Saturday, October 06, 2007

കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി

ആദ്യമായി കൈപ്പള്ളിയുടെ ലേഖനത്തിലെ ചില ആശയങ്ങളെക്കുറിച്ചു പറയട്ടെ.

1. "1906ല്‍ Britishകാര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു".

രണ്ടു ബൂവര്‍ വാറുകള്‍ നടന്നിരുന്നു,:“the First Boer War (1880–1881); the Second Boer War (1899–1902)“. ഇതില്‍ രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്. ഇത് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ബൂവേഴ്സ് (നേരത്തേ സൌത്താപ്ഫ്രിയ്ക്കയില്‍ കുടിയേറിയ ഡച്ചു സെറ്റ്ലേഴ്സ്) നടത്തിയ യുദ്ധമായിരുന്നു.അല്ലാതെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടത്തിയ യുദ്ധമല്ലായിരുന്നു.

2.“സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം“.

ഗന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയായാണ് സൌത്താഫിയ്കയിലേക്കു വന്നത് എന്ന് അദ്ദേഹം മറച്ചു പിടിച്ചിട്ടില്ല. ബ്രിട്ടീഷ് പൌരനുമായുള്ള തുല്യത നഷ്ടപ്പെടുന്ന രീതിയില്‍ സൌത്താഫ്രിയ്ക്കയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവമുണ്ടായപ്പോഴാണ് അദ്ദേഹം അതിനെ എതിര്‍ത്തത്. കോളനികളിലെല്ലാം തന്നെ കോളോണിയല്‍ ഭരണക്കാരുമായി നല്ല വ്യക്തിബന്ധമുള്ള citizens/ Natives ഉണ്ടായിരുന്നു. ഉദാ. നെല്‍‌സന്‍‍ മന്‍ഡേലയും വെള്ളക്കാരുമായി നല്ല വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഒളിവില്‍ താമസിച്ചതു വെള്ളക്കാരുടെ വീടുകളിലായിരുന്നു.

3.“ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല പ്രവര്‍‌ത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്‍റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരെ സംസ്കാരമില്ലാത്ത തരം താണ ജീവികളായി മത്രമെ അദ്ദേഹത്തിനു് കാണാന്‍ കഴിഞ്ഞുള്ളു”.

ആഫ്രിക്കന്‍‍ നാഷണല്‍‍ കോണ്‍ഗ്രസ് രൂപം കോണ്ടത് 1912 ലാണ്. മണ്ഡേലയുടെ Long Walk to Freedom എന്ന ആത്മകഥയിലും ഇവരെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല.

4.“Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." ഗാന്ധി clean indians എന്ന് ഉദ്ദേശിച്ചത് സവര്ണ്ണരായ ഇന്ത്യക്കാര്‍ എന്നും നാം മനസിലാക്കണം“

തിര്‍ച്ചയായും ഇത്തരം വാചകങ്ങല്‍ (അദ്ദേഹം പറഞ്ഞതെങ്കില്‍) ഗാന്ധിയിലെ വര്‍ഗ/ജാതി വിദ്വേഷം പുറത്തു കൊണ്ടു വരുന്നു.

5 “Sept. 26, 1896
“Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir whose occupation is hunting, and whose sole ambition is to collect a certain number of cattle to buy a wife with and, then, pass his life in indolence and nakedness.” ~ Vol. I, pp. 409-410“

Certainly Gandhi was very judgemental in this statement. മുകളില്‍ പറഞ്ഞ കൊട്ടേഷന്‍ ഏതു പുസ്ത്കത്തില്‍ നിന്നാണെന്നു കൂടി വെളിപ്പെടുത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.

6 "ഒരിക്കലും ഗാന്ധി ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനു വേണ്ടി പോരാടിയിട്ടില്ല" ഇതിന്റെ സാഹചര്യം മനസിലാക്കേണ്ടിയിരിക്കുന്നു.

ഗന്ധിജി സൌത്താഫ്രിക്കയില്‍ വന്നത് ഇവിടുത്തെ ഒരു ഇന്ത്യാക്കാരന്റെ കേസു വാദിക്കാനാണ്. ഇവിടുത്തെ സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തില്‍, പിന്നീടു ഇന്ത്യക്കാരുടെ കോസിനു വേണ്ടി അദ്ദേഹം കരുക്കള്‍ നീക്കി. അതേസമയം കറുത്ത വര്‍ഗക്കാര്‍ ഇന്ത്യാക്കാരെക്കാള്‍ കൂടുതല്‍ കഷ്ടപ്പെടുന്നുണ്ടയിരുന്നു. But Gandhi exercised his freedom to define his cause as of the South African Indians only. കറുത്ത വര്‍ഗക്കാരുടെ കോസിനു വേണ്ടി അദ്ദേഹം രംഗത്തു വന്നു എന്നൊരിയ്ക്കലും അവകാശപ്പെട്ടിട്ടില്ല.

ലോകം മുഴുക്കെ നന്നാക്കാം, ജനങ്ങളെ മുഴുക്കെ നന്നാക്കാം എന്നു പറയുന്ന ഇന്നത്തെ മാര്‍ക്കറ്റ്-രാഷ്ട്രീയക്കാരുടെ തട്ടകത്തില്‍ ഗാന്ധിയെ വച്ച് വിലയിരുത്തുന്നതു ശരിയല്ല; കാ‍രണം ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.അതു നിലനില്‍പ്പിന്റെ പ്രശ്നമായേ കാണാന്‍ കഴിയു, വര്‍ഗ്ഗിയതയുടേതല്ല.

ഗാന്ധിയുടെ നോണ്‍-വയലന്‍സ് പ്രതിഷേധരീതികള്‍ ഇന്ത്യയുടെ സംസ്കാരിക മത രീതികളുമായി ബന്ധപ്പെട്ടതായിരുന്നു. ഗീതയെയാണ് അദ്ദേഹം തന്റെ നോണ്‍-കോഓപ്പറേഷന്റെ അടിസ്ഥാനതത്വങ്ങള്‍ രൂപീകരിയ്ക്കുന്നതിനുപയോഗിച്ചത്. എന്നീട്ടും ഇന്ത്യയിലും സൌത്താഫ്രിയ്കയിലും ഇന്ത്യന്‍ ജനങ്ങള്‍ അതു പ്രാവര്‍ത്തികമാക്കുന്നതിനു മാന‍സികമായി തയ്യാറായിരുന്നോ എന്നു അദ്ദേഹം പലതവണ സംശയിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (ANC) 1912ല്‍ രൂപീകരിച്ചെങ്കിലും, ആദ്യമായി അതു ഗാന്ധി നടപ്പാക്കിയ രീതിയിലുള്ള‍ ഒരു മാസ് ആക്ഷന്‍, അപ്പാര്‍ത്തീഡ് ഗവണ്മെന്റിനെതിര്രെ കോണ്ടുവരാന്‍ തയാറായത് 1952ലാണ്. കൊണ്ടുവന്നപ്പോഴും അവര്‍ക്കു ഗാന്ധിയുടെ നോണ്‍-വയലന്‍സ് ആദര്‍ശത്തെ ഒരു പ്രതിരോധ തന്ത്രമായല്ലാതെ ഒരു ധാര്‍മ്മിക ആദര്‍ശമായി ഉപയോഗിയ്കാന്‍ കഴിഞ്ഞില്ല. (കൂടുതലായി എഴുതുന്നില്ല). ചുരുക്കത്തില്‍ ഗാന്ധി ആഫ്രിക്കന്‍‍ കോസിനെ ഇന്ത്യന്‍ കോസില്‍ ഉള്‍ക്കൊള്ളിച്ചില്ല എന്നു കുറ്റപ്പെടുത്തുന്നവര്‍, അതിന്റെ ആന്തരിക യാഥാര്‍ദ്ധ്യത്തെ അന്വേഷിക്കുന്നില്ല എന്നുള്ളതാണ് ഞാന്‍ പറയുന്നത്.

ഒരു പക്ഷെ ANC നേതാക്കള്‍ക്ക് ഈ ആന്തരിക യാഥാര്‍ദ്ധ്യത്തെക്കുറിച്ച് നല്ലവണ്ണം ബോധമുണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നു. അല്ലായിരുന്നെങ്കില്‍ നെല്‍‌സണ്‍ ‍ മണ്ടേല തന്റെ ആത്മകഥയില്‍ ഗാന്ധിയെ കുറ്റപ്പെടുത്തുമായിരുന്നു. പകരം 1940 ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതുന്നു, “The government crippled the rebellion with harsh laws and intimidation, but we in the Youth League and the ANC had witnessed the Indian people register an extraordinary protest against colour oppression in a way that africans and ANC had not"

പിന്നെ ഗാന്ധി ഒരു ഫിലോസഫറോ രാഷ്ട്രീയകാരാനോ ആയിരുന്നില്ല; ഒരു പ്രാഗ്‌മാറ്റിസ്റ്റു മാത്രമായിരുന്നു. അതും ഒരു വീക്ഷണത്തില്‍ നിന്നും മറ്റൊന്നിലേക്കു മനസിന്റെ വ്യാപാര‍ത്തെ പുരോഗമിപ്പിച്ചുകൊണ്ടിരുന്ന ഒരു shrewd intellectual.ഇന്ത്യയെന്ന രാജ്യത്തിനു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശം ഒരു വെള്ളക്കാരനു പോലും കൊടുക്കാതെ സംരക്ഷിച്ച, the great ideologist. വെള്ളാക്കാരനോടുള്ള തന്റെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പരിധി രാജ്യസ്നേഹത്തിന്റെ മുന്‍പില്‍ എന്തായിരിക്കണമെന്ന് ആരും അദ്ദേഹത്തോടു പറയേണ്ടി വന്നില്ല.

സൌത്താഫ്രിക്കയില്‍‍ അദ്ദേഹത്തിന്റെ കോസിനോടു വളരെയധികം അനുകൂലിച്ചു കൂടെ നടന്ന ഒരു പാതിരിയുണ്ടായിരുന്നു. ചാര്‍ലി മുഴുവന്‍ പേര് ഓര്‍ക്കുന്നില്ല. ഈ ചാര്‍ലി ഗാന്ധിയോടുള്ള സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ദശകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചൌറി ചൌര ലഹളത്തിനു ശേഷം ജയിലിലായ ഗാന്ധിയെ അദ്ദേഹം പ്രത്യേകം ചെന്നു കാണുന്നുണ്ട്, സഹകരണം വാഗ്ദാനം ചെയ്ത ചാര്‍ലിയൊട്, ഗാന്ധി പറയുന്നുണ്ട് as a shrewed nationalist, “Charley you can go back, I do not need any help from you".

അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍, ഒരു പക്ഷെ സ്വതന്ത്രഭാരതത്തിലെ പല വീര മക്കളും ഇന്നു പറഞ്ഞേനെ, ‘ചാര്‍ലി കൂട്ടിനില്ലായിരുന്നെങ്കില്‍ ഗാന്ധി എങ്ങനെ സ്വാതന്ത്ര്യം നെടുമെന്നൊന്നു കാണാമയിരുന്നു‘ എന്ന്.(ഇറ്റലിയിലെ ഒരു ബാറില്‍ കള്ളു വില്‍ക്കുമായിരുന്ന ഒരു സ്തീയുടെ സാരിത്തുമ്പില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പര്‍ട്ടിയെ കെട്ടിയിയിട്ട രാജ്യമല്ലേ നമ്മുടേത്)

എന്റെ നോട്ടത്തില്‍ ഞാനദ്ദേഹത്തെ മഹാന്‍ എന്നു തന്നെ വിളിയ്ക്കുന്നു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ലോകത്തിനു മുന്‍പില്‍ നിന്ന് അഭിമാത്തോടെ ഉച്ചരിക്കാന്‍ അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റൊരിന്‍ഡ്യന്റേതും ഞാന്‍ കാണുന്നില്ല.

ഒരു കൂട്ടുകുടുംബം പോലും അളന്നു തിരിച്ച്, അതിരു നാട്ടി വേര്‍തിരിയ്ക്കണമെങ്കില്‍ മൂന്ന് ആഴ്ച്ചപോരാ. എന്നിട്ടാണ് വര്‍ഗ്ഗിയ വൈരാഗ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിന്ന ഒരു മഹാരാജ്യത്തിന്റെ വെട്ടിമുറിയ്ക്കലിന് മൂന്നാഴ്ചത്തെ കാലപരിധിയുമായി, മൌണ്ട് ബാറ്റന്‍ രംഗത്തെത്തിയത്. അതിനുപോലും ന്യായമായി സമയം ചോദിച്ചു വാങ്ങാന്‍‍ കഴിയാഞ്ഞ നെഹ്രു എന്ന സിമ്പ്ലന്‍‍ തുടങ്ങി ഇങ്ങോട്ടു വന്ന് കാര്യപ്രാപ്തി, statesmanship, integrity, diplomacy, intelligence , shrewdness ഇതൊന്നുമില്ലാതെ കോളോണിയല്‍ നേതാക്കളുടേയും ഇപ്പോള്‍, കാപ്പിറ്റല്‍ മാഫിയയുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നിന്നു രാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഉയര്‍ന്നകസേരകളിലിരിക്കുന്നവരുടെ ഇടയിലും വരെ ഞാന്‍ തേടുന്നു ഒരു മഹാത്മാവിനെ. പക്ഷെ കാണുന്നില്ല.


ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ.

വര്‍ഗ്ഗിയതയും ഇതിനു കാരണമായി ആരോപിക്കപ്പെടുന്നുണ്ട്.

ഗാന്ധിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ആദ്യമായി ഞാന്‍ വായിച്ചത് This Day എന്ന ഒരു സൌത്താഫ്രിയന്‍ നാഷണന്‍ daily യിലാണ്. ഒരു ജി.ബി സിംഗിന്റെ ‘Behind the Mask of Divinity' യെ കുറിച്ച് ഒരു Nhlanhla Hlongwane എഴുതിയിരുന്ന ലേഖനം(2003). കൈപ്പള്ളിയുടെ ലേഖനത്തില്‍ പറഞ്ഞതൊക്കെ തന്നെയായിരുന്നു അതിലെയും വിഷയം.

എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി സൌത്താഫ്രിക്കയില്‍‍ ഒരു വര്‍ഗീയ കാമ്പെയ്ന്‍‍ ഗാന്ധിക്കെതിരായും ഹിന്ദുക്കള്‍ക്കെതിരായും നടന്നു വരുന്നതായി ഇവിടുത്തെ ഒരു നാഷണല്‍‍ പത്രമായ Sunday Times ല്‍ ഒരു ബി. സിംഗ് കഴിഞ്ഞമാര്‍ച്ചില്‍ എഴുതിയിരുന്നു. അദ്ദേഹം എഴുതിയതനുസരിച്ച്: ഇതിന്റെ പിന്നില്‍ ഇവിടെയുള്ള ഒരച്ഛനും മകനുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു Yousuf Deedat യും അദ്ദേഹത്തിന്റെ മരിച്ചു പോയ പിതാവും. 1995ല്‍ അവരൊരുമിച്ചു 'Oh You Hindu Awake" എന്ന വിവാദപരമായ ഒരു പുസ്തകം ലോഞ്ചു ചെയ്തു. അതില്‍ അവര്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ ആരോപണങ്ങള്‍ നിരത്തിയിരുന്നു. ആ ആരോപണങ്ങള്‍ക്കടിസ്ഥാനങ്ങള്‍ കണ്ടെത്തിയത് ഒരു "Velu Annamalai, supposedly an academic "who holds a doctorate in philosophy" യുടെ ഒരു പുസ്തക്മായിരുന്നു എന്നവര്‍ പറഞ്ഞിരുന്നു. എങ്കിലും അതിനേക്കുറിച്ചു കൂടൂതല്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഈ അണ്ണാമല നിലവിലില്ല എന്നു തെളിയിക്കപ്പെട്ടു.


എന്നാല്‍ അടുത്തകാലത്ത് മകന്‍(അച്ഛന്‍ മരിച്ചുപോയി) ആ book മായി രംഗത്തു വന്നു: “Gandhi a Sooge of the White South African Government'. എന്നാല്‍ ഇപ്പോള്‍ ഇതെഴുതിയത് ഒരു Dr. Chatterjee,MA,PhD(USA) ആണെന്നു പറയുന്നു. എന്നാല്‍ ഒരു അക്കാഡമിക്ക് എഴുത്തിന്റെ യാതൊരു ഗുണവും ഈ ബുക്കിനില്ലെന്നും ഈ ചാറ്റര്‍ജിക്കും അണ്ണാമലയുടെ നിലല്‍നില്‍പ്പേ ഉണ്ടാകൂ എന്നും സിംഗു പറയുന്നു.

സിംഗിന്റെ ഈ കാഴ്ചപ്പാടിനെ പലരും ശരി വച്ചിട്ടുണ്ട്.

പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?

ഗാന്ധിജിയുടെ മഹത്തായ ലീഗസി ആ ഗാന്ധിപ്പെണ്ണും ക്ടാങ്ങളും മുന്നിലിട്ട് പീഡീപ്പിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിവില്ലാതെ നോക്കി നില്‍ക്കുകയല്ലേ നമ്മള്‍! പാവം നമ്മള്‍!

66 comments:

മാവേലികേരളം(Maveli Keralam) said...

ഇവിടെ കൈപ്പള്ളിയുടെ പോസ്റ്റിനു മറുപടിയായി ഞാനറിഞ്ഞ ഗാന്ധിയെക്കുറിച്ചെഴുതുന്നു.

myexperimentsandme said...

വളരെ നന്നായി മാവേലി കേരളം. മാവേലി കേരളം എന്ത് പറയുന്നു എന്നറിയാന്‍ എനിക്ക് താത്‌പര്യമുണ്ടായിരുന്നു. നന്ദി. ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നു:

ലോകം മുഴുക്കെ നന്നാക്കാം, ജനങ്ങളെ മുഴുക്കെ നന്നാക്കാം എന്നു പറയുന്ന ഇന്നത്തെ മാര്‍ക്കറ്റ്-രാഷ്ട്രീയക്കാരുടെ തട്ടകത്തില്‍ ഗാന്ധിയെ വച്ച് വിലയിരുത്തുന്നതു ശരിയല്ല; കാ‍രണം ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.അതു നിലനില്‍പ്പിന്റെ പ്രശ്നമായേ കാണാന്‍ കഴിയു, വര്‍ഗ്ഗിയതയുടേതല്ല

ഒരു കൂട്ടുകുടുംബം പോലും അളന്നു തിരിച്ച്, അതിരു നാട്ടി വേര്‍തിരിയ്ക്കണമെങ്കില്‍ മൂന്ന് ആഴ്ച്ചപോരാ. എന്നിട്ടാണ് വര്‍ഗ്ഗിയ വൈരാഗ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിന്ന ഒരു മഹാരാജ്യത്തിന്റെ വെട്ടിമുറിയ്ക്കലിന് മൂന്നാഴ്ചത്തെ കാലപരിധിയുമായി, മൌണ്ട് ബാറ്റന്‍ രംഗത്തെത്തിയത്. അതിനുപോലും ന്യായമായി സമയം ചോദിച്ചു വാങ്ങാന്‍‍ കഴിയാഞ്ഞ നെഹ്രു എന്ന സിമ്പ്ലന്‍‍ തുടങ്ങി ഇങ്ങോട്ടു വന്ന് കാര്യപ്രാപ്തി, statesmanship, integrity, diplomacy, intelligence , shrewdness ഇതൊന്നുമില്ലാതെ കോളോണിയല്‍ നേതാക്കളുടേയും ഇപ്പോള്‍, കാപ്പിറ്റല്‍ മാഫിയയുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നിന്നു രാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഉയര്‍ന്നകസേരകളിലിരിക്കുന്നവരുടെ ഇടയിലും വരെ ഞാന്‍ തേടുന്നു ഒരു മഹാത്മാവിനെ. പക്ഷെ കാണുന്നില്ല.

ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ
.

പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?

ഗാന്ധിജിയുടെ അദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സമയത്തെ അദ്ദേഹത്തിന്റെ ചിന്താഗതികളെ വെച്ച് മാത്രം അദ്ദേഹത്തെ മൊത്തത്തില്‍ വിലയിരുത്തുമ്പോളുള്ള പ്രശ്‌നമാണ്. There was a definite widening in Gandhi's outlook and growth in his understanding. It is that widening that is implicitly celebrated when Gandhi is celebrated.

വളരെ നന്ദി.

myexperimentsandme said...

Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir എന്ന വാക്കുകള്‍ ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ലിങ്കുകള്‍ പ്രകാരം മനസ്സിലായത് ആര്‍തര്‍ കെം‌പ് എന്നയാളാണ് ആ വാക്കുകള്‍ ക്വോട്ട് ചെയ്തിരിക്കുന്നതെന്നാണ്. ആര്‍തര്‍ കെം‌പിനെപ്പറ്റിയുള്ള സേര്‍ച്ചില്‍ ഇവിടെ കണ്ട കാര്യങ്ങള്‍ (ഇതിന്റെയൊന്നും ആധികാരികത അറിയില്ല) അതിലും രസകരമാണ്. അദ്ദേഹം ഒരു white supremacist ആണെന്നും അദ്ദേഹത്തിന്റെ ചിന്തകള്‍ നാസികളെ സപ്പോര്‍ട്ട് ചെയ്യുന്ന വെബ്‌സൈറ്റുകളിലൊക്കെ വന്നിട്ടുണ്ടെന്നുമാണ് (അതിന്റെ രസം, ഗാന്ധിജിയെ വിമര്‍ശിക്കാന്‍ അദ്ദേഹം പറഞ്ഞതും ഹിറ്റ്‌ലര്‍ പറഞ്ഞതുമായ വാക്കുകളുടെ താരതമ്യം നടത്തുന്നവര്‍ ഉപയോഗിക്കുന്നത് നാസികളെ അനുകൂലിക്കുന്നു എന്ന് ആരോപിക്കപ്പെട്ട ആര്‍തര്‍ കെം‌പിന്റെ ക്വേട്ടുകളാണെന്നതും). ഇനി ഈ കെം‌പ് തന്നെയാണോ ആ കെം‌പ് എന്നും അറിയില്ല. അതുപോലെ, നാസിസം, റേസിസം, വൈറ്റ് സുപ്രീമിസം എല്ലാം കൂടെ കണ്‍ഫ്യൂഷനുമായി.

ഗാന്ധിജിയെപ്പറ്റിയുള്ള ആ ആരോപണത്തെപ്പറ്റി ഇവിടെ ഒരു ചര്‍ച്ച കണ്ടു (മറ്റ് പലയിടങ്ങിളിലും കണ്ടിരുന്നു). വികാരപരമായ പരാമര്‍ശങ്ങള്‍ക്കിടയിലും ബാലന്‍‌സ്ഡ് ആയ പരാമര്‍ശങ്ങളും ആ ചര്‍ച്ചയിലുണ്ട്.Yeah, well Ghandi had a few eccentric beliefs - like India would've been better off under Imperial Japan (in WW2) than Britain - but try to recall:

1) We are all heavily influenced by our time and place...

2) Was he a net positive influence?

I would say that India would be the poorer for not having him, and the world would have lost an icon (of which there are all too few)
......................
A few things you should realize while reviewing Gandhi

1) He came from a society that was (and in some areas still is) probably the most racist in the world. Given that background and the fact that the Gandhi in South Africa was in the early years quite young, his comments seem to me to be remarkably balanced. As Leif Roar said, his so called racist comments are mostly quotes from others.

2) With regard to the comments on the Jews, the actual comment had to do with the possibility of non violent resistance to Hitler. The operative word there is "resistance". Gandhi was very clear that there had to be resistance to oppression. In his view, non violent resistance was morally superior but passive acquiesance was worse than violent resistance. I see no logical or moral problem with that.

3) Gandhi was not perfect. I disagree with his views on Modern medicine (hence the enemas). However given the time and place he was as close to perfection as we are likely to see
പോലുള്ളവ.

അതുപോലെ ഈ ലേഖനം (പ്രത്യേകിച്ചും കണ്‍‌ക്ലൂഷന്‍) വായിച്ചാലും കാര്യങ്ങള്‍ മനസ്സിലാവും.

Finally, underlying Gandhi's disinclination to seek effective allies in South Africa was something else: the belief that allies were not really necessary, nor even helpful. Instead of enlisting the support of 440,000 Coloured people and 3.4 million Blacks, Gandhi chose to begin his final, and amazingly successful, campaign with 4 women and 12 men. They were the fruit of his intensive training at Tolstoy Farm and Phoenix. Satyagraha, he believed, depended on committed individuals, not on great numbers. A few people who understood it, and who had prepared themselves physically and spiritually, could resist any power or any government.

Inji Pennu said...

ഒരു വിഗ്രഹം കൂടി തകര്‍ത്തു കളഞ്ഞല്ലോ മാവേലി കേരളമേ! നന്നയി റിഫര്‍ ചെയ്യാത്ത ആഴത്തില്‍ പഠിക്കാത്ത ബ്ലോഗ് പോസ്റ്റുകള്‍ വെറും പോസ്റ്റ് മാത്രം, ചരിത്രം ആവില്ല.

അല്ലെങ്കില്‍ ഇതുപോലെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതണം വിത് റിഫറന്‍സ്, അല്ലാതെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റ് കോട്ട്സ് ഇട്ട് ബ്ലോഗില്‍ മാത്രം ഇടാം ആത്മസംതൃപ്തിയടയാം...ചരിത്രം ആവില്ല!

അവനവന്‍ പ്രസാധകന്റെ ഓരോ പ്രശ്നങ്ങളേ!

ഗാന്ധിജിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാത്തവര്‍ ചിലപ്പോള്‍ ഇന്ത്യക്കാരാവും കൂടുതല്‍. സായിപ്പ് ആയിരുന്നു ഗാന്ധിയെങ്കില്‍ നമ്മള്‍
പഞ്ചപുച്ഛമടക്കി അത് വിഴുങ്ങി പഠിച്ചേനെ!

Pramod.KM said...

വിജ്ഞാനപ്രദമായ ലേഖനം.:)
‘ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കുചെയ്യാന്‍ പറ്റൂ’ എന്ന് തുടങ്ങുന്ന ഖണ്ഡികക്ക് ഞാന്‍ കയ്യടിക്കുന്നു.:)

മാവേലി കേരളം said...

പ്രിയ വാക്കാരീ

എന്റെ പോസ്റ്റു വായിച്ചതിലും കമന്റിട്ടതിലും വളരെ സന്തോഷിയ്ക്കുന്നു. ഞാനൊത്തിരി സമയം ചിലവഴിച്ചായിരുന്നു അതെഴുതിയത്. അതില്‍ വായനക്കാര്‍ക്കു താല്പര്യം ഉളവക്കുന്നുവെങ്കില്‍ അത്രയുമെങ്കിലും ആ മഹാത്മാവിനു വേണ്ടി ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നുള്ള ചാരിതാര്‍ത്ഥ്യം ഉണ്ട്.

വക്കാരിയുടെ ലിങ്കുകള്‍ വായിച്ചിട്ടു കൂടുതല്‍ എഴുതാം.

അങ്കിള്‍. said...

വായിച്ചു. മനസ്സ്‌ നിറഞ്ഞു. ഇങ്ങനെയൊരു മറുപടി കൊടുത്തില്ലായിരുന്നുവെങ്കില്‍ pseudo ഇന്‍ഡ്യാക്കാരുടെ തലക്ക്‌ ഘനം കുറയില്ലായിരുന്നു.

കണ്ണൂസ്‌ said...

വക്കാരിയുടേയും മാവേലി കേരളത്തിന്റേയും ലേഖനങ്ങള്‍ നന്നായി. എല്ലാം എന്തു കൊണ്ട് ഗാന്ധി ചെയ്തു തന്നില്ല എന്ന "അരാഷ്ട്രീയ" ചോദ്യം തന്നെയാണ്‌ ഗാന്ധി വിരുദ്ധ ചിന്തകളുടെ കാതല്‍. അംബേദ്‌കറെയോ ശ്രീനാരായണനെയോ പോലെ ജാതി ഉന്മൂലനത്തിന്‌ ഉഴിഞ്ഞു വെച്ച ഒരു ജീവിതമൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജാതി കല്പ്പനകള്‍ക്ക് അവ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതില്ല. ജാതീയതക്ക് പകരം വര്‍ഗീയത നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യയെങ്കില്‍ ഗാന്ധിജി അമ്പലത്തില്‍ പോയിരുന്നു. അതുകൊണ്ട് അദ്ദേഹം ഒരു മുസ്ലീം വിരുദ്ധനായിരുന്നു എന്നൊരു ആരോപണവും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്‌. :-)

Unknown said...

വളരെ നല്ല പോസ്റ്റ്. ഗാന്ധിജിയെ ഇത്ര മാത്രം ആരാധിയ്ക്കാന്‍ എന്തിരിയ്ക്കുന്നു എന്ന് ആലോചിച്ച് കുറ്റങ്ങള്‍ തപ്പി ചെന്നാല്‍ ആ ജീവിതത്തില്‍ ധാരാളം കാണും. കാരണം അദ്ദേഹം ഒരു സാധാരണക്കാരനായ മനുഷ്യനായിരുന്നു. നേരെ തിരിച്ച് സാധാരണക്കാരനായ ഗാന്ധിയില്‍ എന്താണ് ഇത്ര അസാധാരണമായി ഉള്ളത് എന്ന് അന്വേഷിയ്ക്കുമ്പോളാണ് നമ്മള്‍ വിസ്മയിക്കുന്നത്.

തറവാടി said...

മാവേലി കേരളം ,

ഒന്നു മാത്രം പറയാം ,

"Well done"

Anonymous said...

No one told here , how this great man died???

indians killed him. RSS Man Killed him. shame on you RSS.

ഡാലി said...

ഗംഭീരന്‍ ലേഖനം മാവേലി.

വിമര്‍ശനവിധേയനാക്കാനാവാത്ത വിശുദ്ധ പശു അല്ല ഗാന്ധിജി എന്ന് കരുതാന്‍ ആര്‍ക്കും ന്യായമുണ്ട് എന്നു കരുതി വെറുതെ അടിച്ചു തകര്‍ക്കാന്‍ പറ്റുന്നൊരു മണ്‍പ്രതിമയാണ് ഗാന്ധി എന്ന് (അന്ധ)വിശ്വസിക്കുന്നവര്‍ക്കെതിരെ ഇത്തരം പോസ്റ്റുകള്‍ എന്നും ആവശ്യമാണ്. എല്ലാവര്‍ഷവും ഗാന്ധിജയന്തിയ്ക്ക് ഇത്തരം കണ്ണുപൊത്തിയടികള്‍ പതിവാണെന്ന് തോന്നുന്നു. ചിലര്‍ക്ക് അരാഷ്ട്രീയതയാണു പ്രശ്നമെങ്കില്‍ മറ്റുചിലര്‍ക്ക് രാഷ്ട്രീയാന്ധതയാണ്. കഴിഞ്ഞ വര്‍ഷം ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന കണ്ണുപൊത്തിയടിയില്‍ പങ്കെടുത്തിരുന്നു. അത് ഇവിടെ.

പാലസ്തീനികള്‍ പോലും ഇനി പ്രതീക്ഷിക്കുന്നത് ഒരു ഗാന്ധിയെ ആവാം. അത്യാധുനിക ബോംബര്‍ വിമാനങ്ങള്‍ക്കെതിരെ കാറ്റിലാടുന്ന ഒരു കത്യൂഷകൊണ്ട് എത്രനാള്‍ പിടിച്ച് നില്‍ക്കും? സമരമുഖത്തെ അറബികള്‍ മഹാത്മാഗാന്ധിയുടെ നാടല്ലെ ഇന്ത്യ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നും ആത്മാഭിമാനമാണ്.

മുസ്തഫ|musthapha said...

പ്രിയ മാവേലി,

വളരെ നന്നായി ഈ പോസ്റ്റ്... അഭിനന്ദനങ്ങള്‍!

“...ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ...”

Kaippally കൈപ്പള്ളി said...
This comment has been removed by the author.
Kaippally said...

1) തെറ്റ് പറ്റി. "1906ല്‍ Britishകാര്‍ സൌത്താഫ്രിക്കയില്‍ dutchകാര്‍ക്കെതിരെ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു".
തിരുത്തിയിട്ടുണ്ട്. എങ്കിലും
2nd Boer യുദ്ധത്തില്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു കടുത്ത ദുരിതം അനുഭവിച്ചത്. concentration campല്‍ 100,000 കറുത്തവര്‍ഗ്ഗാരുണ്ടായിരുന്നു. അവരുടെ മരണം അപ്രസക്തമായതിനാല്‍ എത്ര കൊല്ലപ്പെട്ടു എന്ന് കൃത്യമായ സംഖ്യകള്‍ ഇല്ല.


3) ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ president John Langalibalele Dube ആയിരുന്നു. Nelson Mandela അദ്ദേഹത്തെ പറ്റി പറഞ്ഞോ എന്നല്ല. ഗാന്ധി എന്തെ പറയാത്തത് എന്നണു് ചോദ്യം.

Sol Plaatje ഒരു പത്രപ്രവര്ത്തകനും, രാഷ്ട്രീയക്കാരനും എല്ലാമായിരുന്നു. അദ്ദേഹം പ്രശസ്തനുമായിരുന്നു. ഗാന്ധി കറുത്തവര്‍ഗ്ഗക്കാരുമായി ഒത്ത് പ്രവര്ത്തിക്കാന്‍ ഒരിക്കലും താല്പര്യം കാണിച്ചിട്ടില്ല എന്നാണു ഞാന്‍ പറഞ്ഞുവന്നത്.
4) ഇതുമാത്രമല്ല. അദ്ദേഹത്തിന്‍റെ Collected Works of Mahatma Gandhiഎന്ന സമാഹാരത്തില്‍ കറുത്ത വര്‍ഗ്ഗക്കാരേ Kaffirs എന്നാണു ഉപയോഗിച്ചിട്ടുള്ളത്. Kaffir എന്ന വാക്കിന്‍റെ അര്ത്ഥം അറിയാമോ?

5) Collected Works of Mahatma Gandhi Vol1, Page 409-410


Regardless of who makes the allegations against gandhi all allegations are based on Gandhi's own words and speeches. Nothing is fabricated. Unfortunately gandhi has outgrown history and his followers have transformed him into a demi god. Not surprising given our primitive indian mindsets to paint larger than life images of our heroes.

ഗാന്ധി മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും വലിയ നേതവു്. അദ്ദേഹം പല നേതാക്കള്‍ക്കിടയില്‍ ഒരു നേതാവു മാത്രമായിരുന്നു.

അദര്‍ശത്തിലും വീക്ഷണത്തിലും ഗാന്ധിയേ കാള്‍ നൂറു് മടങ്ങ കേമന്മാര്‍ തെക്കേ ഇന്ത്യയില്‍ ഉണ്ടായിരിന്നിട്ടും എന്തുകൊണ്ട് ഈ മനുഷ്യന്‍ പ്രസിദ്ധനായി.

ബ്രാഹ്മണ്യം. അത്രമാത്രം.

ഗാന്ധി മഹാത്മാവല്ല എന്നേ ഞാന്‍ പറഞ്ഞോള്ളു.

Inji.
Stay clear. This is hardly your league. When I do address issues pertaining to feminism, prostitution, adultery cheating wives, anonymous female bloggers etc. you will be invited to participate.

Kaippally said...

വക്കാരി
ലോകം മുഴുവന്‍ നന്നാക്കിയില്ലെങ്കിലും ലോകം മുഴുവന്‍ നന്നാവണം എന്ന് ആഗ്രഹിക്കുന്നവനാണു് മഹാത്മാവു്. അല്ലാതേ കൊച്ചുമക്കളടെ കൂടെ മുണ്ടില്ലാതെ കിടക്കലല്ല മഹാത്മാവു. യേത്.

കാളിയമ്പി said...

കൈപ്പള്ളിയണ്ണാ,
ഗാന്ധി ബ്രാഹ്മണനായിരുന്നില്ല. വൈശ്യന്‍ എന്നു പറയാവുന്ന ബനിയാ ജാതിക്കാരനായിരുന്നു.

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കു ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല.ബ്രാഹ്മണരും ക്ഷത്രിയരും ചേര്‍ന്ന അച്ചുതണ്ട് തന്നെ ഭരിയ്ക്കണമെന്ന് വിശ്വസിയ്ക്കുന്നവര്‍ക്കും കുറവുണ്ടായിരുന്നില്ല. എന്റെ അറിവില്‍ ബാപ്പു അതിലൊരാളായിരുന്നില്ല.

അങ്ങനെയായിരുന്നേല്‍
ശ്രീ.വിനായക ഗോഡ്സേയുടെ മൂന്നുനാല് വെടിയുണ്ടകള്‍ ഇരന്ന് വാങ്ങേണ്ട ഗതികേട് ഗാന്ധിയപ്പൂപ്പനുണ്ടാവുമായിരുന്നില്ല..നൂറ്റിയിരുപത് തികച്ചേനേ നിയതിയനുവദിച്ചിരുന്നെങ്കില്‍..

Inji Pennu said...

'Kaippally',

Sorry, I have always refused all your invitations, once even to "read" your so-called invited bloggers list. So this time too, thanks but not interested a bit. Kindly refrain from addressing me henceforth. Get it?

Maveli Keralam, Apologise for this off topic in this nice post.

myexperimentsandme said...

ഹ...ഹ... ബ്രാഹ്‌മണ്യം... :) ഏത് വാക്ക് എവിടെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതും താത്പര്യമുണ്ടാക്കുന്ന സംഗതി തന്നെ.

കൈപ്പള്ളി ഇവിടെ പറഞ്ഞതിനെല്ലാം തന്നെ മറുപടികള്‍ മാവേലി കേരളവും ഞാനുള്‍പ്പടെ മറ്റു പലരും ഈ പോസ്റ്റിലും മറ്റിടങ്ങളിലുമായി പറഞ്ഞിട്ടുണ്ട് എന്നാണ് പ്രതീക്ഷ. മഹാത്മാ ഗാന്ധി ലോകത്തിന്റെ മഹാത്മാവാണോ എന്നറിയില്ല, പക്ഷേ ഇന്ത്യക്കാര്‍ക്ക് അദ്ദേഹം മഹാത്മാവ് തന്നെ. അത് അദ്ദേഹത്തിന്റെ തന്നെ ജീവചരിത്രവും പ്രവര്‍ത്തികളും വായിച്ചും കേട്ടും അറിഞ്ഞ് ഇന്ത്യക്കാര്‍ തന്നെ രൂപപ്പെടുത്തിയെടുത്ത അഭിപ്രായമാണ്. അല്ലാതെ ആരെങ്കിലും അടിച്ചേല്‍പ്പിച്ചാല്‍ അത് അതേ പടി വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ലല്ലോ ഇന്ത്യക്കാരെല്ലാവരും. അതിനര്‍ത്ഥം അദ്ദേഹം വിമര്‍ശിക്കപ്പെടരുതന്നല്ല- വിമര്‍ശിക്കപ്പെടേണ്ട രീതിയില്‍ വിമര്‍ശിക്കപ്പെടണമെന്ന് മാത്രം.

പറഞ്ഞത് സ്ഥാപിക്കാനുള്ള താത്‌പര്യവും പഠിക്കാനുള്ള ആഗ്രഹവും രണ്ടും രണ്ടാണല്ലോ അല്ലേ. പല അപ്രോച്ച് ആവാം. ആദ്യം സൌത്ത് ആഫ്രിക്ക, പിന്നെ ഇന്ത്യ, പിന്നെ വ്യക്തിജീവിതം, പിന്നെ ബ്രാഹ്‌മണ്യം... ഇനി ഗോഡ്‌സെയെ വെടിവെക്കാന്‍ ഏര്‍പ്പാടാക്കിയതും ഗാന്ധിജി തന്നെയാണെന്നും കൂടി അറിഞ്ഞാല്‍ മതി.

myexperimentsandme said...

Regardless of who makes the allegations against gandhi all allegations are based on Gandhi's own words and speeches. Nothing is fabricated.

ആരാണ് പറയുന്നതെന്നും എന്തിനാണ് പറയുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ വളരെ പ്രധാനം. ഒരു white supremacist ഗാന്ധിജി കാഫിര്‍ എന്ന പദം ഉപയോഗിച്ചു എന്ന് പറയുമ്പോള്‍ അയാളുടെ ഉദ്ദേശം എന്താണെന്നും അയാളുടെ പശ്ചാത്തലം എന്താണെന്നും നോക്കണം. അപ്പോളാണ് അയാളുടെ ലേഖനങ്ങള്‍ നാസികളെ പിന്തുണയ്ക്കുന്ന വെബ് സൈറ്റുകളിലൊക്കെ വന്നിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. ഉദ്ദേശശുദ്ധിയോടെയുള്ള പരാമര്‍ശമാണെങ്കില്‍, ഗാന്ധിജിയെ പറ്റി കൂടുതല്‍ അറിയാനുള്ള ആഗ്രഹമാണെങ്കില്‍, കാഫിര്‍ എന്ന പദം എന്തര്‍ത്ഥത്തിലാവാം ഗാന്ധിജി ഉപയോഗിച്ചതെന്നും ആ പദത്തിന് അന്ന് കൊടുത്തിരുന്ന നിലവാരമാണോ ഇന്ന് കൊടുക്കുന്നത് (കാരണം വിശദീകരിക്കാന്‍ ഇപ്പോള്‍ ഗാന്ധിജിയില്ല, അതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം തന്നെ ഇത്തരം പദങ്ങളെ വിശകലനം ചെയ്യണം) തുടങ്ങി ധാരാളം കാര്യങ്ങള്‍ അന്വേഷിക്കണം. ഇനി ഗാന്ധിജി ഇപ്പോള്‍ നമ്മള്‍ കൊടുക്കുന്ന അര്‍ത്ഥം തന്നെയാണ് അന്ന് കാഫിര്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കിയിരുന്നതെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ അന്നത്തെ പ്രായവും രാഷ്ട്രീയ ജീവിതവും ജീവിതപരിചയവും പിന്നെ അതില്‍ നിന്നും അദ്ദേഹം എത്രമാത്രം മാറി, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എത്രമാത്രം മാറി എന്നുമെല്ലാം അന്വേഷിക്കണം. അതല്ലാതെ കാഫിര്‍ എന്നൊരു പദം CWMG ല്‍ കണ്ടു, അതുകൊണ്ട് അദ്ദേഹം വര്‍ണ്ണവെറിയനാണ് എന്നൊക്കെയുള്ള നിലപാടുകള്‍ ഒറ്റയടിക്ക് എടുക്കുന്നതല്ല ശരിയായ രീതി.

പക്ഷേ അതെല്ലാം ഗാന്ധിജിയെ അറിയാനുള്ള ശരിയാ‍യ രീതിയിലുള്ള പഠനം ആഗ്രഹിക്കുകയാണെങ്കില്‍.

അതുപോലെതന്നെ ഗാന്ധിജിയുടെ വാക്കുകളും പ്രവര്‍ത്തികളും അദ്ദേഹം തന്നെ എഴുതിയതിന്റെയും പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് നമ്മള്‍ ഈ വിശകലനങ്ങള്‍ ചെയ്യുന്നതെന്നത് വളരെ പ്രധാനപ്പെട്ട കാര്യം. സ്വന്തം ആത്മകഥയില്‍ പോലും വെള്ളം ചേര്‍ക്കുന്ന, ടി.വി ക്യാമറയ്ക്കു മുന്‍പില്‍ പോലും പറഞ്ഞ കാര്യങ്ങള്‍ അടുത്ത ദിവസം മാറ്റിപ്പറയുന്ന ആള്‍ക്കാരുള്ള ഇക്കാലത്ത് ആ ഒരു പോയിന്റിന് വളരെ പ്രാധാന്യമുണ്ട്. അദ്ദേഹം ഇന്ത്യക്കാര്‍ക്ക് മഹാത്മാവാകാനുള്ള പല കാരണങ്ങളിലൊരു കാരണം.

പിന്നെ അദ്ദേഹം ഒരു മനുഷ്യനായിരുന്നതെന്നും ലോകം മുഴുവന്‍ നന്നാവണമെന്ന് ആഗ്രഹിച്ചോ ഇല്ലയോ എന്നതിനപ്പുറം സ്വന്തം രാജ്യക്കാര്‍ക്ക് ആത്മാഭിമാനം ഉണ്ടാക്കിക്കൊടുക്കാന്‍ നിസ്വാര്‍ത്ഥമായി പ്രയത്നിച്ചയാളാണെന്നതും അദ്ദേഹത്തിന്റെ മഹത്വത്തിന് മാറ്റു കൂട്ടുന്നു. അങ്ങിനെയൊരാളെ ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി തന്റെ രാഷ്ട്രീയജീവിതത്തിന്റെ ആരംഭദശയില്‍ പ്രവര്‍ത്തിച്ചില്ല എന്നൊരു പോയിന്റില്‍ തളച്ചിടാന്‍ നോക്കുന്നത് രസകരം തന്നെ. അതിനെപ്പറ്റിയെല്ലാം തന്നെ CWMG യിലും അദ്ദേഹത്തെപ്പറ്റി പഠിക്കേണ്ട രീതിയില്‍ പഠിച്ചവര്‍ നല്‍‌കിയ പഠനക്കുറിപ്പുകളിലും വിശദീകരിച്ചിട്ടുണ്ടെങ്കിലും. കൂടാതെ മാവേലി കേരളം ഈ പോസ്റ്റിലും. ഒരു white supremacist ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അതിനുശേഷം ഇക്കാര്യങ്ങളെപ്പറ്റിയുള്ള ഗാന്ധിജിയുടെ നിലപാടുകള്‍ എന്താണെന്ന് പലപ്പോഴും മിണ്ടില്ല. കാരണം അയാള്‍ക്ക് അതല്ല ആവശ്യം. പക്ഷേ നമുക്കോ?

myexperimentsandme said...

താത്‌പര്യമുണ്ടെങ്കില്‍...

Some of Gandhi's early South African articles are controversial. As reprinted in "The Collected Works of Mahatma Gandhi," (Vol. 8, p.120), Gandhi wrote in the "Indian Opinion" in 1908 of his time in a South African prison: "Many of the native prisoners are only one degree removed from the animal and often created rows and fought among themselves." Also as reprinted in "The Collected Works of Mahatma Gandhi," (Vol. 2, p.74), Gandhi gave a speech on September 26, 1896 in which he referred to the "raw kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife with, and then pass his life in indolence and nakedness". The term "Kaffir" is considered a derogatory term today (it is worth noting, however, that during Gandhi's time, the term "Kaffir" had a different connotation than its present-day usage). Remarks such as these have led some to accuse Gandhi of racism.

Two professors of history who specialize in South Africa, Surendra Bhana and Goolam Vahed, examined this controversy in their text, The Making of a Political Reformer: Gandhi in South Africa, 1893–1914. (New Delhi: Manohar, 2005). They focus in Chapter 1, "Gandhi, Africans and Indians in Colonial Natal" on the relationship between the African and Indian communities under "White rule" and policies which enforced segregation (and, they argue, inevitable conflict between these communities). Of this relationship they state that, "the young Gandhi was influenced by segregationist notions prevalent in the 1890s. At the same time, they state, "Gandhi's experiences in jail seemed to make him more sensitive to their plight [...] the later Gandhi mellowed; he seemed much less categorical in his expression of prejudice against Africans, and much more open to seeing points of common cause. His negative views in the Johannesburg jail were reserved for hardened African prisoners rather than Africans generally.

Former President of South Africa Nelson Mandela is a follower of Gandhi , despite efforts in 2003 on the part of Gandhi's critics to prevent the unveiling of a statue of Gandhi in Johannesburg. Bhana and Vahed commented on the events surrounding the unveiling in the conclusion to The Making of a Political Reformer: Gandhi in South Africa, 1893–1914. In the section "Gandhi's Legacy to South Africa," they note that "Gandhi inspired succeeding generations of South African activists seeking to end White rule. This legacy connects him to Nelson Mandela [...] in a sense Mandela completed what Gandhi started. They continue by referring to the controversies which arose during the unveiling of the statue of Gandhi. In response to these two perspectives of Gandhi, Bhana and Vahed argue: "Those who seek to appropriate Gandhi for political ends in post- apartheid South Africa do not help their cause much by ignoring certain facts about him; and those who simply call him a racist are equally guilty of distortion.

പിന്നെ കാഫിര്‍ എന്ന വാക്കിന്റെ ഹിസ്റ്റോറിക്കല്‍ യൂസേജും

(The word Kaffir was used in English and Dutch, from the 16th century to the early 20th century as a blanket term for several different peoples of southern Africa...

...For example, the Pitt Rivers Museum in Oxford originally labelled many African artifacts as "Kaffir" in origin. For another example, the 1911 Encyclopaedia Britannica made frequent use of the term, even to the extent of having an article of that title.

...During the 20th century, the word gradually took on negative connotations. By 1976, its use was actionable in court in South Africa. Despite this, the word continued, and continues to be used.)

അതിന്റെ ethnic slur യൂസേജിനെപ്പറ്റിയുമുള്ള റഫറന്‍സുകള്‍.

ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ മൊത്തത്തില്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്ക് 20-ആം നൂറ്റാണ്ടില്‍ ക്രമേണ ഒരു ഒരു നെഗറ്റീവ് മീനിംഗ് ഉണ്ടാക്കിയപ്പോള്‍ ആ വാക്ക് 20 -ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഗാന്ധിജി ഉപയോഗിച്ചതിന്റെ പശ്ചാത്തലം അന്വേഷിക്കാതെ അതിന്റെയടിസ്ഥാനത്തില്‍ ഗാന്ധിജിയെ വര്‍ണ്ണവെറിയനാക്കാന്‍ ആര്‍തര്‍ കെം‌പിന് പറ്റും. നമുക്ക് പറ്റുമോ എന്നതാണ് ചോദ്യം (അപ്പോഴും ചോദിക്കാം, ഗാന്ധിജി എന്തിന് കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി പോരാടിയില്ല എന്ന്. ഉത്തരം മാവേലി കേരളത്തിന്റെ പോസ്റ്റ്, ഗാന്ധിജിയെപ്പറ്റിയുള്ള കാക്കത്തൊള്ളായിരം ലേഖനങ്ങള്‍).

(കാഫിര്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ എന്ന ചോദ്യത്തെക്കാള്‍ കാഫിര്‍ എന്ന വാക്ക് 1800 കളിലും 1900 ത്തിന്റെ ആദ്യപാദങ്ങളിലും എന്തര്‍ത്ഥത്തിലാണ് സാധാരണ ഉപയോഗിച്ചതെന്നറിയാമോ എന്നതായിരിക്കും ഒന്നുകൂടി ശരിയായ ചോദ്യം).

ഗാന്ധിജിയുടെ കാഫിര്‍ എന്ന പദപ്രയോഗത്തിനെപ്പറ്റിയും അദ്ദേഹം എന്തുകൊണ്ട് ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കായി പോരാടിയില്ല എന്ന ചോദ്യത്തിന്റെയും ഉത്തരം എനിക്ക് കിട്ടി എന്നുതന്നെ തോന്നുന്നു. ഗാന്ധിജിയെപ്പറ്റി ഇത്രയും മനസ്സിലാക്കാന്‍ എനിക്ക് പ്രചോദനം തന്നവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

മാവേലി കേരളം said...

പ്രിയ ബ്ലോഗേഴ്സ്

ഇന്നലെ പോസ്റ്റിട്ടതിനിനു ശേഷം ഇപ്പോഴെ എനിയ്ക്കിങ്ങോട്ടൊന്നു വരാന്‍ സമയം കിട്ടിയുള്ളു. ഇനി ഞാന്‍ ജോലിയ്ക്കു പോകുന്നൂ. തിരിച്ചുവന്നിട്ട് എല്ലാ കമന്റിനും മറുപടി തരുന്നതായിരിയ്ക്കും.

Unknown said...

അവസാനത്തെ രണ്ട് കമന്റുകള്‍ക്ക് വക്കാരിമച്ചാനെ കൊട് കൈ. കലക്കി.(ഒരു കുല പാളയംകോടന്‍ പഴം ഇതാ. ഷേര്‍ ചെയ്ത് തിന്നാം)
:)

nalan::നളന്‍ said...

ഗാന്ധി ബ്രാഹ്മണനാണെന്നല്ല കൈപ്പള്ളി പറഞ്ഞത്, പ്രവര്‍ത്തി ബ്രാഹ്മണിസമാണന്നല്ലേ?

“Inji.
Stay clear. This is hardly your league.” ഇതും ബ്രാഹ്മണിസമല്ലേ കൈപ്പള്ളീ?

കണ്ണൂസ്‌ said...

ഒരുപാട് പുതിയ വിവരങ്ങള്‍ കിട്ടി ഈ സം‌വാദങ്ങളില്‍ നിന്ന്. എല്ലാവര്‍ക്കും - പ്രത്യേകിച്ച് വക്കാരിക്ക് - നന്ദി.

chithrakaran:ചിത്രകാരന്‍ said...

പ്രിയ മാവേലി,
അത്യുഗ്രന്‍ പോസ്റ്റ്.
ഈ പോസ്റ്റ് ഒരു നാലഞ്ചു പ്രാവശ്യം കോപ്പി പേസ്റ്റി വായിച്ചു പഠിക്കണമെന്നുപോലും ചിത്രകാരനു തോന്നുന്നു.
മാവേലി ഇതില്‍ പറഞ്ഞ ചരിത്രവസ്തുതകള്‍ക്കു പുറമെ... മവേലിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വളരെ വളരെ മനോഹരമായിരിക്കുന്നു.
അഭിവാദ്യങ്ങള്‍!!!!

മിടുക്കന്‍ said...

മാവേലി, നന്ദി.. കാക്കത്തൊള്ളായിരം നന്ദി....

വക്കാരി... കൊടുകൈ....! സത്യം പറഞ്ഞാല്‍ ഈ ഗാന്ധിയന്‍ ഗാന്ധിയന്‍ എന്നൊക്കെപ്പറയുന്നത് വക്കാരിയെപ്പൊലുള്ളവരെയാണ്.

മാവേലി കേരളം said...

പ്രിയ ഇഞ്ചി

എന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

‘സായിപ്പ് ആയിരുന്നു ഗാന്ധിയെങ്കില്‍ നമ്മള്‍
പഞ്ചപുച്ഛമടക്കി അത് വിഴുങ്ങി പഠിച്ചേനെ!‘

സമ്മതിയ്ക്കുന്നു.

പിന്നെ ആശയങ്ങളെയാണ് ഞാന്‍ തിരുത്താന്‍ ശ്രമിയ്ക്കുന്നത്;എപ്പോഴായാലും. വ്യക്തി അതില്‍ പെടുന്നില്ല.

എല്ലാ വ്യക്തികളും തെറ്റു ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും, ചെയ്താല്‍ അവര്‍ക്കതു സ്വയം തിരുത്താന്‍ കഴിയുമെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു. ഗാന്ധിയുടെ കാര്യത്തിലും അതുതന്നാണല്ലോ ഉണായത്.

പ്രമോദ്

സന്തോഷം.ഗാന്ധിയ്ക്കു ചെയ്യാന്‍ കഴിയാതെ പോയതൊക്കെ ചെയ്യാന്‍‍ ഒരു യുവ തലമുറ മുന്നോട്ടു വന്നെങ്കില്‍ എന്നാശിയ്ക്കുന്നു.

അങ്കിള്‍ വന്നതില്‍ സന്തോഷം. മനസ്സും നിറഞ്ഞുവല്ലോ.ധാരാളം മതി.

കണ്ണൂസേ സന്തോഷം. എന്റെ ജീവിതത്തില്‍ ഞാന്‍ തെറ്റും ശരിയും ചെയ്തിട്ടുണ്ട് എന്നു തുറന്നു പറഞ്ഞ്, എന്റെ ജീവിതം തന്നെ ഒരു സത്യാന്വേഷണ പരീക്ഷണമായിരുന്നു എന്നു പറ‍ഞ്ഞ ഒരാളിനെ പിന്നെ തെറ്റുകളുടെ പേരില്‍ കോടതി‍ കയറ്റുന്നത് എത്ര ശരിയാണ് എന്നുള്ളതാണ് എന്റെ വിഷമം.

ദില്‍ബാസുരാ

സന്തോഷം. നമ്മളിലും ഒരു ഗാന്ധിയുണ്ടാകാം എന്നുള്ളതാണ് ഗാന്ധിയുടെ ഇന്നത്തെ സാംഗത്യം എന്നാണെനിയ്ക്കു ഹ്റ്റോന്നുന്നത്.

പഴത്തിന്റെ ഒരു പങ്ക് എനിയ്ക്കുടെ വച്ചിട്ടുണ്ടല്ലോ.

തറവാടീ,

വന്നതില്‍ വളരെ സന്തോഷം.

നളന്‍

അപ്പോള്‍ ബ്രാമണ്യത്തിന്റെ സീറ്റില്‍ ഗാന്ധിയ്ക്കൊരു സ്ഥാനം.അല്ലേ!

ഡാലീ ഡാലിയുടെ ഗംഭീരം പോസ്റ്റു വായിച്ചു. എന്നിട്ടും ഗാന്ധിയേക്കുറിച്ചു വീണ്ടും സംശയം. സംശയിയ്ക്കയാണല്ലോ മനസ്സിന്റെ ജോലി.

അഗ്രജാ വന്നതില്‍ വളരെ സന്തോഷം. മനുഷ്യനു ദൈവത്തെ മോഡലാക്കന്‍ കഴിയുമോ ഇല്ല. എന്നാല്‍ മനുഷ്യനു മോഡലാക്കാന്‍ കഴിയുന്ന ഒരേ ഒരു ‘ദൈവമാണ്‘ ഗാന്ധി.

മാവേലി കേരളം said...

പ്രിയ കൈപ്പള്ളി,

1 'concentration campല്‍ 100,000 കറുത്തവര്‍ഗ്ഗാരുണ്ടായിരുന്നു.അവരുടെ മരണം അപ്രസക്തമായതിനാല്‍ എത്ര കൊല്ലപ്പെട്ടു എന്ന് കൃത്യമായ സംഖ്യകള്‍ ഇല്ല'

വളരെ ശരിയാണു കൈപ്പള്ളി പറഞ്ഞത്. ഇന്ത്യയില്‍ കൊളോണിയല്‍ ഭരണകാലത്ത്,ശിപായി ലഹള തുടങ്ങിയുള്ള യുദ്ധങ്ങളില്‍ എത്ര ഇന്ത്യാക്കാരുടെ ജീവനാണ് അതു പോലെ നഷ്ടപ്പെട്ടത്. പിന്നെ ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിലും (500,000 ഈ വിഭജനത്തില്‍ മാത്രം മരിച്ചു എന്നുപറയുന്നു. അതിലും കൂടുതലാണ് യാദ്ധാര്‍ഥ്യം എന്നും പറയുന്നവരുണ്ട്)

2 ഒരു തിരുത്ത്. ”John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube
എന്നിവരില്‍ ആദ്യത്തെ മൂന്നു പേരേക്കുറിച്ച് മണ്ഡേല തന്റെ ആത്മകഥയില്‍ ഒന്നും പറയുന്നില്ല എന്നു തിരുത്തുന്നു.


ഗാന്ധി എങ്ങനെ ഇന്‍ഡ്യയ്ക്കെങ്ങനെയാണോ അതുപോലെയാണ് മണ്ഡേല സൌത്താഫ്രിയ്ക്കയ്ക്ക്. ആ മണ്ഡേല സ്മരിയ്ക്കാത്ത ആളുകളെ ഗാന്ധി സ്മരിച്ചില്ല എന്നുള്ളത് അത്ര വലിയ ഒരു കാര്യമാണോ എന്നാണ് ഞാന്‍ അര്‍ഥമാക്കിയത്.

3 “Kaffir എന്ന വാക്കിന്‍റെ അര്‍ഥം അറിയാമോ?“ എന്നു ചോദിച്ചാല്‍...

അതിന്റെ അര്‍ഥം വാക്കാരി വ്യക്തമാക്കുന്നുണ്ടല്ലോ?

കൂടാതെ, സൌത്താഫ്രിയ്ക്കന്‍ പ്രസിഡന്‍ഡിന്റെ ഒരു നാഷനല്‍ അഡ്രസില്‍:Letter from the President: The privilege of trusteeship (Volume 5, No. 28� 15�21 July 2005)എഴുതിയിരിയ്ക്കുന്നതു നോക്കു:

In an article entitled "What Is The Destiny Of The Kaffir Race", published by
the 'King William's Town Gazette and Kaffrarian Banner', on 11 May 1865, almost
half-a-century before the ANC was established“


ഇവിടെ ‘കാഫിര്‍ റേസ്‘ എന്നാണു പറയുന്നത്. തീര്‍ശ്ചയായും 1890ല്‍ കാഫിര്‍ ഒരു ഡെറൊഗേറ്ററി റ്റേം ആയിരിയ്കാന്‍ സാദ്ധ്യതയില്ലെ.

എന്നാല്‍

‘Many of the Native prisoners are only one degree removed from the animal‘ എന്ന വക്കുകളില്‍ ഒരു തരം താഴ്ത്തല്‍ ഉണ്ടായിരുന്നു എന്നു സമ്മതിയ്കേണ്ടി വരുന്നു.

പക്ഷെ 1890കളിലെ ഈ ഗാന്ധിയെ extrapolate ചെയ്താല്‍ ഒരു മഹാത്മാവുണ്ടാകുകയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

Nothing is fabricated. Unfortunately gandhi has outgrown history and his followers have transformed him into a demi god. Not surprising given our primitive indian mindsets to paint larger than life images of our heroes.

അതെ ഗാന്ധിയെ ഒരു ‘demi god‘ ആയി കാണാന്‍ ശ്രമിയ്ക്കുന്നവര്‍ക്കാണ് അദ്ദേഹത്തിന്റെ മനുഷ്യസഹജമായ പരാജയങ്ങളെ അംഗീകരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത്?

'larger than life images' ഗാന്ധിയ്ക്കു കൊടുത്തു എന്നാണു വാദമെങ്കില്‍ അതിനു ഗാന്ധി ഉത്തര‍വാദിയല്ലല്ലോ?

തന്നെ ഒരു ദൈവമായോ അത്ഭുത സിദ്ധികളുള്ള അതിമാനുഷനായോ ആരും മനസിലാക്കരുത് എന്നു തന്നെയായിരുന്നു സ്വന്തം ആത്മകഥ അത്ര സത്യസന്ധമായി എഴുതിയപ്പോള്‍ ഗാന്ധിയുടെ താല്പര്യം.

ആള്‍ ദൈവങ്ങളുടെ ചമച്ചുകൂട്ടിയ perfection ആളുകള്‍ അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നെങ്കില്‍ അതദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ?

ശരിയായാണ് തെക്കെ ഇന്‍ഡ്യയിലും വടക്കേ ഇന്‍ഡ്യയിലുമുണ്ടായിരുന്നു വീരന്മാര്‍. കൊളോണീയലിസത്തിന്റെ എച്ചില്‍ക്കൂനകളില്‍ പാരസൈറ്റുകളെപ്പോലെ കൊഴുത്തുമുഴുത്ത്, ഗീതയും അതുപോലെ അനേക സംസ്കൃത ഗ്രന്ധങ്ങളും കക്ഷ്ത്തിലടുക്കിപ്പിടിച്ച് സാധാരണക്കാരനെ ഏഴുനാഴിക അകലെ നിര്‍ത്തി ദൈവത്തിന്റെ പ്രതിപുരിഷരായി നടന്നിരുന്നവര്‍.

പക്ഷെ അവരെയൊക്കെ മാതൃരാജ്യത്തെ തങ്ങള്‍ക്കു കൂട്ടിത്തന്ന നട്ടെല്ലില്ലാത്ത അവസരവാദികള്‍ എന്നല്ലാതെ കൊളോണീയല്‍ ബ്രിട്ടന്‍ കരുതിയിരുന്നില്ല.

പക്ഷെ ബ്രിട്ടീഷുകാരന്റെ മനസ്സില്‍, ഇന്ത്യക്കാര്‍‍ ജന്മനാ അടിമകളാണ് എന്ന ധാരണയ്ക്ക് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍‍പ്പിച്ചത് ഗാന്ധിയായിരുന്നു. ഇങ്ങനെയുമൊരിന്ത്യാക്കാരനോ, ഇന്ത്യാക്കാരന് ആ‍ാത്മബോധമോ, ധാര്‍മ്മികതയോ, ധാര്‍മ്മിക പടയോ, അഹിംസാബോധമോ, സംസ്കാ‍രമോ, നാഷലിസമോ, വ്യക്തിസാമൂഹ്യ ബന്ധങ്ങളോ?

ഇതൊക്കെ നങ്ങള്‍ക്കു മാത്രമല്ലേ ഉള്ളു എന്നു ധരിച്ച്, ലോകം ഭരിയ്ക്കാനുള്ള അവകാശം തങ്ങളുടെ വര്‍ഗ-മത-ദൈവ വിശ്വാസത്തിന്റെ പ്രത്യേക ആനുകൂല്യമാണ് എന്നു ധരിച്ച ഓരോ ബ്രിട്ടീഷുകാരന്റയും അന്തക്കരണത്തിന്റെ മുഖത്ത് ആഞ്ഞടിയ്ക്കാന്‍ കഴിഞ്ഞത്, അര്‍ദ്ധനഗ്നനായ ആ ‘ഫക്കീറി’നു മാത്രമായിരുന്നു.

സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടഷ് സാമ്രാജ്യത്തിന്റെ ചങ്കില്‍‍ തങ്ങളുടെ ധാര്‍മ്മിക സുപ്രീമസീ വാദത്തിനു സാംഗത്യമുണ്ടോ എന്നു സംശയിപ്പിയ്കാന്‍ കഴിഞ്ഞ ഒരേ ഒരിന്ത്യാക്കാരന്‍ എന്ന അത്ഭുതപൂര്‍വമായ സ്ഥാനം കൊടുത്തുകൊണ്ടാണ് ഞാനും എന്നേപ്പോലെയുള്ള അനേകം ഇന്ത്യാക്കാരും അദ്ദേഹത്തെ മഹാത്മാവ് എന്നു വിളിയ്ക്കുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്തിനു ശേഷം സംജാതമായ ലോക രാഷ്ട്രീയ കാരണങ്ങളാല്‍, ബിട്ടന്‍ ഇന്ത്യവിട്ടു പോകുമായിരുന്നേനേ. പക്ഷെ കൊളോണിയല്‍ ഇന്ത്യയെ അഥവാ ഇന്ത്യയിലെ ജനങ്ങളെ കൊലോണിയലിസത്തില്‍ നിന്നു സ്വതന്ത്രമായ ആഫിയ്കന്‍ രാജ്യത്തില്‍ നിന്നും അതിലെ ജനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് ഗാന്ധിയാണ്. ഇതു വര്‍ഗ്ഗീയതയുടെഒരു വാചകമല്ല.

കറുത്ത വര്‍ഗകാരും ഇന്ത്യാക്കരും ഭരിയ്ക്കപ്പെടേണ്ടവര്‍ ആണ് ഭരിയ്ക്കേണ്ടവരല്ല എന്ന ബോധത്തോടെ ഇന്ത്യയിലെത്തിയ കോളോണിയല്‍ വര്‍ഗ്ഗം ഇന്തയില്‍ നിന്നു തിരിച്ചു പോയത് ആ ബോധം തിരുത്തിക്കൊണ്ടാണ്. ആഫ്രിയ്ക്കയില്‍ നിന്നും അങ്ങനെയല്ല അവര്‍ പോയത്, അഥവാ ആഫിര്യ്കയില്‍ നിന്നും അവര്‍ പോയതേ ഇല്ല എന്നു പറയാം. കാ‍രണം ഗാന്ധിയേപ്പോലെ ഒരു ധാര്‍മ്മിക നേതാവ് ആഫ്രിയ്ക്കയിലുണ്ടായില്ല.

ഇന്ത്യ വിട്ടു പുറത്തു പോകുന്ന ഒരോ ഇന്ത്യാക്കരനും ഗാന്ധിയുടെ നാട്ടിലെ പൌരന്‍ എന്ന സ്ഥാനം അറിഞ്ഞോ അറിയാതെയോ അനുഭവിയ്ക്കുന്നുണ്ട് എന്ന് എന്റെ അനുഭത്തില്‍ നിന്നു തന്നെ പറയാം.

ഇന്ത്യയിലെ ഓരോ വ്യക്തിയിലും, ലോകം ഗാന്ധിയുടെ ഒരംശത്തെക്കാണുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. ഈ അംശം എന്നുമെന്ന പോലെ ഇന്നും ഒരു racial supremacy യുടെ അന്തക്കരണത്തില്‍ അസ്വസ്തതകള്‍ ഉണ്ടാക്കുന്നു.

അതിന്റെ പേരില്‍ ഗാന്ധിയ്ക്കു നേര്‍ക്കുയര്‍ത്തുന്ന ചളിവാരിയെറിയല്‍ ഇന്ത്യയിലെ ഓരോവ്യക്തിയുടെ നേര്‍ക്കുമുള്ള ചളിയായിക്കാണാന്‍ കഴിയേണ്ടതാണ്.ഇവിടെയാണ് വാക്കാരി ചോദിയ്ക്കുന്ന ചോദ്യത്തിന്റെ പ്രസക്തി, ഒരിന്ത്യാക്കാരനു ഗാന്ധിയെ അങ്ങനെ കാണാന്‍ കഴിയുമോ എന്ന്.

ലോകത്തിന്റ് മുന്‍പില്‍ ഇന്ത്യയ്ക്കൊരു സ്ഥാനം വേനമെന്നാഗ്രഹിയ്ക്കുന്ന ഏതൊരിന്ത്യാക്കാരനും ഇന്നും മുറുകെ പ്പിടിയ്കാന്‍ കിട്ടുന്ന ഒന്ന് അതു gandhiyan legacy മാത്രമാണ്.അതിനെ സംരക്ഷിയ്ക്കാന്‍ മുന്നോട്ടു വരുക ഇന്ത്യാക്കരി എന്ന നിലയില്‍ എന്റെ ധാര്‍മ്മിക ബോധ്മായിട്ടേ എനിയ്ക്കു കാണാന്‍ കഴിയു.

ഇന്ത്യയുടെ ബ്രാഹ്മണ്യത്തിനു കീഴടക്കാന്‍ കഴിയാഞ്ഞ ഒരേ ഒരു മനസായിരുന്നു ഗാന്ധിയുടേത്, അതിന്റെ ശിക്ഷയാണ് ഗാന്ധി അവസാനം അനുഭവീച്ചതും.

ഇതയുമൊക്കെയേ എനിയ്ക്കെഴുതാനുള്ളു.

പിന്നെ ഒരോ വ്യക്തിയ്ക്കും എന്തിലും വിശ്വസിയ്ക്കാനുള്ള അവകാശമുണ്ട്. അതും ഞാന്‍ മാനിയ്ക്കുന്നു.

nalan::നളന്‍ said...

കൈപ്പള്ളി : ബ്രാഹ്മണ്യം. അത്രമാത്രം.
ഗാന്ധി മഹാത്മാവല്ല എന്നേ ഞാന്‍ പറഞ്ഞോള്ളു.

ambi: കൈപ്പള്ളിയണ്ണാ,
ഗാന്ധി ബ്രാഹ്മണനായിരുന്നില്ല. വൈശ്യന്‍ എന്നു പറയാവുന്ന ബനിയാ ജാതിക്കാരനായിരുന്നു.

ഞാന്‍ പറഞ്ഞതെന്തെന്നു മാവേലിക്കു മനസ്സിലായിക്കണുമെന്നു വിശ്വസിക്കുന്നു.
ഗാന്ധിയില്‍ ബ്രാഹ്മണിസം ഞാന്‍ ഇതുവരെ ആരോപിച്ചിട്ടില്ല.
എന്നു കരുതി അങ്ങിനെ വിശ്വസിക്കുന്നില്ലെന്നല്ല.
ചാതുര്‍വര്‍ണ്യത്തൊടുള്ള ഗാന്ധിയുടെ സമീപനത്തില്‍ നിന്നും അങ്ങിനെയല്ലാതെ മറിച്ചൊരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല.

nalan::നളന്‍ said...

തിരുത്ത്.

മുന്‍പെഴുതിയ കമന്റില്‍ ഗാന്ധിയുടെ ചാതുര്‍വര്‍ണ്യത്തൊടുള്ള നിലപാട് പലരും പറഞ്ഞ പോലെ ഗാന്ധിയുടെ നിലപാടുകള്‍ ആയിരുന്നെങ്കിലും അത് ഗാന്ധിയുടെ ആദ്യകാല നിലപാടുകളായിരുന്നു.

http://www.bfg-muenchen.de/caste.htm

ഈ ലിങ്കില്‍ ഗാന്ധിയുടെ നിലപാടുകള്‍ 1921ല്‍ ജാതിയേയും വര്‍ണ്ണത്തേയും ന്യായീകരിക്കുന്നതില്‍ നിന്നും 1930 കളില്‍ വരുമ്പോള്‍ ജാതി വിട്ട് വര്‍ണ്ണത്തെ ന്യായീകരിക്കുകയും 1945ലെ ഗാന്ധി ചാതുര്‍വര്‍ണ്യത്തെ അപ്പാടെ നിരാകരിക്കുകയാണു ചെയ്യുന്നത്.

1945 “"You should become like Ambedkar. You should work for the removal of untouchability and caste. Untouchability must go at any cost"

അതുപോലെ വിവാഹത്തെപ്പറ്റിയും..
ആദ്യകാലങ്ങളില്‍ ഇന്റര്‍ കാസ്റ്റ് വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാതിരുന്ന ഗാന്ധി 1945ആകുമ്പോഴേക്കും

"1945: "If... castes and sub-castes as we know them disappear - as they should - we should [then] unhesitatingly accord the highest importance to marriages between Ati-Shudras and caste-Hindus." (C, LXXX, 77)

[44] 1945: "If the marriage is in the same community do not ask for my blessings, however deserving the girl may be. I send my blessings if she is from another community." (C, LXXX, 99) "

ഈ ഒരു മഹത്തായ മാറ്റത്തെ കാണാതിരിക്കാന്‍ വയ്യ.
മാവേലിക്കു നന്ദി.

വെള്ളെഴുത്ത് said...

നിഷാദിന്റെ ഗാന്ധിയ്ക്ക് ഒരു മറുപടി പോസ്റ്റായെഴുതണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ മറുപോസ്റ്റ് കാണുന്നത്.ഇതു മതി.

myexperimentsandme said...

എന്തുകൊണ്ടാണ് മഹാത്മാഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവായിരിക്കുന്നതെന്ന ചോദ്യത്തിന് മാവേലി കേരളത്തിന്റെ ഈയൊരു കമന്റ് മാത്രം മതി ഉത്തരമായി. വളരെ വളരെ നന്ദി. തീര്‍ച്ചയായും ഒരു പോസ്റ്റാക്കേണ്ട കമന്റ്.

മാഹാത്മ്യം അടിച്ചേല്‍‌പ്പിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ. അത് സ്വയം അറിഞ്ഞുതന്നെ അംഗീകരിക്കേണ്ട സംഗതിയാണ്. മഹാത്മാഗാന്ധിയെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കാലഘട്ടം ആദ്യം അറിയണം. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കല്ലാതെ ആര്‍ക്കും തന്നെ ആ കാലഘട്ടം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഏറ്റവും നന്നായി ആ കാലഘട്ടവുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റുന്നവര്‍ക്ക് അദ്ദേഹത്തെ അത്രയും കൂടുതല്‍ അറിയാം. അവിടെനിന്ന് വേണം അദ്ദേഹത്തെ (അതുപോലെ ഏതൊരു ചരിത്രവും) പഠിക്കാന്‍ തുടങ്ങാന്‍. പല ചരിത്രവിശകലനങ്ങളിലും സംഭവിക്കുന്ന പിഴവാണ്, ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളും അനുഭവങ്ങളുടെയും സ്വാധീനത്താല്‍ കൊല്ലങ്ങള്‍ പഴക്കമുള്ള കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവരെ വിലയിരുത്തുന്നത്. ഒരു പദപ്രയോഗത്തിന്റെ, ഇപ്പോഴത്തെയും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലെയും വ്യത്യാസം പോലും, ഒരാളെ വിലയിരുത്തുമ്പോള്‍ നിഗമനങ്ങളില്‍ പിഴവുകള്‍ വരാന്‍ കാരണമാവും എന്ന് കണ്ടില്ലേ.

ഒരു പ്രൊജക്ട് കിട്ടി ഒന്നരമാസത്തെ ഡെഡ് ലൈന്‍ കൊടുത്ത് അതിനുള്ളില്‍ തീര്‍ക്കുന്നതാണ് വിജയമെന്നൊക്കെ കരുതുന്ന ഇപ്പോഴത്തെയും ഇനി വരാന്‍ പോകുന്നതുമായ തലമുറയ്ക്ക് ഗാന്ധിജി മഹാത്മാവല്ലാത്തതിന് കാരണം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വം പത്തുമുപ്പത്തഞ്ച് കൊല്ലമെടുത്തു എന്നതുമാവാം. മിക്കവാറും അവരുടെ കമ്പാരിസണ്‍ ബുഷ് ഇറാക്കില്‍ നേടിയ “വിജയ”മൊക്കെയാവാം. വെറും ഒന്നോ രണ്ടോ കൊല്ലം കൊണ്ട് നേടേണ്ടിയിരുന്ന സ്വാതന്ത്ര്യം ഗാന്ധിജി വന്ന് അഹിംസ, നിരാഹാരം, നിസ്സഹകരണം എന്നൊക്കെ പറഞ്ഞ് പത്ത് മുപ്പത്തഞ്ച് കൊല്ലം വലിച്ച് നീട്ടി അങ്ങിനെ ഇന്ത്യയെ അത്രയും കൊല്ലം പുറകോട്ടടിച്ചു എന്നതൊക്കെയാവാം അവരുടെ കാരണങ്ങള്‍, ഗാന്ധിജി മഹാത്മാവാകാത്തതിന്.

രണ്ടാം ലോക മഹായുദ്ധകാലത്തിനു ശേഷം സംജാതമായ ലോക രാഷ്ട്രീയ കാരണങ്ങളാല്‍, ബിട്ടന്‍ ഇന്ത്യവിട്ടു പോകുമായിരുന്നേനേ. പക്ഷെ കൊളോണിയല്‍ ഇന്ത്യയെ അഥവാ ഇന്ത്യയിലെ ജനങ്ങളെ കൊലോണിയലിസത്തില്‍ നിന്നു സ്വതന്ത്രമായ ആഫിയ്കന്‍ രാജ്യത്തില്‍ നിന്നും അതിലെ ജനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് ഗാന്ധിയാണ്. ഇതു വര്‍ഗ്ഗീയതയുടെഒരു വാചകമല്ല.

കറുത്ത വര്‍ഗകാരും ഇന്ത്യാക്കരും ഭരിയ്ക്കപ്പെടേണ്ടവര്‍ ആണ് ഭരിയ്ക്കേണ്ടവരല്ല എന്ന ബോധത്തോടെ ഇന്ത്യയിലെത്തിയ കോളോണിയല്‍ വര്‍ഗ്ഗം ഇന്തയില്‍ നിന്നു തിരിച്ചു പോയത് ആ ബോധം തിരുത്തിക്കൊണ്ടാണ്. ആഫ്രിയ്ക്കയില്‍ നിന്നും അങ്ങനെയല്ല അവര്‍ പോയത്, അഥവാ ആഫിര്യ്കയില്‍ നിന്നും അവര്‍ പോയതേ ഇല്ല എന്നു പറയാം. കാ‍രണം ഗാന്ധിയേപ്പോലെ ഒരു ധാര്‍മ്മിക നേതാവ് ആഫ്രിയ്ക്കയിലുണ്ടായില്ല
.

വളരെ ശരി. പറഞ്ഞ ബാക്കി കാര്യങ്ങളും. നന്ദി.

Viswaprabha said...

"ഇന്ത്യ വിട്ടു പുറത്തു പോകുന്ന ഒരോ ഇന്ത്യാക്കാരനും ഗാന്ധിയുടെ നാട്ടിലെ പൌരന്‍ എന്ന സ്ഥാനം അറിഞ്ഞോ അറിയാതെയോ അനുഭവിയ്ക്കുന്നുണ്ട് എന്ന് എന്റെ അനുഭവത്തില്‍ നിന്നു തന്നെ പറയാം.

ഇന്ത്യയിലെ ഓരോ വ്യക്തിയിലും, ലോകം ഗാന്ധിയുടെ ഒരംശത്തെക്കാണുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. ഈ അംശം എന്നുമെന്ന പോലെ ഇന്നും ഒരു racial supremacy യുടെ അന്തഃകരണത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.

അതിന്റെ പേരില്‍ ഗാന്ധിയ്ക്കു നേര്‍ക്കുയര്‍ത്തുന്ന ചളിവാരിയെറിയല്‍ ഇന്ത്യയിലെ ഓരോവ്യക്തിയുടെ നേര്‍ക്കുമുള്ള ചളിയായിക്കാണാന്‍ കഴിയേണ്ടതാണ്"


നമസ്തേ മഹാബലി!

*** *** ***

ഗാന്ധി എന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യം പറഞ്ഞുതന്നത് അക്ഷരം കൂട്ടിവായിക്കാന്‍ പഠിപ്പിച്ച ഒന്നാംക്ലാസിലെ ടീച്ചറാണ്. (അന്ന് സ്വതന്ത്രഇന്ത്യ താരുണ്യം പൂകുന്നേയുണ്ടായിരുന്നുള്ളൂ.)

പിന്നീട് ജീവിതത്തിലെ ഓരോ വഴിത്തിരിവിലും ആ ചെറിയ മനുഷ്യന്‍ എനിക്കുനേരെ തിരിഞ്ഞുനിന്നു.
ഞങ്ങളുടെ തത്വശാസ്ത്രങ്ങള്‍ അപ്പോഴൊക്കെയും പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുമിരുന്നു.

ഓരോ ചോദ്യത്തിനുമവസാനം അദ്ദേഹം വെറുതെ പുഞ്ചിരിച്ചുകൊണ്ട്, പറ്റുമെങ്കില്‍ ഒരു വാക്കുപോലും പറയാതെ, അതല്ലെങ്കില്‍ അപ്രസക്തമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന ഒരേ ഒരു വാചകം കൊണ്ട് എന്നെ അസന്നിഗ്ദമായി കീഴ്പ്പെടുത്തിക്കൊണ്ടുമിരുന്നു.

എനിക്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന അദമ്യമായ യുക്തിബോധത്തേയും ശാസ്ത്രീയവീക്ഷണത്തേയും കടന്നുമറിഞ്ഞ് ഗാന്ധി എപ്പോഴും വന്നുകൊണ്ടിരുന്നു.

മോഹന്‍‌ദാസിന്റെ ജീവിതം എങ്ങനെ അയാളുടെ സന്ദേശമാകുമെന്ന് അറിയുവാന്‍ വളരെ വളരെ വായിക്കേണ്ടി വന്നു.

എന്നിട്ടും ഗാന്ധിയെ അറിഞ്ഞില്ല മുഴുവനായും.

ബര്‍മ്മയിലേക്കുള്ള വഴിയില്‍നിന്നും ഇടയ്ക്കു പണിമതിയാക്കി ഒളിച്ചോടി പണ്ടെന്നോ തിരിച്ചുവന്ന ഉണ്ണ്യേട്ടന്‍ എന്ന പഴയ കൂലിപ്പട്ടാളക്കാരന്‍ പറഞ്ഞു ഗാന്ധിയെ കണ്ട കഥ. (1976). വലിയ ഉയരവും തടിയും അകമ്പടിക്കൊരുപടയും പ്രതീക്ഷിച്ചുകൊണ്ട് കല്‍ക്കത്തയിലൊരിടത്ത് നിന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഒരു കൊച്ചുമനുഷ്യന്‍ ഒരു വടിയും കുത്തിനടന്നുവന്നത്. അയാള്‍ ഉണ്ണ്യേട്ടനെ നോക്കി ചിരിച്ചത്! അയാളുടെ കുഞ്ഞുപ്രസംഗം - അല്ല സൌമ്യസംസാരം- കേട്ടത്. എന്നിട്ട് ‍ ഉണ്ണ്യേട്ടന്‍ നേതാജിയുടെ സൈന്യത്തില്‍ ഇനി തുടരില്ലെന്നു തീരുമാനിച്ച് ഒരു ചര്‍ക്കയും കൊണ്ട് ചേര്‍പ്പിലേക്കു പോയത്. കഥ പറഞ്ഞു കഥ പറഞ്ഞ് ഉണ്ണ്യേട്ടന്‍ മരിച്ചുപോയി...

ഹരിയാനയില്‍ വെച്ചുകണ്ട 97 വയസ്സുകാരന്‍!
മഞ്ഞിട്ടുമരവിപ്പിച്ച ഒരു പുലര്‍ച്ചേ വെള്ളകീറുന്ന നേരത്തായിരുന്നു റെയില്‍‌വേ സ്റ്റേഷനുമുന്നില്‍ വെച്ച് ആ വൃദ്ധന്‍ സഹായം ചോദിച്ചത്. കൈപിടിച്ച് അടുത്തൊരിടം വരെ കൊണ്ടുചെന്നാക്കാമോ എന്നു ചോദിച്ചു.
അയാളുടെ മക്കളുടെ സമ്മതമില്ലാതിരുന്നിട്ടുപോലും പാകിസ്താനില്‍ നിന്നും ഒറ്റയ്ക്ക് വണ്ടി കയറിവന്നത് രാജ്ഘട്ടിലേക്ക് പോവാനായിരുന്നത്രേ. ഒരു കണക്കിന് ഒരവസാന ഒളിച്ചോട്ടം. മരിക്കുന്നതിനുമുന്‍പ് ഗാന്ധിയുടെ ഖബര്‍ കാണണം എന്ന ഒരൊറ്റ മോഹവും കൊണ്ടായിരുന്നുവത്രേ നാല്‍പ്പതുകൊല്ലം അയാള്‍ ജീവിച്ചിരുന്നത്. വിഭജനത്തിനുമുന്‍പ് അയാളുടെ മൊഹല്ലയില്‍ വന്ന് പ്രധാനമായും പട്ടിണിക്കാരായ മൊസ്ലീമുകള്‍ക്കുവേണ്ടി ഗാന്ധി തുടങ്ങിവെച്ച ഒരു ഗ്രാമോദയം തറിക്കമ്പനിയുണ്ടായിരുന്നു അമ്പാലയില്‍. കണ്ടോണ്‍‌മെന്റിനപ്പുറത്ത് ഞങ്ങള്‍ ചെന്നുനോക്കുമ്പോള്‍ അവിടെ ഇന്നൊരു പുതിയ ഫാക്ടറിയാണ്.(1988)

ആ പഴയ പത്താന്‍‌കാരനും ഇപ്പോള്‍ നിശ്ചയമായും മരിച്ചുപോയിട്ടുണ്ടാവും.

നാഗ്‌പൂരിലും വര്‍ദ്ധയിലും ഒടിഞ്ഞുതൂങ്ങിയിരിക്കുന്ന വൃദ്ധന്മാരോട് മണിക്കൂറുകളോളം ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു:“നിങ്ങള്‍ ഗാന്ധിയെ കണ്ടിട്ടുണ്ടോ? ഗാന്ധിയെ അറിഞ്ഞിട്ടുണ്ടോ?”. “ഉള്ളംകൈയിലെ വരപോലെ...”-അവര്‍ വാചാലരായി. പഴംകഥകളില്‍ കൌതുകം തേടുന്ന തനിബാല്യക്കാരനെ അവര്‍ ചുക്കിച്ചുളിഞ്ഞ കൈകള്‍ക്കുള്ളില്‍ പ്രത്യേകവാത്സല്യത്തോടെ പുണര്‍ന്നു പൊതിഞ്ഞുവെച്ചു. ഈയൊരു കഥ പറയാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ ഇത്ര നാളും കാത്തിരുന്നതെന്ന പോലെ ബാക്കിവന്ന ഒന്നോ രണ്ടോ പല്ലുകള്‍ അവരുടെ പുഞ്ചിരിക്കുള്ളിലൂടെ എനിക്കുമീതെ വെളിച്ചം തൂവിക്കൊണ്ടിരുന്നു. (1989)

അലിഞ്ഞുകിടന്ന് അവരിപ്പോള്‍ അമ്മമണ്ണിനെ ആ കഥകളൊക്കെയും കേള്‍‍പ്പിക്കുന്നുണ്ടായിരിക്കാം.

അമൃത്‌സര്‍, പത്താന്‍‌കോട്ട്, അഹമ്മദാബാദ്, ചാന്ദ്നി ചൌക്ക്, ക്രഫോര്‍ഡ് ബസാര്‍, ചൌറിങ്ഗീ, സത്‌ന, ബിലാസ്‌പൂര്‍, ജബല്‍‌പൂര്‍, ഇന്‍ഡോര്‍, ആഗ്ര,മണ്ഡി, ദില്ലി, മുംബൈ, ചിത്തോര്‍ഗഢ്, വിജയവാഡ, കോലാര്‍, പുരി, മീററ്റ്.... എവിടെയും എവിടെയും ഒരു വൃദ്ധാവസ്ഥയെങ്കിലും ബാക്കിയുണ്ടായിരുന്നു പഴയൊരു കാലത്ത് ഒറ്റമുണ്ടുടുത്ത് വടിയും കുത്തിനടന്നിരുന്ന ആ ഒരേ ഒരൊറ്റ മനുഷ്യനെക്കുറിച്ച് എനിക്കു പറഞ്ഞുതരാന്‍....

തലയിലൊതുങ്ങാത്ത ബിരുദങ്ങളോ ആര്‍ത്തലച്ചുപടരുന്ന വാങ്മയങ്ങളോ പ്രത്യയശാസ്ത്രപാണ്ഡിത്യമോ ഇല്ലാത്ത, മനുഷ്യനെക്കണ്ടാല്‍ മനുഷ്യനാണെന്നു മാത്രം തിരിച്ചറിയുന്ന അവരൊക്കെയാണ് ഗാന്ധിയുടെ ജീവിതം എങ്ങനെയാണ് ഗാന്ധിയുടെ സന്ദേശമാവുന്നതെന്ന് എനിക്കു മനസ്സിലാക്കിച്ചുതന്നത്. ഗൂഗിളല്ല, ദീദാത്തിനെപ്പോലുള്ള ശവംതീനിക്കഴുകന്മാരല്ല, നാഥുറാമിന്റെയോ ഫിറോസിന്റെയോ ആര്‍ജ്ജിതശോഭ പൂണ്ട പുത്രപൌത്രകളത്രാദികളുമല്ല.

എത്ര ശാസ്ത്രം കീറിമുറിച്ചിട്ടും, എത്ര സാമൂഹ്യപാഠങ്ങളും പ്രത്യയഗീതികളും ഉരുക്കഴിച്ചുപഠിച്ചിട്ടും, എത്ര സുഖലോലുപസൌകര്യങ്ങളും നഗരസൌന്ദര്യങ്ങളും കണ്ടിട്ടും, എനിക്കു പിന്‍പറ്റിക്കൂടാനായി ഗാന്ധിയുടേതുപോലെ അത്ര ഹൃദയരാഗത്തോടെ, അത്ര ചിന്താഭദ്രതയോടെ, വേറെ ഒരു മനുഷ്യകഥാചരിതവും കിട്ടിയില്ലിതുവരെ.


റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ചിത്രത്തിനോട് ആദ്യമൊന്നും അത്ര പ്രതിപത്തി തോന്നിയിരുന്നില്ല. വീണ്ടും വീണ്ടും കാണുമ്പോള്‍ മനസ്സിലാവുന്നുണ്ട്, അത്ര വലിയൊരു ചിത്രം സിനിമയെന്ന ചെറിയ ക്യാന്‍‌വാസില്‍ ഒതുങ്ങാത്തത് ആറ്റന്‍ബറോയുടെ അപരാധമല്ലെന്ന്.

ജീവിതം ആരുടേതുപോലെയാവണം എന്നു ചോദിച്ചാല്‍ ഉത്തരം നിശ്ചയമാണ്, (ഒട്ടുമെളുപ്പമല്ലെങ്കില്‍പ്പോലും,) ഗാന്ധിയെപ്പോലെ.

ചെറിയൊരു മനുഷ്യനായി,ഏറ്റവും ദരിദ്രനായി.
എന്നിട്ടും,
വലിയൊരു മനസ്സുമായി,ഏറ്റവും ധനികനായി.

“നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യന് എന്തു നന്മയാണു വരുത്തിത്തീര്‍ക്കുക എന്നോര്‍ത്തുകൊണ്ടേ ഇരിക്കുക സദാ” - ഗാന്ധി പറഞ്ഞു.

“അവനവനാത്മസുഖത്തിനാചരിക്കു-ന്നവയപരന്നു സുഖത്തിനായ് വരേണം“ - ശ്രീനാരായണഗുരു പറഞ്ഞതും മറ്റൊന്നുമല്ല.

ഇതിനുപരി ഒരു വേദവും പുരാണവും എന്നോടൊന്നും പറഞ്ഞില്ല ഇതുവരേയ്ക്കും.

ഗാന്ധി മഹാത്മാവു തന്നെ. അല്ലെങ്കില്‍ മഹാത്മാവ് എന്ന പദമായിരിക്കും നിഘണ്ടുവിലെ ഏറ്റവും നിരര്‍ത്ഥകം.

വാക്കുകളില്‍‌പോലും ഹിംസ പുരണ്ട, വാക്കുതന്നെ ഹിംസയാക്കുന്ന പുതിയ ലോകത്തിലെ വിപ്ലവരീതികള്‍ക്ക് എളുപ്പമൊന്നും കീറിമുറിക്കുവാന്‍ കഴിയാത്തത്ര ദൃഢതയോടെ ആ പച്ചമനുഷ്യന്റെ സത്യാന്വേഷണയാത്രകള്‍ നമ്മുടെ ചരിത്രത്തിലൂടെ തുടരും.

സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യം സ്ഥാപിച്ചുകൊണ്ട് ആ ജൈത്രയാത്ര ഇനിയുമേറേക്കാലം മനുഷ്യരാശിയുടെ പ്രത്യാശകള്‍ക്കു മുകളില്‍ തണല്‍‌ വിരിച്ചുനില്‍ക്കും.

*** *** ***

നമസ്തേ മഹാബലി! നമസ്തേ വക്കാരീ!

ഗാന്ധിയെക്കുറിച്ച്, അത്രയ്ക്കും ഉള്ളിലുറഞ്ഞു കടുപ്പം പിടിച്ച ഒരു സത്യത്തെക്കുറിച്ച് ഋണാന്വേഷകമായി ആരെന്തുപറഞ്ഞാലും വല്ലാതെ നൊന്തുപോകാറുണ്ട് മനസ്സിന്. നീണ്ടനീണ്ട മറുപടികള്‍ എഴുതാന്‍ പോലുമാകാതെ, കുറച്ചൊരു കാലുഷ്യത്തോടെ, ഒട്ടൊരു വേദനയോടെ, നിറഞ്ഞ സഹാനുഭൂതിയോടെ, ആ അറിവില്ലായ്മകളെ മൌനമായി കടന്നുപോവാന്‍ തോന്നും സാധാരണ.

പക്ഷേ ഈയൊരു വിഷയത്തിനുവേണ്ടി നിങ്ങള്‍ രണ്ടുപേരും ചെലവാക്കിയ വിലപ്പെട്ട സമയത്തിനു പകരം നല്‍കാന്‍ ഇത്രയും കൂടി എഴുതിച്ചേര്‍ക്കണം എന്നു തോന്നി.

ഈ അധികപ്രസംഗത്തിനു മാപ്പ്.

മുസ്തഫ|musthapha said...

മാവേലി കേരളം, വക്കാരി, വിശ്വേട്ടന്‍... വളരെ നന്ദി... ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് കടത്തി വിട്ട ഈ കമന്‍റുകള്‍ക്ക്!

Anonymous said...

ഒരോവറിലെ ആറുബോളിലും സിക്സറടിച്ച യുവരാജ് സിംഗിന്റെ കുട്ടിക്കാലം, വീട്ടുകാരും കൂട്ടുകാരും ചര്‍ച്ചചെയ്യുന്നത് ഇന്നലെ എന്‍ഡിടിവിയില്‍ പ്രൈം ടൈമില്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതുകണ്ടു... സൂപ്പര്‍ ഹീറോ.. ഇനി അടുപ്പിച്ച് 12 സിക്സറുകള്‍ അരെങ്കിലുമടിയ്ക്കുന്നതുവരെ ഇത് സഹിയ്ക്കേണ്ടിവരും!

ഗാന്ധിജയന്തിയ്ക്ക്, ഗാന്ധിയുടെ ഒരു ദാന്‍ഡിയാത്രയല്ലാതെ ഒന്നും കാണാന്‍ പറ്റിയില്ല!

ആരാ മഹാന്‍ ആരാ മഹാത്മ??

chithrakaran ചിത്രകാരന്‍ said...

വിശ്വപ്രഭയുടെ കോരിത്തരിപ്പിക്കുന്ന കമന്റിനും, വക്കാരിയുടെ സജീവമായ ആത്മാര്‍ത്ഥതക്കുമുന്നിലും ചിത്രകാരന്റെ പ്രണാമം.

Rasheed Chalil said...

മാവേലികേരളം.. വക്കാരിമാഷേ... വിശ്വേട്ടാ ഒരുപാട് നന്ദി. ഈ ഈ പോസ്റ്റിന്... ഇതിലെ കമന്റുകള്‍ക്ക്. ഒത്തിരിനന്ദി.

മാവേലി കേരളം said...

പ്രിയ വക്കാരി

വാക്കുകള്‍ കിട്ടുന്നില്ല വക്കാരിയെ അഭിനന്ദിയ്ക്കുന്നതിന്. വക്കാരിയുടെ വിലയേറിയ സമയവും സാംഗത്യമേറിയ ലിങ്കുകളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഉദ്ദേശിച്ച കോസ് ഇത്ര ഭംഗിയായി നിവൃത്തിയ്ക്കാന്‍ ആവുകയില്ലായിരുന്നു എന്നുള്ളതില്‍ യാതൊരു സംശയുമില്ല.

വക്കാരിയുടെ ലിങ്കുകള്‍ എല്ലാം ഞാന്‍ വായിച്ചു. ആര്‍തര്‍ കെമ്പ് ഒരു ഗട്-ലെസ്സ് റേസിസ്റ്റും വൈറ്റ് സുപ്രിമിസ്റ്റും ആണ്. അയാള്‍ ഗാന്ധിയെ എങ്ങനെ കാണാന്‍ ആഗ്രഹിച്ചോ അങ്ങനെ കണ്ടു. അത്രേ ഉള്ളു.

ഗാന്ധിയെ ഒരു demigod/ perfect avathar ഇങ്ങനൊക്കെ കാണാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കെമ്പ് ഒരു കൊട്ടേഷന്‍ വിരുന്നു നല്‍കുന്നുണ്ട്.

എന്നാല്‍ മറ്റൊരു ലിങ്കില്‍ തന്ന “Gandhi and the Black People of South Africa“ എന്ന ലേഖനത്തില്‍ James D. Hunt,
ഗാന്ധിയെ യദ്ധാര്‍ഥമായി കാണുന്നു.

സൌത്താഫ്രിയ്കയിലെ വെള്ളക്കാരല്ലാത്തവരുടെ -കളേര്‍ഡ്സ്, ഇന്‍ഡ്യന്‍സ്, ബ്ലാക്സ്-പ്രശ്നങ്ങള്‍ ഓരോന്നും ഓരോ തര‍ത്തിലുള്ളതായിരുന്നു,
അദ്ദേഹം പറയുന്നു.

“The Indians, Coloured and Africans were often fighting their battles in different colonies, against different laws, and on the basis of different cultural foundations. The Coloured achieved the first effective political organization, the Indians launched an unconventional passive resistance struggle, and the Blacks, with a larger and more heterogeneous population, were finally forced into unity by the Land Act.”

പാസീവ് റെസിസ്റ്റന്‍സ് കാമ്പെന്‍, തങ്ങളുടെ പ്രതിഷേധരീതിയാക്കന്‍ അദ്ദേഹം,John L. Dube, (the first President of the South African Native National Congress later turned into ANC) യോട് ആഹ്വാനം ചെയ്യുന്നുണ്ട്.

ജൊന്‍ ഡൂബെ അതിനേക്കുറിച്ചു ഗാഢമായി ചിന്തിയ്ക്കയും ചെയ്തിരുന്നു. അതിനെക്കുറിച്ച് ഇന്ത്യയില്‍ നിന്നെത്തിയ ഒരു പാതിരി W. W. Pearson ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടിയേക്കുറിച്ച് Hunt എഴുതുന്നു.

“Mr. Pearson, if I lead my people along this dangerous path, we shall be destroyed. The Indian labourers may be illiterate, uneducated, ignorant and uncultured, but they come from an ancient culture. That culture is in their blood. A leader like Mr. Gandhi could awaken their latent divinity, their capacity to follow that ancient culture and undergo self-suffering. The inherent divinity in men was activized by Mr. Gandhi in the case of the Indians and they could demonstrate an extraordinary capacity for self-suffering. Our Negro people will not be able to control their tempers in a similar situation. They will hit back in self-defence and that is all the excuse the whites need to wipe us out. If my people kill one white man in their excitement, thousands of my countrymen will be killed with machine-guns and we shall be ruined, totally destroyed. No, Mr. Pearson, we do not have the capacity to take up a passive resistance struggle. The Indians alone are capable of“

ഗാന്ധി എന്തുകോണ്ടു ബ്ലാക്സിന്റെ കോസിനുവേണ്ടി ഒന്നുചേര്‍ന്നു നിന്നു മത്സരിച്ചില്ല എന്നു പറയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.

എന്നിരുന്നാലും കെമ്പിന്റെയും അതുപോലെയുള്ളവരുടേയും ഏകപക്ഷീയമായ വിമര്‍ശനത്തില്‍ ഗാന്ധി ലീഗസി നഷ്ടപ്പെടാതിരിയ്ക്കാതെ നമുക്കു ശ്രമിയ്ക്കേണ്ടതുണ്ട്. വരുംകാല തലമുറയീലെ കുട്ടികള്‍ ഗാന്ധിയെ തെറ്റിദ്ധരിയ്ക്കപ്പെടാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്.

സമയം കിട്ടുമ്പോഴൊക്കെ ഗാന്ധിയേക്കുറിച്ചു കുറച്ചുകൂടി എഴുതാന്‍ ഞാന്‍ ശ്രമിയ്ക്കാം. വക്കാരിയും ഇവിടെ കമന്റിട്ട എല്ലാവരും ശ്രമിയ്ക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട്,

ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങളോടെ.

മാവേലി കേരളം said...

പ്രിയ നളന്‍,

“അപ്പോള്‍ ബ്രാമണ്യത്തിന്റെ സീറ്റില്‍ ഗാന്ധിയ്ക്കൊരു സ്ഥാനം.അല്ലേ!“ ഒരു സര്‍ക്കാസം എഴുതിയതാണ്. പക്ഷെ സ്മയിലി ഇടുന്നതിനു പകരം, എക്ലമേഷന്‍ ഇട്ടു. വിചാരിയ്ക്കുന്ന കാര്യം എഴുതിവരുമ്പോള്‍ തിരിഞ്ഞുപോകുക എന്നൊരബദ്ധം പറ്റിയതാണു കേട്ടോ. എഴുതിയതു മന‍സിലാകാഞ്ഞിട്ടൊന്നുമല്ല.

പിന്നെ HOW GANDHI CAME TO BELIEVE
CASTE MUST BE DISMANTLED BY INTERMARRIAGE
എന്ന Mark Lindley യുടെ ലേഖനം വായിച്ചു. വളരെ ഉചിതമായി.

ഒരു കൂട്ടായ ശ്രമായിരുന്നു, അതില്‍ നളന്റെ പങ്കു വിലമതിയ്ക്കനാവാത്തതാണ്. വളരെ സന്തോഷം. വക്കാരിയ്ക്കു ഞാന്‍ എഴുതിയ കമന്റും വായിയ്ക്കുമല്ലോ

ചിത്രകാരാ

ചിത്രകാരനെ കണ്ടില്ലല്ലോ എന്നു വിചാരിച്ചിരുന്നപ്പോഴായിരുന്നു ചിത്രകാരന്റെ കമന്റു വന്നത്. എന്റെ സമയ്ക്കുറവുകൊണ്ട് പക്ഷെ ഉടനെ മറു കമന്റെഴുതാന്‍ കഴിയാതെ വന്നു. പ്രോത്സാഹനത്തിനു പ്രത്യേകം നന്ദി.

പ്രിയ അംബി

‘ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കു ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല.ബ്രാഹ്മണരും ക്ഷത്രിയരും ചേര്‍ന്ന അച്ചുതണ്ട് തന്നെ ഭരിയ്ക്കണമെന്ന് വിശ്വസിയ്ക്കുന്നവര്‍ക്കും കുറവുണ്ടായിരുന്നില്ല. എന്റെ അറിവില്‍ ബാപ്പു അതിലൊരാളായിരുന്നില്ല‘.

വളരെ കൃത്യമായി അംബി പറഞ്ഞിരിയ്ക്കുന്നു. ഗാന്ധി ബ്രാഹ്മണപക്ഷത്തായിരുന്നെങ്കില്‍ നമ്മളു കാണുന്നത് വേറൊരു ഇന്‍ഡ്യയായിരുന്നെനെ.

മാവേലി കേരളം said...

പ്രിയ മിടുക്കന്‍
കാക്കത്തൊള്ളായിരം നന്ദിയ്ക്കു കാക്കത്തൊള്ളായിരം നന്ദി അങ്ങോട്ടും.

പ്രിയ വെള്ളെഴുത്തേ
‘ഇതു മതി‘ എന്നു തോ‍ാന്നിയല്ലോ. അതുമതി. ആ വിശ്വാസത്തിനു നന്ദി, സന്തോഷം.

മാവേലി കേരളം said...

പ്രിയ വിശ്വപ്രഭയ്ക്ക്

ഇപ്പോഴേ മറുപടി എഴുതാന്‍ കഴിഞ്ഞുള്ളു. എന്തെഴുതിയാലാണ് ആ കമന്റിനൊരു മറു കമന്റാകുക എന്നറിഞ്ഞുകൂടാ.

ഒരു കവിതപോലെ ഇമ്പമേറിയ ആ കമന്റിന്‍ ഗാന്ധി തനി രൂപത്തില്‍ മുന്നില്‍ നില്‍ക്കുന്നതു പോലെയും, ചേതോഹരമായ ഒരനുഭവമായി മനസ്സിനെ തഴുകുന്നതു പോലെയും തോ‍ന്നി.

കൂട്ടിവായിപ്പിച്ച അക്ഷരത്തിലുടെ അദ്ദേഹത്തെ അറിവിലൂടെ മനസിലേക്കാനയിച്ച ടീച്ചറിനേയും, അദ്ദേഹത്തെ അടുത്തുകണ്ട ഉണ്ണിയേട്ടനേയും, അദ്ദേഹത്തിന്റെ സ്മരണകളെ ചങ്കിലേറ്റി ആ മഹാന്റെ അന്ത്യവിശ്രമത്തിലേക്കുള്ള തീര്‍ഥയാത്ര തപസ്യയായിക്കരുതിയ ആ പത്താന്‍ കാരനേയും, “ഉള്ളംകൈയിലെ വരപോലെ...ആ മഹാനുഭാവനെ അടുത്തറിഞ്ഞിരുന്ന നാഗ്‌പൂരിലും വര്‍ദ്ധയിലും ഒടിഞ്ഞുതൂങ്ങിയിരിക്കുന്ന വൃദ്ധന്മാരെയും ഞങ്ങളുടേയും കുടെ അനുഭവമാക്കിയതിനു നന്ദി.

ആ ഗ്രാമോദയ തറിക്കമ്പനിയിലെ ഫാക്റ്ററി, അദ്ദേഹത്തിന്റെ പാരമ്പര്യത്തിനു നേരെ ഇന്നുയരുന്ന വെല്ലുവിളികളെപ്പോലെ അസുഖകരമായ ചിന്തകള്‍ മനസിലുയര്‍ത്തുന്നു.

‘അമൃത്‌സര്‍, പത്താന്‍‌കോട്ട്, അഹമ്മദാബാദ്, ചാന്ദ്നി ചൌക്ക്, ക്രഫോര്‍ഡ് ബസാര്‍, ചൌറിങ്ഗീ, സത്‌ന, ബിലാസ്‌പൂര്‍, ജബല്‍‌പൂര്‍, ഇന്‍ഡോര്‍, ആഗ്ര,മണ്ഡി, ദില്ലി, മുംബൈ, ചിത്തോര്‍ഗഢ്, വിജയവാഡ, കോലാര്‍, പുരി, മീററ്റ്.... എവിടെയും എവിടെയും ഒരു വൃദ്ധാവസ്ഥയെങ്കിലും ബാക്കിയുണ്ടായിരുന്നു പഴയൊരു കാലത്ത് ഒറ്റമുണ്ടുടുത്ത് വടിയും കുത്തിനടന്നിരുന്ന ആ ഒരേ ഒരൊറ്റ മനുഷ്യനെക്കുറിച്ച് എനിക്കു പറഞ്ഞുതരാന്‍....‘ എത്ര ധന്യമായ അനുഭവം.

“റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ചിത്രത്തിനോട് ആദ്യമൊന്നും അത്ര പ്രതിപത്തി തോന്നിയിരുന്നില്ല. വീണ്ടും കാണുമ്പോള്‍ മനസ്സിലാവുന്നുണ്ട്, അത്ര വലിയൊരു ചിത്രം സിനിമയെന്ന ചെറിയ ക്യാന്‍‌വാസില്‍ ഒതുങ്ങാത്തത് ആറ്റന്‍ബറോയുടെ അപരാധമല്ലെന്ന്‘

അറ്റന്‍ബറോയുടെ ചിത്രത്തിന് അങ്ങനെയൊരു പൊരായ്മയുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷെ ഗാന്ധിയെകുറിച്ചെടുത്ത ചിത്രങ്ങളിലെല്ലാം മുന്തിയതാണ് അറ്റന്‍ബറോയുടെ ചിത്രമെന്നു തോന്നാറുണ്ട.

വക്കാരിയും വിശ്വപ്രഭയും,നളനും പിന്നെയിവിടെ കമന്റിട്ട ഒരോരുത്തരും അദ്ദേഹത്തിന്റെ മഹത്വത്തെ അഭൂതപൂര്‍വമായ ഓരോ മാനങ്ങളിലെത്തിച്ചു എന്നതില്‍ സംശയമൊന്നുമില്ല.

നന്ദി, നമസ്കാരം.

ദിലീപ് വിശ്വനാഥ് said...

"എന്റെ നോട്ടത്തില്‍ ഞാനദ്ദേഹത്തെ മഹാന്‍ എന്നു തന്നെ വിളിയ്ക്കുന്നു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ലോകത്തിനു മുന്‍പില്‍ നിന്ന് അഭിമാത്തോടെ ഉച്ചരിക്കാന്‍ അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റൊരിന്‍ഡ്യന്റേതും ഞാന്‍ കാണുന്നില്ല."

ഈ പ്രസ്താവനക്ക് നൂറില്‍ നൂറ് മാര്‍ക്ക്. പത്തൊന്‍പതാം നൂറ്റാണ്ട് മാത്രമല്ല, ഇനിയും കുറെ നൂറ്റാണ്ടുകള്‍ ആ പേരു മാത്രമാവും മഹാത്മാവ് എന്നു കൂട്ടി പറയാന്‍ ഉണ്ടാവുക.

Anonymous said...

ഞാന്‍ കൈപ്പള്ളിയുടെ പോസ്റ്റിിലിട്ട കമെന്റ്‌ ഇവിടെയും ഇടുന്നു.
"നിഷാദ്‌ കൈപ്പള്ളിയുടെ അവിവേകത്തിന് ഈ പോസ്റ്റുകളെക്കാള്‍ വലിയ തെളിവൊന്നും വേണ്ടല്ലോ. കാരണം ഞങ്ങള് ഭാരതീയ ഭാഷയും സംസ്കാരവും നാം പഠിച്ചതിനാല്‍ ഗാന്ധിജിയെപ്പറ്റി നല്ലതുമാത്രമേ പഠിച്ചിട്ടുള്ളു.
എന്നാല്‍ "ചെറുപ്പത്തില്‍ മലയാള ഭാഷ പഠിക്കാന്‍ അവസരം കിട്ടാത്ത ഒരു പ്രവാസി തിരോന്തരം മലയാളി. അക്ഷര തെറ്റുകള്‍ ധാരാളം ഉണ്ടാകും അതെല്ലാം സഹിച്ച് ഒരു പിടി അങ്ങ് പിടിച്ചാല്‍ എല്ലാം സ്വാഹ! യേത്!"
ഇതൊരു ലൈസന്‍സായി കണക്കാക്കി ആരെപ്പറ്റി എന്തും വിളിച്ചു പറയുന്നത്‌ ശരിയല്ല. ഗാന്ധിജിപ്പറ്റിയുള്ള തെറ്റായ പരാമര്‍ശങ്ങള്‍ക്ക്‌ കൈപ്പള്ളി മാപ്പ്‌ പറയുന്നതാവും നല്ലത്‌. "
ഭാരതീയ ഭാഷകളിലേതെങ്കിലും ഒന്ന്‍ പഠിച്ചിരുന്നെങ്കില്‍ കൈപ്പള്ളി ഇപ്രകാരം മഹാത്മാ ഗാന്ധിജിയെപ്പറ്റി പോസ്റ്റുുകള്‍ എഴുതില്ലായിരുന്നു. പ്രീയമുള്ള ബൂലോഗരെ നിങ്ങള്‍ ഇനി കമെന്റെഴുതേണ്ടത്‌ കൈപ്പള്ളിയുടെ പോസ്ടുകളിലാണ്. കാരണം വരും തലമുറ ആ പോസ്റ്റുകള്‍ വായിച്ചാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു ഭാരതീയനും ഉണ്ടായില്ലെ എന്നൊരു തോന്നല്‍ ഉണ്ടാവരുത്‌.

Anonymous said...

മേല്‍പ്പറഞ്ഞ എന്റെ കമെന്റിന് കൈപ്പള്ളി വോട്ട്‌ തേടുന്നു.

Raji Chandrasekhar said...

പ്രിയ മാവേലികേരളം
ഈ പോസ്റ്റ് ഞാനെടുക്കുന്നു.

മാവേലി കേരളം said...

അഗ്രജന്‍

മാവേലി കേരളം, വക്കാരി, വിശ്വേട്ടന്‍... വളരെ നന്ദി... ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് കടത്തി വിട്ട ഈ കമന്‍റുകള്‍ക്ക്!
:)

റോക്കന്രോള്‍

ഒരു ക്രിക്കറ്റുകളിക്കാരന്റെ സ്ഥാനം പോലും മീഡിയ ഗാന്ധിയ്കു കൊടുക്കുന്നില്ല എന്ന്.

ചിത്രകാരന്‍
വീണ്ടും വന്നുവല്ലോ സന്തോഷം.

ഇത്തിരി‍വെട്ടം

മാവേലികേരളം.. വക്കാരിമാഷേ... വിശ്വേട്ടാ ഒരുപാട് നന്ദി. ഈ പോസ്റ്റിന്... ഇതിലെ കമന്റുകള്‍ക്ക്. ഒത്തിരിനന്ദി.

വാല്‍മീകി

,പത്തൊന്‍പതാം നൂറ്റാണ്ട് മാത്രമല്ല, ഇനിയും കുറെ നൂറ്റാണ്ടുകള്‍ ആ പേരു മാത്രമാവും മഹാത്മാവ് എന്നു കൂട്ടി പറയാന്‍ ഉണ്ടാവുക.
:)

Unknown said...

ഈ പോസ്റ്റും ഇതിലെ കമന്റുകളും ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശക്തിയും സാധ്യതകളും വെളിപ്പെടുത്തുന്നു . മാവേലികേരളത്തിന്റെ ബ്ലോഗ്ഗ് സാന്നിധ്യം , ബ്ലോഗിന്റെ വളര്‍ച്ചയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ഗാന്ധിജിയെപ്പോലൊരു മഹാത്മാവിന് ജന്മം നല്‍കാനുള്ള സുകൃതം ഇനിയേത് നൂറ്റാണ്ടിനാണ് ലഭിക്കുക എന്നാണ് എന്റെ അമ്പരപ്പ് !

സമയം അനുവദിക്കുമ്പോള്‍ ഞാന്‍ വീണ്ടും വന്ന് ഈ പോസ്റ്റും കമന്റുകളും വായിക്കും . ഇത്തരം ചര്‍ച്ചകള്‍ ശ്രദ്ധിക്കുമ്പോഴാണ് ബ്ലോഗില്‍ വന്നതിന്റെ ഒരു ഗുണം അനുഭവ വേദ്യമാകുന്നത് .

മാവേലി കേരളം said...

ചന്ദ്രശേഖരന്‍ മാഷേ

അപ്പോള്‍ ഏറ്റവും നന്നായി ആ കാലഘട്ടവുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റുന്നവര്‍ക്ക് അദ്ദേഹത്തെ അത്രയും കൂടുതല്‍ അറിയാം. അവിടെനിന്ന് വേണം അദ്ദേഹത്തെ (അതുപോലെ ഏതൊരു ചരിത്രവും) പഠിക്കാന്‍ തുടങ്ങാന്‍."

സമ്മതിയ്ക്കുന്നു.

മാഷിന്റെ കടമെടുത്ത പോസ്റ്റു കണ്ടു.:)

ഗാന്ധി മഹാത്മാവാണ്/അല്ല എന്നുള്ള ചര്‍ച്ച തുടരട്ടെ എന്നു ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. ആ ചര്‍ച്ചയില്‍ കൂടി പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും അതിരുത്തരം കണ്ടു പിടിയ്ക്കയും ചെയ്യക വഴിയാണ് ഗാന്ധിയെ കൂടുതല്‍ അറിയാന്‍ കഴിയുന്നത്.

മാഷിന്റെ എല്ലാ സഹകരണത്തിനും നന്ദി നമസ്കാരം.

മാവേലി കേരളം said...

രാജീ ചന്ദ്രശേഖര്‍

വന്നതില്‍ സന്തോഷം.
“ഈ പോസ്റ്റ് ഞാനെടുക്കുന്നു“:)

സുകുമാരന്‍ മാഷേ

മാഷിന്റെ അഭിപ്രായം അറിയാന്‍ താല്പര്യം ഉണ്ടായിരുന്നു. അതറിഞ്ഞു. സന്തോഷമായി.

ഗാന്ധിജിയെപ്പോലൊരു മഹാത്മാവിന് ജന്മം നല്‍കാനുള്ള സുകൃതം ഇനിയേത് നൂറ്റാണ്ടിനാണ് ലഭിക്കുക എന്നാണ് എന്റെ അമ്പരപ്പ് !

അതിനു വേണ്ടി നമുക്കു കാത്തിയ്ക്കാം.

Anonymous said...

ഗാന്ധിജിയെപ്പറ്റി പഠിക്കുന്നതും അന്വേഷിക്കുന്നതും നല്ലതു തന്നെ. അത്‌ വിമര്‍ശിക്കുവാന്‍ വേണ്ടിയാകരുത്. വക്കാരിയെ അഭിനന്ദിക്കാതെ നിവൃത്തിയില്ല. ഗാന്ധിജിക്ക് പകരം മറ്റൊരാള്‍ ഇല്ലതന്നെ. ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിക്കെതിരെ ആരോപണങ്ങള്‍ മാത്രം നിരത്തിയ കൈപ്പള്ളിയുടെ പോസ്റ്റ് എങ്ങിനെയാണ് ‍ നമുക്ക് ഉള്‍‌‍ക്കൊള്ളുവാന്‍ കഴിയുക. ഗാന്ധിജിയെക്കുറിച്ച്‌ ഒരു ചര്ച്ചക്ക് അവസരമൊരുക്കിയ മാവേലികേരളം മഹാത്മാവിന്റെ മാനം കാത്തു.

മാവേലി കേരളം said...

നന്ദി പ്രകാശനം

ഈ പോസ്റ്റില്‍ ഇപ്പോള്‍ വരെ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി, നമസ്കാരം.

ഇതിന് അപ്പപ്പോള്‍ വേണ്ടുന്നതായ ലിങ്കു മുങ്ങിത്തപ്പി കൊണ്ടുവന്ന വക്കാരിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല.അതുപോലെ ഡാലിയും നളനും വിലപ്പെട്ട ലിങ്കുകള്‍ തന്ന് നമ്മളെ സഹായിച്ചു.

വിശ്വപ്രഭ സ്വന്തം അനുഭവത്തിലുടെ നമ്മെ ഒരു പ്രത്യേക ഗാന്ധിയന്‍ അനുഭവത്തിലേക്കുയര്‍ത്തി.

അവരവരുടെ വിലയേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉന്നയിച്ച് ഇവിടെ കമന്റിട്ട ഒരോരുത്തരും എല്ലാവരും ഈ പോസ്റ്റിനു മുതല്‍ക്കൂട്ടായി എന്നു വീണ്ടും പറയുന്നു.

ഈ പോസ്റ്റിന് ഇങ്ങനെയൊരു ചുരുക്കം എഴുതുന്നതിന്റെ കാരണം ഇപ്പോള്‍ അഭൂതപൂര്‍വമായ ചില പ്രതികര‍ണങ്ങള്‍ക്ക് നമ്മള്‍ ബ്ലോഗേഴ്സ് അനുഭവസ്ഥരായി എന്നുള്ളതാണ്. ഞാന്‍ ഉദ്ദേശിയ്ക്കുന്നത് ശ്രീമാന്‍ കൈപ്പള്ളിയുടെ ക്ഷമ ചോദിയണമോ എന്നുള്ള അഭിപ്രായ വോട്ടും അതിനെതുടര്‍ന്നുണ്ടായ തീരുമാനങ്ങളുമാണ്.

ഇവിടെ ഉരുത്തിരിഞ്ഞുവന്ന ചോദ്യം ഗാന്ധിജി മഹാത്മാവായിരുന്നോ/ആണോ എന്നുള്ളതായിരുന്നു.പക്ഷെ അതിന്റെ ഒരു പരിസമാപ്തി ശ്രദ്ധിയ്ക്കുക,കൈപ്പള്ളി മാപ്പുപറയുന്നു. എന്റെ അഭിപ്രായത്തില്‍ ഈ ഉദ്ദേശവും പരിസമാപ്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ഈ പോസ്റ്റു കോണ്ടു വന്നതു കൈപ്പള്ളിയാണ്. അതില്‍ അംഗീകരിയ്ക്കാന്‍ കഴിയാത്ത ആശയങ്ങള്‍ ഉള്ളതുകൊണ്ടു തന്നെയാണല്ലോ, അവ ഇത്ര ശക്തിപൂര്‍വം ചോദ്യം ചെയ്യപ്പെട്ടത്. എന്നു തന്നെയല്ല അവയുടെ മറുവശങ്ങള്‍ അവയെ ശക്തമായി ഖണ്ഡിയ്ക്കയും ചെയ്തു. ഇനിയും ഖണ്ഡിയ്ക്കാനുണ്ടെങ്കില്‍ അതും ചെയ്യാം. അല്ലേ വക്കാരീ.

ഇവിടെ നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ കരണീയമായ ചില മാറ്റങ്ങളേക്കുറിച്ചു സൂചിപ്പിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ജനാധിപത്യം സ്വാതന്ത്ര്യമാണ്. മാന്യമായ ഭാഷയില്‍ എന്തഭിപ്രായവും ആര്‍ക്കും പറയാനുള്ള സ്വാതന്ത്ര്യം.

മഹാത്മജി അനേക കാരണങ്ങളാല്‍ വളരെ മുന്‍പേ ലോകത്തിന്റെ പലഭാഗത്തും വിമര്‍ശനവിഷയമായിരുന്നു/ ഇപ്പോഴും ആകുന്നു എന്നു നമ്മള്‍ മനസിലാക്കേണ്ടിയിരിയ്ക്കുന്നു.
വിമര്‍ശിയ്ക്കുന്നവരുടെ വായടപ്പിയ്ക്കുക കോണ്ട് ആരും ഒന്നും നേടുന്നില്ല. അതുകൊണ്ടാണ് നല്ല വിമര്‍ശനം വ്യക്തിയ്ക്കതീതമാണ് എന്നു പറയുന്നത്.

ഇതുവരെയുള്ള നമ്മുടെ മീഡിയകള്‍ ഒന്നും തന്നെ ഈ വ്യക്തിപരിവേഷത്തില്‍ നിന്നും നമ്മുടെ നേതാക്കളെ മോചിതമാക്കിയിട്ടില്ല എന്നു പറഞ്ഞാല്‍ അതു തെറ്റാണെന്നു തോന്നുന്നില്ല. വിമര്‍ശനത്തെ ഉള്‍ക്കൊള്ളുവാന്‍ നമുക്കു പൊതുവെ കഴിയാതെ വരുന്നതിന്റെ ഒരു കാരണമാണിത്.

ഗാന്ധി നമുക്കൊക്കെ ഒരു പ്രൈവറ്റ് വ്യക്തിയാണ്, ഗാന്ധി സിനിമയോ അല്ലെങ്കില്‍ ഗാന്ധിയെക്കുറിച്ചു വായിയ്ക്കയോ ചെയ്യുമ്പോള്‍, ബാപു‍ എന്നുള്ളതു നമുക്കൊരു വിളിപ്പേരുമാത്രമല്ല, അതൊരാ‍ാത്മബന്ധത്തെയാണു സൂചിപ്പിയ്ക്കുന്നത്.

പക്ഷെ ഗാന്ധി ഒരു പബ്ലിയ്ക്ക് ഫിഗറും കൂടിയാണ്, അല്ല യൂണിവേഴ്സല്‍ ഫിഗര്‍. എന്നു പറഞ്ഞാല്‍ ലോകത്തിന്റെ നാനാഭാഗത്തുമുള്ളവര്‍ അദ്ദേഹത്തെ മനസിലാക്കാനും പഠിയ്ക്കാനും ശ്രമിയ്ക്കുന്നു എന്ന്.

പക്ഷെ ഇവര്‍ക്കൊക്കെ ഗാന്ധിയെ മാനസിലാക്കാന്‍ പരിമിതികളുണ്ട്. ഒന്നാമതായി ഗാന്ധി തന്റെ സത്യാഗ്രഹത്തില്‍ അതി പുരാതനമായ ചില ഭാരതീയ ആശയങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചത്.‍ മതപരവും സംസ്കാരികവും, വര്‍ഗ്ഗിയവുമായ വിവേചനങ്ങള്‍ ലോകത്തെ തെറ്റിദ്ധരിപ്പിയ്കാനും ശ്രമിയ്ക്കുന്നുണ്ട്.‍

കൈപ്പള്ളിയുടെ പോസ്റ്റില്‍ ശ്രീ രാജന്‍ കൊടുത്ത ലിങ്കിലെ Richard Grenier ന്റെ ലേഖനം അവസാനിയ്ക്കുന്ന വാചകം നോക്കുക

“...ohm, the Hindu
dream of nothingness, the Ultimate Void“

ചിന്തയുടെ ഉത്തുംഗാവസ്ഥയില്‍‍ ഇന്ത്യയുടെ യോഗിവര്യന്മാര്‍ പ്രകൃതി നിയമങ്ങളെ ആധാരമാക്കി രൂപ കല്പന ചെയ്ത ഓം, എന്ന ആശയത്തെ വരെയാണ് അജ്ഞതകൊണ്ട് വെറുമൊരു ശൂന്യതയാനെന്നു അദ്ദേഹം മനസിലാക്കിയിരിയ്ക്കുന്നത്.

അജ്ഞത അലങ്കാരവും ആയുധവുമാകുമ്പോള്‍ ഇങ്ങനെ ആളുകള്‍ പറയും. അവരോടു പറയരുത് എന്നു പറയാന്‍ പറ്റില്ല. അപ്പോള്‍ കരണീയമായിട്ടുള്ളത് അവരുടെ ആശയങ്ങളിലെ തെറ്റു മനസിലാക്കുകയും അതു മറ്റുള്ളവരെ മന‍സിലാക്കാന്‍ ശ്രമിയ്ക്കയുമാണ്.

അതിനുള്ള സാധ്യത ഇന്നു ബ്ലോഗു തരുന്നതുപോലെ മറ്റൊരു മാദ്ധ്യമവും നമുക്കു തരുന്നില്ല. ആ സ്വാതന്ത്യത്തെ മാനിയ്ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

വിപരീത ആശയങ്ങള്‍ ഉണ്ടാകുമ്പോള്‍ നാളെയും ആളുകള്‍ അവ ബ്ലോഗില്‍ കൊണ്ടു വരണം. അവിടെ അതിന്റെ പല വശങ്ങള്‍ അവതയ്ക്കപ്പെടണം.

ഭാവിതല‍മുറയ്ക്കു വേണ്ടി നമ്മള്‍ ചെയ്യുന്ന ഒരു വലിയ വിദ്യാഭ്യാസ പ്രക്രിയയായിരിയ്ക്കും അത് എന്നാണെനിയ്ക്കു തോന്നുന്നത്.

കുഞ്ഞന്‍ said...

പ്രിയ മാവേലി..

ആദ്യമെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കട്ടെ...(കൂടെ വക്കാരി,വിശ്വപ്രഭ, പിന്നെ ചന്ദ്രശേഖരേട്ടനും)

അമ്പരപ്പൊ, കോരിത്തരിപ്പൊ അതുപോലുള്ള വികാരങ്ങള്‍ പോസ്റ്റും കമന്റൂകളും വായിക്കുമ്പോള്‍ ഉണ്ടാകുന്നു. സ്കൂളിലെ കോളേജിലൊ പഠിച്ച ,പഠിപ്പിച്ച ഗാന്ധിജിയെയല്ല ഞാനീ പോസ്റ്റില്‍ കണ്ടത്. തികച്ചും കൂടുതല്‍ ആഴത്തില്‍ അറിയാന്‍ പറ്റുന്ന ലിങ്കുകള്‍, വിവരണങ്ങള്‍.

ഇങ്ങിനെയൊരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ ഒരു പക്ഷെ ചിലരെങ്കിലും ആ വ്യക്തിത്വത്തെ തെറ്റായ വീക്ഷണത്തോടെ നോക്കിക്കണ്ടേനെ!

ബിംബങ്ങള്‍ പലതും ഇടിഞ്ഞുവീഴുകയൊ ചോദ്യം ചെയ്യപ്പെടുകയൊ ചെയ്യും അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് പക്ഷെ അതിലെ ശരികളും തെറ്റുകളും മനസ്സിലാക്കതെയാണെങ്കില്‍..... ആ തെറ്റുകളും ശരികളും അല്പമെങ്കിലും അല്ല കുടുതെലെങ്കിലും കാണിച്ചുതരുന്നു മാവേലിയുടെ ഈ പോസ്റ്റും അഭിപ്രായങ്ങളും..! നന്ദി

നന്ദു said...

പല കാരണങ്ങള്‍ കൊണ്ടും ബ്ലോഗില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതിനാല്‍ ഈ പോസ്റ്റ് കാണാനായില്ല. ഇവിടേയ്ക്കു വരാന്‍ സഹായിച്ച ശ്രീ ചന്ദ്രേട്ടന് നന്ദി.

സാധാരണ ശ്രീ കൈപ്പള്ളി എന്തെങ്കിലും എഴുതിയാല്‍ അതില്‍ കുറച്ച് ആധികാരികതയും മറ്റും കാണുമെന്നതിനാല്‍ അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. ഇടയ്ക്ക് തമ്മില്‍ പിണങ്ങാറുമുണ്ട്. ഈ ‌‌“വിവാദ‌“മായ പോസ്റ്റിനു ഇന്വിറ്റേഷന്‍ കിട്ടാത്തതിനാല്‍ വായിക്കാനും കഴിഞ്ഞില്ല. എങ്കിലും ‌“മാവേലി കേരള”ത്തിന്‍റെയും ചന്ദ്രേട്ടന്‍റെയും പോസ്റ്റുകളും കമന്‍റുകളും വായിച്ചിടത്തോളം ശ്രീ കൈപ്പള്ളിയുടെ വാദങ്ങള്‍ അംഗീകരിക്കാനാവുന്നില്ല. ഗാന്ധി ഒന്നേയുള്ളു ഭാരതത്തില്‍. പക്ഷെ എനിക്ക് അദ്ദേഹത്തോട് ആശയപരമായി ഒരുകാര്യത്തിലെ വിരോധമുള്ളു. ചെയ്തപ്പോള്‍ അതു കുറച്ചുകൂടെ ‌“നീറ്റായി “ ചെയ്തിരുന്നെങ്കില്‍ ഭാരതത്തില്‍ “പലരും” മനമന്ങ്ങും ശരീരം ഇങ്ങുമായി കഴിയുമായിരുന്നില്ല. (മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിന് അങ്നനെയൊരു വിഷയവും കിട്ടുമായിരുന്നില്ല)! ആ ഒരൊറ്റ കാര്യത്തിലെ വിയോജിപ്പുള്ളു. പിടികിട്ടിക്കാണുമല്ലോ?!
ഗാന്ധി മഹാന്‍ തന്നെയാണ്. എല്ലാകാര്യത്തിലും.
മാവേലി കേരളത്തിനു നന്ദി . ഇങ്ങനെയൊരു മറുപടി ഇടാനുള്ള കരുത്തുണ്ടായതിന്.

Siju | സിജു said...

great effort
appreciate it
thanks

Roby said...

മാവേലിയുടെ പോസ്റ്റ്‌ ഒരു വലിയ ആവശ്യമായിരുന്നു. അതിനു നന്ദി..
വക്കാരി ചെയ്ത അന്വേഷണങ്ങള്‍ക്കും വിശ്വപ്രഭയുടെ അനുഭവവിവരണത്തിനും മറ്റു കമന്റുകള്‍ക്കും നന്ദി.

ഗാന്ധിയെ തകര്‍ക്കേണ്ടത്‌ ഹിന്ദുത്വവാദികളുടെയും ഒരു പരിധി വരെ മാര്‍ക്‌സിസ്റ്റുകാരുടെയും ആവശ്യമാണിന്ന്...കോണ്‍ഗ്രസ്സുകാര്‍ക്കാകട്ടെ അദ്ദേഹം ആരാണെന്നറിയില്ല. ഫാസിസ്റ്റുകള്‍ക്ക്‌ അദ്ദേഹം എന്നും ആജന്മ സത്രുവായിരിക്കും...അതുകൊണ്ട്‌ കൈപ്പള്ളിയെ പോലൊരാള്‍ ഗാന്ധിയെ നിന്ദിക്കാന്‍ ശ്രമിക്കുന്നത്‌ മനസ്സിലാക്കാം.

എന്റെ മനസ്സില്‍ ഗാന്ധിയെക്കുറിച്ചുള്ള ഒരു വലിയ പരാതി, അദ്ദേഹം ഇന്ത്യയില്‍ മതത്തെ രാഷ്ട്രീയവുമായി കൂടി കലര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു എന്നുള്ളതാണ്‌.

ആനന്ദ്‌ പറയുന്നത്‌ വായിക്കൂ...
ഗൂഢമെന്നു പറയാവുന്ന ഒന്നിന്റെ പരിവേഷം ഗാന്ധി എപ്പോഴും തന്റെ രാഷ്ട്രീയത്തില്‍ നിലനിര്‍ത്തിയിരുന്നു. ഓരോ പ്രസ്ഥാനവും തുടങ്ങുന്നതിനു മുന്‍പ്‌ താന്‍ ദീര്‍ഘമായ ധ്യാനത്തില്‍ മുഴുകാറുണ്ടെന്നും, മാര്‍ഗ്ഗങ്ങള്‍ വെളിപാടുപോലെ തനിക്കു കണ്ടുകിട്ടുകയാണു പതിവെന്നും അദ്ദേഹം പറയാറുണ്ട്‌. അതായത്‌ യുക്തി യുക്തമായി വിവേചനം ചെയ്ത്‌ ആവിഷ്കരിക്കുകയല്ല, ദൈവം നിയോഗിച്ചിരുന്നത്‌ നിറവേറ്റുകയാണ്‌ താന്‍ ചെയ്തിരുന്നതെന്ന്‌. തന്റെ അന്തര്‍ജ്‌ഞ്ഞാനങ്ങളിലും (intuitions) തനിക്കു കിട്ടുന്ന വെളിപാടുകളിലും ഒരു പ്രവാചകനെ പോലെ ഗാന്ധി വിശ്വസിച്ചിരുന്നു. വിവരിക്കാന്‍ വയ്യായ്ക എന്ന ഒരു അഭൗമ ഘടകം അദ്ദേഹം തന്റെ രാഷ്ട്രീയത്തില്‍ അവശേഷിപ്പിച്ചു. മഹാത്മാക്കളുടെയും അതിമാനുഷരുടേയും വെളിപാടുകളുടെതായ ഒരു ഘടകം.
രണ്ടു സംഗതികളാണ്‌ ഇതു കൊണ്ടുണ്ടായത്‌. ഒന്നാമതായി, മതപരതയില്‍ നിന്നും മതേതരത്വത്തിലേക്കു കടന്നു കഴിഞ്ഞിരുന്ന നീതിശാസ്ത്രം പിന്നെയും മുന്നോട്ടു പോയി യുക്തിബോധത്തിന്റെയും സംസ്കാരത്തിന്റെയും മേഖലയിലേക്കു കടക്കുന്നതിനു പകരം വീണ്ടും രണ്ടായിരത്തിലേറെ കൊല്ലങ്ങള്‍ പിമ്പോട്ടു പോയി. മതപരതയിലേക്കു തന്നെ. രണ്ടാമതായി, അധികാരത്തിന്റെ ശൃംഗങ്ങളെ കൈവെടിഞ്ഞ്‌ ഓരോ മനുഷ്യനെയും വ്യക്തിപരമായി പങ്കു ചേര്‍ക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ഒരു പങ്കാളിത്തസമ്പ്രദായം രാഷ്ട്രതന്ത്രത്തില്‍ വളര്‍ത്തിയെടുക്കുന്നതിനു പകരം അത്‌ അതിമാനുഷരായ മഹാത്മാക്കളെയോ അതിശയശക്തിയുള്ള(Charismatic) നേതാക്കന്മാരെയോ പിന്തുടരുന്ന ആള്‍ക്കൂട്ട പ്രസ്ഥാനങ്ങള്‍ക്ക്‌ പ്രോത്‌സാഹനം നല്‍കി. സ്വാതന്ത്ര്യാനന്തര കാലത്ത്‌ ഇതു രണ്ടും വരുത്തി വെച്ച വിന ചില്ലറയല്ല. മതപരതയെ പ്രോത്‌സാഹിപ്പിച്ചുകൊണ്ട്‌ വര്‍ഗീയതയെ ചെറുക്കാമെന്ന ഗാന്ധിജിയുടെ മോഹം വ്യാമോഹമായി. മഹാത്മാക്കളെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയം അതിശക്തിയുള്ള നേതാക്കന്മാരെ വലയംവെച്ചുള്ളതായി. ഒഴിച്ചുകൂടാത്തവരായ വ്യക്തികളെപ്പറ്റി നാം കേള്‍ക്കാന്‍ തുടങ്ങി. സാധുസുരക്ഷണത്തിനും നിത്യമായ ഭരണാധിപത്യത്തിനും കുത്തകയുള്ള കുടുംബങ്ങള്‍.

അവസാന നാളുകളില്‍ നവ്ഖാലിയിലെ വഴുക്കുന്ന പാതകളും ഒറ്റത്തടിപാലങ്ങളും കടക്കുന്നതിനിടയ്ക്ക്‌ അതീവ പീഡിതനായി ഗാന്ധി തന്നോടുതന്നെ ചോദിച്ചു പോയി, എന്താണ്‌ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാത്തത്‌? എവിടെയാണ്‌ എനിക്കു തെറ്റിയത്‌? എന്ന്. തുടര്‍ന്ന് ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ അദേഹം തന്റെ തത്വശാസ്ത്രത്തെയാകെ ഉടച്ചു വാര്‍ത്തേനെ!
(ജൈവമനുഷ്യന്‍)

ഇത്‌ off topic വിഷയമല്ലെന്നു കരുതുന്നു.

deepdowne said...

പോസ്റ്റും കമന്റുകളും വിശദമായി വായിക്കാനൊത്തില്ല. കൈപ്പള്ളിയുടെ പോസ്റ്റും വായിച്ചിട്ടില്ല. എങ്കിലും ഓടിച്ചുനോക്കിയപ്പോള്‍ സംഗതി എന്താണെന്നു പിടികിട്ടി. രണ്ടുമാസം മുന്‍പ്‌ ഇതേ വിഷയത്തില്‍ മറ്റൊരു പോസ്റ്റില്‍ എന്റെ അഭിപ്രായം പറഞ്ഞിരുന്നു, അതുകൊണ്ട്‌ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
ഏതായാലും ബുലോഗത്ത്‌ ചൂടുപിടിച്ച ചര്‍ച്ചകള്‍ പഴയപടി തന്നെ നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു:) ചര്‍ച്ച വിശദമായി വായിക്കാന്‍ പിന്നീട്‌ വരാം. (പ്രവാസത്തിനു സുല്ലുകൊടുത്ത്‌ ഇപ്പോള്‍ നാട്ടിലാണ്‌.ഒന്നിനും സമയം ലഭിക്കാത്ത അവസ്ഥ! )

മാവേലി കേരളം said...

പ്രിയ കുഞ്ഞന്‍ മറുപടി എഴുതാന്‍ വളരെ വൈകിപ്പോയി. സമയക്കുറവായിരുന്നു കാര്യം.
സ്കൂളിലെ കോളേജിലൊ പഠിച്ച ,പഠിപ്പിച്ച ഗാന്ധിജിയെയല്ല ഞാനീ പോസ്റ്റില്‍ കണ്ടത്.

വളരെ ശരിയാണ്, ഗാന്ധി ആരാണെന്നു വളരുന്ന തലമുറയെ മനസിലാക്കിയ്ക്കുന്നില്ല നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. സ്വന്തം വീക്ഷണത്തിലൂടെ തെറ്റും ശരിയും മനസിലാക്കി വികസിയ്ക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനു പകരം വെറുതെ വിലയില്ലാത്ത കുറേപ്പേര്‍ക്കു ഇല്ലാത്ത വിലയിട്ടു ചമയിയ്ക്കലാണ് നമ്മുടെ വിദ്യാഭ്യാസം പൊതുവെ ചെയ്യുന്നത്.അത്തരമൊരു വികസനത്തിനു ഒരു നല്ല മോഡലാണു ഗാന്ധിയുടെ ജീവിതം. ജീവിതത്തിന്റെ പ്രോസസ് അതാണു ഗാന്ധി നമുക്കു തന്നത്. എന്നാല്‍ ജീവിതത്തേക്കുറിച്ച് ഒരു പ്രോഡക്റ്റ് അപ്രോച്ച് ഉള്ളവര്‍ക്കു അതു മനസിലാകില്ല. ഗാന്ധിയെ കണ്ണാടിക്കൂട്ടില്‍ വച്ചു പൂജിയ്ക്കണമെന്നു വിചാരിയ്ക്കുന്നവര്‍ക്കും.

ആ നില്യ്ക്കു കുഞ്ഞന്റെ നിരീക്ഷണങ്ങള്‍ വളരെ സാംഗത്യം തന്നെ. വന്നതിലും കമന്റിട്ടതിലും വളരെ സന്തോഷം

ഹലോ നന്ദു
വന്നതില്‍ വളരെ സന്തോഷം.സമയക്കുറവുകാരണം മറുപടി എഴുതാന്‍ വൈകി.

ഗാന്ധിയേക്കുറിച്ചുള്ള ഈ പോസ്റ്റു കൊണ്ടുവന്നതിനു കൈപ്പള്ളിയോടു കടപ്പെട്ടിരിയ്ക്കുന്നു.കാരണം ഗാന്ധിയെ ഒരു വിഗ്രഹമായല്ല നമ്മള്‍ കാണേണ്ടത്. അദ്ദേഹത്തിന്റെ ജീവിതമാണ് നമ്മള്‍ മനസിലാക്കേണ്ടത്.problem solving approach to life. അതദ്ദേഹത്തില്‍ നിന്നും മറ്റു പലരും മനസിലാക്കിയ തോതില്‍ ഇന്ത്യാക്കാരു മാന‍സിലാക്കിയില്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുഴപ്പമായാണ് അതെന്നാണ് ഞാന്‍ കരുതുന്നത്.

മാവേലി കേരളം said...

സിജു പോസ്റ്റുവായിച്ചതില്‍ സന്തോഷിയ്ക്കുന്നു. നന്ദി.

റോബീ

അഭിപ്രായങ്ങള്‍ വായിച്ചു.

“തുടര്‍ന്ന് ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ അദേഹം തന്റെ തത്വശാസ്ത്രത്തെയാകെ ഉടച്ചു വാര്‍ത്തേനെ!
ജു പോസ്റ്റുവായിച്ചതില്‍ സന്തോഷം, നന്ദി“ ഒരു പക്ഷെ ശരിയായിരിയ്ക്കാം.

deepdowne said...

"പക്ഷെ ബ്രിട്ടീഷുകാരന്റെ മനസ്സില്‍, ഇന്ത്യക്കാര്‍‍ ജന്മനാ അടിമകളാണ് എന്ന ധാരണയ്ക്ക് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍‍പ്പിച്ചത് ഗാന്ധിയായിരുന്നു. ഇങ്ങനെയുമൊരിന്ത്യാക്കാരനോ, ഇന്ത്യാക്കാരന് ആ‍ാത്മബോധമോ, ധാര്‍മ്മികതയോ, ധാര്‍മ്മിക പടയോ, അഹിംസാബോധമോ, സംസ്കാ‍രമോ, നാഷലിസമോ, വ്യക്തിസാമൂഹ്യ ബന്ധങ്ങളോ?"

നൂറുശതമാനം യോജിക്കുന്നു. (ഞാന്‍ കൈയ്യടിക്കുന്നു!)

വക്കാരിക്കും കൈയ്യടി. kaffir എന്ന വാക്കിന്റെ ചരിത്രത്തിലൂടെ വന്ന മാറ്റങ്ങള്‍ മുങ്ങിത്തപ്പിയെടുത്ത്‌ എല്ലാവരോടും പങ്കുവെച്ചതിന്‌. ആ വാക്കിന്റെ ചരിത്രത്തിലുള്ള അര്‍ത്ഥം എനിക്ക്‌ പുതിയ അറിവാണ്‌. ഇവിടെ വക്കാരി പറഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഒരിക്കലും ഞാനറിയില്ലായിരുന്നു.

Anonymous said...

നന്ദു said...
പല കാരണങ്ങള്‍ കൊണ്ടും ബ്ലോഗില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതിനാല്‍ ഈ പോസ്റ്റ് കാണാനായില്ല. ഇവിടേയ്ക്കു വരാന്‍ സഹായിച്ച ശ്രീ ചന്ദ്രേട്ടന് നന്ദി.

സാധാരണ ശ്രീ കൈപ്പള്ളി എന്തെങ്കിലും എഴുതിയാല്‍ അതില്‍ കുറച്ച് ആധികാരികതയും മറ്റും കാണുമെന്നതിനാല്‍ അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. ഇടയ്ക്ക് തമ്മില്‍ പിണങ്ങാറുമുണ്ട്. ഈ ‌‌“വിവാദ‌“മായ പോസ്റ്റിനു ഇന്വിറ്റേഷന്‍ കിട്ടാത്തതിനാല്‍ വായിക്കാനും കഴിഞ്ഞില്ല. എങ്കിലും ‌“മാവേലി കേരള”ത്തിന്‍റെയും ചന്ദ്രേട്ടന്‍റെയും പോസ്റ്റുകളും കമന്‍റുകളും വായിച്ചിടത്തോളം ശ്രീ കൈപ്പള്ളിയുടെ വാദങ്ങള്‍ അംഗീകരിക്കാനാവുന്നില്ല. ഗാന്ധി ഒന്നേയുള്ളു ഭാരതത്തില്‍. പക്ഷെ എനിക്ക് അദ്ദേഹത്തോട് ആശയപരമായി ഒരുകാര്യത്തിലെ വിരോധമുള്ളു. ചെയ്തപ്പോള്‍ അതു കുറച്ചുകൂടെ ‌“നീറ്റായി “ ചെയ്തിരുന്നെങ്കില്‍ ഭാരതത്തില്‍ “പലരും” മനമന്ങ്ങും ശരീരം ഇങ്ങുമായി കഴിയുമായിരുന്നില്ല. (മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിന് അങ്നനെയൊരു വിഷയവും കിട്ടുമായിരുന്നില്ല)! ആ ഒരൊറ്റ കാര്യത്തിലെ വിയോജിപ്പുള്ളു. പിടികിട്ടിക്കാണുമല്ലോ?!
ഗാന്ധി മഹാന്‍ തന്നെയാണ്. എല്ലാകാര്യത്തിലും.
മാവേലി കേരളത്തിനു നന്ദി . ഇങ്ങനെയൊരു മറുപടി ഇടാനുള്ള കരുത്തുണ്ടായതിന്.

മിസ്റ്റര്‍ നന്ദു... ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോരത്തന്നെ അല്ലേ...

Kaithamullu said...

വരാന്‍ വൈകി.
പക്ഷേ വായിച്ച് മനസ്സ് നിറഞ്ഞു

നന്ദി മാവേലികേരളം, വക്കാരി, വിശ്വപ്രഭ....
ഇത് വരെ ബ്ലോഗില്‍ നടന്ന ചര്‍ച്ചകളിള്‍ ഏറ്റവും കാമ്പുള്ളതായി ഇതിനെ കാണുന്നു.

(അതിന്നിടയിലും മാവേലികേരളം കൊട്ടിയ ഒര് കൊട്ട് തലക്ക് തന്നെ കൊണ്ടു. അതിന്റെ എക്കോ ബാക്കി നില്‍ക്കുന്നു:

“ഇറ്റലിയിലെ ഒരു ബാറില്‍ കള്ളു വില്‍ക്കുമായിരുന്ന ഒരു സ്തീയുടെ സാരിത്തുമ്പില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പര്‍ട്ടിയെ കെട്ടിയിയിട്ട രാജ്യമല്ലേ നമ്മുടേത്?“)

absolute_void(); said...

പശുവും ചത്തു, മോരിലെ പുളിയും പോയി. എന്നാലും കമന്‍റാതെ പോകാന്‍ മനസ്സ് വരുന്നില്ല. ഗാന്ധിവിവാദം ബൂലോഗത്ത് ആളിക്കത്തുന്പോള്‍ മനപ്പൂര്‍വ്വം അവയൊന്നും വായിക്കാതെ മാറിനിന്നതാണ് ഞാന്‍. ഒച്ചയനക്കങ്ങള്‍ കഴിയുന്പോള്‍ മാത്രം ഇടപെട്ടില്ലെങ്കില്‍ എന്‍റെ വിവേകത്തിന് മുകളില്‍ വികാരം സ്ഥാനം പിടിക്കുമല്ലോ എന്നോര്‍ത്ത്...

ഇതാ ഇന്ന് കൈപ്പള്ളിയുടെ പോസ്റ്റും തുടര്‍ന്ന് അതിനുള്ള മറുപടി പോസ്റ്റുകളും ഓരോന്നായി വായിച്ചുവരുന്നു. ഒരു ഒന്നാന്തരം ഗാന്ധി വിരോധിയായിരുന്ന എന്നെ ഗാന്ധിയെ അംഗീകരിക്കുന്നവനായി മാറ്റാന്‍ ഈ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞു. അതിന് വഴിയൊരുക്കിയ കൈപ്പള്ളിക്കും യഥാര്‍ത്ഥ ഗാന്ധിയെ കാട്ടി മനസ്സ് തെളിയിച്ച മാവേലി കേരളത്തിനും വക്കാരിക്കും ചന്ദ്രക്കാറനും ഒക്കെ ഒരുപാട് നന്ദിയുണ്ട്.

ഗാന്ധി മഹാത്മാവാണ് എന്ന് ഞാനെന്‍റെ ശരീരത്തിന്‍റെ സര്‍വ്വ നാഡികളിലും അറിയുന്നു. ശ്രദ്ധിക്കുക, മഹാത്മാവായിരുന്നു എന്നല്ല, മഹാത്മാവാണ് എന്ന്. സ്കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ ഗാന്ധിജിയെ എതിര്‍ത്ത് മാത്രം ശീലിച്ച എന്‍റെ മനസ്സിന് മാറ്റമുണ്ടാക്കാന്‍ ഈ ചര്‍ച്ചയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഗാന്ധിയുടെ ജീവിതത്തിലെന്നപോലെ ഒരു സ്വയം സംസ്കരണം എന്‍റെ ജീവിതത്തിലും നടന്നിരിക്കുന്നു.

Unknown said...

polichuuu sirrr

Irshad said...

നല്ല പോസ്റ്റും നല്ല്ല മറുപടികളും. ആശംസകള്‍

ഭ്രമരന്‍ said...

100 % correct