Friday, September 28, 2007

"ഇടയലേഖനം : തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പ്‌" എന്ന കിരണ്‍ തോമസ് തോപ്പിലിന്റെ പോസ്റ്റിനൊരു മറുപടി

പ്രിയ ജോജൂ, മാരീചാ

'ഔദ്യോഗികരേഖയെ അടിസ്ഥാ‍നപ്പെടുത്തി വന്ന തെറ്റിദ്ധാരണാജനകമായ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റുതന്നെ. തെറ്റിദ്ധാരണമാറ്റുകമാത്രമാണ് മാരീചന്‍ ചെയ്തത്'(ജോജു)

സമ്മതിച്ചു. അങ്ങനെ ഒരുദ്ദേശമാണ് കിരണിനുള്ളത് എന്നു കിരണ്‍ വ്യക്തമാക്കിയിട്ടൂണ്ടല്ലോ. അതനുസരിച്ച് മാരീചനും പിന്നിട് കിരണും ഇടയലേഖനം പ്രസിദ്ധീകരിയ്ക്കയും ചെയ്തു.

അതിന്റെ ഉദ്ദേശം ആ ‘തെറ്റിദ്ധരിയ്ക്കപ്പെട്ടു’ എന്നു കിരണ്‍ പറഞ്ഞ പത്രവര്‍ത്തയും ആ ഇടയലേഖനവും മറ്റുള്ളവര്‍ വായിച്ചു മാസിലാക്കുക എന്നതായിരുന്നല്ലോ.

ഏതു ലേഖനവും വയിയ്ക്കുന്നതിനു മുന്‍പ് അതിന്റെ authenticity യേകുറിച്ചു ചിന്തിയ്ക്കുക ഒരപരാധമാണോ? അതിനെ മാരീചന്‍ വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല.

യദ്ധാര്‍ഥ ജീവിതത്തിലും ബ്ലോഗിലും കൊടുക്കുന്ന തെളിവുകള്‍ക്ക് authenticity ഉണ്ടോ എന്ന് എല്ലാവരും ശ്രദ്ധിയ്ക്കുന്ന കാര്യമാണ് എന്നാണ് എന്റെ തോന്നല്‍. കുറ്റസമ്മതമായാലും, സ്വന്തം ഭാഗം സ്ഥാപിയ്ക്കാനായാലും ആര്‍ഗുമെന്റിനായാലും എല്ലാം. ഈ ഒരു പതിവ് മാറരുത് എന്നാണ് precedence കോണ്ട് ഉദ്ദേശിച്ചത് എന്നു വ്യക്ത്മാക്കട്ടെ.

ഇനി കാര്യത്തിലേക്കു കടക്കട്ടെ.

ഇടയലേഖനവും പത്രവാര്‍ത്തയും വായിച്ചു കഴിഞ്ഞു. ഇനിയും മംഗളം പത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവോ എന്നു ചിന്തിയ്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടല്ലോ. അല്ലാതെ ഇതാകെ തെറ്റിദ്ധാരണയാണ് എന്നു കിരണ്‍ തോമസ് എഴുതിയതുകൊണ്ട്‍ എല്ലാവരും അതു വിശ്വസിച്ചോണം എന്നാരും പറയുകയില്ലല്ലോ?

ഒരുകാര്യത്തെ കാര്യാകാരണസഹിതം വിശദീകരിച്ചു മനസിലാക്കുകയാണ് ചിന്താസ്വാതന്ത്ര്യം.

പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നു.

“സംസ്ഥാനത്തു ക്രൈസ്തവരുടെ ജനസംഖ്യ ആനുപാതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ത്രുശൂര്‍ ആര്‍ച്ചുബിഷൊപ്പ് ആന്‍ഡ്രൂസ് താഴ്ത്തിന്റെ ഇടയലേഖനം പള്ളികളില്‍ വായിച്ചു“ ലേഖനം തുടരുന്നു. (ഇതിന്റെ ബാക്കി ഭാഗങ്ങള്‍ കിരണിന്റെ പോസ്റ്റില്‍ നിന്നു വായിയ്ക്കാം.)

ഇനി ഈ മുകളില്‍ പറയുന്ന വര്‍ത്തയെ ഇടയലേഖനം എവിടെയെങ്കിലും സ്ഥിരീകരിയ്ക്കുന്നുവോ ഇല്ലയോ എന്നു നോക്കിയാല്‍ താഴെപറയുന്ന ഇടയലേഖനത്തിന്റ് ഭാഗത്തെത്തും.

(തീര്‍ശ്ചയായും ഇടയലേഖനം തുടങ്ങുന്നത് ജീവന്റെ മൂല്യത്തെക്കുറിച്ചുല്‍ബോധിപ്പിച്ചുകൊണ്ടാണ്. ഇന്നു ജീവന്റെ നിലനില്‍പ്പിനെതിരായി സമൂഹത്തില്‍ നടമാടുന്ന പല വിധ ദോഷങ്ങളേക്കുറിച്ചും ലേഖനം പറയൂണ്ട്. അതു തുടര്‍ന്നു പോകുന്നതിനിടയില്‍ മുകളില്‍ സൂചിപ്പിച്ച ഭാഗത്തെത്തും)

അതിങ്ങനെയാണ്:“ജീവനെതിരെയുള്ള ഈ തിന്മയെ ഒരു കാരണം കൊണ്ടും ന്യായീകരിയ്ക്കാനാവില്ല. കേരളത്തില്‍ മാത്രം പ്രതിദിനം നൂറുകണക്കിനു കുഞ്ഞുങ്ങളാണ് ഗര്‍ഭ്ഭശ്ചിദ്രത്തിലൂടെ കൊല്ലപ്പെടുന്നത് എന്നുള്ളത് ഈ തിന്മയുടെ ഭീകരത വെളിപ്പെടുത്തുന്നു. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ 24 ശതമാനത്തില്‍‍ നിന്ന് 19 ശതമാനമായി കുറഞ്ഞത് ഏവരുടെയും കണ്ണു തുറപ്പിയ്ക്കേണ്ടതാണ്. അതിനാല്‍ അമ്മയുടെ ഉദരം ജീവന്റ് സംരക്ഷണയ്ക്കുവേണ്ടി, ദൈവം നല്‍കിയ രക്ഷാപേടകമാണ് എന്ന തിരിച്ചറിവോടെ ഓരോ മനുഷ്യ ജീവനേയും വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാകണം”

അതായത് ജീവന്റെ നിലനില്‍പ്പിനെ ഉല്‍ബോധിപ്പിയ്ക്കുന്ന ലേഖനം വളരെ സമര്‍ദ്ധമായി, കേരളത്തിലെ ക്രിസ്ത്യാനിയുടെ demographic deterioration ലേക്കു കടക്കുന്നു. തന്നെയുമല്ല ആ deterioration ന്റെ നേര്‍ക്ക് എല്ലാവരുടെയും കണ്ണു തുറപ്പിയ്ക്കണമെന്നും പറയുന്നു. (അല്ലാതെ പപപുണ്യചിന്ത്യിലേക്കല്ല). അതുകൊണ്ടാണ് അമ്മയുടെ ഉദരം ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ഉപയോഗിയ്ക്കേണ്ടത് എന്നു പറയുന്നത്.

ഇതു തന്നെയല്ലേ മംഗളം പത്രവും പറഞ്ഞിരിയ്ക്കുന്നത്. അല്ലെങ്കില്‍ ഇതില്‍ നിന്നു വ്യത്യസ്ഥമായി എന്തെങ്കിലും മംഗളം പറഞ്ഞോ?

ജനനം, മരണം, ഈ രണ്ടു പ്രക്രിയകളേയും മനുഷ്യജീവിതത്തിന്റെ അനേകതലങ്ങള്‍ കൈകാര്യംചെയ്യുന്നുണ്ട്. ഉദ്. ഗവണ്മെന്റ്, കുടുംബം, വൈദ്യശാസ്ത്രം, സമൂഹം, സംസ്കാരികസംഘടനകള്‍, മതം, രാഷ്ട്ര്രിയം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

എന്നാല്‍ ഇതില്‍ ഗവണ്മെന്റു കൈകാര്യം ചെയ്യുന്ന കാര്യങ്ങളല്ല, വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നത്. അതുപോലെ മതം കൈകാര്ര്യം ചെയ്യുന്നത് വേറെകാര്യങ്ങളാണ്. ജനനത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ആത്മീയവും, ധാര്‍മ്മികവുമായ കാര്യങ്ങളാണ് അതു കൈകാര്യം ചെയ്യുന്നത്.

Theology, morality and church discipline,western culture's moral degradation, salvation, evil of postivism and materialism, pacification ഇവയുടെയൊക്കെ പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ് ജീവന്റെ മഹത്വത്തേക്കുറിച്ചെന്നല്ല ഏതുവിഷയത്തെക്കുറിച്ചും മതം കൈകാര്യം ചെയ്യേണ്ടത്.

ഈ തല‍ങ്ങളിലുള്ള ധാര്‍മ്മികതയെ ആത്മീയബോധങ്ങളായ പാപപുണ്യങ്ങളുമായി ബന്ധിപ്പിച്ച് ദൈവബോധമുണ്ടാക്കുകയാണ് മതങ്ങളുടെ പൊതുവായ ലക്ഷ്യം.

അതിനപ്പുറത്തു കടന്ന് വിശ്വാസികളെ അവരു‍ള്‍ക്കൊള്ളുന്ന ജനതയുടെ ഒരു പ്രത്യേകഭാഗമായിക്കണ്ട്, അവരുടെ കുറയുന്ന എണ്ണത്തില്‍ ‘കണ്ണൂതുറക്കണമെന്നു‘ പറഞ്ഞ്, അതുകോണ്ട് മാതാവിന്റെ ഉദരം ജീവന്റെ നില‍നില്‍പ്പിനു വേണ്ടി ദൈവം നല്‍കിയ രക്ഷാപേടകമായി കണക്കാക്കണമെന്നു പറയുമ്പോഴാണ്, അതില്‍ കല്ലുകടി അനുഭവപ്പെടുന്നത്. അപ്പോഴാണ്, അതു ഗവണ്മെന്റിന്റയും മറ്റു ഭരണസംവിധാനങ്ങളുടെയും നേര്‍ക്കു കാട്ടുന്ന മതത്തിന്റെ കൈകടത്തലായി തോ‍ന്നുന്നതും അതിനോടു ജനം‍ പ്രതികരിയ്ക്കുന്നതും.

ചുരുക്കീപ്പറഞ്ഞാല്‍: കിരണ്‍ തോമ‍സ് മംഗളത്തില്‍ വന്ന പത്രവാര്‍ത്തയെ അടിസ്താനമാക്കി ഇട്ട ആദ്യപോസ്റ്റ് ഒരു തെറ്റുദ്ധാരണയാണെന്ന് പറയുന്നത് ‍ convincing ആയി എനിയ്ക്കു തോന്നുന്നില്ല.

കിരന്‍ തോമസിന്റെ പോസ്റ്റ് ഇവീടെ

2 comments:

Unknown said...

“അതിനാല്‍ അമ്മയുടെ ഉദരം ജീവന്റെ സംരക്ഷണയ്ക്കുവേണ്ടി,ദൈവം നല്‍കിയ രക്ഷാപേടകമാണ് എന്ന തിരിച്ചറിവോടെ ഓരോ മനുഷ്യ ജീവനേയും വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാകണം”

യഥര്‍ത്ഥത്തില്‍ ഈ പ്രസ്ഥാവന വളരെ അപകടകരമാണെന്ന് പറയാതിരിക്കാന്‍ ഒരു നിവൃത്തിയില്ല . കാരണം സ്ത്രീകള്‍ക്ക് കുറഞ്ഞ പക്ഷം ശരാശരിയായി ഒരു പന്ത്രണ്ട് കുഞ്ഞുങ്ങളെയെങ്കിലും പ്രസവിയ്ക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല .

ഇതില്‍ക്കൂടുതല്‍ ഞാന്‍ ഒന്നും പറയുന്നില്ല . കാരണം കുടുംബാസൂത്രണം ഏറ്റവും നന്നായി വിജയിച്ച ഒരു സംസ്ഥാനമാണ് കേരളം . അത് കൊണ്ടാണല്ലോ ഇങ്ങിനെയൊരു ഇടയലേഖനത്തിന് കാരണഭൂതമായതും . ഈ സ്തിതി അട്ടിമറിക്കപ്പെടാന്‍ ആയിരം ഇടയലേഖനങ്ങളാലും കഴിയില്ല . പക്ഷെ അന്ധവും ഭ്രാന്തവുമായ വിശ്വാസം എങ്ങിനെ മനുഷ്യരാശിയെ അപകടപ്പെടുത്തും എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് പ്രസ്തുത ലേഖനം !

ഈ വിവാദം ഇനിയും തുടരാതിരിക്കാന്‍ ഞാന്‍ മാവേലികേരളത്തോട് അപേക്ഷിക്കുന്നു. സംഗതി ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകാണും . സമൂഹത്തെ കൂട്ട ആത്മഹത്യയിലേക്കാണ് വിഷലിപ്തമായ വിശ്വാസങ്ങള്‍ നയിക്കുന്നത് . ഇതിനെതിരെ പൊരുതാന്‍ ഞാന്‍ പറഞ്ഞപോലെ ശക്തമായ പ്രതിരോധമുന്നണി ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട് . കിരണിനെ വെറുതെ വിട്ടേക്കുക !!

സഖാവ് said...

പ്രിയപ്പെട്ട മാവേലി ചേട്ടാ, സുകുമാരേട്ടാ

"കഴിഞ്ഞ അന്‍പതു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ 24 ശതമാനത്തില്‍‍ നിന്ന് 19 ശതമാനമായി കുറഞ്ഞത് ഏവരുടെയും കണ്ണു തുറപ്പിയ്ക്കേണ്ടതാണ്." ഒരു ക്രിസ്ത്യന്‍ വൈദീകന്‍ ഉദ്ദാഹരണം കൊടുക്കുബോല്‍ അതു സ്വന്തം സമൂഹത്തില്‍ നിന്നും തന്നെ ആകുന്നതല്ലെ നല്ലതു. സഭ എന്നും ഗര്‍ഭനിരോധനത്തിനു എതിരായിരൂന്നു. അതില്‍ ഇന്നും മാറ്റം ഇല്ല.

എല്ലാരും ജനസംഖ്യ വര്‍ധനവിനെ കുറിച്ചു വേവലാതി പെടുന്നു. പ്രിയ ചേട്ടന്‍മാരെ നമ്മുടെ ഭാരത മതാവിന്റെ ശക്തി ഈ ജനങ്ങള്‍ തന്നെ ആണ്. ഓരോ സമൂഹത്തിന്റെയും ശക്തി അവിടെ വളര്‍ന്നു വരുന്ന തലമുറയ്യാണ്. ഇന്നു ലോകശക്തികല്‍ ആയ്യ രാജ്യങ്ങള്‍ ഈ കാ‍ര്യത്തില്‍ വേവലാതിയോടെ ആണു ഭാവിയിലേക്കു നോക്കുന്നത്. നമ്മുടെ അയല്‍ക്കാരന്‍ ചൈന പോലും ആ ഒരു പ്രിതിസന്ധിയ്യിലേക്കാണു പോകുന്നതു.

നമ്മുടെ ദാരിദ്രം അതു ജനസംഖ്യയ്യുടെ കുഴപ്പമാണോ. ഇവിടെ 40,000 കോടിയും 50,000 കോടിയും കൊയ്യുന്ന വന്മുതലാളിമാര്‍ ഉന്ടാകുന്നു. എത്രയ്യോ പേരില്‍ എത്തണ്ട് പണം ഒരാളീലോ മറ്റോ കുമിഞ്ഞു കൂടുന്നു.

ഓരോ മാതാപിതാക്കളും ജനസംഖ്യയ്യെ കുറിച്ചു പറഞ്ഞു കുട്ടികള്‍ വേണ്ടാ എന്നു വെക്കുബോള്‍ നമ്മുടെ നാടും മറ്റൊരു കാടാകും. മരങ്ങളില്ലാത്ത കാട്.