Sunday, April 29, 2007

ഒ.ബി.സി.റിസര്‍-വേഷന്‍ ബില്‍ സ്റ്റേ, ‍ഇന്ത്യയുടെ മനുഷ്യാവകാശ ധ്വസനം?

“Cheat us once. Shame on you.
Cheat us twice. Shame on us“
(A Chinese proverb)

ഈ പ്രശ്നത്തിന്റെ ആധാരം അടുത്തയിട ഇന്ത്യയിലെ പര‍മോന്നത നീതി പീഠമായ സുപ്രീം കോര്‍ട്ട് എടുത്ത രണ്ടു വിധി ന്യായങ്ങളാണ്‍്. ആദ്യത്തേത്, ഈ വര്‍ഷം മാര്‍ച്ച് 29 ന് Central Educational Institutions (Reservation in Admission) Bill നെതിരെ എടുത്ത സ്റ്റേ. ഈ ബില്ല് ഇന്‍ഡ്യയിലെ മറ്റു പിന്നോക്ക സമുദായക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തില്‍ 27% സംവരണം അനുവദിയ്ക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു.

രണ്ടാമത്തേത്, മൂലധനം, സ്വകാര്യ സ്വത്ത്, വിവിധ സ്ഥപനങ്ങളുടെ ഉടമസ്ഥത ഇവയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തിലെ ഏറ്റം മുന്‍ നിരയില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് അനുവദിച്ചു കൊടുത്ത നൂനപക്ഷ സ്റ്റാറ്റസ്.

ആദ്യത്തെ വിധി ഇവിടുത്തെ സൂപ്പര്‍ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തങ്ങള്‍ക്കു കൂടിഅവസരമുണ്ടാകുമെന്നു കണ്ടിരുന്നു ഇന്ത്യയിലെ മറ്റു പിന്നോക്ക വിദ്യാര്‍ദ്ധികളുടെ സ്വപ്നങ്ങളുടെ കൂമ്പടപ്പിച്ചപ്പോള്‍ രണ്ടമത്തെ വാര്‍ത്തയുടെ ഒരു വിവരം പോലും കേരളത്തിലെ സാധാരണക്കാരുടെ മനസ്സില്‍ കടന്നെത്തിയില്ല, ഒരു പക്ഷെ ഇപ്പോള്‍ വരെയും

കാരണം, ക്രിസ്ത്യന്‍, ഹിന്ദു മാനേജുമെന്റുകളുടെ ഉടമസ്ഥതയില്‍ നടത്തുന്ന കേരളത്തിലെ പ്രമുഖ ദിനപ്പത്രങ്ങള്‍ ആ വിധിയെക്കുറിച്ചു മൌനമവലംഭിച്ചു.

സ്റ്റേറ്റ്-സ്വകാര്യ ടി. വി ചനലുകളോ, മറ്റു മീഡിയകളോ പത്രങ്ങളുടേതില്‍ നിന്നു വ്യതിരക്തമായ ഒരു നിലപാടും എടുത്തിട്ടില്ല എന്നാണ് എന്റെ അറിവ്.

കേരളത്തിന്റെ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ് ഭരണകക്ഷീയുടെ ഉടമസ്ഥതയിലുള്ള പ്രസിദ്ദീകരണങ്ങള്‍ പോലും ജനങ്ങളുടെ അറിവിലേക്ക് ഈ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നതിന്റെ ആവശ്യം മനസ്സിലക്കിയില്ല എന്നുള്ളതാണ് എന്റെ അറിവ്.

ഒരു മുസ്ലീം മാനേജുമെന്റിന്റേതെന്നു കരുതുന്ന ‘മാദ്ധ്യമം‘ എന്ന പത്രം മാത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്, അതിനു കേരളത്തിലെ എല്ലാവരും വായനക്കാരുമല്ല. മാദ്ധ്യമത്തിന്റ എഡിറ്റോറിയല്‍ ആര്‍ജ്ജവത്തിനു മുന്നില്‍ ഞാന്‍ ശിരസു നമിയ്ക്കുന്നു.

വെബ്സൈറ്റുകള്‍ ചിലവ വിധിയുടെ ചര്‍ച്ച നടത്തിയെങ്കിലും, അതിന്റെ ഏറ്റവും കൂടുതല്‍ ദേഷഫലങ്ങള്‍ക്കു ഇരയാകുന്ന ഭൂരിപക്ഷത്തിന് അതു കൊണ്ടു യാതൊരു പ്രയോജനവുമുണ്ടായില്ല, കാരണം ഇന്റര്‍ നെറ്റുംം ഇംഗ്ലീഷും ഒക്കെ അവര്‍ക്കിനിയും വളരെ ദൂരത്തിലാണ്.

ഓ.ബി.സി ബില്ലെനേക്കുറിച്ചു കൂടുതല്‍

എന്‍.എസ് സജിത്ത് ദേശാഭിമാനി വീക്കിലിയിലെ (ഏപ്രില്‍ 22, 2007), ‘ജുഡീഷ്യ-റിയുടെ കടന്നു കയറ്റം’ എന്ന ലേഖനത്തില്‍, മറ്റു പിന്നോക്ക ജാതികള്‍ക്ക് മുന്തിയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കണമെന്നുള്ള ഗവണ്മെന്റു തിരുമാനത്തിനെതിരെ സുപ്രിം കോടതി നടത്തിയ രണ്ടാമത്തെ കടന്നു കയറ്റമാണ് മാര്‍ച്ച് 29 സ്റ്റേ എന്നു വാദിയ്ക്കുന്നു. കഴിഞ്ഞകൊല്ലം പാര്‍ലമെന്‍റ് മറ്റുപിന്നോക്ക ജാതികള്‍ക്ക് ഇതേ ആനുകൂല്യങ്ങള്‍ അനുവദിയ്ക്കുന്നതിന് എടുത്ത തീരുമാനത്തെ സുപ്രീം കോടതി എതിര്‍ത്തു. അതു മറികടക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 93-ആം ഭേദഗതിയെ തുടര്‍ന്നാണ് പാര്‍ലമെന്റ് ഏകോപനമായി ഉന്നത വിദ്യാഭ്യാസസ്ഥപന പ്രവേശനത്തിലുള്ള റിസെര്‍വേഷന്‍ ബില്‍ പാസ്സാക്കിയത്.

ആ ബില്‍ പാസ്സാക്കിയതോടെ കഴിഞ്ഞകൊല്ലം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ All India Institute of Medical Science ല്‍‍ കാട്ടിക്കൂട്ടിയ പ്രതിഷേധ മഹാമഹങ്ങളും ഈ വര്‍ഷം മാര്‍ച്ച് 29 ലെ സ്റ്റേയെ തുടര്‍ന്ന് ഇന്‍ഡ്യയിലെ പ്രമുഖ പട്ടണങ്ങളില്‍ പ്രകടിപ്പിച്ച ആനന്ദപ്രകടനങ്ങളും സ്വന്തം രാജ്യത്തെ പിന്നോ‍ക്ക ജനതയെ സഹായിയ്ക്കുന്നതിനുള്ള ഗവണ്മെന്റു തീരുമാനത്തോട്, ഒരു വികസിത വിഭാഗമെന്നുള്ള നിലയില്‍ അവര്‍ക്കുള്ള മനോഭാവം വെളിപ്പെടുത്തുന്നതാണ്.

ഗ്ലോബലിസത്തിന്റെ ഭൌതികതയില്‍ ആനുകാലിക ഇന്‍ഡ്യയെ സ്വന്തം കണ്ണിലുടെ മാത്രം നോക്കിക്കാണാനാണ്, ‘മെറിറ്റോക്രാറ്റുകള്‍‍‘ എന്നു സ്വയം പറയുന്ന അവര്‍ തുനിയുന്നത്; വളരുന്ന ഇന്‍ഡ്യയില്‍, അവര്‍ സ്വന്തം കഴിവുകള്‍ കൊണ്ടു മാത്രം ഉന്നതസ്ഥാനം നേടിയ ഒരു ജനതയും, കഴിവും, പ്രചോദനവുമില്ലാത്ത ഭൂരിപഷം അവര്‍ നേടിയ സ്ഥാനമാനങ്ങള്‍ക്കു നെരേ പിച്ചക്കൈ നീട്ടുന്നവരുമായാണ് അവര്‍ കാണുന്നത്.

എന്നാല്‍ ആകസ്മികമായിട്ടല്ല അവര്‍ക്കാസ്ഥാനങ്ങള്‍ നേടാനുള്ള അടിസ്ഥാനങ്ങള്‍ ഉണ്ടായത് എന്നവരെ ആരും മനസ്സിലാക്കിയ്ക്കുന്നില്ല. ഇന്ത്യയുടെ ഭൂരിപക്ഷത്തിനു നേര്‍ക്ക് ജാതി-വര്‍ഗ്ഗീയ അധിവിവേശം കാട്ടി ഇന്ത്യയുടെ സകല സമ്പത്തും സ്വകാര്യ സ്വത്താക്കി അനുഭവിച്ച ഒരു മേല്‍ക്കോയ്മയുടെ ബാക്കി പത്രമാണ് അവരുടെ ഭൂരിപക്ഷത്തിന്റയും നേട്ടങ്ങള്‍ എന്നവര്‍ അറിയുന്നില്ല.

റിസര്‍വേഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇന്‍ഡ്യയുടെ മാനവിക വികസന ശേഷി വകുപ്പു മന്ത്രിയായ അര്‍ജുന്‍ സിംഗിനെ അവര്‍ ഒരു ‘cynical old men acting on cold political arithmetic’ എന്നാണു വിളിച്ചത്.

പാര്‍ലമെന്റില്‍, ‘The present generation, the people of so-called merit must learn that the present society will have to pay for the sins of our ancestors’ എന്നു പ്രസംഗിച്ചതിന്‍് അവര്‍ Ram Jethmalani യെ അധിക്ഷേപിച്ചു.

പക്ഷെ സ്വന്തം പിതാമഹന്മാരൂടെ പാപങ്ങളേക്കിറിച്ച്, അസത്യം കുത്തി നിറച്ചു വച്ചിരിയ്ക്കുന്ന ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും അവരെന്തു മന‍സിലാക്കാനാണ്?

ഒരു രാജ്യത്തെ ജനങ്ങള്‍ മുന്നോക്കമാകുന്നത് അതിന്റെ ജനത ആ മുന്നോക്കാവസ്ഥയ്ക്ക്കു വേണ്ടി ശ്രമിയ്ക്കുമ്പോള്‍ മാത്രമാണ് എന്നാണവര്‍ വിശ്വസിയ്ക്കുന്നത്. അതിനു കഴിവില്ലാത്തരാണ് പിന്നോ‍ാക്ക ജാതികള്‍ എന്നും.

മറ്റൊരു രാജ്യത്തുമില്ലാത്തതു പോലെ ഇന്ത്യയിലെ പിന്നോക്ക ജാതികള്‍ പിന്നോക്കാവസ്ത്യ്ക്കു വേണ്ടി മത്സരിയ്ക്കുന്നു എന്നു സുപ്രിം കോടതി അതിന്റെ സ്റ്റേയില്‍ പറയുമ്പോഴും അതും അതു മുകളിലെ മെറിറ്റൊക്രാറ്റുകള്‍ പറയുന്നതു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. (“Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to become backward” (Sunday Times; South Africa)

എന്നിട്ടും പാര്‍ലമെന്റു റിസര്‍വേഷന്‍ ബില്ലിനു വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചില്ല.

ഏപ്രില്‍ 23ന് അതു സുപ്രീം കോടതിയോട് മാര്‍ച്ച് 29ന്റ് സ്റ്റെ വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷെ കോടതി അതു പരിഗണിച്ചില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തോല്‍-വി

പിന്നോക്ക വിഭാഗത്തിനെതിരെയുള്ള കോടതി സ്റ്റേയുടെ വിധിന്യായം വായിയ്ക്കുമ്പോഴാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിഭാഗങ്ങളായ എക്സിക്യൂറ്റീവ്, ലെജിസ്ലേറ്റീവ്, നീതിന്യായ വ്യവസ്ഥയും അതിലെ മെറിറ്റൊക്രാറ്റുകളുമാണ് ഇന്ത്യന്‍ പിന്നോക്ക ജാതിക്കാരെ തോല്‍പ്പിച്ചതെന്നു മനസ്സിലകുന്നത്. അല്ലാതെ പിന്നോക്ക ജാതി സംവരണം സ്റ്റെ ചെയ്തതു യാതൊരു കാരണവശാലും അവരുടെ തെറ്റുകൊണ്ടല്ല.

Mandal കമ്മീഷന്റെ 27 % സീറ്റുകള്‍ മറ്റു പിന്നോക്കജാതിക്കാര്‍ക്കായി മാറ്റി വയ്കണമെന്നുള്ള തീരുമാനങ്ങളെ കോടതി എന്തിര്‍ത്തത് ആ കണക്കിലേക്കെത്തിച്ചേന്ന കാമ്മീഷന്റെ ന്യ്യീകരണങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ്. ഈ കമ്മീഷന്‍ 1991 ലാണു രൂപം കൊണ്ടത്. പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കമ്മീഷന്റെ തെറ്റുകളെ തിരുത്തേണ്ടത് ഇന്ത്യന്‍ ജുഡീഷ്യറി ഒരാവശ്യമായി കരുതിയില്ല.

എന്നാല്‍ ഇപ്പോഴതു പിന്നോക്കത്തിനെതിരായി ഉപയോഗിച്ചിരിയ്ക്കുന്നു.

എന്നാല്‍ ഇന്നും‍ അതിന്റെ ശരിയായ അടിസ്ഥാനങ്ങളീലേക്കെങ്ങനെ എത്തിച്ചേരാമെന്നുള്ളതിനേക്കുറിച്ചു കോടതിയ്ക്കും ഒരു രൂപവുമില്ല. അതാണു കേരളത്തിലെ മന്ത്രിയുടെ അനേഷണത്തിനു മറുപടിയായി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പറഞ്ഞത്.

കൂടാതെ ഇന്‍ഡ്യയുടെ പിന്നോക്ക ജാതികളെ കുറിയ്ക്കുന്ന സത്യമായ യാതൊരു കണക്കുകളും ഗവണ്മെന്റിന്റെ പക്കലില്ല. ആകെക്കൂടിയുള്ള കണക്ക് 1931ലെ ഒരു നാഷണല്‍ സെന്‍സസിലുള്ളതാണ്, അതിപ്പോള്‍ സ്വീകാര്യവുമല്ല.

അതുമല്ല, ചരിത്രപരമോ, മനുഷ്യവംശ ശാസ്ത്രപരമോ ആയ സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍-ഡ്യയുടെ നിയമാവലിയില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് ഉചിതമായ വിര്‍വചനങ്ങളോ വിവരണങ്ങളോ ഇല്ല. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, പിന്നോക്ക ജാതി, മറ്റു പിന്നോക്ക ജാതി ഇവയൊക്കെ, സ്വതന്ത്ര ഇന്‍ഡ്യയിലെ രാഷ്ട്രീയ നേതാക്കള്‍ പടച്ചു വിട്ട വെരും രാഷ്ട്രീയ വിഭജനക്രിയകള്‍ മാത്രമാണ്.

പമ്പരാഗത തൊഴിലുകള്‍ നഷ്ടമായതിനു പുറമേ ചരിത്ര-സാമൂഹ്യ സാംഗത്യങ്ങളും നഷ്ടപ്പെട്ട അവര്‍ വീണ്ടും നീതിന്യായ- രാഷ്ട്രീയ വകുപ്പുകളുടെ കളിപ്പന്താകുന്ന അവസ്ഥ.

എന്‍. എസ്. സജിത്തിനെപ്പോലെയുള്ളവര്‍ ഈ സ്റ്റേയെ ഇന്ത്യയുടെ എക്സിക്യുട്ടീവിനു നേര്‍ക്കുള്ള നീതിന്യായത്തിന്റെ കടന്നുകയറ്റമായി ക്കാണുന്നു.

എന്നാല്‍ മെറിറ്റോക്രാറ്റുകളും അവരെ പിന്താങ്ങുന്നവരും അതിനെ ഇന്‍ഡ്യയില്‍ നില‍നിന്നുവന്ന രാഷ്ട്രീയ പരാജയത്തിനെതിരെ ഇന്നിപ്പോല്‍ ഉയര്‍ന്നുവന്ന നീതിന്യായത്തിന്റെ ഇടപെടലാണെന്നു സമര്‍ദ്ധിയ്ക്കുന്നു.

എന്നാല്‍ സ്റ്റെ വിധിന്യായത്തില്‍ പറഞ്ഞിരിയ്ക്കുന്ന താഴത്തെ വിവരം വായിയ്ക്കുമ്പോഴാണ് സുപ്രിം കോര്‍ട്ടിന്റെ യധാര്‍ദ്ധ ഉദ്ദേശത്തേക്കുറിച്ചു സംശയമുണ്ടാകുന്നത്.

“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced”. (
http://www.esamskriti.com/html/readcont/sc_2007.doc).

കേരളം ഒരു റിസര്‍വേഷന്‍ സ്റ്റേറ്റായിരുന്നു. ഇന്നു കേരളത്തിനവകാശപ്പെടാവുന്ന കമ്മ്യൂണല്‍-സാമൂഹിക ഏകികരണം ഈ റിസര്‍വേഷന്‍ കാരണമാണ് എന്നുള്ള സത്യം മുകളിലെ വാദഗതിയെ അസാധുവാക്കുന്നു.

Prabhul Biwai യുടെ ‘Anti-quota Stir Misguided' ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. ‘anti-reservation move was not spontaneous and natural but organised by three parties ‘one upper caste-dominated professional guilds like the Indian Medical Association; captains of industry and owners of private colleges, who stridently oppose any extension of Dalit-Adivasi (Scheduled Castes-Scheduled Tribes) reservations; and Bhartiya Janata Party politicians’
(
http://in.rediff.com/news/2006/may/30bidwai.htm)

ഇതു ശരിയാണെങ്കില്‍ ഈ റിസര്‍വേഷന്‍ സ്റ്റേ ഇന്ത്യന്‍ സുപ്രീം കോടതിയുടെ നീതിന്യായ ആര്‍ജവത്തെ വളരെയധികം അപകടപ്പെടുത്തുന്നു. കൂടാതെ ഇത്രയും നാള്‍ ഈ മെരിറ്റോക്രാറ്റുകള്‍ രാഷ്ട്രീയ കുതിരകയറ്റം നടത്തിയിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങലെ മന:പ്പൂര്‍വം കൂടുതല്‍ പിന്നോക്കമാക്കുന്നതിലുള്ള ഒരു മന്‍:പൂര്‍വ ശ്രമമായും ഇതു കാണപ്പെടും.

ഈ പശ്ചാത്തല‍ത്തില്‍ ഈ സ്റ്റെ ഇവിടുത്തെ പിന്നോക്കവിഭാഗത്തിന്റെ നേര്‍ക്കുള്ള മനുഷ്യാവകാശ ധ്വംസനമാ‍യിതന്നെ കണക്കാക്കേണ്ടിയിരിയ്ക്കുന്നു. തന്നെയുമല്ല അവശരുടെ നേര്‍ക്ക് ഒരു കാലത്തു നടന്നിയിരുന്ന ഇവിടുത്തെ സവര്‍ണ-ഉന്നത വിഭാഗത്തിന്റെ വിവേചനം, ഇപ്പൊഴും ജനാധിപത്യത്തിന്റെ തൊലിയ്ക്കുള്ളില്‍ തുടരുന്നു എന്നും മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു.

അടുത്ത സെപ്റ്റെംബറിലേക്ക് ഈ സ്റ്റേയ്കെതിരെയുള്ള അപ്പീല്‍ കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട് എന്നു കേള്‍ക്കുന്നു. ഇ ചെറിയ കാലഘട്ടത്തിനുള്ളില്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന പിന്നോക്ക ജനതയേക്കുറിച്ചുള്ള ഒരു സമ്പൂര്‍ണ വിവരണപ്പട്ടിക സത്യസന്ധമായി എങ്ങനെ ഇവിടുത്തെ രാഷ്ട്രീയക്കര്‍ ഉണ്ടാക്കിയെടുക്കും എന്നുള്ളത് അതി പ്രധാനമായ ഒരു ചോദ്യമാണ്.

ആ നിലയ്ക്ക് ആ അപ്പീല്‍ എന്തായിരിയ്ക്കും നേടാന്‍ സാദ്ധ്യതയുള്ളത്?

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പിന്നോ‍ക്ക വിഭാഗങ്ങള്‍ എങ്ങെനെ ഈ രാഷ്ട്രീയ-നീതിന്യായ ചളിക്കുണ്ടില്‍ നിന്നും ഒത്തൊരുമിച്ചു മുന്നേറണം എന്നുള്ളതിനേക്കുറിച്ച് ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.

അതെങ്ങനെ സാദ്ധിയ്ക്കാനാകും?

വാല്‍ക്കഷണം

ഇന്നു വരെ വികസിതവിഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തം ജാതിയിലെ നേതാക്കള്‍ നടത്തിയ രാഷ്ട്രീയ നേതൃത്വത്തില്‍ കണ്ണുമടച്ചു വിശ്വസിച്ചു നടന്നിരുന്നവരാണ്്‍ ഇവിടുത്തെ പ്രത്യേകിച്ചു കേരളത്തിലെ പിന്നോക്കര്‍. അതിന്റെ ഫലമായി ഇന്നവര്‍ക്കു സ്വന്തം സത്വം പോലും നഷ്ടമായി.

അതു കോണ്ടു തന്നെ സ്വന്തം ആസ്ഥിത്വത്തെക്കുറിച്ചു, ചരിത്രത്തേക്കുറിച്ചും വര്‍ഗ്ഗ-രാഷ്ടട്രീയ ചട്ടക്കൂട്ടുകള്‍ക്കു പുറത്തു കടന്നു പുതിയ പഠനങ്ങളും ഗവേഷണങ്ങളും അവര്‍ നടത്തേണ്ട സമയമായിരിയ്ക്കുന്നു.

താഴെപ്പറയുന്നത് ഇതിലേക്കുള്ള പഠനങ്ങളില്‍ ഉയരേണ്ട്ചില ചോദ്യങ്ങളാണെന്നു കരുതുന്നു.


ഇവിടുത്തെ പിന്നോക്ക വിഭാഗക്കാര്‍ ആര്?

അവരുടെ ചരിത്രം എന്ത്?

അവര്‍ മുന്നോക്ക വിഭാഗത്തിന്റെ മുന്നില്‍ കൈ നീട്ടി യാചിയ്ക്കുകയാണൊ?

അവര്‍ക്കെങ്ങനെ ഒത്തു ചേര്‍ന്ന് സ്വന്തം നില മറ്റുള്ളവരെ മനസിലാക്കിയ്കാന്‍ കഴിയും
അല്ലെങ്കില്‍ നാളെ അവരുടെ പിന്‍-ഗാമികളുടെ അവസ്ഥയെന്ത്?

പിന്നോക്കക്കാരെ സഹായിയിയ്ക്കുന്നതിനു സ്റ്റൈപ്പന്റുകളും രിസര്‍വേഷനും മാത്രം മതിയാകുമോ?

മുന്നോക്കരെന്നഭിമാനിയ്ക്കുന്ന ഒരു ജനതയ്ക്ക് പിന്നോക്കരോടുള്ള പ്രതിബദ്ധതയെന്ത്?

ഈ ലിസ്റ്റില്‍ കൊടുത്തതൊക്കെ ഈ വിഷയത്തോടു ബന്ധപ്പെട്ടതെന്ന് എനിയ്ക്കു തല്‍ക്കാലം തൊന്നിയവയാണ്. വായനക്കാര്‍ക്ക് ഇനിയും കൂടുതല്‍ ഇതില്‍ കൂടുതല്‍ ചേര്‍ക്കാന്‍ കഴിയും.

ഇതിലോരോന്നിനേക്കുറിച്ചുമുള്ള റിസേര്‍ച്ചുകളും വിവരങ്ങളും തരാന്‍ സന്മനസ്സുള്ളവര്‍ ഒരു കൂട്ടമുണ്ടാക്കുന്നതു നല്ലതണോ എന്നും ആലോചിയ്ക്കുക.

അടുത്തത് മൈനോരിറ്റി സ്റ്റാറ്റസ്

(For more inclusivity, English version is added here)


Stay on Reservation Bill-Gross human Right Violation?

Cheat us once. Shame on you.Cheat us twice. Shame on us.

{A Chinese proverb}

My concern is based on two recent legal decisions made by the esteemed Supreme Court of India, the final authority on legal matters in the nation. First, the March 29, 2007 stay on Central Educational Institutions (Reservation in Admission) Bill that was intended to provide 27% reservation in admission to Other Backward Castes. Second, it granted protective minority rights to Christians and Muslims in Kerala, two most economically, socially and educationally advanced religious groups in the state in terms of their ownership in capital, landed property and institutions.

If the first decision put a plug on many young Indians’ dream to enter India’s elite institutions in the 2007 academic year, the second has not even trickled into Kerala’s ordinary people. Because they haven’t even heard of it; the media in Kerala, owned by Christian and Hindu managements apparently muted the news.

According to my knowledge no TV channel, state run or otherwise, a radio station or any means of public or private communication uttered a word about the crisis that has the most devastating effect on the majority Keralites who belong to Hinduism, the most traditional religion of the land.

Neither Deshabhimani, a media apparently under the ownership of the state’s ruling Communist Marxist party did find it apt to inform the public.

The only media in my understanding that disclosed the judgment was Madhyamam, apparently run by a Muslim management and not read all over Kerala. My hats off to its editorial integrity.

A few websites that disclosed the matter are of little use to the affected Kerala population for Internet and English are beyond their reach.

More on the OBC Reservation Bill

According to N.S. Sajith in the ‘The Judiciary’s Excesses’ that appeared in Deshabhimani Weekly, 22 April 2007, Supreme Court’s March 29 stay on the Reservation Bill was its second quash on Parliaments’ initiative to reserve seats for the backward castes. In 2006 it had ruled against admitting India’s socially and educationally backward learners into professional Institutions. The parliament then unanimously passed the Reservation Bill as part of its 93rd constitutional amendment, on April 7, 2007 as an alternative to that ruling.

The protest staged by the student bodies of the elite institution of All India Institute of Medical Sciences in Delhi and the euphoria it unleashed in the major metropolis of India after the SC’s stay is an indication of how they view the government’s act to bring the disadvantaged in the society up to their level.

Those ‘meritocrats’ of the current globalised material world of India see themselves as an advanced group replete with inborn potential as opposed to the majority with hardly any potential begging for an undeserving statusquo.

It is not by accident that the majority of ‘meritocrats’ are in those institutions. In racial and religious terms they represent India’s oppressor castes. Out of anger they called Arjun Singh the minister of India’s Human Resource Development who presented the Bill in the parliament as one of the ‘cynical old man acting on cold political arithmetic’.

They ridiculed Ram Jethmalani for saying in the Parliament that “the present generation, the people of so-called merit must learn that the present society will have to pay for the sins of our ancestors’.

But how do they know about their ancestors if the truth about their ancestry and anthropology is shrouded in the fabricated history of India?

They believe that they “belong to the Rang De Basanti generation who believe in har desh mahan nahi hota, use mahan banana padta hain (A country can achieve greatness only if its citizens strive to make it great”.

And this should be read in conjunction with the Supreme Court’s judgment,
“Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to become backward” (Sunday Times; South Africa).

The government had made it clear that the additional 27% OBC admission would never affect the non-reserved in any way. It has plans “to increase the total number of seats in central educational institutions by 54 per cent within a year, at an estimated expense of Rs. 80 billion (Rs. 8,000 crores)”, if the plan goes ahead.

However the central government is still determined to maintain the Bill.

On 23rd April, it appealed before the Supreme Court to ‘vacate the stay on the Reservation Bill’. But the court declined.

The failure of Indian democracy.

Ironically the Court’s judicial rationale on staying the Bill has nothing to do with the backwardness of the OBC. But it has everything to do with the backwardness, lack of merit and morality within the democratic components; executive, legislative and judiciary of India controlled so far by its ‘great’ groups.

While the court heavily criticised Mandal commission’s (1991) recommendations to provide 27% reservation for OBC as inaccurate and flawed being based on false fundamentals it does not know how the correct information could be gathered. That was how the SC judges answered the minister from Kerala on his question about it last week. The legal authority of India is questioning after sixteen years the Commission’s findings that OBC constitute 52% of the population of India.

What more, India has no valid information on the demography of its backward castes. The only information of that kind available from a 1931 national census is not valid now. The commission’s statistics were the basis for the reservation Bill.



There is not even a proper definition for India’s disadvantaged people in the normal historical and anthropological contexts. Scheduled caste, tribes, backward and other backward are political categories tinkered up in the post- independent India.

The classic cases of India’s judicial, executive and legislative bungling are surfacing now only to punish the majority population who are already variously disadvantaged. Alienated from traditional skills, they lost their historical and social relevance and are now a political football between the executive and the judiciary.

Some may concur with NS Sajith that the stay on the reservation Bill is the case of India’s judicial excesses on the executive.

The ‘meritocrats’ may proclaim that time has come for India’ s judicial awakening to clear up its political mess such as ‘vote bank’ a sleazy trade of reservation for political power between India’s ‘great’ leaders and small people.

But when one reads the following statement from the SC verdict on the Bill, belief in the court will take a different turn

“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced” (http://www.esamskriti.com/html/readcont/sc_2007.doc).

Kerala has been a reservation state. And any communal and racial harmony it can boast of has come from its reservation approaches nullifies the above argument.

Prabhul Biwai in his essay,’Anti-quota Stir Misguided’ argues that the anti-reservation move was not spontaneous and natural but organised by three parties ‘one upper caste-dominated professional guilds like the Indian Medical Association; captains of industry and owners of private colleges, who stridently oppose any extension of Dalit-Adivasi (Scheduled Castes-Scheduled Tribes) reservations; and Bhartiya Janata Party politicians’
(http://in.rediff.com/news/2006/may/30bidwai.htm)

If this is true, it puts the judicial integrity of India’s Supreme Court in serious jeopardy making its monumental stay on OBC reservation a deliberate attempt at further stagnate the socially and educationally backward castes of India who have been the subject of a political ride since independence, the responsibility of which rests on its so called leaders who belong to the ‘meritocrats’ camp.

In this regard the issue of the Bill’s stay is the violation of the fundamental human rights of its disadvantaged population. It implies that India’s apartheid still continues under its democratic skin.

And the ‘meritocrats’ ’ presumption that only one section of the population is eligible for super speciality education and the majority does not qualify for that is gross insensitivity to India’s skewed socio-economic and educational development and is therefore a further proof for its hidden apartheid.

The court did not argue that ‘a backward minority’ is a myth, but it opposed the arithmetic used in projecting their statistics. Is it the problem of the backward castes?

The court has agreed to hear the appeal on the Bill in a few months’ time seemingly in September. And how are the politicians going to formulate a comprehensive caste statistics about a major chunk of India’s population in an honest and sincere manner within such a short time?

And what will be the outcome of that appeal?

An important question now, is what is the role of India’s disadvantaged castes to help each other to escape from this politico-judicial quagmire?

As I wrote at the top, they have cheated India’s disadvantaged not once but many times. So now the fault is theirs if they do not stand up to get counted.

And how do they do it?

(Next time Minority Status)

My English Readers please send your comments on this posting to my English blog

MKERALAM. Being supported by a regional language, my blog mavelikeralam does not accept strictly English comments.

Sorry



">Link












Wednesday, April 18, 2007

കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ സ്വപ്നം രണ്ടാം ഭാഗം



ലോകത്തിലെ എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും അതിന്റേതായ ഉല്‍ഭവകഥകളുണ്ട്. കേപ് പെനിന്‍സുലയുടെ കാര്യത്തില്‍ ഈ കഥകള്‍ അനേക വൈരുദ്ധ്യങ്ങളെ ഊള്‍ക്കൊള്ളുന്നു. അതിന്റെ പാദങ്ങളില്‍ സംഗമിയ്ക്കുന്ന മഹാസാഗരങ്ങളേപ്പോലെ. ശൈത്യം പകരുന്ന അറ്റ്ലാന്റിയ്ക്കും ഊഷ്മളമായ ഇന്ത്യന്‍‍ മഹാസമുദ്രവും അതിന്റെ തീരങ്ങളില്‍ കൈകോര്‍ത്തു സംഗമിയ്ക്കുന്നു.

ഈ സമുദ്രങ്ങളുടെ തീരങ്ങളും, ഉള്‍ക്കടലുകളും തീരങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന മലനിരകളും ഈ പട്ടണത്തിനു പ്രത്യേകമായ ഒരു വ്യക്തിത്വമേകുന്നു.




അറ്റ്ലാന്റ്റിക് കടലിടുക്കിലെ തുറമുഖവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കേപ് ടൌണ്‍ നഗരവുമാണ് പെനിന്‍സുലയുടെ സിരാകേന്ദ്രം.

അവിടെ നിന്നു തെക്കോട്ട്, അറ്റ്ലാന്റിയ്ക്കിന്റെ ഉള്‍ക്കടല്‍ തീരത്തുകൂടി
യാത്രചെയ്ത്` കേപ്പ് മുനമ്പിലെത്തുമ്പോഴേക്കും അവിടെ തുടങ്ങുകയായി ഇന്ത്യന്‍ മഹാസമുദ്രം.

ഈ ദേശ ചരിത്രത്തില്‍ ഭാഗഭാക്കുകളായ ഇവിടുത്തെ വൈവിധ്യമേറിയ ജനവിഭാഗമാണ് ഇതിന്റെ ഉല്‍പ്പത്തി കഥയീലെ മറ്റു കണ്ണികള്‍.

ഡച്ച് ഈസ്റ്റ് ഇന്‍ഡാക്കമ്പനിയില്‍ ആരംഭിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ അവസാനിച്ച ഇന്‍ഡ്യ-യൂറോപ്പ് ജല വ്യാപാര പാതയുടെ സുപ്രധാനമായ ഒരിടത്താവളം എന്ന നിലയിലാണ് കേപ്പിന്റെ കൊളോണിയല്‍ അധിനിവേശം ആരംഭിയ്ക്കുന്നത്.

ഈ വ്യാപാര പാത വഴി കടന്നു പോകുന്ന കപ്പലുകള്‍ക്കു ഭക്ഷണസാധനങ്ങളും വീഞ്ഞും വിതരണം ചെയ്യുന്ന ഒരു വിതരണശാല ഒരുക്കുക എന്ന വെല്ലുവിളിയുമായാണ് 1652 ല്‍ ഡച്ചു ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കുപ്രസിദ്ധ കമാന്‍-ഡര്‍ ജാന്‍ വാന്‍ റിബക്ക് കേപ്പിലെത്തുന്നത്. അത്‌ അവിടേക്കുള്ള യൂറോപ്യന്‍ കുടിയേറ്റത്തിന്റെ ആരഭം കുറിച്ചു. അതിനു മുന്‍പ് ഇതു കോയിക്കോയികള്‍ എന്നറിയപ്പെടുന്ന ഒരാഫ്രിയ്ക്ന്‍ ജനതയുടെ നാടായിരുന്നു.

ഈ കുടിയേറ്റത്തിന്റെയും വിതരണക്കമ്പനികളുടെയും ഭാഗമായി ഇവിടെ ഉയര്‍ന്നു വന്ന അനേകം പ്രഭു മന്ദിരങ്ങളിലും വൈന്‍ തോട്ടങ്ങളിലും തൊഴിലിന്റയും സേവനത്തിന്റയും ധാരാളം ആവശ്യങ്ങളുണ്ടായി. ആ ആവശ്യങ്ങള്‍ക്കായി മറ്റു കോളനികളില്‍ നിന്നു ധാരാളം ആളുകളെ അടിമകളാക്കി അങ്ങോട്ടു കൊണ്ടു വരപ്പെട്ടു. ഇന്‍ഡ്യ, സിലോണ്‍‍, ഇന്‍ഡോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു അവരിലധികവും.

ഒരു ഭാഗത്തു പ്രഭുത്വവും മറുഭാഗത്തു പതിത്വവും വളര്‍ത്തിയെടുത്ത ഈ സമാന്തരജനാവലികള്‍ കാലക്രമേണ സൌത്താഫ്രിയ്ക്കയുടെ തന്നെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രകൃതിചിത്രത്തിനു പ്രത്യേക രൂപഭേദങ്ങളും അവസ്ഥാന്തരങ്ങളും സൃഷ്ടിച്ചെടുത്തു.

വെളുത്ത തൊലിയുള്ള വെള്ളക്കാര്‍, വെളുത്തവരല്ലാത്തവരെ അധ:കൃതരായി വിധിയെഴുതുകയും അവര്‍ക്കെതിരെ വര്‍ണ്ണവീവേചനം ഏര്‍പ്പെടുത്തുകയും ചെയ്തു. 1948ല്‍ ഈ വര്‍ണ്ണ വിവേചനം ഇവിടുത്തെ ഭരണഘടനയുടെ നിയമാവലിയിലുള്‍പ്പെടുത്തുകയും ചെയ്തു.

സൌത്താഫ്രിയ്ക്കയിലെ വര്‍ണ്ണവിവേചനവും ഇന്‍ഡ്യയിലെ ചാതുര്‍വണ്യമേല്‍ക്കോയ്മയും തമ്മില്‍ സമാന്തരങ്ങളും അന്തരങ്ങളുമുണ്ട്. രണ്ടും ഭൂരിപക്ഷത്തിന്റെ മേല്‍ ന്യൂനപക്ഷം അടിച്ചേല്‍പ്പിച്ച അന്യായമായിരുന്നെങ്കില്‍, ആദ്യത്തേതു ഭരണാഘടനാവ്യവസ്ഥിതവും രണ്ടാമത്തേത് ജാതി-ദൈവപ്രസ്ഥനവുമായിരുന്നു.

1994 ല്‍ ഒരു ജനാധിപത്യ സ്വതന്ത്ര രാജ്യമായതോടെ, ഈ രാജ്യം വര്‍ണ്ണ വിവേചനത്തിന്റെ ക്രൂരമായ കെടുതികളില്‍ നിന്നും ഭരണഘടനാപരമായി മോചിതമായി. ലോകത്തിലെ ഏറ്റവും പുരോഗമനാത്മകം എന്ന ബഹുമതി നേടിയെടുത്ത ഇതിന്റെ ഭര‍ണഘടന വര്‍ഗ്ഗീയ രാഷ്ട്രീയത്തിനു നേരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അതോടെ വര്‍ഗ്ഗിയത പൊതുരംഗങ്ങളില്‍ നിന്നു പിന്‍-വാങ്ങി എന്നു മാത്രമല്ല അതു മാന്യതയുടെയും മനുഷ്യത്വത്തിന്റയും ലക്ഷണമല്ല എന്ന ഒരവബോധവും സവര്‍ണ്ണരില്‍ ഉണ്ടാക്കി. പക്ഷെ ദൈവത്തിന്റെ വകുപ്പില്‍ പെട്ടു പോയതുകൊണ്ട് വിവേചനം ഇന്‍ഡ്യയിലിന്നും ഭരണഘടനയ്ക്കതീതമായി മനുഷ്യന്റെ മനസ്സുകളിലല്‍ ഇന്നും പ്രതിഷ്ഠമായിരിയ്ക്കുന്നു.

(അടുത്തത് കേപ്പ് പെനിന്‍സുലയൂടെ വിനോദസഞ്ചാരാകര്‍ഷണങ്ങള്‍)


">Link


Thursday, April 12, 2007

വിഷു-കേരളത്തിന്റെ പുതു വര്‍ഷദിനം


കൊന്നപ്പൂക്കള്‍
ഈ വര്‍ഷം എപ്രില്‍ 15 നാണല്ലോ കേരളത്തിന്റെ പുതുവര്‍ഷ ദിനമായ വിഷു.


സൂര്യന്‍ പന്ത്രണ്ടു രാശികളില്‍ ആദ്യത്തേതായ മേഷയില്‍ പ്രവേശിയ്ക്കുന്ന സമയമാണ്‌ കേരളീയര്‍ വിഷുവായി ആഘാഷിയ്കുന്നത്‌.
വിഷുക്കണി

വിഷു ആഘോഷം തുടങ്ങുന്നത്‌ ബ്രാഹ്മമുഹൂര്‍ത്തത്തിലെ (വെളുപ്പിനു 3 മുതല്‍ 6 വരെ) വിഷുക്കണി കാണലോടെയാണ്‌.


കാലികമായി ലഭിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ്‌ കണി ഒരുക്കുന്നത്‌.

തലേദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ്‌ വീട്ടിലെ പ്രധാന സ്ത്രീ, അമ്മ ഇതൊരുക്കുന്നത്‌. സ്വര്‍ണ നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍, അരി (നെല്ല്) കൊന്നപ്പൂവ്‌ മുണ്ട്‌, തേങ്ങാപകുതി, വെറ്റില, പുസ്തകം, നാണയം, വൃത്താകൃതിയിലുള്ള കണ്ണാടി, സ്വര്‍ണം ഇവയാണ്‌ കണിയ്ക്കു സാധാരണ വേണ്ടുന്ന വകകള്‍.

ഇനി കണിയെങ്ങനെ ഒരുക്കാം

ആദ്യം ഒരു ചെറിയ ഉരുളി എടുക്കുക (വൃത്താകൃതിയിലുള്ള എതെങ്കിലുമൊരു പാത്രം). അതിന്റെ നടുവില്‍ നെല്ല് (അരി) വിതര്‍ത്തിയിടുക.

തേങ്ങമുറിയില്‍ എണ്ണയൊഴിച്ച്‌ അതില്‍ കനമുള്ള ഒരു പഞ്ഞിത്തിരി തെറുത്ത്‌ താഴ്ത്തി വയ്ക്കുക. ഇത്‌ അരിയുടെ മുകളില്‍ പാത്രത്തിന്റെ നടുവിലായി ഉറപ്പിച്ചു വയ്ക്കുക.

മറ്റുള്ള സാധനങ്ങളെല്ലാം ഇതിനു ചുറ്റുമായി ഭംഗിയില്‍ അലങ്കരിച്ചു വയ്ക്കുക. കണ്ണാടി നേരേ പുറകില്‍ തന്നെ വയ്ക്കണം.

കണി ഒരുക്കി പൂജാമുറിയില്‍ വയ്ക്കുക.

അടുത്ത ദിവസം വെളുപ്പിനെ തേങ്ങാവിളക്കിലെ തിരി കത്തിച്ചു കഴിഞ്ഞാല്‍ വിഷു കാഴ്ചയ്ക്കു തയ്യാറായി.

വീട്ടിലെ ഓരോരുത്തരേയും വിളിച്ചുണര്‍ത്തി കണ്ണുകെട്ടിയാണ്‌ കണികാണാനായി പൂജാമുറിയിലേക്കു കൊണ്ടു വരുക.

കണ്ണാടിയില്‍ കൂടി പ്രതിബിംബിച്ചു വരുന്ന വിളക്കിന്റെ പ്രഭയില്‍ തിളങ്ങിവരുന്ന മഞ്ഞഗോളം ഒരു സൂര്യോദയമായി തോന്നുന്നു. ഈ സങ്കല്‍പ്പ സൂര്യ ദര്‍ശനമാണ്‌ വിഷുക്കണി.

കേരളത്തിന്റെ പലാഭാഗങ്ങളിലുമുള്ളവര്‍ വിഷുക്കണി പല രീതിയിലാണ്‌ ഒരുക്കുന്നത്‌.

വിഷുകൈനീട്ടമാണ്‌ ആഘോഷത്തിന്റെ രണ്ടാം ഭാഗം. വീട്ടിലെ പ്രധാനപ്പെട്ട പുരുഷന്‍, അച്ഛനാണ്‌ ഈ ചടങ്ങു വിര്‍വഹിയ്ക്കുന്നത്‌.

അതുകഴിഞ്ഞാല്‍ കുട്ടികള്‍ പടക്കം പൊട്ടിയ്ക്കാനായി ഒത്തുകൂടും, സ്ത്രീകള്‍ പാചകത്തിനും. കേരളത്തിന്റെ തനതായ ചതുര്‍ രസങ്ങളടങ്ങുന്ന വിഭവങ്ങളാണ്‌ സാധാരണ തയ്യാറാക്കുന്നത്‌.

ഊണു കഴിയ്ക്കുന്നതു സാധാരണ വാഴയിലയിലാണ്‌. വീട്ടിലെ എല്ലാവരും ഒന്നിച്ചാണ്‌ ഊണു കഴിയ്ക്കുന്നത്‌. ഊണിനു ശേഷമുള്ള സമയം ബന്ധു,സാമൂഹ്യസന്ദര്‍ശനം, കായിക വിനോദങ്ങള്‍ ഇവയ്കായിട്ടണ്‌ ചിലവഴിയ്ക്കുന്നത്‌.

ഭൗതിക തലത്തില്‍ വിഷു വ്യക്തിയുടെ കുടുംബ സാമൂഹ്യ ബന്ധങ്ങളേയും മനോവ്യാപരങ്ങളേയും കണക്കിലെടുക്കുമ്പോള്‍ ആത്മീയ തലത്തില്‍ അതു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ശുദ്ധമായ ഏകത്വത്തിലേക്കു വിരല്‍ ചൂണ്ടുന്നു.

സൂര്യന്‍ മേഷ രാശിയില്‍ പ്രവേശിയ്ക്കുന്നതു പ്രകൃതിയിലെ അതിപ്രധാനമായ ഒരു ചാക്രിക സംഭവമാണ്‌. അതു പ്രകൃതിയെ ആശ്രയിച്ചു ജീവിയ്ക്കുന്ന എല്ല ജീവജാലങ്ങളുടെയും ജീവക്രമങ്ങളുടെ പലവിധ സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിനെക്കുറിച്ച്‌ അറിവുള്ളവര്‍ വെളിപ്പെടുത്തുന്നതിനെയാണ്‌ വിഷുഫലം പറയല്‍ എന്നു പറയുന്നത്‌.

വിഷു ഒരു മതേതര ആഘോഷം.

വിഷുവിന്റെ വിവരങ്ങളിലൊന്നും മതസൂചനകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും ഇത്‌ അതിപുരാതനമായ ഒരു മതേതര ആഘോഷമാണ്‌ എന്നു മനസിലാക്കേണ്ടിയിരിയ്ക്കുന്നു. പക്ഷെ അടുത്ത കാലത്തായി ചില കേരളക്ഷേത്രങ്ങളില്‍ വിഷുവിനെ പരദേവതകളും ദേവന്മാരുമായി ബന്ധിച്ചു നിര്‍ത്താന്‍ ശ്രമം കാണുന്നു.

മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയുള്ള കല ഘട്ടത്തില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ആളുകള്‍ അവരുടെ പുതുവല്‍സരങ്ങള്‍ ആഘോഷിയ്ക്കുന്നുണ്ട്‌.

കേരളത്തിന്റെ ഈ പുതുവല്‍സരാഘോഷം പുതിയതലമുറയുടെ അറിവിലേക്ക്‌ എത്തിച്ചു കൊടുക്കുക ഒരാവശ്യമാണ്‌.

ലോകത്തിന്റെ എതുഭാഗത്തായാലും ഈ വിഷുക്കണി ഒരുക്കുന്നതിനു പ്രയാസമില്ല. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥലങ്ങളില്‍ കിട്ടാവുന്നവയെ ഉപയോഗിച്ച്‌ ഇതു ചെയ്യാവുന്നതാണ്‌. തേങ്ങാമുറി വിളക്കിനു പകരം ഒരു ചെറിയ വിളക്കു മതിയാകും.

കേരളത്തിലും ലോകത്തിന്റെ നാനാഭങ്ങളിലുമുള്ള എല്ലാ കേരളീയര്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

(If you have any problem in understanding Malyalalam, go to my English blog. Click on the link MKERALAM given in my Malyalam blog)

">Link


Monday, April 02, 2007

ഇന്‍ഡ്യ ഗവണ്മെന്റിന്റെ ജാതി സംവരണ ക്വോട്ടയ്ക്കു സുപ്രിം കോടതി നിയന്ത്രണം വയ്ക്കുന്നു.


ഇന്‍ഡ്യയിലെ താണ, മറ്റു പിന്നോക്ക ജാതി വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശന സീറ്റുകള്‍ 22.5% ല്‍ നിന്നും 49.5% ത്തിലേക്കുയര്‍ത്തണമെന്നുള്ള ഗവണ്മെന്റിന്റെ തീരുമാനം, സുപ്രിം കോടതി സസ്പെന്റ് ചെയ്തിരിയ്ക്കുന്നതായി സൌത്താഫ്രിയ്കന്‍ നാഷനല്‍ പത്രമായ Sunday Times റിപ്പോര്‍ട്ടു ചെയ്യുന്നു.

റിപ്പോര്‍ട്ടു ഇങ്ങനെ തുടരുന്നു;

ഗവണ്മെന്റിന്റെ ഈ നീക്കത്തെ നെരത്തേ തന്നെ ഉന്നതജാതിവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അതിശക്തമായി എതിര്‍ത്തിരുന്നു.

രണ്ടംഗ കോര്‍ട്ടു ബഞ്ച് ഗവണ്മെന്റിനോടു ‘പിന്നോക്ക ജാതിക്കാരെന്ന’ വകുപ്പില്‍ പെടുത്തിയവരുടെ കൃത്യമായ എണ്ണമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥിതിവിവരണം ആശ്യപ്പെട്ടിരിയ്ക്കുകയാണ്.

“The state is empowered to eneact affirmitive action to help backward classes, but it should not be unduly adverse to those who are left out of such action", said the judges, quotes the paper.

"Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to became backward".

1990ല്‍ ഇതു പോലെ താഴ്ന്ന ജാതിക്കാരെ അനുകുലിയ്കൂന്ന ഗവണ്മെന്റിന്റെ ക്വോട്ട ശ്രമത്തിനെതിരായി നാടെങ്ങും പ്രതിഷേധം പൊങ്ങുകയും കൂടിയ ജാതിയിലെ വിദ്യാര്‍ത്ഥികള്‍ സ്വയം ആത്മഹൂതി ചെയ്യുകയും വരെ ചെയ്തീരുന്നു.

ഈ ആഴ്ച്ചത്തെ കോടതി തീരുമാനം, കോടതി വരാന്തയില്‍ അകാംക്ഷയോടെ കാത്തു നിന്നിരുന്ന ഉന്നത ജാതി വിദ്യാര്‍ത്ഥികള്‍ക്ക് അത്യധികം സന്തോഷകരമായി

ഇപ്പോള്‍ ഇന്‍ഡ്യില്‍ നിലവിലിരിയ്ക്കുന്ന affirmative action നിയമങ്ങളനുസരിച്ച് ഉന്നത ഗവണ്മെന്റു കോളേജുകളില്‍ ‍ താഴ്ന്നജാതിക്കാര്‍ക്ക് 22,5% സംവരണമാണ് നിലവിലുള്ളത്.

ഉന്നത ജാതി വിദ്യാത്ഥികള്‍ ഗണ്മെന്റിന്റെ നീക്കത്തെ എതിര്‍ക്കുന്നത് അത് ഇപ്പോഴത്തെ
ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണവിലവാരം കുറയ്ക്കുമെന്നാരോപിച്ചുകൊണ്ടാണ്.

ഗണ്മെന്റിന്റെ നിലപാട്, കീഴ്ജാതികള്‍ അനുഭവിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിച്ചമര്‍ത്തലുകളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് ‍അവരെ ഇനിയെങ്കിലും മോചിപ്പിയ്ക്കണമെന്നുള്ളതാണ്. ഈ അടിച്ചമര്‍ത്തലിന്റെ ഫലമായി അവര്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടതുമൂലം ഇന്ന് ഉന്നത ജാതിക്കാരോടു ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ മത്സരിച്ചു സ്ഥാനം പിടിയ്ക്കാന്‍ തനിയെ കഴിയാതെ വരുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കീഴജാതി, മറ്റുപിന്നോക്ക ജാതിക്കാ‍ര്‍ക്ക് നൂനപക്ഷമായ മേല്‍ജാതിയ്ക്കുള്ള അത്രയും വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടോ?

സ്വാതന്ത്ര്യം കിട്ടി അറുപതു വര്‍ഷം കഴിഞ്ഞിട്ടും സ്വതാന്ത്രഭാരതത്തില്‍ ജനിച്ച പ്രജകള്‍ എല്ലാം തുല്യരാണോ അവര്‍ക്കു കിട്ടുന്ന അവസരങ്ങളനുസരിച്ച്?

പ്രത്യേകിച്ച് ആനുകാലിക മാര്‍ക്കറ്റ് എകോണമിയുടെ ഭാഗമായി ഉന്നത മേഘലകളീല്‍ ജോലി സ്വീകരിയ്ക്കാന്‍ പ്രാപ്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്‍ഡ്യയുടെ ഭൂരി പക്ഷ പിന്നോക്കവിഭാഗത്തില്‍ പെട്ട എത്ര ശതമാനമുണ്ട്?

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിയ്ക്കുന്നതും ‘അഹം ബ്രഹ്മാസ്മി‘ എന്ന ആത്മീയ സിദ്ധാന്തവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

എന്താണു വായനക്കാരുടെ അഭിപ്രായങ്ങള്‍?