീനിയല്‍ ആക്ടും, സ്വത്തുഭാഗം വയ്ക്കേണ്ടുന്നതിന്റെ പ്രാധാന്യവും മനസ്സിലായത്. അതിന്റെ പൊളിറ്റിക്കല്‍ കാരണങ്ങളേക്കാള്‍ എത്രയോ നിസാരമായ കാര്യങ്ങളായിരുന്നു സംബന്ധം ഉണ്ടാക്കിയിരുന്നത് (if at all it made any such issues).

താങ്കള്‍ വര്‍ക്കിങ് പേപ്പറില്‍ നിന്ന് ക്വോട്ട് ചെയ്ത വരിക്കു തൊട്ടുമുമ്പുള്ള വരി മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധധാരണ വരികയും ഇല്ലായിരുന്നു, ആ വരി ഇങ്ങനെയാണ്: Family customs as well as land relations came up for arbitration
increasingly in the second half of the nineteenth century; a time when
the importance of control over property and other resources was
becoming clear.

ഇപ്പോഴെങ്കിലും മട്രിലീനിയല്‍ നിയമങ്ങള്‍ക്കു പുറകിലെ ചേതോവികാരം വിക്ടോറിയന്‍ സദാചാരബോധങ്ങള്‍ ആയിരുന്നില്ലെന്ന് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു.

ദേവദാസി സമ്പ്രദായത്തെ കുറിച്ചു ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല, ഈ ലേഖനം വായിക്കുന്നതിനിടെ പഠിച്ചിരിക്കുന്ന കാര്യങ്ങളിലൊന്ന് താങ്കള്‍ അവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടപ്പോള്‍ ആയതിന്റെ നിജസ്ഥിതി അറിയുവാന്‍ ഇടപെട്ടു എന്നുമാത്രം.

ശ്രീ മുത്തപ്പന്‍ Sree Muthapan said...

ശ്രീമാന്‍ പെരിങ്ങോടര്‍
വല്ലാതെ വിഷമിക്കുന്നതായി തോന്നുന്നു. ഇന്ത്യയിലെ ദേവദാസി സംബ്രദായത്തെക്കുറിച്ചും സ്ത്രീയുടെ സാമൂഹ്യമായ അന്നത്തെ സ്ഥാനത്തെക്കുറിച്ചും മാവേലി കേരളം എഴുതിയ ഈ വിജ്ഞാനപ്രദമായ പോസ്റ്റില്‍ വിഷയത്തില്‍ നിന്നും വളരെ അകന്ന് പാട്രിയാര്‍ക്കി,മാറ്റ്രിയാര്‍ക്കി ചര്‍ച്ചനടത്തി ജാതീയ പൊങ്ങച്ചത്തിനു ന്യായീകരണം തേടുന്നത്‌ വളരെ ബാലിശമാണെന്നു മാത്രമേ പറയാനാകു.

കേരളത്തിലെ നായര്‍ തറവാടുകളില്‍ ആചാരമായികൊണ്ടാടിയിരുന്ന "പൊലിയാടിച്ചി"(ദൈവത്തിനുസമര്‍പ്പിക്കുന്ന ചടങ്ങിനു വിദേയരായിരുന്നവര്‍ എന്ന അര്‍ത്ഥത്തില്‍)സംസ്കാരത്തെക്കുറിച്ച്‌ ഞാന്‍ ഒരു പോസ്റ്റിട്ടതിനെ തുടര്‍ന്ന് പെരിങ്ങോടന്‍ നെട്ടോട്ടമോടുകയാണ്‌.

പെരിങ്ങോടന്റെ "അഗമ്യഗമനം" നായര്‍ സമുദായത്തോടൊപ്പം ഈഴവ,മുസ്ലീം,പട്ടികജാതി സമുദായങ്ങളെക്കൂടി ചേര്‍ത്തുനിര്‍ത്തിയാല്‍ നായരെ വെള്ളപൂശി എടുക്കാനായേക്കും എന്ന ബുദ്ധിയില്‍നിന്നും എഴുതപ്പെട്ടതാണ്‌. നായര്‍ സമുദായത്തിന്റെ കുലത്തൊഴിലായിരുന്ന വേശ്യാവൃത്തിയെ പാറ്റ്രിയാര്‍ക്കി മാറ്റ്രിയാര്‍ക്കി അന്വേഷണത്തിലൂടെ നിസ്സാരവല്‍ക്കരിച്ച്‌ അശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ഇത്രയൊന്നും കഷ്ടപ്പെടാതെ സ്വന്തം മനസ്സിലെ ജാത്യാഭിമാനം പറിച്ചു വലിച്ചെറിയുക എന്ന മാനുഷിക നിലപാടിലേക്ക്‌ മാറിയിരുന്നെങ്കില്‍ അത്‌ സ്വാഗതാര്‍ഹമായിരുന്നേനെ.
ഈ പൊസ്റ്റില്‍ ദേവദാസി സംബ്രദായത്തെക്കുറിച്ചു മാത്രമായ ചര്‍ച്ച തുടരാനും അത്തരം വിശാല വീക്ഷണം ഒഴിച്ചുകൂടാത്തതാണ്‌

Anonymous said...

ആ മുത്തപ്പനും വന്നുവോ. നല്ലത്. ഏത് വിഷയമാണോ ചര്‍ച്ച ചെയ്യുന്നതു അതിനെക്കുറിച്ചൊന്നും അറിയാതെ മനസ്സില്‍ തോന്നിയതൊക്കെ ചരിത്രം എന്നു വിശ്വസിച്ചു നടക്കുന്ന മുത്തപ്പനോടു ഒരു ചര്‍ച്ചയ്ക്കും ഞാനില്ല.

പിന്നെ, കേരളത്തിലെ പല സമൂഹങ്ങളും കുടുംബമടക്കം വേശ്യാവൃത്തി ചെയ്തിട്ടുണ്ട്, അത് ആരൊക്കെയാണെന്ന് അറിയണമെങ്കില്‍ കേരളത്തിലെ പച്ചക്കണ്ണുകളുടേയും നീലക്കണ്ണുകളുടേയും എണ്ണമെടുത്താല്‍ മതി. എണ്ണമെടുത്തു കഴിഞ്ഞാല്‍ ഏത് ജാതിയാണ് ഏറ്റവും അധികം വേശ്യാവൃത്തി ചെയ്തതെന്ന് കണക്ക് ബോധിപ്പിക്ക്യണേ, മുങ്ങരുത്.

ശ്രീ മുത്തപ്പന്‍ Sree Muthapan said...

ശ്രീമതി മാവേലി,

മാവേലിയുടെ മഹത്തരമായ ഈ ലേഖനത്തില്‍ ഇന്ത്യന്‍ സ്ത്രീത്വവും ദരിദ്രജനങ്ങളും അനുഭവിച്ച കൊടിയ വിവേചനത്തേയും മനുഷ്യത്വരഹിതമായ ചൂഷണത്തേയും സ്പഷ്ടമായി വരച്ചു കാണിച്ചിരിക്കുന്നു.

ഇത്രയും നീചരായ ബ്രഹ്മണരേയും,ബ്രഹ്മണ മതത്തേയുമാണ്‌ നാം ഇന്നത്തെ നന്മയുടെ പ്രതിരൂപമായും,ഹിന്ദുമതമായും ആഘോഷിച്ച്‌ അഭിമാനിക്കുന്നതെന്ന് അറിയുംബോള്‍ ലജ്ജിക്കാതിരിക്കാന്‍ കഴിയുന്നില്ല.

നമ്മുടെ രാജാക്കന്മാരെക്കൊണ്ട്‌ വേശ്യകളുടെ ഒരു സംഭരണിയായി(ജീവനുള്ള ഇറച്ചി സൂക്ഷിക്കുന്ന ഡോര്‍മിറ്ററി)അമ്ന്തപ്പുരങ്ങളും ക്ഷേത്ര വേശ്യാലയങ്ങളും പരിപാലിക്കാന്‍ ആവശ്യപ്പെട്ടിരുന്ന ബ്രഹ്മണന്റെ പുരാണകഥകളുടെ കുടില ശക്തി എന്തുമാത്രം ഭീകരമായിരുന്നു എന്ന് താങ്കളുടെ ലേഖനം കാണിച്ചുതരുന്നു.

നമ്മുടെ ഇഷ്ടദൈവമായ ശ്രീകൃഷ്ണന്‍ സ്ത്രീകളെ മയക്കിയെടുത്ത്‌ അടിമകളാക്കി വേശ്യവൃത്തിയിലേക്ക്‌ നയിക്കാനുള്ള ബ്രഹ്മണ്യത്തിന്റെ വിഷതന്ത്രത്തിലെ പ്രധാന കരുവായി സൃഷ്ടിക്കപ്പെട്ടതാണെന്നുവരുംബോള്‍ , ഇന്ന് നാം മഹനീയമാണെന്ന് കരുതി കൊണ്ടാടുന്ന മൂല്യങ്ങളെല്ലാം വീണ്ടും നമ്മേ നാശത്തിലേക്കു നയിക്കാന്മാത്രം ശക്തമായ മയക്കുമരുന്നുകളാണെന്ന് തിരിച്ചറിയാനുള്ള ശക്തി വര്‍ത്തമാന സമൂഹത്തിനു ലഭിക്കേണ്ടതാണ്‌.

താങ്കളുടെ ചരിത്ര പഠനവും, ഈ പോസ്റ്റും മലയാളിക്ക്‌ അനിവാര്യമായ സത്യബോധം നല്‍കുന്ന മഹത്തായ പ്രവര്‍ത്തിയായിരിക്കുന്നു.

ഇതിന്റെ ഇംഗ്ലീഷ്‌ പതിപ്പുകൂടി ഒരു ഇംഗ്ലീഷ്‌ ബ്ലോഗിലൂടെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ.

ഈ ശക്തിയും, ദൈര്യവും തുടരുക.

മാവേലി കേരളം said...

peringodar,

Forgive me for writing in English due to time constraints.

If I understood you correctly, you were trying to educate me that it was the political reasons of individual awakening towards wealth ownership in the matrilinial tharavadu in Kerala around the 19th century that made Colonial Britain to implement the said Marriage Act for Kerla nairs.

അതിന്റെ പൊളിറ്റിക്കല്‍ കാരണങ്ങളേക്കാള്‍ എത്രയോ നിസാരമായ കാര്യങ്ങളായിരുന്നു സംബന്ധം ഉണ്ടാക്കിയിരുന്നത് (if at all it made any such issues)

Family customs as well as land relations came up for arbitration
increasingly in the second half of the nineteenth century; a time when
the importance of control over property and other resources was
becoming clear.


That is the people -both men and women-who lived under matrilini went for arbitration against its 'customs and land relations'. Legally that created a customs (practices) vs civil code situation for the colonial rulers in India.

In my opinion,those customs brought for arbitration around tharvadu ownership were inherent with other situations-clash for ownership between male and female,(woman owner vs men tenants), sexual(sambandam practices in the central Kerala),of psycology and hence personality. (The WP 338 is centred around the matrilini practices in the northern kerala)

However, the working paper deals with only the first situation "FRAMING CUSTOM, DIRECTING
PRACTICES: AUTHORITY, PROPERTY
AND MATRILINY UNDER COLONIAL
LAW IN NINETEENTH CENTURY
MALABAR", that too in part.

Obviously the other situations are not its interest.

Also its author mentions that Sambandam was not brought to the legal discourse.

Interpretation of conventional marriage, very
generally referred to as sambandham, has not been addressed here. Yet
as differences in property rights are so closely associated with the
organization of marriage, it bears mention that one of the reasons why
the civil courts refused to recognise sambandham as marriage was that
it did not establish property rights — the assumption of course being that the establishment of (patrilineal) property rights was a defining
incident of marriage


That is 'Sambandam' was not addressed in the civil courts because it was not accepted there as a legal marriage.

In conclusion, a study that does not address in detail the point under discussion (sambandam)or that addresses some other aspects of matrilini is a poor example in the current context.

Intially when I quoted from it I did not read it in detail.

OT

However the study generally drove home the point that colonial civil code did not take into consideration the customs of the matriliny as it was practised by its people.She is seemingly bitter against the colonial legal discourse that transformed matriliniy into a 'theoretical matriliny'-patriarchy-

In this context, the W.P is interesting. I will keep it for future use.

Note: Since I feel that I have addressed 'sambandam' adequately in the cntext of my current post, I am not interested in any further comment on it. My intention is to use my time on my main topic.

But I appreciate your interest in the topic. if you have original opinion on it please post them in your blog.

മാവേലി കേരളം said...

മുത്തപ്പന്‍

നല്ല വാക്കുകള്‍ക്കു സന്തോഷം.

എന്റെ പൊസ്റ്റിന്റെ ഉദ്ദേശം മനസിലാക്കി എഴുതിയതില്‍ അതിലും സന്തോഷം.

ഇത്തരം വിഷയങ്ങള്‍ ഇന്നു യാതൊരു relevanceഉം ഇല്ലാത്ത പരസ്പര വിദ്വേഷം കുത്തിപ്പൊക്കുന്നതാണ് എന്നു ചിലരു ധരിയ്ക്കുന്നു. ഇത്തരം വിഷയങ്ങളെ മുത്തപ്പനും ചര്‍ച്ചയ്ക്കു കൊണ്ടു വരുന്നതു നല്ലതാണ്.

കമന്റുകളുമായി ഇനിയും വരിക.

ഇങ്ലീഷ് വേര്‍ഷന്‍ നേരത്തേ പരിഗ‍ഗണനയിലുണ്ട്. സമയമാണെന്റെ പ്രശ്നം.

chithrakaran ചിത്രകാരന്‍ said...

മഹാബലിയെ അതിന്റെ ശരിയായ അര്‍ഥത്തില്‍ സ്വീകരിച്ച് ബഹുമാനിച്ച് തന്റേ തൂലികാനാമമായി തിരഞ്ഞെടുത്ത പ്രിയ മാവേലി കേരളം.... ഈ ഓണക്കാലത്ത് താങ്കള്‍ക്ക് ആശംസകള്‍ നേരാതെ ചിത്രകാരന് എങ്ങീനെ ഓണമുണ്ണാന്‍ കഴിയും.
താങ്കള്‍ക്കും കുടുംബത്തിനും ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍...!!!

മാവേലി കേരളം said...

പ്രിയ ചിത്രകാരാ

പ്രത്യേകമായ ഓണാശംകള്‍ വായിച്ചു. മാവേലിയും കുടുംബവും വളരെ സന്തോഷിയ്ക്കുന്നു.

ചിത്രകാരന് കുടുംബാംഗങ്ങളോടൊത്ത് അത്യാഹ്ലാദകരാമായ ഒരോണം ഉണ്ടായി എന്നു പ്രതീക്ഷിയ്ക്കുന്നു.

എല്ലാവര്‍ക്കും ഒരിയ്ക്കല്‍ കൂടി ഓണാശംകള്‍ നേരുന്നു

മാവേലിയും കുടുംബവും.

(ആവനാഴി, മാവേലി, പ്രിയ, പ്രഭ)

chithrakaran ചിത്രകാരന്‍ said...

പ്രിയ മാവേലി,
താങ്കള്‍ വ്യക്തിപരമായി വളരെ തിരക്കിലായിരിക്കും എന്നു കരുതുന്നു . ദേവദാസി സംബ്രദായത്തിന്റെ രണ്ടാം പോസ്റ്റിനായി കാത്തിരിക്കുന്നു എന്നുമാത്രം ഓര്‍മ്മിപ്പിച്ച് ചിത്രകാരന്‍ ഇതിലെ കടന്നുപോകുന്നു...!!!

ജീവബിന്ദു said...

കേരള ചരിത്രം ഗൌരവമായി ഇനിയും സമീപിക്കപ്പെടേണ്ടിയിരിക്കുന്നു. വേണാടിന്റെ തെക്കൻ പ്രദേശങ്ങളിലൊഴികെ കേരളത്തിൽ ഒരു സമ്പ്രദായത്തിന്റേയും ഭാഗമായി ദേവദാസികൾ ഉണ്ടായിരുന്നതായി തെളിവില്ല. എന്നാൽ തേവിടിച്ചികളും കൂത്തച്ചികളും വേശ്യകളും കൂലിക്കിടപ്പുകാരും അടിമകളും ബലാത്സംഗം ചെയ്യപ്പെടുന്നവരും ധാരാളമുണ്ടായിരുന്നതിനു രേഖകൾ തന്നെ ധാരാളമുണ്ട്. ക്ഷേത്രം പണിതതിൽ പ്രതിഷ്ഠിക്കാൻ ലീലാശുക പരമ്പരയിലെ സ്വാമിയാർമാർ കുളിക്കുന്നിടത്തുനിന്നും മറ്റും ബലമായി പിടിച്ചു കൊണ്ടുവന്നു ദേവതകളായവരോധിക്കപ്പെട്ടവർ പട്ടുപോകാതെ വയസ്സായാൽ മുത്തിമാരായി പൂജിക്കപ്പെട്ടിരുന്ന ചരിത്രമറിയാൻ ഐതിഹ്യമാലയോളം പോയാൽ തന്നെ മതി. അതതു കാലത്തെ സാമൂഹിക സാമ്പത്തിക ബന്ധങ്ങൾ പരിഗണിക്കാതെ വേശ്യാടനത്തെ സമീപിക്കുന്നതു കുറഞ്ഞപക്ഷം സ്ത്രീത്വത്തോടുള്ള അനാദരവെങ്കിലുമാണ്, പ്രത്യേകിച്ചും അക്കാലത്തെ ഏറ്റവും ശക്തമായിരുന്ന സാമ്പത്തിക സ്ഥാപനങ്ങൾ ക്ഷേത്രങ്ങളായിരുന്നു എന്നറിയുമ്പോൾ.